< ഇയ്യോബ് 30 >
1 “എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.
“No rĩu-rĩ, andũ ethĩ kũngĩra nĩmaanyũrũragia, arĩa o na itangĩendire gũturanĩra maithe mao na ngui ciakwa cia rũũru.
2 വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.
Hinya wa moko mao ũngĩangʼunire nakĩ, kuona atĩ hinya wao nĩwamehereire?
3 ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.
Nĩmathĩnĩkĩte nĩ ũndũ wa wagi na ngʼaragu, ũtukũ-rĩ, moorũũraga bũrũri mũngʼaru, bũrũri mwanangĩku ũkirĩte ihooru.
4 അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
Maahaaraga nyeni cia mahuti ma cumbĩ kuuma ihinga-inĩ, na irio ciao ciarĩ mĩri ya mũtĩ wa kĩhaato.
5 അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.
Nĩmaingatirwo kuuma kũrĩ mũingĩ, makiugĩrĩrio ta maarĩ aici.
6 തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.
Nĩmahatĩrĩirio maikarage mĩkuru-inĩ ya tũrũũĩ tũhũu, kũu ndwaro-inĩ cia mahiga na marima-inĩ marĩa marĩ thĩ.
7 കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.
Maanagia ta nyamũ kũu ihinga-inĩ, makahatĩkanagĩra kũu mahuti-inĩ.
8 അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.
Rũciaro rũtarĩ kĩene na rũtarĩ rĩĩtwa, nĩ rwarutũrũrirwo ruume kũu bũrũri-inĩ.
9 “ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.
“Na rĩu ariũ ao maraanyũrũria na rwĩmbo; ngagĩtuĩka wa kuunagwo thimo nĩo.
10 അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.
Nĩmathũire na magaikaraga haraihu na niĩ; matiĩtigagĩra kũnduĩra mata ũthiũ.
11 കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.
Nĩ ũndũ rĩu Ngai nĩaregeretie ũta wakwa, na akandeehera mathĩĩna-rĩ, matirĩ ũndũ merigagĩrĩria gwĩka marĩ harĩa ndĩ.
12 എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.
Mwena wakwa wa ũrĩo kũrĩ rũrĩrĩ rũratharĩkĩra; maigagĩra magũrũ makwa mĩtego, na magaaka ihumbu ciao cia gũũtharĩkĩra.
13 അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.
Maharaganagia njĩra yakwa; mahotaga kũnyũnũha o na gũtarĩ na mũndũ ũramateithia.
14 വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.
Mokĩte ta matoonyeire mwanya-inĩ mwariĩ; mokĩire gatagatĩ ga kũu kwanangĩku, makaamomokera.
15 ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.
Imakania nĩcihootete; gĩtĩĩo gĩakwa kĩũmbũrĩtwo ta kĩhurutĩtwo nĩ rũhuho, naguo ũgitĩri wakwa ũkabuĩria ta itu.
16 “ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
“Na rĩu muoyo wakwa nĩũrathirĩrĩkĩra; matukũ ma thĩĩna nĩmanyiitĩte.
17 രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.
Ũtukũ ũtheecangaga mahĩndĩ makwa; ruo rwa gũthegenya rũtindigithagĩria.
18 ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.
Ngai angũnjakũnjaga ta nguo na ũndũ wa ũhoti wake mũnene; aanyiitaga ta kanjũ yakwa ngingo-inĩ.
19 അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.
Anjikĩtie ndoro-inĩ, ngatuĩka ta rũkũngũ na ta mũhu.
20 “ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.
“Nĩwe ndĩrakaĩra, o Wee Ngai, no ndũranjĩtĩka; ndĩrarũgama, no wee no kũndora ũrandora.
21 അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.
Wee nĩũngarũrũkĩte ũtarĩ na tha; ũtharĩkĩire na hinya wa guoko gwaku.
22 അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.
Nĩũũhurĩtie, ũkaandindĩka mbere ya rũhuho; ũũnyugutanĩtie kĩhuhũkanio-inĩ.
23 അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.
Nĩnjũũĩ nĩũkanginyia o gĩkuũ-inĩ, ũndware kũrĩa gwathĩrĩirwo arĩa othe marĩ muoyo.
24 “ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?
“Ti-itherũ gũtirĩ mũndũ ũũkagĩrĩra mũndũ ũthuthĩkĩte ngoro, hĩndĩ ĩrĩa egũkaya ateithio arĩ mĩnyamaro-inĩ.
25 കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
Niĩ-rĩ, githĩ ndianarĩrio nĩ arĩa marĩ na thĩĩna? Githĩ ngoro yakwa ndĩanaiguĩra arĩa athĩĩni kĩeha?
26 ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.
No rĩrĩ, rĩrĩa ndeerĩgagĩrĩra wega, ũũru ũgĩũka; rĩrĩa ndaacaragia ũtheri-rĩ, hĩndĩ ĩyo nduma ĩgĩũka.
27 എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.
Nda yakwa ndĩtigaga kũruruma; matukũ ma thĩĩna nĩmanginyĩire.
28 ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
Thiiaga njirĩte biũ, no ti ũndũ wa kũhĩa nĩ riũa; ngarũgama kĩũngano-inĩ ngakaya ndeithio.
29 ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.
Nduĩkĩte mũrũ wa nyina na mbwe, ngatuĩka mũthiritũ wa ndundu.
30 എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.
Gĩkonde gĩakwa nĩkĩgarũrũkĩte, gĩgathita na gĩkoonũka; mwĩrĩ wakwa ũhiũhĩte nĩ ũrugarĩ.
31 എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.
Kĩnanda gĩakwa kĩa mũgeeto kĩrutaga o mũgambo wa gũcakaya, naguo mũtũrirũ wakwa ũkaruta o mũgambo wa kĩrĩro.