< ഇയ്യോബ് 24 >

1 “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്? അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്?
“Nĩ kĩĩ kĩgiragia Mwene-Hinya-Wothe araarĩrie mahinda ma ciira? Nĩ kĩĩ gĩtũmaga arĩa mamũũĩ meterere mĩthenya ta ĩyo o tũhũ?
2 അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്; അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു.
Kũrĩ andũ meeheragia mahiga ma mũhaka, na makarĩithia ndũũru cia mahiũ iria maiyĩte.
3 അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു; വിധവയുടെ കാളയെ പണയമായി വാങ്ങുന്നു.
Moyaga ndigiri ya mwana wa ngoriai, na magakuua ndegwa ya mũtumia wa ndigwa ĩtuĩke ya kũrũgamĩrĩra thiirĩ wao.
4 അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു; ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു.
Nĩ meeheragia andũ arĩa abatari njĩra-inĩ, na makahatĩrĩria athĩĩni othe a bũrũri magatũma mathiĩ makehithe.
5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ, ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു; മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു.
O ta njagĩ cia werũ, noguo andũ arĩa athĩĩni marokagĩra wĩra wa kũhaara kĩndũ gĩa kũrĩa; kũu bũrũri ũrĩa ũtagĩaga kĩndũ nĩkuo marutaga irio cia kũhe ciana ciao.
6 അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു; ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു.
Monganagia ngaragatha mĩgũnda-inĩ, na makahaara matigari mĩgũnda ya mĩthabibũ ya arĩa aaganu.
7 വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു; ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല.
Maraaraga njaga nĩ kwaga nguo; matirĩ kĩndũ gĩa kwĩhumbĩra rĩrĩa kwagĩa heho.
8 മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു; പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു.
Maconjoragio nĩ mbura ya irĩma-inĩ, nao makenyiitĩrĩra mahiga nĩ ũndũ wa kwaga ha kwĩyũa.
9 ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു; ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു.
Mahuragia mwana wa ngoriai kuuma nyondo-inĩ; nako gakenge ka mũthĩĩni gatahagwo nĩ ũndũ wa thiirĩ.
10 ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു; അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു.
Mathiiaga njaga nĩ kwaga nguo; makuuaga itĩĩa cia ngano, no magatigwo marĩ o ahũtu.
11 അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു; അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു.
Mahihagĩra ndamaiyũ mĩtaro-inĩ; nĩo makinyangaga ihihĩro cia ndibei o magĩkuaga nĩ nyoota.
12 മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു; മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു; എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല.
Mũcaayo wa arĩa marakua nĩũraiguuo ũkiuma itũũra inene, nayo mĩoyo ya arĩa agurarie no gũkaya ĩrakaya ĩkĩenda ũteithio. No Ngai gũtirĩ mũndũ aratuĩra ciira nĩ ũndũ wa gwĩka ũũru.
13 “അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്.
“Nĩ kũrĩ andũ arĩa mareganaga na ũtheri, na matiũĩ njĩra ciaguo, o na kana magaikara tũcĩra-inĩ twaguo.
14 സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു.
Hĩndĩ ĩrĩa gwatuka-rĩ, mũũragani ookagĩra akooraga athĩĩni na abatari; ningĩ ũtukũ agatuĩka ta mũici.
15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു.
Riitho rĩa gĩtharia rĩetagĩrĩra kũgĩe mairia; kĩĩraga atĩrĩ, ‘Gũtirĩ riitho o na rĩmwe rĩngĩnyona,’ na gĩgaikara kĩĩhithĩte ũthiũ.
16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല.
Rĩrĩa kũrĩ nduma-rĩ, nĩguo andũ matuaga nyũmba, no mũthenya magatinda mehingĩire; matiendaga ũndũ wa ũtheri.
17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.
Nĩgũkorwo andũ acio othe-rĩ, nduma ĩrĩa ndumanu nĩyo rũciinĩ rwao; magĩaga ũrata na imakania cia nduma.
18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്; അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്, അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല.
“No rĩrĩ, o nĩ mũhũũyũ ũrĩa ũrerete igũrũ rĩa maaĩ; igai rĩao bũrũri-inĩ nĩ irume, na nĩ ũndũ ũcio gũtirĩ mũndũ ũthiiaga mĩgũnda-inĩ ya mĩthabibũ.
19 ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. (Sheol h7585)
O ta ũrĩa riũa na ũrugarĩ iniinaga maaĩ ma tharunji-rĩ, ũguo noguo mbĩrĩra ĩhuragia arĩa mehĩtie. (Sheol h7585)
20 ഗർഭാശയം അവരെ മറക്കുന്നു, അവർ പുഴുക്കൾക്കു സദ്യയാകുന്നു; ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല; എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു.
Nayo nda ĩrĩa yamaciarire ĩkariganĩrwo nĩo, igunyũ nacio ikamarĩa; andũ arĩa aaganu maticookaga kũririkanwo, no moinangagwo ta mũtĩ.
21 വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു; വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല.
Marĩĩaga indo cia mũtumia thaata na ũrĩa ũtarĩ kaana, na matiiguagĩra mũtumia wa ndigwa tha.
22 ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു; അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല.
No Ngai, nĩ ũndũ wa ũhoti wake, nĩakururagia arĩa marĩ hinya; o na mangĩĩhaanda wega-rĩ, matirĩ na mwĩhoko atĩ nĩmagatũũra muoyo.
23 സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു, അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്.
We no ametĩkĩrie maikare mahurũkĩte makĩĩiguaga ta matarĩ na ũgwati, no maitho make nĩmacũthagĩrĩria njĩra ciao.
24 അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു; അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു; കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു.
Nĩgũkorwo matũũgagĩrio o kahinda kanini, magacooka makeehera; maikũrũkagio na magakua o ta andũ arĩa angĩ othe; makeeheragio o ta igira cia ngano.
25 “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നും എന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?”
“Akorwo ũguo tiguo gũtariĩ-rĩ, nũũ ũngĩonania atĩ nĩndaheenania, na agĩtue ciugo ciakwa cia tũhũ?”

< ഇയ്യോബ് 24 >