< ഇയ്യോബ് 36 >

1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
Ac Elihu el sifilpa fahk:
2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.
“Sifilpa mongfisrasr kitin pacl ac lohng Kas ma nga ac aolla God ac fahk.
3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.
Yohk ma nga kalem kac; nga ac orekmakin ma kalem sik uh In akkalemye lah God, su oreyula, El suwosna.
4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.
Wangin kas kikiap ke ma nga ac fahk nu sum inge; Kom liye sie mwet na lalmwetmet ye motom.
5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.
“Arulana yohk ku lun God! Wangin sie mwet El srunga; Wangin kutena ma El tia kalem kac.
6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.
El tia lela mwet koluk uh in moul na, Ac El oru ma suwohs nu sin mwet sukasrup in pacl nukewa.
7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
El loangelos su suwosna moul la; Ac lela tuh elos in leumi oana tokosra, Ac oru in akfulatyeyuk elos nwe tok.
8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ
Tusruktu mwet uh fin kapiri ke sein, Ac keok ke sripen ma koluk elos orala,
9 അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.
God El akkalemye nu selos ma koluk lalos ac inse fulat lalos.
10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.
El oru elos in lohng kas in sensenkakin lal nu selos Tuh elos in forla liki orekma koluk.
11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.
Elos fin akos God ac kulansupal, Na elos ac insewowokin moul lalos uh in misla ac wo ouiya.
12 ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും.
A elos fin tia akos ac kulansupu God, na elos ac anwuki ke cutlass, Ac misa in nikin lalos.
13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.
“Mwet su tia etu God uh elos ac mutana in kasrkusrak lalos, Ac finne akkeokyeyuk elos, elos tia pre in suk kasru.
14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.
Elos ac srakna fusr na elos misa, Eli ke sie moul lusrongten.
15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.
Tusruktu God El luti mwet uh ke mwe keok nu selos, Ac ikasla mutalos ke mwe ongoiya.
16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.
“God El ke folokinkomme liki ongoiya, Nu ke sie acn mwesas, yen wangin ma ikus kom; Ac tepu lom uh sessesla ke mwe mongo yuyu.
17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.
Tusruktu, inge akkeokyeyuk kom oana ma fal in orek nu sum.
18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
Taranna kom in tia lela molin eyeinse in kiapwekomla, Ku mwe kasrup in aktafongyekomla.
19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?
Kom finne pang ke kuiyom nufon in suk kasru, ac fah wangin sripa; Ku lom nufon tia ku in akwoye kom inge.
20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.
Nimet kom ke in tari fongeni, In sun pacl ma mutunfacl lulap uh ac fah wanginla.
21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.
Karinganang kom in tia forla nu ke ma koluk; Mwe keok lom inge ma tuku in tuh sruokkomi liki ma koluk.
22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?
“Esam lupan yokiyen ku lun God uh; Su sie mwet luti oana El?
23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?
Wangin mwet ku in fahk nu sin God ma Elan oru, Ku fahk mu koluk ma El oru uh.
24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.
Nuna kaksakinyuk El pacl nukewa ke ma El oru; Enenu na kom in wi pac kaksakunul.
25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.
Mwet nukewa liye tari ma El orala; Tusruktu kut ac tu na oe saya liye.
26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.
Kut tia ku in etu na pwaye lupan fulat lal uh, Ku oakla pisen yac lal uh.
27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു.
“God pa orauk kof uh liki faclu, Ac ekulla nu ke tulin af uh.
28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.
El oru tuh kof uh in kahkla liki pukunyeng uh Ac afi nu fin mwet nukewa.
29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?
Wangin mwet etu lah pukunyeng uh mukuikui fuka, Ku lah fuka tuh pulahl uh ngirngir In acn engyeng uh yen God El muta we.
30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.
El supu sarom nu in acn nukewa yen engyeng uh, Tusruktu acn loal in meoa uh nuna lohsr na.
31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു; ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.
Pa inge luman kiteyen mwet uh sel, Ac El sang mwe mongo puspis nun mwet uh.
32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.
El sang paol sruokya sarom uh, Ac sap tuh in tungalya acn El ac fahk uh.
33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.
Pusren pulahl uh sulkakin lah paka se ac tuku, Ac un cow uh etu lah ac pakala.

< ഇയ്യോബ് 36 >