< യെശയ്യാവ് 28 >

1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം! വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്, മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.
Kaĩ itũũra rĩrĩa rĩa arĩĩu a Efiraimu, o rĩu matuĩte tanji yao ya mwĩtĩĩo, rĩrĩ na haaro-ĩ, o rĩu rĩrĩ riiri mũnene ta wa mahũa marĩa macookaga kũhooha, o rĩu rĩakĩtwo gĩtwe-inĩ gĩa kĩanda kĩrĩa kĩnoru, kĩa andũ acio matooragio nĩ ndibei!
2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.
Atĩrĩrĩ, Jehova arĩ na njamba ĩrĩ hinya na ũhoti. Ĩhaana ta mbura ya mbembe, na ta rũhuho rũrĩa rwanangaga, kana rũhuho rũnene rũrĩa rũniinanaga, o na kana mũiyũro wa mbura nene, nake nĩakarĩtungumania thĩ na hinya.
3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
Tanji ĩyo ya mwĩtĩĩo ya arĩĩu a Efiraimu, nĩĩkarangĩrĩrio thĩ na magũrũ.
4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് അവർ അതു വിഴുങ്ങുന്നു!
Ihũa rĩu rĩraahooha, o rĩo ũthaka wa riiri wake, o rĩu rĩakĩtwo gĩtwe-inĩ gĩa kĩanda kĩrĩa kĩnoru, itũũra rĩu rĩkaahaana ta ngũyũ ĩĩruĩte mbere ya magetha, nayo mũndũ aamĩona amĩnyiitaga na guoko gwake, nake no kũmĩrĩa amĩrĩĩaga.
5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ശോഭയുള്ള ഒരു കിരീടവും മഹത്ത്വകരമായ മകുടവുമായിരിക്കും.
Mũthenya ũcio Jehova Mwene-Hinya-Wothe agaatuĩka thũmbĩ ĩrĩ riiri, atuĩke tanji thaka mũno ya mahũa harĩ matigari ma andũ ake.
6 ന്യായാസനത്തിലിരിക്കുന്നവർക്ക് അവിടന്ന് നീതിബോധത്തിന്റെ ആത്മാവും നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക് കരുത്തും ആയിരിക്കും.
Agaatuĩka roho wa gũtuanĩra ciira na kĩhooto kũrĩ andũ arĩa matuanagĩra ciira, o na atuĩke hinya wa andũ arĩa mahũndũraga ita cia thũ ciakinya kĩhingo-inĩ.
7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, അവർ വീഞ്ഞിനാൽ മത്തരും മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.
No rĩrĩ, andũ aya mathiiaga magĩtũgũũgaga nĩkũnyua ndibei, na magatururio nĩ njoohi: athĩnjĩri-Ngai na anabii nĩo mathiiaga magĩtũgũũgaga nĩ ũndũ wa njoohi, ĩĩ ti-itherũ nĩmarĩtwo nĩ ndibei biũ, na magatururio nĩ njoohi; nĩgũtũgũũga maratũgũũga makĩona cioneki, na magaturuura magĩtuanĩra ciira.
8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു, വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.
Metha ciothe ciyũrĩte matahĩko, na gũtirĩ handũ o na hamwe hataiyũrĩte gĩko.
9 “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്? ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്? ഇപ്പോൾ മുലകുടി മാറിയവരെയോ? ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ?
Nao maroria atĩrĩ, “Nũũ ũcio arageria kũruta maũndũ? Ningĩ nũũ arataarĩria ndũmĩrĩri yake? Hihi nĩ kũrĩ ciana iria ciĩrĩgĩte gũtiga kuonga, o icio irutĩtwo nyondo-inĩ?
10 കാരണം അവർ പറയുന്നു: കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.”
Nĩgũkorwo ũrutani wake nĩ ta ũũ: ĩka ũũ na ũũ, ĩka ũũ na ũũ, ningĩ watho nĩũrũmĩrĩirwo nĩ watho, ĩĩ, watho ũrũmĩrĩirwo nĩ watho; na kohoro kanini haha, na kohoro kanini hau.”
11 അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും ദൈവം ഈ ജനത്തോടു സംസാരിക്കും.
Atĩrĩrĩ, ti-itherũ Ngai nĩakaarĩria andũ aya na tũnua twa andũ maaragia na mwarĩrie wa andũ a kũngĩ na thiomi ngʼeni,
12 “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും “ഇതാണ് ആശ്വാസസ്ഥാനം,” എന്നും അവിടന്ന് അവരോടു പറഞ്ഞു. എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.
andũ arĩa eerire atĩrĩ, “Haha nĩho handũ ha kũhurũka, andũ arĩa anogu nĩmahurũke ho”; o na akĩmeera atĩrĩ, “Haha nĩho kĩhurũko”; no matiigana kũmũigua.
13 അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.
Nĩ ũndũ ũcio kiugo kĩa Jehova harĩo gĩgaatuĩka ũũ: Ĩka ũũ na ũũ, ĩka ũũ na ũũ, ningĩ watho nĩũrũmĩrĩirwo nĩ watho, ĩĩ, watho ũrũmĩrĩirwo nĩ watho; na kohoro kanini haha, na kohoro kanini hau: nĩguo mathiĩ magũe na ngara, matiihio, na magwatio na mũtego, manyiitwo.
14 അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക.
Nĩ ũndũ ũcio ta thikĩrĩriai kiugo kĩa Jehova, inyuĩ anyũrũrania, o inyuĩ mwathaga andũ aya marĩ gũkũ Jerusalemu.
15 “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു. (Sheol h7585)
Mwĩgaathaga mũkoiga atĩrĩ, “Nĩtũgĩĩte na kĩrĩkanĩro na gĩkuũ, tũkaiguana na mbĩrĩra. Hĩndĩ ĩrĩa gũkaaherithanio taarĩ kĩguũ gĩa kũhubanĩria-rĩ, gĩtigaatũhutia, nĩgũkorwo nĩtũtuĩte maheeni rĩũrĩro riitũ, naguo ũheenania tũkaũtua kĩĩhitho giitũ.” (Sheol h7585)
16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ, ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവർ പരിഭ്രാന്തരാകുകയില്ല.
Nĩ ũndũ ũcio Mwathani Jehova ekuuga atĩrĩ: “Nĩnjigĩte ihiga rĩa gĩtina kĩrũmu kũu Zayuni, ihiga rĩbaarĩrĩre wega, ihiga rĩa goro rĩa koine; mũndũ ũrĩa ũrĩrĩĩhokaga ndarĩ hĩndĩ akeenyenyeka.
17 ഞാൻ ന്യായത്തെ അളവുനൂലും നീതിയെ തൂക്കുകട്ടയുമാക്കും; അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും, വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും.
Ũtuanĩri ciira na kĩhooto nĩguo ũgaatuĩka rũrigi rwa gũthima naruo, naguo ũthingu ũtuĩke kabirũ; mbura ya mbembe nĩĩgathereria maheeni macio mũtuĩte kĩĩhitho kĩanyu, namo maaĩ nĩmakoinĩra kũrĩa mwĩhithĩte.
18 മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, നിങ്ങൾ തകർന്നുപോകും. (Sheol h7585)
Kĩrĩkanĩro kĩanyu kĩrĩa mwarĩkanĩire na gĩkuũ nĩgĩgathario; ũiguano wanyu na mbĩrĩra ndũkehaanda. Hĩndĩ ĩrĩa iherithia ta rĩa kĩguũ rĩkaamũhubanĩria, nĩmũgatoorio nĩrĩo. (Sheol h7585)
19 അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും; പ്രഭാതംതോറും, രാത്രിയും പകലും അതു നിങ്ങളെ കടന്നുപോകും.” അതിനെക്കുറിച്ചുള്ള കേൾവിതന്നെ നിങ്ങൾക്കു സംഭ്രമമുണ്ടാക്കും.
Rĩrĩa rĩothe iherithia rĩu rĩoka nĩmũrĩkoragĩrĩrwo nĩrĩo; rĩrĩmũkoragĩrĩra rũciinĩ o rũciinĩ, na mũthenya o na ũtukũ nĩrĩkamũthereria.” Nĩmũkamaka mũno mwataũkĩrwo nĩ ndũmĩrĩri ĩno.
20 കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും.
Nĩgũkorwo ũrĩrĩ wanyu ndũngĩmũigana gwĩtambũrũkĩria ho nĩ gũkuhĩha, naguo mũrĩngĩti nĩ mũceke mũno ndũngĩmũigana kwĩhumbĩra.
21 യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും.
Jehova nĩakarahũka o ta ũrĩa aarahũkire kũu Kĩrĩma-inĩ kĩa Perazimu, arahũke arakarĩte o ta ũrĩa aarakarĩte kũu Gĩtuamba-inĩ kĩa Gibeoni: nĩgeetha arute wĩra wake ũrĩa atamenyerete kũruta, na ahingie ciĩko ciake, ciĩko iria atatũire ahingagia.
22 ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും; കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ് സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.
Tondũ ũcio, tigai inyũrũri cianyu, kana mĩnyororo yanyu ĩmũritũhĩre makĩria; nĩgũkorwo Mwathani, o we Jehova Mwene-Hinya-Wothe, nĩaheete ũhoro akanjĩĩra atĩ gũkũ thĩ guothe nĩgũkwanangwo biũ.
23 ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക.
Thikĩrĩriai mũigue mũgambo wakwa; tegai matũ mũigue ũrĩa nguuga.
24 കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ? അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
Hĩndĩ ĩrĩa mũrĩmi ekũrĩma nĩguo ahaande-rĩ, atũũraga o arĩmaga? Atũũraga aciimbaga na akĩhũũraga harũ?
25 അവർ ഉപരിതലം നിരപ്പാക്കി കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് അതിന്റെ നിരയിലും യവം അതിന്റെ സ്ഥാനത്തും ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്?
Aarĩkia kwaragania mũgũnda-rĩ, githĩ ndacookaga akahaanda mbegũ cia ndengũ, na akahura tũhĩndĩ twa kumini? Nayo ngano githĩ ndamĩhaandaga handũ hayo, na cairi akamĩhaanda karũhari kayo, nayo ngano ĩrĩa njirũ akamĩhaanda mũgũnda wayo?
26 അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
Ngai wake nĩwe ũmuonagia ũrĩa egwĩka, na akamũruta maũndũ marĩa magĩrĩire.
27 കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല, ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല; കരിംജീരകം കമ്പുകൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്.
Ndengũ itihũũragwo na mũgogo ũkururĩtio, kana kumini ĩkahũũrwo na kũgũrũ kwa ngaari; ndengũ ihũũragwo na mũtĩ, na kumini ĩkahũũrwo na rũthanju.
28 അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്; അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല. മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ.
Ngano no nginya ĩthĩo nĩguo ĩthondekwo mũgate; nĩ ũndũ ũcio mũndũ ndatũũraga amĩhũũraga nginya tene. O na angĩtwarĩra magũrũ ma ngaari ya kũhũũra igũrũ rĩayo-rĩ, mbarathi ciake itingĩmĩthĩa.
29 ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു, അവിടന്ന് തന്റെ ആലോചന അത്ഭുതകരവും ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.
Maũndũ maya mothe o namo moimaga kũrĩ Jehova Mwene-Hinya-Wothe, mũheani kĩrĩra wa kũgegania, na ũrĩa mwĩkĩrĩre mũno nĩ ũndũ wa ũũgĩ wake mũnene.

< യെശയ്യാവ് 28 >