< എബ്രായർ 13 >

1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.
ⲁ̅ϯⲙⲉⲧⲙⲁⲓⲥⲟⲛ ⲙⲁⲣⲉⲥϣⲱⲡⲓ ⲉⲥ⳿ⲥⲙⲟⲛⲧ.
2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.
ⲃ̅ϯⲙⲉⲧⲙⲁⲓϣⲉⲙⲙⲟ ⳿ⲙⲡⲉⲣⲉⲣⲡⲉⲥⲱⲃϣ ⳿ⲉⲃⲟⲗ ⲅⲁⲣ ϩⲓⲧⲉⲛ ⲑⲁⲓ ϧⲉⲛ ⲟⲩⲉⲃϣⲓ ⲁ ϩⲁⲛⲟⲩⲟⲛ ϣⲉⲡ ϩⲁⲛⲁⲅⲅⲉⲗⲟⲥ ⳿ⲉⲣⲱⲟⲩ.
3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
ⲅ̅ⲁⲣⲓ⳿ⲫⲙⲉⲩⲓ ⳿ⲛⲛⲏⲉⲧⲥⲟⲛϩ ϩⲱⲥ ⲉⲣⲉⲧⲉⲛⲥⲟⲛϩ ⲛⲉⲙⲱⲟⲩ ⲛⲏⲉⲧⲙⲟⲕϩ ϩⲱⲥ ⲉⲣⲉⲧⲉⲛϣⲟⲡ ϩⲱⲧⲉⲛ ϧⲉⲛ ⲥⲱⲙⲁ.
4 വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.
ⲇ̅ⲡⲓⲅⲁⲙⲟⲥ ⲧⲁⲓⲏⲟⲩⲧ ϧⲉⲛ ⲟⲩⲟⲛ ⲛⲓⲃⲉⲛ ϯϣⲁ⳿ⲓⲣⲓ ⲧⲟⲩⲃⲏⲟⲩⲧ ⲛⲓⲡⲟⲣⲛⲟⲥ ⲅⲁⲣ ⲛⲉⲙ ⲛⲓⲛⲱⲓⲕ ⲫϯ ⲛⲁϯϩⲁⲡ ⳿ⲉⲣⲱⲟⲩ.
5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.
ⲉ̅ⲡⲉⲧⲉⲛ⳿ⲧⲣⲟⲡⲟⲥ ⳿ⲛⲟⲩⲙⲉⲧⲙⲁⲓϩⲁⲧ ⲁⲛ ⲡⲉ ⲛⲏⲉⲧϣⲟⲡ ⲉⲩ⳿ⲉⲣⲱϣⲓ ⳿ⲙⲙⲱⲧⲉⲛ ⳿ⲛⲑⲟϥ ⲅⲁⲣ ⲁϥϫⲟⲥ ϫⲉ ⳿ⲛⲛⲁⲥⲱϫⲡⲕ ⲟⲩⲇⲉ ⳿ⲛⲛⲁⲭⲁⲕ ⳿ⲛⲥⲱⲓ.
6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”
ⲋ̅ϩⲱⲥⲧⲉ ⲉⲛⲧⲁϫⲣⲏⲟⲩⲧ ⳿ⲁⲛⲟⲛ ⲉⲛϫⲱ ⳿ⲙⲙⲟⲥ ϫⲉ Ⲡ⳪ ⲡⲉ ⲡⲁⲃⲟ⳿ⲏⲑⲟⲥ ⳿ⲛⲛⲁⲉⲣϩⲟϯ ϫⲉ ⲟⲩ ⲡⲉⲧⲉ ⲣⲱⲙⲓ ⲛⲁⲁⲓϥ ⲛⲏⲓ.
7 നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക.
ⲍ̅ⲁⲣⲓ⳿ⲫⲙⲉⲩⲓ ⳿ⲛⲛⲉⲧⲉⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ⲛⲏⲉⲧⲁⲩⲥⲁϫⲓ ⲛⲉⲙⲱⲧⲉⲛ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ ⲫϯ ⲛⲁⲓ ⲉⲧⲉⲧⲉⲛⲛⲁⲩ ⳿ⲉⲡⲓϫⲓⲛ⳿ⲓ ⳿ⲉⲃⲟⲗ ⳿ⲛⲧⲉ ⲡⲟⲩϫⲓⲛⲙⲟϣⲓ ϣⲱⲡⲓ ⲉⲣⲉⲧⲉⲛ⳿ⲟⲛⲓ ⳿ⲙⲡⲟⲩⲛⲁϩϯ.
8 യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ. (aiōn g165)
ⲏ̅Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⳿ⲛⲥⲁϥ ⲛⲉⲙ ⲫⲟⲟⲩ ⳿ⲛⲑⲟϥ ⳿ⲛⲑⲟϥ ⲡⲉ ⲛⲉⲙ ϣⲁ ⲉⲛⲉϩ. (aiōn g165)
9 വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.
ⲑ̅ϩⲁⲛ⳿ⲥⲃⲱ ⳿ⲛⲟⲩⲑⲟ ⳿ⲛⲣⲏϯ ⲟⲩⲟϩ ⳿ⲛϣⲉⲙⲙⲟ ⳿ⲙⲡⲉⲛ⳿ⲑⲣⲟⲩⲟⲩⲉⲧⲉⲃ ⲑⲏⲛⲟⲩ ⳿ⲉⲃⲟⲗ ⲛⲁⲛⲉⲥ ⲅⲁⲣ ⳿ⲉⲧⲁϫⲣⲉ ⲡⲉⲧⲉⲛϩⲏⲧ ϧⲉⲛ ⲟⲩ⳿ϩⲙⲟⲧ ϧⲉⲛ ϩⲁⲛ⳿ϧⲣⲏⲟⲩ⳿ⲓ ⲁⲛ ⲛⲁⲓ ⲉⲧⲉ ⳿ⲙⲡⲟⲩϫⲉⲙϩⲏ ⲟⲩ ⳿ⲛϧⲏⲧⲟⲩ ⳿ⲛϫⲉ ⲛⲏⲉⲑⲙⲟϣⲓ ⳿ⲛϧⲏⲧⲟⲩ.
10 നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.
ⲓ̅⳿ⲉⲟⲩⲟ⳿ⲛⲧⲁⲛ ⳿ⲙⲙⲁⲩ ⳿ⲛⲟⲩⲙⲁ ⳿ⲛⲉⲣϣⲱⲟⲩϣⲓ ⲫⲁⲓ ⲉⲧⲉ ⳿ⲙⲙⲟⲛⲧⲟⲩ ⲉⲣϣⲓϣⲓ ⳿ⲉⲟⲩⲱⲙ ⳿ⲉⲃⲟⲗ ⳿ⲛϧⲏⲧϥ ⳿ⲛϫⲉ ⲛⲏⲉⲧϣⲉⲙϣⲓ ⳿ⲛϯ⳿ⲥⲕⲏⲛⲏ.
11 മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു.
ⲓ̅ⲁ̅ⲛⲓⲍⲱⲟⲩⲛ ⲅⲁⲣ ⲉⲧⲉϣⲁⲩ⳿ⲓⲛⲓ ⳿ⲙⲡⲟⲩ⳿ⲥⲛⲟϥ ⳿ⲉϧⲟⲩⲛ ⲉⲛⲉⲑⲟⲩⲁⲃ ⳿ⲉϫⲉⲛ ⳿ⲫⲛⲟⲃⲓ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ ⳿ⲙⲡⲓⲁⲣⲭⲓⲉⲣⲉⲩⲥ ϣⲁⲩⲣⲉⲕϩ ⳿ⲡⲥⲱⲙⲁ ⳿ⲛⲧⲉ ⲛⲁⲓ ⲥⲁⲃⲟⲗ ⳿ⲛϯⲡⲁⲣⲉⲙⲃⲟⲗⲏ.
12 അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു.
ⲓ̅ⲃ̅ⲉⲑⲃⲉⲫⲁⲓ ϩⲱϥ Ⲓⲏ̅ⲥ̅ ϩⲓⲛⲁ ⳿ⲛⲧⲉϥⲧⲟⲩⲃⲟ ⳿ⲙⲡⲓⲗⲁⲟⲥ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ ⲡⲉϥ⳿ⲥⲛⲟϥ ⳿ⲙⲙⲓⲛ ⳿ⲙⲙⲟϥ ⲁϥϣⲉⲡ⳿ⲙⲕⲁϩ ⲥⲁⲃⲟⲗ ⳿ⲛϯⲡⲩⲗⲏ.
13 ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം.
ⲓ̅ⲅ̅ϯⲛⲟⲩ ⲟⲩⲛ ⲙⲁⲣⲉⲛϣⲉ ⲛⲁⲛ ⳿ⲉⲃⲟⲗ ϣⲁⲣⲟϥ ⲥⲁⲃⲟⲗ ⳿ⲛϯⲡⲁⲣⲉⲙⲃⲟⲗⲏ ⲉⲛϥⲁⲓ ⳿ⲙⲡⲉϥϣⲱϣ ⳿ⲉⲣⲟⲛ.
14 ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.
ⲓ̅ⲇ̅⳿ⲙⲙⲟⲛⲧⲁⲛ ⲅⲁⲣ ⳿ⲙⲡⲁⲓⲙⲁ ⳿ⲛⲟⲩⲃⲁⲕⲓ ⲉⲥ⳿ⲥⲙⲟⲛⲧ ⲁⲗⲗⲁ ⲑⲏ ⲉⲑⲛⲏⲟⲩ ⲉⲧⲉⲛⲕⲱϯ ⳿ⲛⲥⲱⲥ.
15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം.
ⲓ̅ⲉ̅ⲙⲁⲣⲉⲛ⳿ⲓⲛⲓ ⲟⲩⲛ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉⲃⲟⲗ ϩⲓⲧⲟⲧϥ ⳿ⲛϩⲁⲛϣⲟⲩϣⲱⲟⲩϣⲓ ⳿ⲛ⳿ⲥⲙⲟⲩ ⳿ⲛⲥⲏⲟⲩ ⲛⲓⲃⲉⲛ ⳿ⲙⲫϯ ⲉⲧⲉ ⲫⲁⲓ ⲡⲉ ⳿ⲡⲟⲩⲧⲁϩ ⳿ⲛⲧⲉ ⲛⲉⲛ⳿ⲥⲫⲟⲧⲟⲩ ⲉⲛⲟⲩⲱⲛϩ ⳿ⲙⲡⲉϥⲣⲁⲛ ⳿ⲉⲃⲟⲗ.
16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
ⲓ̅ⲋ̅ϯⲙⲉⲧⲣⲉϥⲉⲣϩⲉⲃⲛⲟⲩϥⲓ ⲇⲉ ⲛⲉⲙ ϯ ⲙⲉⲧ⳿ϣⲫⲏⲣ ⳿ⲙⲡⲉⲣⲉⲣⲡⲟⲩⲱⲃϣ ϩⲁⲛϣⲟⲩϣⲱⲟⲩϣⲓ ⲅⲁⲣ ⲙⲡⲁⲓⲣⲏϯ ϣⲁⲩⲣⲁⲛⲁϥ ⳿ⲙⲫϯ.
17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
ⲓ̅ⲍ̅ⲙⲁⲣⲉ ⲡⲉⲧⲉⲛϩⲏⲧ ⲑⲱⲧ ⲛⲉⲙ ⲛⲉⲧⲉⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ⲟⲩⲟϩ ⲥⲱⲧⲉⲙ ⳿ⲛⲥⲱⲟⲩ ⳿ⲛⲑⲱⲟⲩ ⲅⲁⲣ ⲉⲧⲟⲓ ⳿ⲛ⳿ϣⲣⲱⲓⲥ ⳿ⲉϫⲉⲛ ⲛⲉⲧⲉⲛⲯⲩⲭⲏ ϩⲱⲥ ⲉⲩⲛⲁϯⲗⲟⲅⲟⲥ ⳿ⲉϫⲱⲧⲉⲛ ϩⲓⲛⲁ ⳿ⲛⲥⲉⲉⲣ ⲫⲁⲓ ϧⲉⲛ ⲟⲩⲣⲁϣⲓ ⲟⲩⲟϩ ⳿ⲛⲥⲉϥⲓ⳿ⲁϩⲟⲙ ⲁⲛ ⲫⲁⲓ ⲅⲁⲣ ⲡⲉⲧⲉⲣⲛⲟϥⲣⲓ ⲛⲱⲧⲉⲛ.
18 ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ⲓ̅ⲏ̅ⲧⲱⲃϩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲱⲛ ⲡⲉⲛϩⲏⲧ ⲇⲉ ⲑⲏⲧ ϫⲉ ⲟⲩⲟⲛ ⳿ⲛⲧⲁⲛ ⳿ⲙⲙⲁⲩ ⳿ⲛⲟⲩⲥⲩⲛⲏⲇⲉⲥⲓⲥ ⳿ⲉⲛⲁⲛⲉⲥ ϧⲉⲛ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲛⲟⲩⲱϣ ⳿ⲉⲙⲟϣⲓ ⳿ⲛⲕⲁⲗⲱⲥ.
19 ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.
ⲓ̅ⲑ̅⳿ⲛϩⲟⲩ⳿ⲟ ⲇⲉ ϯⲧⲱⲃϩ ⳿ⲉⲉⲣ ⲫⲁⲓ ϩⲓⲛⲁ ⳿ⲛⲥⲉ⳿ⲧⲫⲟⲓ ϩⲁⲣⲱⲧⲉⲛ ⳿ⲛⲭⲱⲗⲉⲙ.
20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios g166)
ⲕ̅ⲫϯ ⲇⲉ ⳿ⲛⲧⲉ ϯϩⲓⲣⲏⲛⲏ ⲫⲏⲉⲧⲁϥ⳿ⲓⲛⲓ ⳿ⲉ⳿ⲡϣⲱⲓ ⳿ⲉⲃⲟⲗ ϧⲉⲛ ⲛⲏⲉⲑⲙⲱⲟⲩⲧ ⳿ⲙⲡⲓⲛⲓϣϯ ⳿ⲙⲙⲁⲛ⳿ⲉⲥⲱⲟⲩ ⳿ⲛⲧⲉ ⲛⲓ⳿ⲉⲥⲱⲟⲩ ϧⲉⲛ ⲡⲓ⳿ⲥⲛⲟϥ ⳿ⲛⲧⲉ ϯⲇⲓ⳿ⲁⲑⲏⲕⲏ ⳿ⲛ⳿ⲉⲛⲉϩ ⲡⲉⲛ⳪ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅. (aiōnios g166)
21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. (aiōn g165)
ⲕ̅ⲁ̅ⲉϥ⳿ⲉⲥⲉⲃⲧⲉ ⲑⲏⲛⲟⲩ ϧⲉⲛ ⲁⲅⲁⲑⲟⲛ ⲛⲓⲃⲉⲛ ⳿ⲉ⳿ⲡϫⲓⲛ⳿ⲓⲣⲓ ⳿ⲙⲡⲉϥⲟⲩⲱϣ ⲉϥ⳿ⲓⲣⲓ ⲛⲁϥ ⳿ⲙⲡⲉⲑⲣⲁⲛⲁϥ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧⲉⲛ ⳿ⲙⲡⲉϥ⳿ⲙⲑⲟ ⳿ⲉⲃⲟⲗ ϩⲓⲧⲉⲛ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲫⲏⲉⲧⲉ ⲫⲱϥ ⲡⲉ ⲡⲓⲱⲟⲩ ϣⲁ ⲉⲛⲉϩ ⳿ⲛⲧⲉ ⲛⲓⲉⲛⲉϩ ⲁⲙⲏⲛ. (aiōn g165)
22 സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
ⲕ̅ⲃ̅ϯϯϩⲟ ⳿ⲉⲣⲱⲧⲉⲛ ⲛⲁ⳿ⲥⲛⲏⲟⲩ ⲁⲣⲓⲁⲛⲉⲭ ⲉⲥⲑⲉ ⳿ⲙ⳿ⲡⲥⲁϫⲓ ⳿ⲛⲧⲉ ⲡⲓϯϩⲟ ⳿ⲉⲃⲟⲗ ⲅⲁⲣ ϩⲓⲧⲉⲛ ϩⲁⲛⲕⲟⲩϫⲓ ⲁⲓ⳿ⲥϧⲁⲓ ⲛⲱⲧⲉⲛ.
23 നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.
ⲕ̅ⲅ̅ⲧⲉⲧⲉⲛⲥⲱⲟⲩⲛ ⳿ⲙⲡⲉⲛⲥⲟⲛ ⲧⲓⲙⲟⲑⲉⲟⲥ ⲫⲏⲉⲧⲁⲩⲭⲁϥ ⳿ⲉⲃⲟⲗ ⲫⲁⲓ ⲁϥϣⲁⲛ⳿ⲓ ⳿ⲛⲭⲱⲗⲉⲙ ⲉⲓ⳿ⲉⲛⲁⲩ ⳿ⲉⲣⲱⲧⲉⲛ ⲛⲉⲙⲁϥ.
24 നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം. ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.
ⲕ̅ⲇ̅ϣⲓⲛⲓ ⳿ⲉⲛⲉⲧⲉⲛϩⲩⲅⲟⲩⲙⲉⲛⲟⲥ ⲧⲏⲣⲟⲩ ⲛⲉⲙ ⲛⲓⲁⲅⲓⲟⲥ ⲧⲏⲣⲟⲩ ⲥⲉϣⲓⲛⲓ ⳿ⲉⲣⲱⲧⲉⲛ ⳿ⲛϫⲉ ⲛⲁ ϯϩⲩⲧⲁⲗⲓⲁ.
25 കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
ⲕ̅ⲉ̅⳿ⲡ⳿ϩⲙⲟⲧ ⲛⲉⲙⲱⲧⲉⲛ ⲧⲏⲣⲟⲩ ⲁⲙⲏⲛ ⳿ⲡⲣⲟⲥ ⲉⲃⲣⲉⲟⲥ ⲁⲩ⳿ⲥϧⲏⲧⲥ ϧⲉⲛ ⲣⲱⲙⲏ ⲁⲩⲟⲩⲟⲣⲡⲥ ⳿ⲛⲧⲉⲛ ⲧⲓⲙⲟⲑⲉⲟⲥ

< എബ്രായർ 13 >