< യാക്കോബ് 3 >

1 എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്.
ہے مَمَ بھْراتَرَح، شِکْشَکَیرَسْمابھِ رْگُرُتَرَدَنْڈو لَپْسْیَتَ اِتِ جْناتْوا یُویَمْ اَنیکے شِکْشَکا ما بھَوَتَ۔
2 പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്.
یَتَح سَرْوّے وَیَں بَہُوِشَییشُ سْکھَلامَح، یَح کَشْچِدْ واکْیے نَ سْکھَلَتِ سَ سِدّھَپُرُشَح کرِتْسْنَں وَشِیکَرْتُّں سَمَرْتھَشْچاسْتِ۔
3 കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു.
پَشْیَتَ وَیَمْ اَشْوانْ وَشِیکَرْتُّں تیشاں وَکْتْریشُ کھَلِینانْ نِدھایَ تیشاں کرِتْسْنَں شَرِیرَمْ اَنُوَرْتَّیامَح۔
4 കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു.
پَشْیَتَ یے پوتا اَتِیوَ برِہَداکاراح پْرَچَنْڈَواتَیشْچَ چالِتاسْتےپِ کَرْنَدھارَسْیَ مَنوبھِمَتادْ اَتِکْشُدْرینَ کَرْنینَ وانْچھِتَں سْتھانَں پْرَتْیَنُوَرْتَّنْتے۔
5 അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു.
تَدْوَدْ رَسَناپِ کْشُدْرَتَرانْگَں سَنْتِی دَرْپَواکْیانِ بھاشَتے۔ پَشْیَ کِیدرِنْمَہارَنْیَں دَہْیَتے لْپینَ وَہْنِنا۔
6 നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു. (Geenna g1067)
رَسَناپِ بھَویدْ وَہْنِرَدھَرْمَّرُوپَپِشْٹَپے۔ اَسْمَدَنْگیشُ رَسَنا تادرِشَں سَنْتِشْٹھَتِ سا کرِتْسْنَں دیہَں کَلَنْکَیَتِ سرِشْٹِرَتھَسْیَ چَکْرَں پْرَجْوَلَیَتِ نَرَکانَلینَ جْوَلَتِ چَ۔ (Geenna g1067)
7 എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു.
پَشُپَکْشْیُروگَجَلَچَراناں سَرْوّیشاں سْوَبھاوو دَمَیِتُں شَکْیَتے مانُشِکَسْوَبھاوینَ دَمَیانْچَکْرے چَ۔
8 എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.
کِنْتُ مانَواناں کیناپِ جِہْوا دَمَیِتُں نَ شَکْیَتے سا نَ نِوارْیَّمْ اَنِشْٹَں ہَلاہَلَوِشینَ پُورْنا چَ۔
9 നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു.
تَیا وَیَں پِتَرَمْ اِیشْوَرَں دھَنْیَں وَدامَح، تَیا چیشْوَرَسْیَ سادرِشْیے سرِشْٹانْ مانَوانْ شَپامَح۔
10 ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല.
ایکَسْمادْ وَدَنادْ دھَنْیَوادَشاپَو نِرْگَچّھَتَح۔ ہے مَمَ بھْراتَرَح، ایتادرِشَں نَ کَرْتَّوْیَں۔
11 ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ?
پْرَسْرَوَنَح کِمْ ایکَسْماتْ چھِدْراتْ مِشْٹَں تِکْتَنْچَ تویَں نِرْگَمَیَتِ؟
12 എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.
ہے مَمَ بھْراتَرَح، اُڈُمْبَرَتَرُح کِں جِتَپھَلانِ دْراکْشالَتا وا کِمْ اُڈُمْبَرَپھَلانِ پھَلِتُں شَکْنوتِ؟ تَدْوَدْ ایکَح پْرَسْرَوَنو لَوَنَمِشْٹے تویے نِرْگَمَیِتُں نَ شَکْنوتِ۔
13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.
یُشْماکَں مَدھْیے جْنانِی سُبودھَشْچَ کَ آسْتے؟ تَسْیَ کَرْمّانِ جْنانَمُولَکَمرِدُتایُکْتانِیتِ سَداچاراتْ سَ پْرَمانَیَتُ۔
14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്.
کِنْتُ یُشْمَدَنْتَحکَرَنَمَدھْیے یَدِ تِکْتیرْشْیا وِوادیچّھا چَ وِدْیَتے تَرْہِ سَتْیَمَتَسْیَ وِرُدّھَں نَ شْلاگھَدھْوَں نَچانرِتَں کَتھَیَتَ۔
15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്.
تادرِشَں جْنانَمْ اُورْدّھوادْ آگَتَں نَہِ کِنْتُ پارْتھِوَں شَرِیرِ بھَوتِکَنْچَ۔
16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.
یَتو ہیتورِیرْشْیا وِوادیچّھا چَ یَتْرَ ویدْییتے تَتْرَیوَ کَلَہَح سَرْوَّں دُشْکرِتَنْچَ وِدْیَتے۔
17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും.
کِنْتُورْدّھوادْ آگَتَں یَتْ جْنانَں تَتْ پْرَتھَمَں شُچِ تَتَح پَرَں شانْتَں کْشانْتَمْ آشُسَنْدھییَں دَیادِسَتْپھَلَیح پَرِپُورْنَمْ اَسَنْدِگْدھَں نِشْکَپَٹَنْچَ بھَوَتِ۔
18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
شانْتْیاچارِبھِح شانْتْیا دھَرْمَّپھَلَں روپْیَتے۔

< യാക്കോബ് 3 >