< ഇയ്യോബ് 12 >
1 അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
Ningĩ Ayubu agĩcookia atĩrĩ:
2 “നിങ്ങൾമാത്രമാണ് ജ്ഞാനികൾ; നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും.
“Hatirĩ nganja inyuĩ nĩ inyuĩ andũ, naguo ũũgĩ ũgaathiranĩra na inyuĩ rĩrĩa mũgaakua!
3 എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്; ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല. ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
No rĩrĩ, ndĩ na ũmenyo o ta inyuĩ; mũtirĩ oogĩ kũngĩra. Nũũ ũtooĩ maũndũ macio mothe?
4 “ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു, എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്; നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ!
“Nduĩkĩte mũndũ wa gũthekererwo nĩ arata akwa, o na gũtuĩka nĩndakaĩire Ngai nake akĩnjigua: niĩ nduĩkĩte mũndũ wa gũthekererwo, o na gũtuĩka ndĩ mũthingu na ndirĩ ũcuuke!
5 സുഖലോലുപൻ ആപത്തു വെറുക്കുന്നു; കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്.
Andũ arĩa maikaraga megangarĩte manyũrũragia mũtino, makona ta ũndũ ũcio ũkoraga o andũ arĩa magũrũ mao matenderũkaga.
6 കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു, ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു— അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു!
Hema cia atunyani nĩcio ciikaraga igaacĩire, na andũ arĩa marakaragia Mũrungu nĩo maikaraga na thayũ, o acio makuuaga ngai yao na moko.
7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
“No ta kĩũrie nyamũ, na nĩigũkũruta ũhoro, kana ũrie nyoni cia rĩera-inĩ, na nĩigũkwĩra;
8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
kana warĩrie thĩ, na nĩĩgũkũruta ũhoro, kana ũkĩarĩrie thamaki cia iria-inĩ, nacio nĩigũkũhe ũhoro.
9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന് ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
Nĩ irĩkũ cia icio ciothe itooĩ atĩ nĩ guoko kwa Jehova gwĩkĩte ũndũ ũyũ?
10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ, സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
Mĩoyo ya ciũmbe ciothe ĩrĩ guoko-inĩ gwake, o na mĩhũmũ ya andũ othe.
11 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ, ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
Githĩ gũtũ gũtithuuranagia ciugo o ta ũrĩa rũrĩmĩ rũcamaga irio?
12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ? ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
Githĩ ũũgĩ ndũkoragwo na andũ arĩa akũrũ? Githĩ gũtũũra mũno gũtirehaga ũmenyo?
13 “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്; ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
“Ũũgĩ na hinya nĩ cia Ngai; mataaro na ũmenyo nĩ ciake.
14 അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല; അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം.
Kĩrĩa amomoraga gĩtingĩakwo rĩngĩ; mũndũ ũrĩa aahingĩra njeera gũtirĩ mũndũ ũngĩmuohora.
15 അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു; അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു.
Ahingagĩrĩria maaĩ, gũkaaga mbura; ningĩ aamarekereria makaananga bũrũri.
16 ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്; വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ.
Hinya na ũtooria nĩ ciake; mũheenio na mũheenania eerĩ no ake.
17 അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു, ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു.
Aheani kĩrĩra amatongoragia matarĩ nguo, na agatua aciirithania irimũ.
18 രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു; അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു.
Nĩohoraga mĩnyororo ĩrĩa athamaki moohaga andũ nayo, akamooha mũcibi njohero.
19 അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു.
Athĩnjĩri-Ngai amatongoragia marutĩtwo nguo, na akangʼaũrania andũ arĩa mehaandire tene.
20 അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു.
Nĩakiragia mĩromo ya aheani kĩrĩra arĩa meehoketwo, nao athuuri akamatunya ũhoro wa gũkũũrana maũndũ.
21 അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.
We nĩagagĩra arĩa atĩĩku bata, nao arĩa marĩ na hinya nĩamatunyaga indo ciao cia mbaara.
22 അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു; കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു.
Nĩaguũragia maũndũ marĩa mariku ma nduma, na nduma nene ya gĩkuũ akamiumĩria ũtheri-inĩ.
23 അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു.
Anenehagia ndũrĩrĩ, agacooka agaciananga; aingĩhagia ndũrĩrĩ, agacooka agacihurunja.
24 അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു; വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു.
Nĩagaagagia meciiria ma atongoria a gũkũ thĩ; akamaingata, morũũrage werũ-inĩ mũtheri ũtarĩ njĩra.
25 അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു; അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു.
Mahambaataga nduma-inĩ kũrĩa gũtarĩ ũtheri; ningĩ atũmaga matũgũũge ta mũndũ mũrĩĩu.