< ഇയ്യോബ് 36 >
1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
၁တဖန် ဧလိဟု ဆက် ၍မြွက်ဆို သည်ကား၊
2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.
၂ငါ့ ကိုသည်းခံပါလော့။ အကျိုးအကြောင်းကို ငါပြ ဦးမည်။ ဘုရား သခင့်အဘို့ ပြော စရာရှိသေး၏။
3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.
၃ငါသည်ဝေး သော အရပ်က ကိုယ် ပညာ ကို ဆောင် ခဲ့မည်။ ငါ့ ကို ဖန်ဆင်း တော်မူသောဘုရားသခင် သည်ဖြောင့်မတ် တော်မူကြောင်းကို ငါပြ မည်။
4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.
၄အကယ် စင်စစ်မ မှန်သောစကား ကို ငါမ ပြော။ ပညာ အတတ် စုံလင် သောသူသည် သင် ၌ ရှိ၏။
5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.
၅ဘုရား သခင်သည် တန်ခိုး ကြီးတော်မူ၏။ သို့သော်လည်း မထီမဲ့မြင် ပြုတော်မ မူတတ်။ အစွမ်း သတ္တိ၊ ဉာဏ် သတ္တိနှင့်ပြည့်စုံတော်မူ၏။
6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.
၆မ တရားသောသူတို့၏ အသက် ကို စောင့်တော်မ မူ။ ဆင်းရဲ ခံရသောသူတို့ဘက်၌ တရား စီရင်တော်မူ၏။
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
၇ဖြောင့်မတ် သောသူတို့ကို ပမာဏ မပြုဘဲ နေ တော်မ မူ။ ရှင်ဘုရင် နှင့်အတူ ရာဇ ပလ္လင်ပေါ် မှာ ထာဝရ နေရာ ချ၍ ချီးမြှောက် တော်မူ၏။
8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ
၈သူတို့သည်အကျဉ်း နေ၍ ဒုက္ခ ကြိုး နှင့် ချည်နှောင် ခြင်းကိုခံရလျှင်၊
9 അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.
၉သူ တို့ပြုမိသောအမှု နှင့် ပြစ်မှားလွန်ကျူးမိသော အပြစ် များတို့ကို ပြ တော်မူ၏။
10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.
၁၀ဆုံးမ သောစကားကို နားထောင်ချင်သော သဘောကိုသွင်းပေး၍၊ ဒုစရိုက် ကိုစွန့် စေမည်အကြောင်း ပညတ် တော်မူ၏။
11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.
၁၁စကားတော်ကိုနားထောင် ၍ အမှုတော်ကိုဆောင်ရွက် လျှင် ၊ စည်းစိမ် ချမ်းသာနှင့် ပျော်မွေ့ လျက်၊ နှစ် လနေ့ ရက်ကာလကို လွန် စေတတ်ကြ၏။
12 ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും.
၁၂နား မ ထောင်လျှင် ထား ဘေးဖြင့် ဆုံး ၍ ၊ ပညာ အတတ်မ ရှိဘဲ သေ တတ်ကြ၏။
13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.
၁၃အဓမ္မ သဘော ရှိသောသူတို့သည် အမျက် တော်ကို သိုထား တတ်ကြ၏။ ချည်နှောင် တော်မူသောအခါ မ အော်ဟစ် တတ်ကြ။
14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.
၁၄အသက် ငယ် စဉ် ကပင်သေ ၍ ၊ ဆိုးညစ် သောသူတို့ နှင့်အတူ ဆုံးတတ်ကြ၏။
15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.
၁၅အမှု ရောက်သောဆင်းရဲသား တို့ကို ကယ်တင် တော်မူ၏။ ညှဉ်းဆဲ ခြင်းကိုခံရသောအခါ ၊ နားထောင် စေ ခြင်းငှါပြုတော်မူ၏။
16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.
၁၆ထိုသို့သင့် ကိုလည်း ကျဉ်းမြောင်း သောအရပ် မှ ကျယ်ဝန်း ရှင်းလင်း သောအရပ်သို့ပြောင်း စေ၍၊ သင် ၏ စားပွဲ ပေါ်မှာ ကောင်းသော အရသာနှင့်ပြည့်စုံ သော ခဲဘွယ် စားဘွယ်ကို တင် ထားတော်မူလိမ့်မည်။
17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.
၁၇သို့မဟုတ်မ တရားသော သူကဲ့သို့အပြစ်နှင့် ပြည့်စုံ လျှင်၊ အပြစ်နှင့် ယှဉ်သောဒဏ်ကိုခံရမည်။
18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
၁၈အမျက် တော်ထွက်တတ်သည်ဖြစ်၍၊ ဒဏ်ခတ်တော်မူမည်ဟု စိုးရိမ်စရာရှိ၏။ အမှုရောက်မှများသော အဘိုးကိုပေးသော်လည်းကိုယ်ကို မရွေးမနှုတ်နိုင်။
19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?
၁၉သင် ၏ဥစ္စာ ကို ပမာဏ ပြုတော်မူမည်လော။ ရွှေကို၎င်း၊ များစွာသော စည်းစိမ်ကို၎င်းပေးချင်သော်လည်း၊ ပမာဏပြုတော်မမူ။
20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.
၂၀ညဉ့် ကိုမ တောင့်တ နှင့်။ ညဉ့်အခါလူ တို့သည် ပယ်ရှင်း ခြင်းကိုခံရတတ်ကြ၏။
21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.
၂၁သတိပြု ပါ။ မ တရားသောအမှုကို မ ငဲ့ကွက် နှင့်။ ထိုသို့ သော အမှုကို ဆင်းရဲ ခြင်းထက် သင်သည် အလို ရှိ လေပြီတကား။
22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?
၂၂ဘုရား သခင်သည် တန်ခိုး တော်အားဖြင့် ချီးမြှောက် ခြင်းရှိတော်မူ၏။ ဘုရားသခင်ကဲ့သို့ အဘယ်သူ အုပ်ချုပ် နိုင်သနည်း။
23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?
၂၃ကြွတော်မူရသောလမ်း ကို အဘယ်သူ စီရင် သနည်း။ ကိုယ်တော်သည် မ တရားသောအမှုကို ပြု မိပြီဟု အဘယ်သူ ဆို ရာသနည်း။
24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.
၂၄လူ တို့သည် ချီးမွမ်း အပ်သော အမှု တော်ကို ချီးမြှောက် ခြင်းငှါ သတိပြု လော့။
25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.
၂၅လူ ခပ်သိမ်း တို့သည် အမှုတော်ကို မြင် ကြ၏။ အဝေး က ကြည့်ရှု တတ်ကြ၏။
26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.
၂၆ဘုရား သခင်သည် ကြီးမြတ် တော်မူ၏။ ငါတို့ သည် ဘုရားသခင်ကို မ သိ နိုင်။ အသက် တော်နှစ်ပေါင်း ကို စစ် ၍မ ကုန်နိုင်ကြ။
27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു.
၂၇ရေကိုသုန်ဖျင်းစေ၍၊ အထက်သို့ဆွဲယူတော်မူသဖြင့်၊ ရေငွေ့ရှိသည်အတိုင်း မိုဃ်းရွာတတ်၏။
28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.
၂၈မိုဃ်းတိမ် မှ လူ တို့အပေါ် သို့ မိုဃ်း ပေါက်ကျ၍၊ များစွာ သော မိုဃ်း ရွာတတ်၏။
29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?
၂၉မိုဃ်းတိမ် တော်နှံ့ပြား ခြင်း၊ တဲ တော်အသံ မြည် ခြင်းကို အဘယ်သူနားလည် သနည်း။
30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.
၃၀တဲတော်အပေါ် မှာ အလင်း တော်ကို ဖြန့် တော်မူ၏။ သမုဒ္ဒရာ ၌ အနက်ဆုံး သောအရပ်ကိုလည်း ဖုံးလွှမ်း တော်မူ၏။
31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു; ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.
၃၁ထိုသို့သောအားဖြင့် လူမျိုး တို့ကို တရား စီရင်တော်မူ၏။ များစွာ သော အစာ အာဟာရကိုလည်း ပေး တော်မူ၏။
32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.
၃၂အလင်း ကိုလက် တော်နှင့် ကွယ်ကာ ၍ ၊ တဖန် ရန်သူရှိရာသို့ လွှတ် တော်မူ၏။
33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.
၃၃ထိုသူမှစသောတိရစ္ဆာန် များနှင့် အပင်များကို အလိုတော်မရှိကြောင်း ထင်ရှား၏။