< യെശയ്യാവ് 14 >
1 യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും; അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും. വിദേശികളും അവരോടൊപ്പംചേരും അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും
No rĩrĩ, Jehova nĩakaiguĩra Jakubu tha; nĩegwĩthuurĩra Isiraeli o rĩngĩ, na atũme maikare bũrũri wao ene. Ageni nĩmakegwatania nao, na manyiitane na nyũmba ya Jakubu.
2 രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും, യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും. തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും, തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും.
Ndũrĩrĩ nĩikamooya, imacookie kũndũ kwao. Nayo nyũmba ya Isiraeli nĩĩkegwatĩra ndũrĩrĩ, ituĩke ndungata ciao cia arũme na cia airĩtu kũu bũrũri wa Jehova. Nĩmagataha andũ arĩa maamatahĩte tene, na macooke gwatha andũ arĩa maamahinyagĩrĩria.
3 നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്,
Mũthenya ũrĩa Jehova akaamũhurũkia kuuma mathĩĩna-inĩ na mĩnyamaro-inĩ, na ũkombo-inĩ wa kũhinyĩrĩrio-rĩ,
4 ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും: “പീഡകൻ എങ്ങനെ ഇല്ലാതെയായി! അവന്റെ ക്രോധം എങ്ങനെ നിലച്ചു?”
nĩmũgookĩrĩra mũthamaki wa Babuloni na kĩnyũrũri, mũmwĩre atĩrĩ: Kaĩ mũhinyanĩrĩria nĩakinyĩte mũthia-ĩ! Kaĩ marakara make mahiũ nĩmathirĩte-ĩ!
5 യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു,
Jehova nĩoinangĩte rũthanju rwa andũ arĩa aaganu, o na akoinanga thimbũ ya ũnene ya arĩa maathanaga,
6 അതു ജനത്തെ കോപത്തോടെ നിരന്തരം പ്രഹരിച്ചുപോന്നു, അതു രാഷ്ട്രങ്ങളെ കോപത്തോടും അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു.
ĩrĩa maahũũraga andũ nayo mategũtigithĩria, marakarĩte, magaatha ndũrĩrĩ marĩ na marakara, na magaciũgitaga matarĩ na tha.
7 ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു; അവർ സന്തോഷത്തോടെ ആർത്തുപാടുന്നു.
Mabũrũri mothe rĩu nĩmahurũkĩte na marĩ na thayũ; nĩmambĩrĩirie kũina.
8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു, “നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു.
O nayo mĩtĩ ya mĩkarakaba na mĩtarakwa ya Lebanoni ĩragũkenerera, ĩkoiga atĩrĩ: “Kuuma hĩndĩ ĩrĩa wagũithirio thĩ, gũtirĩ mũtemi mĩtĩ ũrĩ woka gũtũtema.”
9 നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു. (Sheol )
Mbĩrĩra kũu mũhuro wa thĩ nĩyarahũkĩte, ĩgũtũnge ũgĩkinya kuo; nĩyarahũrĩte maroho ma arĩa maanakua makũgeithie: arĩa othe maarĩ atongoria gũkũ thĩ; ĩtũmaga mookĩrĩrie itĩ ciao cia ũnene, o arĩa othe maarĩ athamaki a ndũrĩrĩ. (Sheol )
10 അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?” എന്നു പറയും.
Nao othe magaacookia, makwĩre atĩrĩ, “O nawe nĩwagĩte hinya o ta ithuĩ; ũhaanĩte o ta ithuĩ.”
11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു. (Sheol )
Riiri wothe wa ũnene waku ũikũrũkĩtio o nginya mbĩrĩra-inĩ, hamwe na mĩgambo ya inanda ciaku cia mũgeeto; igunyũ nĩcio ũkomeire, na igunyũ nocio ikũhumbĩire. (Sheol )
12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ! നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ! ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ, നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
Hĩ! Kaĩ wee njata ya kĩwariĩ nĩũgwĩte ũkoima igũrũ-ĩ, o wee mũrũ wa rũciinĩ kĩroko gwakĩa! Ũharũrũkĩtio ũgaikio gũkũ thĩ, o wee ũrĩa hĩndĩ ĩmwe wahinyagĩrĩria ndũrĩrĩ!
13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു, “ഞാൻ സ്വർഗത്തിൽ കയറും. ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ ഞാനെന്റെ സിംഹാസനം ഉയർത്തും; സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും, സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
Wee weĩraga atĩrĩ na ngoro yaku, “Ngũhaica nginye igũrũ; na gĩtĩ gĩakwa kĩa ũnene ndĩkĩambararie gĩkĩre njata cia Mũrungu; na njikarĩre kĩrĩma-inĩ gĩa gũtũnganwo, o gacũmbĩrĩ ga kĩrĩma kĩrĩa kĩamũre.
14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും; എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
Nĩngahaica nginya kũndũ kũraihu igũrũ rĩa matu, ndĩĩhaananie na Ũrĩa-ũrĩ-Igũrũ-Mũno.”
15 എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും. (Sheol )
No rĩrĩ, wee ũharũrũkĩtio thĩ nginya mbĩrĩra-inĩ, ũgakinya irima kũrĩa kũriku. (Sheol )
16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും, അവർ നിനക്കു ഭവിച്ചതിനെക്കുറിച്ചു ചിന്തിക്കും: “ഇവനാണോ ഭൂമിയെ കിടുകിടെ വിറപ്പിച്ചവൻ? രാജ്യങ്ങളെ വിഹ്വലമാക്കിയവൻ?
Arĩa marĩkuonaga, marĩgũkũũragĩra maitho, magecũũrania ũhoro waku, makoorania atĩrĩ, “Ũyũ nĩwe mũndũ ũrĩa wenyenyagia thĩ na agatũma mothamaki mainaine,
17 ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി, അതിലെ നഗരങ്ങളെ തകിടംമറിച്ച്, തന്റെ ബന്ദികളെ വീട്ടിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നവൻ?”
mũndũ ũrĩa watũmire thĩ ĩtuĩke ta werũ, na akangʼaũrania matũũra mayo marĩa manene? Nĩwe ũrĩa ũtetĩkagĩria andũ arĩa oohe mainũke kwao mĩciĩ?”
18 രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം അവരവരുടെ ശവകുടീരത്തിൽ പ്രതാപികളായി കിടക്കുന്നു.
Athamaki othe a ndũrĩrĩ makuĩte magakomio, o mũndũ mbĩrĩra-inĩ yake.
19 എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ നിന്നെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു; വാളിനാൽ കുത്തിക്കൊല്ലപ്പെട്ടവരും കുഴിയിലെ കല്ലുകൾവരെ ഇറങ്ങിപ്പോയവരുമായ ഹതന്മാരാൽ നീ പൊതിയപ്പെട്ടിരിക്കുന്നു. ചവിട്ടിയരയ്ക്കപ്പെട്ട ഒരു ശവശരീരംപോലെയാണു നിന്റെ അവസ്ഥ.
No wee-rĩ, nĩgũteo ũtetwo kuuma mbĩrĩra-inĩ yaku, o ta rũhonge rũrĩ magigi; ũkahumbĩrwo nĩ ciimba cia arĩa moragĩtwo, arĩa matheecangĩtwo na hiũ cia njora, o acio maikĩtio irima rĩrĩ mahiga. Ũikarĩte ta kĩimba kĩrangĩrĩrie thĩ na magũrũ,
20 നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും നിന്റെ ജനത്തെ വധിക്കുകയും ചെയ്തിരിക്കുകയാൽ നിനക്ക് അവരെപ്പോലെ ഒരു ശവസംസ്കാരം ലഭിക്കുകയില്ല. ദുഷ്കർമികളുടെ സന്തതികൾ ഇനിയൊരിക്കലും സ്മരിക്കപ്പെടുകയില്ല.
no wee-rĩ, ndũgaathikwo tao, tondũ nĩwaanangire bũrũri waku, na ũkĩũraga andũ aku. Rũciaro rwa andũ arĩa aaganu rũtikaagwetwo rĩngĩ.
21 “പൂർവികരുടെ പാപങ്ങൾനിമിത്തം അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക. അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ.
Haarĩriai handũ ha kũũragĩra ciana ciake, nĩ ũndũ wa mehia ma maithe mao ma tene; nĩguo itikanarahũke ciĩgaĩre bũrũri, na ciĩyakĩre matũũra maiyũre thĩ.
22 “ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,” എന്നു സൈന്യങ്ങളുടെ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ബാബേലിന്റെ നാമവും അതിജീവിച്ചവരെയും അവളുടെ സന്തതിയെയും പിൻഗാമികളെയും ഛേദിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Jehova Mwene-Hinya-Wothe ekuuga atĩrĩ, “Niĩ nĩngarahũka ndĩciũkĩrĩre, nĩngeheria rĩĩtwa rĩacio kũu Babuloni, o na rĩa matigari ma cio, o na njeherie ciana ciao na rũciaro rwao,” nĩguo Jehova ekuuga.
23 “ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും ചതുപ്പുനിലവുമാക്കും. ഞാൻ അതിനെ നാശത്തിൻചൂൽകൊണ്ടു തൂത്തെറിയും,” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
“Nĩngatua kũndũ kũu gĩikaro kĩa ndundu, na ndĩgũtue bũrũri wa maria ma maaĩ; ngaakũhaata na kĩhato kĩa mwanangĩko,”
24 സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു, “ഞാൻ നിശ്ചയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു, നിശ്ചയം, ഞാൻ ഉദ്ദേശിച്ചിട്ടുള്ളതുപോലെ അതു നിറവേറുകയും ചെയ്യും.
Jehova Mwene-Hinya-Wothe nĩehĩtĩte, akoiga atĩrĩ, “Ti-itherũ, o ũrĩa thugundĩte, ũguo noguo gũgaatuĩka, na ũrĩa nduĩte, ũguo noguo gũgaikara.
25 അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും; എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും. അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.”
Nĩngahehenja Mũashuri ũcio ũrĩ bũrũri-inĩ wakwa; ngaamũrangĩrĩria thĩ irĩma-inĩ ciakwa. Nĩngehereria andũ akwa icooki rĩake, na mũrigo wake ũmoime ciande-inĩ ciao.”
26 സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്; എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്.
Ũũ nĩguo thugundĩte gwĩka thĩ yothe; nakuo guoko kũrĩa gũtambũrũkĩirio ndũrĩrĩ ciothe nĩkuo gũkũ.
27 സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും? അവിടന്നു നീട്ടിയ കരത്തെ പിന്തിരിപ്പിക്കാൻ ആർക്കു സാധിക്കും?
Nĩgũkorwo Jehova Mwene-Hinya-Wothe nĩguo atuĩte gwĩka, nũũ ũngĩhota kũmũgirĩrĩria? Guoko gwake nĩgũtambũrũkĩtio, nũũ ũngĩhota gũgũthuna?
28 ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:
Atĩrĩrĩ, mwaka ũrĩa Mũthamaki Ahazu aakuire-rĩ, nĩguo ndũmĩrĩri ĩno yaguũranĩirio:
29 സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും, അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും.
Inyuĩ Afilisti inyuothe tigai gũkena, nĩ atĩ rũthanju rũrĩa rwamũhũũraga nĩrunĩkĩte; nĩgũkorwo kuuma mũri-inĩ wa nyoka ĩyo nĩgũkoima nduĩra, namo maciaro mayo magaatuĩka mũthemba wa nyoka ĩrĩ thumu ĩrĩa ĩticũkaga.
30 ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും, എളിയവർ സുരക്ഷിതരായി വിശ്രമിക്കും. എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും; നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും.
Nao andũ arĩa athĩĩni biũ nĩmakona gĩa kũrĩa, na mũbatari akomage atarĩ na ũgwati. No rũciaro rwaku nĩngarũũraga na ngʼaragu; nayo ĩkooraga matigari maku.
31 നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ! ഫെലിസ്ത്യരേ, വെന്തുരുകുക! വടക്കുനിന്ന് ഒരു പുകപടലം വരുന്നു, ആ സൈന്യഗണത്തിൽ തളർന്നു പിൻവാങ്ങുന്നവർ ആരുംതന്നെയില്ല.
Wee kĩhingo-rĩ, girĩka! Na wee itũũra inene-rĩ, ugĩrĩria! Na inyuĩ Afilisti inyuothe mũniinwo nĩ guoya, mũthire biũ! Itu rĩa ndogo rĩrooka riumĩte mwena wa gathigathini, na gũtigakorwo na mũndũ ũgaatigwo na thuutha mbũtũ-inĩ ciake nĩ ũndũ wa kwaga hinya.
32 ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്, എന്താണ് ഉത്തരം പറയുക? “യഹോവ സീയോനെ സ്ഥാപിച്ചെന്നും അവിടത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയംതേടുമെന്നുംതന്നെ.”
Nĩ icookio rĩrĩkũ rĩkaaheanwo kũrĩ andũ arĩa matũmĩtwo a rũrĩrĩ rũu? Magaacookerio atĩrĩ, “Jehova nĩahaandĩte Zayuni, na thĩinĩ wakuo andũ ake arĩa anyamaarĩku nĩmakona rĩũrĩro.”