< ഉല്പത്തി 44 >

1 യോസേഫ് തന്റെ കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: “ഈ പുരുഷന്മാരുടെ ചാക്കുകളിൽ അവർക്കു വഹിക്കാവുന്നത്ര ധാന്യം നിറയ്ക്കണം; ഓരോരുത്തന്റെയും പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽത്തന്നെ വെച്ചേക്കണം.
Nake Jusufu agĩatha mũnene wa nyũmba yake, akĩmwĩra atĩrĩ, “Iyũria makũnia ma andũ aya irio nyingĩ o ta ũrĩa mangĩhota gũkuua, na wĩkĩre betha ya mũndũ o mũndũ mũromo-inĩ wa ikũnia rĩake.
2 പിന്നെ, ഏറ്റവും ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ എന്റെ വെള്ളിപ്പാനപാത്രം അവന്റെ ധാന്യത്തിനുള്ള പണത്തോടൊപ്പം വെക്കുക.” യോസേഫ് തന്നോടു കൽപ്പിച്ചതുപോലെ അയാൾ ചെയ്തു.
Ningĩ wĩkĩre gĩkombe gĩakwa kĩrĩa kĩa betha mũromo-inĩ wa ikũnia rĩa ũrĩa mũnini biũ wao, hamwe na betha cia ngano yake.” Nake mũnene ũcio agĩĩka o ũrĩa Jusufu aamwĩrire.
3 പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു.
Rũciinĩ gwakĩa-rĩ, andũ acio makiumagario hamwe na ndigiri ciao.
4 അവർ നഗരത്തിൽനിന്ന് ദൂരെയാകുന്നതിനുമുമ്പ് യോസേഫ് തന്റെ കാര്യസ്ഥനോട്, “പെട്ടെന്ന് ആ പുരുഷന്മാരെ പിൻതുടരുക. അവരോടൊപ്പം എത്തിക്കഴിയുമ്പോൾ നീ അവരോട്, ‘നിങ്ങൾ നന്മയ്ക്കുപകരം തിന്മ ചെയ്തതെന്തിന്?
Matanathiĩ kũraya na itũũra rĩu inene-rĩ, Jusufu akĩĩra mũnene wa nyũmba yake atĩrĩ, “Rũmĩrĩra andũ acio o rĩu, na wamakinyĩra ũmoorie atĩrĩ, ‘Mwarĩha wega na ũũru nĩkĩ?
5 ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.
Githĩ gĩkombe gĩkĩ tikĩo mwathi wakwa anyuuaga nakĩo na akaragũra nakĩo? Ũndũ ũyũ mwĩkĩte nĩ ũndũ mũũru mũno.’”
6 കാര്യസ്ഥൻ അവരോടൊപ്പം എത്തിക്കഴിഞ്ഞപ്പോൾ ഇതേ വാക്കുകൾ അവരോടു പറഞ്ഞു.
Na rĩrĩa aamakinyĩrire-rĩ, agĩcookera ciugo icio kũrĩ o.
7 എന്നാൽ അവർ അദ്ദേഹത്തോട്, “യജമാനൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്ത്? അങ്ങയുടെ ഈ ദാസന്മാരിൽനിന്ന് അത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകുകയില്ല.
Nao makĩmũũria atĩrĩ, “Mwathi witũ ekwaria maũndũ ta macio nĩkĩ? Ithuĩ ndungata ciaku tũroaga gwĩka ũndũ ta ũcio!
8 ഞങ്ങളുടെ ചാക്കുകളുടെ വായ്ക്കൽ കണ്ടെത്തിയ പണംപോലും ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ മടക്കിക്കൊണ്ടുവന്നു. പിന്നെ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് ഞങ്ങൾ വെള്ളിയോ സ്വർണമോ എന്തിനു മോഷ്ടിക്കണം?
Ithuĩ o na nĩtũragũcookeirie betha iria twakorire mĩromo-inĩ ya makũnia maitũ kuuma bũrũri wa Kaanani; nĩ kĩĩ kĩngĩtũma tũiye betha kana thahabu kuuma nyũmba ya mwathi waku?
9 അങ്ങയുടെ ദാസന്മാരിൽ ആരുടെയെങ്കിലും പക്കൽ അതു കണ്ടെത്തിയാൽ അവൻ മരിക്കട്ടെ; ശേഷിക്കുന്നവരായ ഞങ്ങൾ യജമാനന്റെ അടിമകൾ ആകുകയും ചെയ്യാം” എന്നു പറഞ്ഞു.
Ndungata o na ĩmwe yaku yakorwo ĩrĩ nakĩo-rĩ, no ĩgũkua, na ithuĩ aya angĩ tũtuĩke ngombo cia mwathi witũ.”
10 “കൊള്ളാം, നിങ്ങൾ പറയുന്നതുപോലെതന്നെ ആകട്ടെ. അത് ആരുടെ പക്കൽ കാണുന്നോ അവൻ എന്റെ അടിമയായിരിക്കുന്നതാണ്; ശേഷിക്കുന്ന മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
Nake akiuga atĩrĩ, “Nĩ wega, nĩgũtuĩke o ũguo mwoiga. Ũrĩa ũgũkorwo nakĩo nĩwe ũgũtuĩka ngombo yakwa; inyuĩ arĩa angĩ mũtirĩ na ũcuuke.”
11 അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു.
O mũndũ o mũndũ agĩikũrũkia ikũnia rĩake thĩ na ihenya na akĩrĩtumũra.
12 ഏറ്റവും മൂത്തവനെമുതൽ ഏറ്റവും ഇളയവനെവരെ കാര്യസ്ഥൻ പരിശോധിച്ചു; ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തി.
Nake mũnene ũcio wa nyũmba ya Jusufu akĩambĩrĩria gũcaria gĩkombe, ambĩrĩirie harĩ ũrĩa mũkũrũ wao na akĩrĩkĩrĩria harĩ ũrĩa mũnini biũ. Nakĩo gĩkombe kĩu gĩkĩoneka ikũnia-inĩ rĩa Benjamini.
13 അപ്പോൾ അവരെല്ലാവരും തങ്ങളുടെ വസ്ത്രംകീറി. പിന്നെ അവർ കഴുതകളുടെമേൽ ഭാരംകയറ്റി നഗരത്തിലേക്കു മടങ്ങി.
Nao moona ũguo-rĩ, magĩtembũranga nguo ciao. Magĩcooka makĩhaicia mĩrigo yao ndigiri igũrũ magĩcooka na thuutha kũu itũũra-inĩ inene.
14 യെഹൂദയും സഹോദരന്മാരും യോസേഫിന്റെ വീട്ടിൽച്ചെന്നു. യോസേഫ് അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
Jusufu aarĩ o kũu nyũmba rĩrĩa Juda na ariũ a ithe maatoonyire kuo. Nao makĩĩgũithia thĩ mbere yake.
15 യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്തതെന്ത്? എന്നെപ്പോലെയുള്ള ഒരുവനു ദേവപ്രശ്നംവെച്ചു കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിഞ്ഞുകൂടയോ?” എന്നു ചോദിച്ചു.
Jusufu akĩmooria atĩrĩ, “Nĩ ũndũ ũrĩkũ ũyũ mwĩkĩte? Kaĩ mũtooĩ atĩ mũndũ ta niĩ no ahote kũmenya maũndũ na njĩra ya ũragũri?”
16 അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”
Juda akĩmũcookeria atĩrĩ, “Nĩ atĩa tũngĩĩra mwathi witũ? Tũngiuga atĩa? Tũngĩhota atĩa kuonania atĩ tũtiĩhĩtie? Ngai nĩwe ũguũrĩtie mahĩtia ma ndungata ciaku. Rĩu ithuĩ tũrĩ ngombo cia mwathi witũ, ithuothe ũndũ ũmwe na ũrĩa ũkorirwo na gĩkombe kĩu.”
17 “അങ്ങനെയൊരു പ്രവൃത്തി എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. ആരുടെ പക്കൽ പാനപാത്രം കണ്ടെത്തിയോ അവൻമാത്രം എന്റെ അടിമ ആയിരിക്കുന്നതാണ്; നിങ്ങളിൽ ശേഷമുള്ളവർ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു പൊയ്ക്കൊൾക,” യോസേഫ് പറഞ്ഞു.
No Jusufu akiuga atĩrĩ, “Ndĩroaga gwĩka ũndũ ta ũcio! Mũndũ ũrĩa ũkorirwo na gĩkombe kĩu nowe ũgũtuĩka ngombo yakwa. Inyuĩ aya angĩ, cookai kũrĩ ithe wanyu na thayũ.”
18 അപ്പോൾ യെഹൂദാ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: “യജമാനനേ, തിരുവുള്ളം തോന്നി, അടിയന് യജമാനനോട് ഒരു വാക്കു പറയാൻ അനുവാദം തരണമേ. അങ്ങു ഫറവോനു സമനാണെങ്കിലും അടിയനോടു കോപിക്കരുതേ.
No Juda agĩthiĩ harĩ we, akiuga atĩrĩ, “Ndagũthaitha mwathi wakwa, ĩtĩkĩria ndungata yaku yarĩrie mwathi wakwa. Ndũkarakarĩre ndungata yaku o na gũtuĩka ũiganaine na Firaũni we mwene.
19 യജമാനൻ അടിയങ്ങളോട്, ‘നിങ്ങൾക്കു പിതാവോ സഹോദരന്മാരോ ഉണ്ടോ?’ എന്നു ചോദിച്ചു.
Mwathi wakwa, wee woririe ndungata ciaku atĩrĩ, ‘Nĩ mũrĩ ithe wanyu kana mũrũ wa thoguo wanyu ũngĩ?’
20 അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.
Na ithuĩ tũgĩgũcookeria atĩrĩ, ‘Tũrĩ na ithe witũ mũthuuri mũkũrũ mũno, na kũrĩ kamwana kanini aaciarĩirwo ũkũrũ-inĩ wake. Mũrũ-wa-nyina na kamwana kau nĩ mũkuũ, na nowe wiki wa ariũ a nyina ũtigarĩte, na ithe nĩamwendete mũno.’
21 “അപ്പോൾ അങ്ങ്, ഈ ദാസന്മാരോട്, ‘എനിക്കു നേരിട്ട് അവനെ ഒന്നു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്ന് ആജ്ഞാപിച്ചല്ലോ.
“Hĩndĩ ĩyo ũkĩĩra ndungata ciaku atĩrĩ, ‘Thiĩi mũmũikũrũkie mũmũrehe ndĩmwĩonere.’
22 അപ്പോൾ ഞങ്ങൾ യജമാനനോട്: ‘ബാലന് അവന്റെ പിതാവിൽനിന്ന് വേർപിരിയാൻ വയ്യാ, വിട്ടുപോന്നാൽ പിതാവു മരിച്ചുപോകും,’ എന്നു പറഞ്ഞു.
Na ithuĩ tũkĩĩra mwathi witũ atĩrĩ, ‘Kamwana kau gatingiuma harĩ ithe; kangiuma harĩ we, ithe no gũkua angĩkua.’
23 അപ്പോൾ അങ്ങ് അടിയങ്ങളോട്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ നിങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ നിങ്ങൾ ഇനിമേൽ എന്റെ മുഖം കാണുകയില്ല’ എന്നു കൽപ്പിച്ചു.
No wee werire ndungata ciaku atĩrĩ, ‘Tiga mũũkire na mũrũ wa thoguo ũcio mũnini biũ, mũtikoona ũthiũ wakwa rĩngĩ.’
24 ഞങ്ങൾ തിരികെ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ, അങ്ങ് പറഞ്ഞിരുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോട് അറിയിച്ചു.
Na twainũka kũrĩ ndungata yaku ũcio ithe witũ, tũkĩmwĩra ũrĩa wee mwathi witũ woigĩte.
25 “അതിനുശേഷം ഞങ്ങളുടെ പിതാവ് ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്നു കുറെ ഭക്ഷണംകൂടി വാങ്ങുക’ എന്നു പറഞ്ഞു.
“Ningĩ ithe witũ agĩtwĩra atĩrĩ, ‘Cookai, mũthiĩ mũgũre irio ingĩ nini.’
26 അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.
No ithuĩ tũkĩmwĩra atĩrĩ, ‘Tũtingĩikũrũka kuo. No gũkorirwo nĩtũgũthiĩ na mũriũ waku ũyũ mũnini biũ. Tũtingĩona ũthiũ wa mũndũ ũcio tiga mũriũ waku ũyũ akorirwo na ithuĩ.’
27 “അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവ് ഞങ്ങളോട്, ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കറിയാമല്ലോ.
“Nayo ndungata yaku ũcio ithe witũ agĩtwĩra atĩrĩ, ‘Inyuĩ nĩmũũĩ atĩ mũtumia wakwa Rakeli aanjiarĩire ariũ eerĩ.
28 അവരിൽ ഒരാൾ എന്നിൽനിന്ന് അകലേക്ക് പോയി. “അവനെ തീർച്ചയായും ചീന്തിക്കളഞ്ഞിട്ടുണ്ട്,” എന്നു ഞാൻ ഉറച്ചു. ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
Ũmwe wacio nĩathiire na ndacooke, na niĩ ngiuga atĩrĩ, “Ti-itherũ nĩatambuurĩtwo nĩ nyamũ!” Na kuuma hĩndĩ ĩyo ndirĩ ndamuona rĩngĩ.
29 ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു. (Sheol h7585)
Mũngĩoya ũyũ ũngĩ nake akoone mũtino-rĩ, mwatũma mbuĩ ici ciakwa ithiĩ mbĩrĩra na kĩeha.’ (Sheol h7585)
30 “അതുകൊണ്ട് ഇപ്പോൾ ബാലനെ കൂടാതെ ഞാൻ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ ചെന്നാൽ, അവനെ കാണാത്തതുനിമിത്തം അദ്ദേഹം മരിച്ചുപോകും; അദ്ദേഹത്തിന്റെ ജീവൻ ബാലന്റെ ജീവനോടു പറ്റിച്ചേർന്നിരിക്കുന്നു;
“Na rĩrĩ, kamwana gaka kangĩaga gũthiĩ na niĩ tũgacooka kũrĩ ndungata yaku ũcio baba, o baba ũcio muoyo wake wohanĩtio na muoyo wa kamwana gaka-rĩ,
31 അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും. (Sheol h7585)
oone atĩ kamwana gaka tũtirĩ nako, no gũkua agaakua. Ithuĩ ndungata ciaku tũgĩikũrũkie mbuĩ cia ithe witũ mbĩrĩra-inĩ na kĩeha. (Sheol h7585)
32 ‘അവനെ അങ്ങയുടെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ, പിതാവേ, ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അതിന്റെ കുറ്റം വഹിച്ചുകൊള്ളാം’ എന്നു ഞാൻ ബാലന്റെ സുരക്ഷിതത്വത്തിന്, അടിയന്റെ പിതാവിന് ഉറപ്പു നൽകിയിട്ടുള്ളതാണ്.
Niĩ ndungata yaku-rĩ, nĩnderutĩire kũrĩ baba gũkamenyerera. Ngiuga atĩrĩ, ‘Ingĩkaaga gũgacookia kũrĩ we-rĩ, nĩngacookererwo nĩ ihĩtia rĩĩrĩ ndĩ mbere ya baba, matukũ mothe ma muoyo wakwa!’
33 “അതുകൊണ്ട് ഇപ്പോൾ ബാലനെ അവന്റെ സഹോദരന്മാരോടുകൂടെ തിരികെപ്പോകാൻ ദയവായി അനുവദിക്കണം; ബാലനു പകരം അടിയൻ ഇവിടെ അടിമയായിരുന്നുകൊള്ളാം.
“Na rĩu ndagũthaitha ũreke niĩ ndungata yaku ndigwo gũkũ nduĩke ngombo ya mwathi wakwa handũ ha kamwana gaka, na wĩtĩkĩrie kamwana gaka kainũke na ariũ a ithe.
34 ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”
Ingĩhota atĩa kũinũka kũrĩ baba itarĩ na kamwana gaka? Aca! Ndũkareke ngoone kĩeha kĩrĩa kĩngĩnyiita baba.”

< ഉല്പത്തി 44 >