< ഇയ്യോബ് 33 >
1 “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക; എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക.
“No rĩu Ayubu-rĩ, thikĩrĩria ciugo ciakwa; tega matũ ũigue ũrĩa wothe nguuga.
2 ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു; എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു.
Ndĩ hakuhĩ gũtumũra kanua gakwa; ciugo ciakwa irĩ o rũrĩmĩ-inĩ rwakwa.
3 എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ; എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു.
Ciugo ciakwa ciumĩte ngoro nũngĩrĩru; mĩromo yakwa yaragia ĩtarĩ na ũhinga.
4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു.
Roho wa Mũrungu nĩwe ũnyũmbĩte; mĩhũmũ ya Mwene-Hinya-Wothe nĩyo ĩĩheaga muoyo.
5 നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക; എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക.
Nawe njookeria, akorwo nĩũkũhota; wĩhaarĩrie ũũngʼethere.
6 നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ; ഞാനും ഒരു കളിമൺകഷണമല്ലേ.
Niĩ haana o tawe maitho-inĩ ma Mũrungu; o na niĩ ndombirwo na rĩũmba.
7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല, എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല.
Kwĩĩndigĩra gũtigakũmakie, kana guoko gwakwa gũkũritũhĩre.
8 “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്— ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു—
“No rĩrĩ, nĩuugĩte ngĩiguaga, ngaigua ciugo icio ũkiuga atĩ,
9 ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല; ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല.
‘Ndĩ mũtheru na ndirĩ na mehia; ndiĩkĩte ũũru, na ndirĩ na mahĩtia.
10 കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു; എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു.
No Ngai nĩanyonete na mahĩtia; anduĩte thũ yake.
11 അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു; എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’
Nĩanjohaga magũrũ na mĩnyororo; arangagĩra njĩra ciakwa ciothe.’
12 “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല, കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ.
“No ngũkwĩra atĩrĩ, ũhoro-inĩ ũyũ wee ndũrĩ na kĩhooto, nĩgũkorwo Ngai nĩ mũnene gũkĩra mũndũ.
13 അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?
Ũramũtetia nĩkĩ, atĩ ndacookagia kiugo kĩa mũndũ o na kĩmwe?
14 ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.
Nĩgũkorwo Mũrungu nĩaaragia, rĩmwe na njĩra ĩmwe, na rĩngĩ akaaria na njĩra ĩngĩ, o na gũtuĩka mũndũ no aage gũkũũrana.
15 സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,
Rĩmwe akaaragia kĩroto-inĩ na kĩoneki-inĩ gĩa ũtukũ, rĩrĩa andũ mahĩtĩtwo nĩ toro mũnene marĩ ũrĩrĩ,
16 അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.
no amaarĩrie matũ-inĩ mao, na amamakie nĩguo amakaanie,
17 മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും
nĩguo agarũre mũndũ atige kũhĩtia, na atigane na mwĩtĩĩo,
18 അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.
nĩguo agitĩre roho wake kuuma gĩkuũ-inĩ, na agitĩre muoyo wake ndũkaniinwo na rũhiũ rwa njora.
19 “തങ്ങളുടെ കിടക്കമേൽ വേദനയാലും തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു.
Ningĩ mũndũ no arũithio na gũkomio ũrĩrĩ wa ruo, akorwo na thĩĩna wa mahĩndĩ ũtathiraga,
20 അവരുടെ ശരീരം ആഹാരത്തെയും പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു.
o nginya ngoro yake ĩgathũũra irio, na roho wake ũgathũũra irio iria njega mũno.
21 അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു.
Nyama cia mwĩrĩ wake ihĩnjaga igathirĩrĩkĩra, na mahĩndĩ make marĩa mataroonekaga makoimĩra.
22 അവർ ശവക്കുഴിയിലേക്കും അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു.
Roho wake ũgakuhĩrĩria mbĩrĩra, na muoyo wake ũgakuhĩrĩria arĩa mareehage gĩkuũ.
23 അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, പരസഹസ്രം ദൂതന്മാരിൽ ഒരാളെ മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ,
“No rĩrĩ, angĩkorwo harĩ na mũraika mwena wake arĩ mũiguithania, ũmwe harĩ ngiri, wa kwĩra mũndũ ũndũ ũrĩa ũmwagĩrĩire,
24 ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, ‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ.
nake amũkinyĩrie wega wake na oige atĩrĩ, ‘Mũhonokie ndagatuĩke wa gũikũrũka mbĩrĩra-inĩ; nĩnyonete gĩa kũmũkũũra nakĩo,’
25 അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ.
hĩndĩ ĩyo nyama cia mwĩrĩ wake igeethĩha ta cia mwana; igaacooka ta ũrĩa ciarĩ matukũ-inĩ ma wĩthĩ wake.
26 അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.
Ahooyaga Ngai ageekwo wega nĩwe, oonaga ũthiũ wa Ngai akaanĩrĩra nĩ gũkena; agacookio ũthingu-inĩ wake nĩ Ngai.
27 അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.
Nake agacooka agathiĩ kũrĩ andũ akameera atĩrĩ, ‘Nĩndehirie, na ngĩogomia ũndũ ũrĩa warĩ wa ma, no ndiigana kũherithio ũrĩa ndaagĩrĩirwo nĩkũherithio.
28 ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’
Nĩakũũrire roho wakwa ndũkaharũrũkio mbĩrĩra, na niĩ ngũtũũra ngenagĩra ũtheri ũcio.’
29 “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം അവരോടു പ്രവർത്തിക്കുന്നു.
“Mũrungu nĩekaga mũndũ maũndũ macio mothe, maita meerĩ o na kana matatũ,
nĩguo agarũre roho wake ndũkaharũrũkio mbĩrĩra, nĩgeetha ũtheri ũcio wa muoyo ũmũtherere.
31 “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക, മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.
“Atĩrĩrĩ Ayubu, tega matũ na ũũthikĩrĩrie; kira ki na niĩ njarie.
32 താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക. താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക.
Wakorwo ũrĩ na ũndũ wa kuuga-rĩ, njĩĩra; aria, nĩgũkorwo ingĩenda woneke ndwĩhĩtie.
33 അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.”
No akorwo ti ũguo-rĩ, wee gĩthikĩrĩrie; kira ki, na nĩngũkũruta ũũgĩ.”