< ഉല്പത്തി 50 >

1 യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
Nake Jusufu agĩkĩĩgũithia thĩ mbere ya ithe, akĩmũrĩrĩra na akĩmũmumunya.
2 അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു.
Ningĩ agĩcooka agĩatha athondekani arĩa maarĩ ndungata ciake mathondeke mwĩrĩ wa ithe Isiraeli nĩguo ndũkabuthe. Nĩ ũndũ ũcio athondekani makĩmũthondeka,
3 സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
handũ ha ihinda rĩa thikũ mĩrongo ĩna, tondũ rĩu nĩrĩo ihinda rĩrĩa rĩabatarainie rĩa kũũthondeka. Nao andũ a Misiri makĩmũcakaĩra matukũ mĩrongo mũgwanja.
4 വിലാപദിനങ്ങൾ സമാപിച്ചപ്പോൾ യോസേഫ് ഫറവോന്റെ രാജസഭയോട്: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ എനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണം.
Namo matukũ ma kũmũcakaĩra maathira-rĩ, Jusufu akĩĩra kĩama kĩa Firaũni atĩrĩ, “Angĩkorwo nĩnjĩtĩkĩrĩkĩte maitho-inĩ manyu-rĩ, njarĩrĩriai kũrĩ Firaũni. Mwĩrei atĩrĩ,
5 ഞാൻ മരിക്കാൻ പോകുന്നു, കനാൻദേശത്തു ഞാൻ എനിക്കായിത്തന്നെ കുഴിച്ച കല്ലറയിൽ എന്നെ അടക്കംചെയ്യണം എന്ന് ‘എന്റെ പിതാവ് എന്നെക്കൊണ്ട് ശപഥംചെയ്യിച്ചിട്ടുണ്ട്,’ ഇപ്പോൾ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്തിട്ടു മടങ്ങിവരാം എന്ന് അദ്ദേഹത്തോടു പറയണം.”
‘Baba nĩatũmire ndĩĩhĩte na mwĩhĩtwa, akiuga atĩrĩ, “Ndĩ hakuhĩ gũkua; na ndakua ũgaathika mbĩrĩra-inĩ ĩrĩa niĩ mwene ndeyenjeire bũrũri-inĩ wa Kaanani.” Rĩu rekei nyambate thiĩ ngathike baba; na nĩngũcooka hũndũke.’”
6 അതിനു ഫറവോൻ, “നിന്റെ പിതാവു നിന്നെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുള്ളതുപോലെ, പോയി പിതാവിനെ അടക്കംചെയ്യുക” എന്നു പറഞ്ഞു.
Nake Firaũni akĩmũtũmanĩra, akĩmwĩra atĩrĩ, “Ambata, ũthiĩ ũgathike thoguo, o ta ũrĩa aatũmire wĩhĩte.”
7 അങ്ങനെ, യോസേഫ് പോയി പിതാവിനെ അടക്കംചെയ്തു. യോസേഫിന്റെ ഭവനത്തിലെ അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും അദ്ദേഹത്തിന്റെ പിതാവിന്റെ ഭവനത്തിലുള്ളവർക്കുംപുറമേ ഫറവോന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തിന്റെ രാജസദസ്സിലെ ഉന്നതാധികാരികളും ഈജിപ്റ്റിലെ സകലമേലുദ്യോഗസ്ഥന്മാരും അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ കുഞ്ഞുങ്ങളും ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രമേ ഗോശെനിൽ ശേഷിച്ചുള്ളൂ.
Nĩ ũndũ ũcio Jusufu akĩambata agĩthiĩ gũthika ithe. Nao anene othe a Firaũni magĩthiĩ nake, andũ a gĩtĩĩo othe a kĩama kĩa Firaũni o na andũ arĩa atĩĩku a Misiri othe,
8
o hamwe na andũ othe a nyũmba ya Jusufu, na ariũ a ithe, na arĩa othe maarĩ a nyũmba ya ithe. No ciana ciki na ndũũru ciao cia mbũri na cia ngʼombe ciatigĩtwo Gosheni.
9 രഥങ്ങളും കുതിരക്കാരും അദ്ദേഹത്തോടുകൂടെ പോയി. അതൊരു വലിയ സമൂഹമായിരുന്നു.
Thigari cia ngaari cia ita na cia mbarathi o na cio igĩthiĩ nake. Kĩarĩ gĩkundi kĩnene mũno kĩa andũ.
10 അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.
Nao maakinya ihuhĩro-inĩ rĩa ngano rĩa Atadi, hakuhĩ na Jorodani, makĩrĩra manĩrĩire marĩ na ruo; na hau Jusufu agĩcakaĩra ithe matukũ mũgwanja.
11 അവിടെ താമസിച്ചിരുന്ന കനാന്യർ ആതാദ് മെതിക്കളത്തിലെ വിലാപം കണ്ടിട്ട്, “ഇത് ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാന്നരികെയുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രായിം എന്നു പേരുണ്ടായി.
Na rĩrĩa Akaanani arĩa maatũũraga kũu moonire macakaya macio hau ihuhĩro-inĩ rĩa ngano rĩa Atadi, makĩĩrana atĩrĩ, “Andũ a Misiri marĩ na igongona rĩa macakaya ma kĩeha.” Na nĩkĩo handũ hau hakuhĩ na Jorodani heetagwo Abeli-Miziraimu.
12 യാക്കോബ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പുത്രന്മാർ പ്രവർത്തിച്ചു.
Nĩ ũndũ ũcio ariũ a Jakubu magĩĩka o ũrĩa aamaathĩte:
13 അവർ അദ്ദേഹത്തെ കനാൻ ദേശത്തേക്ക് എടുത്തുകൊണ്ടുപോയി, മമ്രേയ്ക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോന്റെ പക്കൽനിന്ന് വയലോടുകൂടെ ശ്മശാനസ്ഥലമായി വാങ്ങിയ മക്പേലാനിലത്തിലെ ഗുഹയിൽ അടക്കംചെയ്തു.
Makĩmũkuua makĩmũtwara bũrũri wa Kaanani, na makĩmũthika ngurunga-inĩ ĩrĩa yarĩ gĩthaka-inĩ kĩa Makipela, hakuhĩ na Mamure, ĩrĩa Iburahĩmu aagũranĩirie na gĩthaka kĩu kĩrĩ handũ ha gũthikanwo kuuma kũrĩ Efironi ũrĩa Mũhiti.
14 പിതാവിനെ അടക്കിയതിനുശേഷം യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ ശവമടക്കത്തിനു തന്നോടൊപ്പം പോയിരുന്ന മറ്റെല്ലാവരോടുംകൂടെ ഈജിപ്റ്റിലേക്കു മടങ്ങി.
Thuutha wa gũthika ithe-rĩ, Jusufu agĩcooka Misiri hamwe na ariũ a ithe na arĩa othe maathiĩte nake gũthika ithe.
15 യോസേഫിന്റെ സഹോദരന്മാർ, തങ്ങളുടെ പിതാവു മരിച്ചുപോയി എന്നു കണ്ടിട്ട്, “യോസേഫ് നമ്മോടു വൈരം വെച്ചുകൊണ്ട്, നാം അദ്ദേഹത്തോടു ചെയ്തിട്ടുള്ള കുറ്റങ്ങൾക്കെല്ലാം പകരംവീട്ടിയാൽ എന്താകും?” എന്നു പറഞ്ഞു.
Na rĩrĩa ariũ a ithe moonire atĩ ithe wao nĩakua, makiuga atĩrĩ, “Ĩ angĩkorwo Jusufu nĩatũũire atũiguagĩra ũũru, na atũrĩhie maũru marĩa mothe twamwĩkire?”
16 അതുകൊണ്ട് അവർ യോസേഫിന് ഒരു സന്ദേശം അയച്ചു: “‘നിന്റെ സഹോദരന്മാർ നിന്നോടു വളരെ ദോഷമായി പെരുമാറി; അവർ ചെയ്ത പാപങ്ങളും കുറ്റകൃത്യങ്ങളും ക്ഷമിക്കണമെന്നു ഞാൻ നിന്നോട് ആവശ്യപ്പെടുന്നു’ എന്നു നിങ്ങൾ യോസേഫിനോടു പറയണമെന്ന് നിന്റെ പിതാവു മരിക്കുന്നതിനുമുമ്പ് ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്. നിന്റെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ പാപങ്ങൾ ദയവായി ക്ഷമിക്കണം.” അവരുടെ സന്ദേശം ലഭിച്ചപ്പോൾ യോസേഫ് കരഞ്ഞു.
Nĩ ũndũ ũcio magĩtũmana kũrĩ Jusufu makiuga atĩrĩ, “Thoguo atanakua nĩatigire oiga atĩrĩ:
‘Ũũ nĩguo mũkeera Jusufu: ndagũthaitha ũrekere ariũ a thoguo mehia na mahĩtia marĩa meekire nĩ ũndũ nĩmagwĩkire ũũru mũno.’ Na rĩu twagũthaitha wohere ndungata cia Ngai wa thoguo mehia macio.” Na rĩrĩa ndũmĩrĩri yao yamũkinyĩire, Jusufu akĩrĩra.
18 ഇതിനുശേഷം യോസേഫിന്റെ സഹോദരന്മാർവന്ന് അദ്ദേഹത്തിന്റെ മുമ്പാകെ വീണുകിടന്ന്, “ഞങ്ങൾ അങ്ങയുടെ അടിമകൾ” എന്നു പറഞ്ഞു.
Ariũ a ithe magĩcooka magĩthiĩ kũrĩ we, makĩĩgũithia thĩ mbere yake, makiuga atĩrĩ, “Tũrĩ ngombo ciaku.”
19 എന്നാൽ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടരുത്. ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നോ?
No Jusufu akĩmeera atĩrĩ, “Tigai gwĩtigĩra. Kaĩ niĩ akĩrĩ niĩ Ngai?
20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
Inyuĩ mwaciirĩte kũnjĩka ũũru, no Ngai aanjiirĩire ũndũ mwega nĩguo akinyanĩrie ũrĩa kũrekĩka rĩu, ũhoro wa kũhonokia mĩoyo ya andũ aingĩ.
21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വേണ്ടുന്നതു നൽകും” എന്നു പറഞ്ഞു. അദ്ദേഹം അവർക്ക് ഉറപ്പു നൽകിക്കൊണ്ട് ആർദ്രതയോടെ അവരോടു സംസാരിച്ചു.
Nĩ ũndũ ũcio-rĩ, mũtigetigĩre. Nĩndĩĩmũheaga irio cianyu na cia ciana cianyu.” Nake akĩmomĩrĩria na akĩmarĩria wega.
22 യോസേഫ് പിതാവിന്റെ കുടുംബത്തോടുകൂടെ ഈജിപ്റ്റിൽ താമസിച്ചു. അദ്ദേഹം നൂറ്റിപ്പത്തുവർഷം ജീവിച്ചിരുന്നു.
Jusufu agĩikara Misiri, hamwe na andũ othe a nyũmba ya ithe. Aatũũrire muoyo mĩaka igana rĩmwe na ikũmi,
23 എഫ്രയീമിന്റെ മൂന്നാംതലമുറയിലെ മക്കളെയും അദ്ദേഹം കണ്ടു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ കുഞ്ഞുങ്ങളും യോസേഫിന്റെ മടിയിൽ വളർന്നു.
na akĩona rũciaro rwa gatatũ rwa ciana cia Efiraimu. O na ciana cia Makiru mũrũ wa Manase ciaciarwo nĩciaigĩrĩirwo maru-inĩ ma Jusufu.
24 പിന്നെ യോസേഫ് തന്റെ സഹോദരന്മാരോട്, “ഞാൻ മരിക്കാൻ തുടങ്ങുന്നു. എന്നാൽ ദൈവം നിശ്ചയമായും നിങ്ങളെ സന്ദർശിക്കുകയും നിങ്ങളെ ഈ ദേശത്തുനിന്നു പുറപ്പെടുവിച്ച് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
Ningĩ Jusufu akĩĩra ariũ a ithe atĩrĩ, “Ndĩ hakuhĩ gũkua. No rĩrĩ, ti-itherũ Ngai nĩagooka kũmũrora amũteithie na amũrute kuuma bũrũri ũyũ, amũtware bũrũri ũrĩa erĩire Iburahĩmu, na Isaaka na Jakubu na mwĩhĩtwa.”
25 “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.
Nake Jusufu agĩtũma ariũ a Isiraeli mehĩte na mwĩhĩtwa, akĩmeera atĩrĩ, “Ti-itherũ Ngai nĩagooka kũmũteithia, na hĩndĩ ĩyo yakinya no nginya mũgaakuua mahĩndĩ makwa kuuma kũndũ gũkũ.”
26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്ത് ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
Nĩ ũndũ ũcio Jusufu agĩkua, arĩ na ũkũrũ wa mĩaka igana rĩmwe na ikũmi. Thuutha wa kũmũthondeka ndakabuthe, makĩmũiga ithandũkũ-inĩ rĩa gũthikwo narĩo o kũu Misiri.

< ഉല്പത്തി 50 >