< ഉല്പത്തി 39 >
1 അങ്ങനെ യോസേഫിനെ യിശ്മായേല്യ കച്ചവടക്കാർ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവനെ അവിടേക്കു കൊണ്ടുപോയ യിശ്മായേല്യരുടെ പക്കൽനിന്ന് ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ വിലയ്ക്കുവാങ്ങി.
Leleꞌ naa, atahori Ismael ra ro Yusuf Masir neu. Sia naa, hambu malangga esa, nara na Potifar. Eni, malangga mia basa soldꞌadꞌu mana manea sia mane Masir ume panggat na. Potifar hasa nala Yusuf mia mana danggan ra, fo dadꞌi ate sia ume na. Sia naa, LAMATUALAIN tulu-fali Yusuf, de ue-tatao nara basa se dadꞌi no maloleꞌ.
2 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ അഭിവൃദ്ധിപ്രാപിച്ചു. അവൻ ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ ജീവിച്ചുപോന്നു.
3 യഹോവ അവനോടുകൂടെയുണ്ട് എന്നും എല്ലാ പ്രവർത്തനങ്ങളിലും അവനു വിജയം നൽകുന്നെന്നും അവന്റെ യജമാനൻ മനസ്സിലാക്കി.
Malangga na nita e tao ues malole na seli, ma nahine tebꞌe nae LAMATUALAIN tulu-fali Yusuf.
4 പോത്തീഫർ ഇതിൽ സന്തുഷ്ടനാകുകയും യോസേഫിനെ അദ്ദേഹത്തിന്റെ പരിചാരകനാക്കുകയും ചെയ്തു. അങ്ങനെ പോത്തീഫർ തന്റെ ഗൃഹകാര്യങ്ങളുടെ അധികാരിയായി യോസേഫിനെ നിയമിക്കുകയും തനിക്കുള്ളതെല്ലാം അവനെ ഭരമേൽപ്പിക്കുകയും ചെയ്തു.
Naa de malangga na hii ma namahere e. De ana soꞌu e dadꞌi mandor sia umen. Ana fee ne tao mataꞌ neu umen ma basa hata-heton.
5 പോത്തീഫർ യോസേഫിനെ തന്റെ ഭവനത്തിന്റെയും തന്റെ സ്വത്തുക്കളുടെയും മേലധികാരിയായി നിയമിച്ചപ്പോൾമുതൽ യഹോവ യോസേഫ് നിമിത്തം അദ്ദേഹത്തിന്റെ ഭവനത്തെ അനുഗ്രഹിച്ചു. വീട്ടിലും വയലിലും ഉണ്ടായിരുന്ന സകലത്തിന്റെമേലും യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു.
Huu Yusuf leo sia naa, de Lamatualain o fee papala-babꞌanggiꞌ neu malangga, atahori Masir naa. Ume isi nara, hata-heto na, osi na, no ue-tatao na o dadꞌi maloleꞌ.
6 അതുകൊണ്ട് പോത്തീഫർ തന്റെ സകലസ്വത്തും യോസേഫിന്റെ അധികാരത്തിൻകീഴിൽ വിട്ടുകൊടുത്തു; താൻ കഴിക്കുന്ന ആഹാരം ഒഴികെയുള്ള മറ്റൊരു കാര്യത്തിലും ഇടപെട്ടതുമില്ല. യോസേഫ് ദൃഢഗാത്രനും അതിസുന്ദരനും ആയിരുന്നു.
Huu Potifar mete Yusuf tao mataꞌ neu basa ue-tataos ra no maloleꞌ, naa de ana nda afiꞌ duꞌa saa saꞌ boe, nahineꞌ a naaꞌ a. Leleꞌ naa, Yusuf ia meulau na seli.
7 കുറെക്കാലത്തിനുശേഷം അവന്റെ യജമാനന്റെ ഭാര്യ യോസേഫിൽ ആസക്തയായി, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” അവൾ പറഞ്ഞു.
Ana nda feꞌe leo dooꞌ sia naa sa te, Potifar sao na nau no e. Boe ma ana kokoe Yusuf fo nae sungguꞌ no e.
8 യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു.
Te Yusuf nda nau sa. De nataa nae, “Afiꞌ taꞌo naa, inaꞌ! Te malangga ngga Potifar fee au koasa fo tao mataꞌ neu basa ue-tataos ra.
9 ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു.
Sia ume ia, nda hambu atahori sa toꞌu koasa lenaꞌ au sa. Malangga fee au koasa basa ume isiꞌ a, akaꞌ a inaꞌ fo hokoꞌ. Taꞌo bee de au tao deꞌulakaꞌ onaꞌ naa. Naa o au labꞌan Lamatualain hihiin.”
10 അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല.
Te mae onaꞌ naa o, tungga fai, malangga sao na akaꞌ kokoe nakandooꞌ a. Te Yusuf nda tao afiꞌ neu e sa.
11 ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല.
Lao esa ma, Yusuf ume rala neu, de nae mete ues nara. Faiꞌ naa, atahori nese ume.
12 അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി.
Boe ma malangga sao na nema lea Yusuf badꞌu na, de nae, “Uma leo! Ia naa helaꞌ a hita ruꞌa nggita ena. Uma leo fo teu sungguꞌ.” Te Yusuf nda nau sa. De ana nalelea, sambe badꞌu na lufa hendiꞌ e. Boe ma ana nela dea neu. Te inaꞌ naa feꞌe toꞌu nahereꞌ badꞌu a.
13 അവൻ ഇങ്ങനെ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടുകൊടുത്തിട്ടു വീടിനു പുറത്തേക്ക് ഓടിപ്പോയി എന്നുകണ്ടപ്പോൾ
Ana nita Yusuf nela hela badꞌu na ma,
14 അവൾ തന്റെ വീട്ടുവേലക്കാരെ വിളിച്ചു; “ഇതാ, നമ്മെ അപഹാസ്യരാക്കാനാണ് ഈ എബ്രായനെ കൊണ്ടുവന്നിരിക്കുന്നത്. എന്നോടൊപ്പം കിടക്കപങ്കിടാൻ അവൻ അകത്തു കയറിവന്നു; എന്നാൽ ഞാൻ നിലവിളിച്ചു.
ana noꞌe atahori mana tao ues nara, de nafadꞌe nae, “We! Ima mita dei. Faꞌ ra tou Ibrani naa, masoꞌ au kama ngga. Ana nae parkosa au, te au nggasi uhereꞌ. Mete sie, ana hela badꞌu na, de nela dea neu. Au sao ngga nendi atahori ia nda maloleꞌ sa de tao naꞌamamaeꞌ a hita!”
15 ഞാൻ സഹായത്തിനായി നിലവിളിക്കുന്നതു കേട്ടിട്ട് അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.”
16 അവന്റെ യജമാനൻ വീട്ടിൽ എത്തുന്നതുവരെ അവൾ യോസേഫിന്റെ പുറങ്കുപ്പായം തന്റെ അടുക്കൽ സൂക്ഷിച്ചു.
Boe ma ana toꞌu badꞌu naa losa sao na baliꞌ.
17 അവൾ അതേ വാക്കുകൾതന്നെ അദ്ദേഹത്തോടും പറഞ്ഞു: “അങ്ങു കൊണ്ടുവന്ന എബ്രായദാസൻ എന്നെ അപഹാസ്യയാക്കാനായി എന്റെ അടുക്കൽവന്നു.
Sao na baliꞌ ma, ana dui nae, “Aꞌa e! Atahori Ibrani fo aꞌa noꞌ a, faꞌ ra ana mia au kama ngga rala, nae parkosa au.
18 എന്നാൽ സഹായത്തിനായി ഞാൻ നിലവിളിച്ചമാത്രയിൽത്തന്നെ അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.”
Te au randu uhereꞌ oꞌe atahori ra. De ana nela, lao hela badꞌu na.”
19 “ഈ വിധത്തിലാണ് അങ്ങയുടെ അടിമ എന്നോടു പെരുമാറിയത്,” തന്റെ ഭാര്യ പറഞ്ഞ കഥ കേട്ടപ്പോൾ യജമാനൻ കോപംകൊണ്ടു ജ്വലിച്ചു.
Rena sao na dui taꞌo naa, boe ma Potifar namanasa seli.
20 യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ തടവുകാരെ ഇടുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ യോസേഫ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ
Ana denu reu toꞌu Yusuf, de tao e nisiꞌ maneꞌ a bui na rala.
21 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അവിടന്ന് അവനോടു കരുണ കാണിക്കുകയും ജയിലധികാരിക്ക് അവനോടു ദയ തോന്നാൻ ഇടയാക്കുകയും ചെയ്തു.
Te LAMATUALAIN nda liliiꞌ Yusuf sa. De Ana tulun e, losa malangga bui a o hii Yusuf,
22 അതുകൊണ്ട് അധികാരി കാരാഗൃഹത്തിൽ ഉള്ള എല്ലാവരുടെയും മേൽനോട്ടം യോസേഫിനെ ഏൽപ്പിച്ചു. അവിടെ നടക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം അവനു നൽകി.
ma namahere e boe. De ana fee ne tao mataꞌ neu basa atahori bui ra, ma basa ue-tataos sia naa ra.
23 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അതിനാൽ അവൻ ചെയ്ത സകലകാര്യങ്ങളിലും അവനു വിജയം ലഭിച്ചു; യോസേഫിന്റെ ചുമതലയിലുള്ള ഒരു കാര്യത്തിലും ജയിലധികാരി ശ്രദ്ധ ചെലുത്തിയതുമില്ല.
Huu naa, malangga nda tao mataꞌ neu saa-saa sia bui rala sa ena. LAMATUALAIN tulu-fali Yusuf nakandooꞌ a, de basa ue-tataos ra dadꞌi no maloleꞌ.