< യെശയ്യാവ് 21 >
1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, ഭയാനകമായ പ്രദേശത്തുനിന്നുതന്നെ.
Ĩno nĩyo ndũmĩrĩri nditũ ĩkoniĩ Werũ ũrĩa ũrĩ Hũgũrũrũ-inĩ cia Iria: Atĩrĩrĩ, o ta ũrĩa ihuhũkanio iria nene ihurutanaga ituĩkanĩirie bũrũri wa gũthini, ũguo noguo mũtharĩkĩri agooka oimĩte werũ-inĩ, kuuma bũrũri wa kũguoyohania.
2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു.
Niĩ nĩnyonetio kĩoneki gĩa kũmakania mũno: Mũkunyanĩri no arakunyanĩra, nake mũtahani no aratahana. Wee Elamu tharĩkĩra! Nawe Media, thiũrũrũkĩria! Gũcaaya kũrĩa anagũcaaithia nĩngagũkinyia mũthia.
3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു.
Nĩ ũndũ wa ũguo mwĩrĩ wakwa nĩũiyũrĩtwo nĩ ruo, ruo rũnene nĩrũũnyiitĩte, o ta ruo rwa mũtumia akĩrũmwo; ngagĩtururio nĩ maũndũ marĩa ndĩraigua, na ngagegeario nĩ maũndũ marĩa ndĩrona.
4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; ഞാൻ കാത്തിരുന്ന സന്ധ്യാസമയം എനിക്കൊരു ഘോരത നൽകിയിരിക്കുന്നു.
Ngoro yakwa nĩĩratumatuuma, na ngainaina nĩ guoya; hwaĩ-inĩ ũrĩa ndĩriragĩria ũtuĩkĩte ũndũ wa kũũmakia mũno.
5 അവർ മേശയൊരുക്കുന്നു പരവതാനി വിരിക്കുന്നു ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, പരിചയ്ക്ക് എണ്ണയിടുക!
Nao nĩmaarĩte metha, na makaara mĩgeka, nĩguo marĩe na manyue! Ũkĩrai inyuĩ anene, mũhake ngo maguta!
6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ.
Jehova anjĩĩrĩte atĩrĩ: “Thiĩ, ũige mũrangĩri wa gũcũthĩrĩria na ũmwĩre amenyithanie ũrĩa aroona.
7 ഈരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങൾ വരുന്നതും നിരനിരയായി കഴുതകളും ഒട്ടകങ്ങളും വരുന്നതു കാണുമ്പോൾ അവൻ ജാഗ്രതയുള്ളവനാകട്ടെ, പരിപൂർണ ജാഗരൂകൻതന്നെ.”
Rĩrĩa angĩona ngaari cia ita irĩ na mbarathi ihaanaine, na andũ magĩũka mahaicĩte ndigiri kana ngamĩĩra-rĩ, nĩaikare eiguĩte, akeigua biũ.”
8 അപ്പോൾ കാവൽക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു.
Nake mũrangĩri akĩanĩrĩra, akiuga atĩrĩ, “Mũthenya o mũthenya, mwathi wakwa, ndũgamaga gĩtara-inĩ kĩa mũrangĩri; na ũtukũ o ũtukũ njikaraga handũ hakwa ha kũrangĩra.
9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി ഒരു പുരുഷൻ രഥമേറി വരുന്നു. ‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നിലത്തു ചിതറിക്കിടക്കുന്നു,’” എന്ന് അയാൾ വിളിച്ചുപറയുന്നു.
Atĩrĩrĩ, nĩharooka mũndũ akuuĩtwo nĩ ngaari ya ita, ĩrĩ na mbarathi ihaanaine. Nake aracookia ũhoro akoiga atĩrĩ: ‘Babuloni nĩrĩgũu, ĩĩ nĩrĩgwĩte! Mĩhianano yothe ya ngai ciakuo nĩmĩhehenje, ĩkaharagana thĩ!’”
10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു.
Inyuĩ andũ akwa, o inyuĩ mũthuthĩirwo kĩhuhĩro-inĩ kĩa ngano-rĩ, ngũmwĩra ũrĩa njiguĩte kuuma kũrĩ Jehova Mwene-Hinya-Wothe, kuuma kũrĩ Ngai wa Isiraeli.
11 ദൂമായ്ക്കെതിരേയുള്ള പ്രവചനം: സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, “കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?”
Ĩno nĩ ndũmĩrĩri nditũ ĩkoniĩ Duma: Atĩrĩrĩ, nĩ harĩ mũndũ ũraanjĩta kuuma Seiru, akanjũũria atĩrĩ, “Mũrangĩri, ũtukũ ũkinyĩte ha? Mũrangĩri ũyũ, ũtukũ ũkinyĩte ha?”
12 കാവൽക്കാരൻ മറുപടി പറയുന്നു: “പ്രഭാതം വരുന്നു, പിന്നെ രാത്രിയും. നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; ഇനിയും വീണ്ടും വരിക.”
Nake mũrangĩri akamũcookeria atĩrĩ, “Gũkiriĩ gũkĩa, no rĩrĩ, nĩgũgũcooka gũtuke. Angĩkorwo kũrĩ ũndũ ũkũũria-rĩ, ũria; ũcooke ũũke hĩndĩ ĩngĩ.”
13 അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.
Ĩno nĩyo ndũmĩrĩri nditũ ĩkoniĩ bũrũri wa Arabia: Inyuĩ ikundi cia agendi a Adedani, o inyuĩ mwambĩte hema ithaka-inĩ cia Arabia-rĩ,
14 തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക.
twarĩrai andũ arĩa anyootu maaĩ; na inyuĩ mũtũũraga bũrũri wa Tema, tũngiai andũ acio maroora irio
15 അവർ വാളിൽനിന്ന്, ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്.
Nĩgũkorwo maroorĩra rũhiũ rwa njora, o rũhiũ rwa njora rũrĩa rũcomoretwo, makoorĩra ũta mũgeete, na makoima kũrĩa mbaara ĩĩhĩire.
16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.
Mwathani aranjĩĩra atĩrĩ: “Mwaka ũmwe ũtanathira, ũtarĩtwo ta ũrĩa mĩaka ya mũndũ wa kwandĩkwo wĩra ĩrĩkanagĩrwo-rĩ, riiri wothe wa Kedari nĩũgaathira.
17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.
Andũ arĩa magaatigario nĩ thigari iria ciikagia mĩguĩ, o acio njamba cia ita cia Kedari-rĩ, magaakorwo marĩ o anini.” Jehova Ngai wa Isiraeli nĩwe warĩtie ũhoro ũcio.