< ഉല്പത്തി 32 >
1 യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു.
Jakubu nĩathiire na mbere na rũgendo rwake, na agĩtũngwo nĩ araika a Ngai.
2 യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.
Na rĩrĩa Jakubu aamoonire, akiuga atĩrĩ, “Ĩno nĩ mbũtũ ya Ngai!” Nĩ ũndũ ũcio agĩĩta handũ hau Mahanaimu.
3 ഏദോം രാജ്യത്ത്, സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുത്തേക്കു യാക്കോബ് തനിക്കുമുമ്പേ സന്ദേശവാഹകരെ അയച്ചു.
Ningĩ Jakubu agĩtũma andũ mathiĩ mbere yake kũrĩ mũrũ wa nyina Esaũ kũu Seiru, bũrũri-inĩ wa Edomu.
4 അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു.
Akĩmataara, akĩmeera atĩrĩ, “Ũũ nĩguo mũgũthiĩ kwĩra mwathi wakwa Esaũ: ‘Ndungata yaku Jakubu ĩkuuga atĩrĩ, ndĩraikaraga na Labani, na ngoretwo kuo nginya rĩu.
5 എനിക്കു കന്നുകാലികളും കഴുതകളും ചെമ്മരിയാടുകളും കോലാടുകളും ദാസീദാസന്മാരും ഉണ്ട്. അങ്ങേക്ക് എന്നോടു കൃപയുണ്ടാകണം, അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ സന്ദേശം അയയ്ക്കുന്നത് എന്ന് അങ്ങയുടെ ദാസനായ യാക്കോബ് അറിയിക്കുന്നു.’”
Ndĩ na ngʼombe na ndigiri, na ngʼondu na mbũri, ndungata cia arũme na cia andũ-a-nja. Na rĩu ndagũtũmĩra ndũmĩrĩri, we mwathi wakwa, nĩgeetha njĩtĩkĩrĩke maitho-inĩ maku.’”
6 സന്ദേശവാഹകന്മാർ യാക്കോബിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ ചെന്നു, അദ്ദേഹം ഇതാ അങ്ങയെ എതിരേൽക്കാൻ വരുന്നു; നാനൂറ് ആളുകളും അദ്ദേഹത്തോടൊപ്പമുണ്ട്” എന്നു പറഞ്ഞു.
Rĩrĩa atũmwo maacookire kũrĩ Jakubu makĩmwĩra atĩrĩ, “Nĩtũrathiire kũrĩ mũrũ wa nyũkwa Esaũ, na rĩu nĩarooka gũgũtũnga, na arĩ na andũ magana mana.”
7 യാക്കോബിന് മഹാഭയവും സംഭ്രമവും ഉണ്ടായി. യാക്കോബ് തന്നോടുകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടു സംഘങ്ങളായി വിഭജിച്ചു.
Jakubu akĩmaka mũno na akĩnyamarĩka, akĩgayania andũ arĩa aarĩ nao ikundi igĩrĩ, o na ndũũru cia mbũri na ndũũru cia ngʼombe o na ngamĩĩra nacio.
8 “ഏശാവു വന്ന് ഒരു സംഘത്തെ ആക്രമിച്ചാൽ മറ്റേ സംഘത്തിനു രക്ഷപ്പെടാമല്ലോ” എന്ന് അദ്ദേഹം ചിന്തിച്ചു.
Agĩĩciiria atĩrĩ, “Esaũ angĩũka atharĩkĩre gĩkundi kĩmwe-rĩ, gĩkundi kĩu kĩngĩ no kĩũre.”
9 പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ!
Ningĩ Jakubu akĩhooya, akiuga atĩrĩ, “Wee Ngai wa baba Iburahĩmu, o Wee Ngai wa baba Isaaka, Wee Jehova ũrĩa wanjĩĩrire atĩrĩ, ‘Cooka bũrũri waku na wa andũ anyu, na nĩngatũma ũgaacĩre,’
10 അവിടത്തെ ദാസനോട് അവിടന്നു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഈയുള്ളവൻ അയോഗ്യനാണ്. ഒരു വടിയോടുകൂടിമാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്, എന്നാൽ ഇപ്പോൾ ഇതാ ഞാൻ രണ്ടു സംഘങ്ങളായി വർധിച്ചിരിക്കുന്നു.
ndirĩ mwagĩrĩru wa kuonio ũtugi ũyũ wothe na wĩhokeku ũrĩa ũnyonetie niĩ ndungata yaku. Ngĩringa Jorodani-rĩ, ndaarĩ o na rũthanju rwakwa rwiki, no rĩu nduĩkĩte ikundi igĩrĩ.
11 എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം വന്ന് മക്കളോടുകൂടെ അമ്മയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു.
Ndagũthaitha honokia kuuma moko-inĩ ma mũrũ wa maitũ Esaũ, nĩgũkorwo nĩndĩretigĩra ndagoke gũũtharĩkĩra, niĩ hamwe na ciana ici, na manyina maacio.
12 എങ്കിലും ‘ഞാൻ നിന്നെ നിശ്ചയമായും വർധിപ്പിക്കയും നിന്റെ സന്തതികളെ കടൽക്കരയിലെ എണ്ണിക്കൂടാത്ത മണൽപോലെ ആക്കിത്തീർക്കുകയും ചെയ്യും’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.”
No nĩ uugĩte atĩrĩ, ‘Ti-itherũ nĩngatũma ũgaacĩre na ndũme njiaro ciaku cingĩhe ta mũthanga wa iria-inĩ, ũrĩa ũtangĩtarĩka.’”
13 യാക്കോബ് ആ രാത്രി അവിടെ ചെലവഴിച്ചു; സഹോദരനായ ഏശാവിനുവേണ്ടി, തനിക്കുള്ളതിൽനിന്ന് ഒരു സമ്മാനം തെരഞ്ഞെടുത്തു:
Akĩraara hau ũtukũ ũcio, na kuuma kũrĩ kĩrĩa aarĩ nakĩo, agĩthuurĩra mũrũ wa nyina Esaũ kĩheo gĩkĩ;
14 ഇരുനൂറു പെൺകോലാടുകൾ, ഇരുപതു കോലാട്ടുകൊറ്റന്മാർ, ഇരുനൂറ് ചെമ്മരിയാടുകൾ, ഇരുപത് ചെമ്മരിയാട്ടുകൊറ്റന്മാർ.
mbũri magana meerĩ cia mĩgoma na thenge mĩrongo ĩĩrĩ, ngʼondu magana meerĩ na ndũrũme mĩrongo ĩĩrĩ,
15 കറവയുള്ള മുപ്പതു പെൺഒട്ടകങ്ങളും അവയുടെ കുട്ടികളും, നാൽപ്പതു പശുക്കളും പത്തു കാളകളും, ഇരുപതു പെൺകഴുതകളും പത്ത് ആൺകഴുതകളും—ഇത്രയുമായിരുന്നു സമ്മാനമായി തെരഞ്ഞെടുത്തത്.
ngamĩĩra mĩrongo ĩtatũ cia mĩgoma na njaũ ciacio, ngʼombe mĩrongo ĩna na ndegwa ikũmi, na ndigiri mĩrongo ĩĩrĩ cia mĩgoma na ikũmi cia njamba.
16 അദ്ദേഹം അവയെ ഓരോ കൂട്ടമായിത്തിരിച്ച് ഓരോകൂട്ടത്തിന്റെയും ചുമതല ഓരോ ദാസന്മാരെ ഏൽപ്പിച്ചു. ഇതിനുശേഷം യാക്കോബ് അവരോട്: “നിങ്ങൾ എനിക്കുമുമ്പായി പൊയ്ക്കൊള്ളൂ, കൂട്ടങ്ങൾക്കു മധ്യേ അകലം ഇടണം” എന്നു നിർദേശിച്ചു.
Agĩcinengera ndungata ciake, o rũũru mwanya, na akĩĩra ndungata icio ciake atĩrĩ, “Thiiagai mbere yakwa, na mũtigithũkanie rũũru na rũũru rũrĩa rũngĩ.”
17 ഏറ്റവും മുന്നിൽ പോകുന്നവന് അയാൾ നിർദേശം കൊടുത്തു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നിന്നോട്: ‘നീ ആരുടെ ദാസൻ? നീ എവിടേക്കു പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഈ മൃഗങ്ങൾ ആരുടെ വക?’ എന്നു ചോദിക്കുകയും ചെയ്യുമ്പോൾ,
Ningĩ agĩtaara ũrĩa wamatongoretie, akĩmwĩra atĩrĩ, “Rĩrĩa mũrũ wa maitũ Esaũ arĩgũtũnga na akũũrie atĩrĩ, ‘Wee ũrĩ waũ? Na wathiĩ kũ? Na ũhiũ ũyũ wothe ũrĩ mbere yaku nĩ waũ?’
18 ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്. ഇവ യജമാനനായ ഏശാവിനുവേണ്ടി അയച്ചിരിക്കുന്ന സമ്മാനം: അതാ, അദ്ദേഹം ഞങ്ങളുടെ പിന്നാലെ വരുന്നു’ എന്നു നീ പറയണം.”
Nawe nĩũrĩmũcookeria ũmwĩre atĩrĩ, ‘Nĩ cia ndungata yaku Jakubu. Nĩ kĩheo gĩa kũhe mwathi wakwa Esaũ, na Jakubu arĩ thuutha witũ agĩũka.’”
19 രണ്ടാമനും മൂന്നാമനും കന്നുകാലിക്കൂട്ടങ്ങളെ പിൻതുടർന്നിരുന്ന മറ്റെല്ലാവർക്കും അദ്ദേഹം നിർദേശം കൊടുത്തു: “ഏശാവിനെ കാണുമ്പോൾ നിങ്ങൾ എല്ലാവരും ഇതുതന്നെ പറയണം.
Agĩcooka agĩtaara wa keerĩ na wa gatatũ, na arĩa othe marũmagĩrĩra ndũũru icio, akĩmeera atĩrĩ, “Ũguo nĩguo mũrĩĩraga Esaũ mwamũtũnga.
20 ‘അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്’ എന്നു നിങ്ങൾ നിശ്ചയമായും പറയണം. ‘ഞാൻ മുമ്പേ അയയ്ക്കുന്ന ഈ സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ സാമാധാനപ്പെടുത്തും; പിന്നീട്, എന്നെ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം സ്വീകരിക്കും’” എന്ന് യാക്കോബ് ചിന്തിച്ചു.
Na mũtikanaage kũmwĩra atĩrĩ, ‘Jakubu ndungata yaku arĩ thuutha witũ agĩũka.’” Tondũ eeciiririe atĩrĩ, “Ngũmũhooreria na iheo ici ngũtũma mbere yakwa; thuutha-inĩ ndamuona-rĩ, hihi ahota kũnyamũkĩra.”
21 അങ്ങനെ യാക്കോബിന്റെ സമ്മാനങ്ങൾ അദ്ദേഹത്തിനു മുമ്പായി നീങ്ങി. എന്നാൽ യാക്കോബ് പാളയത്തിൽത്തന്നെ രാത്രി ചെലവഴിച്ചു.
Nĩ ũndũ ũcio iheo icio Jakubu aaheanĩte igĩthiiaga mbere yake, nowe akĩraara kũu kambĩ ũtukũ ũcio.
22 ആ രാത്രിയിൽ യാക്കോബ് എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യാബ്ബോക്കുകടവു കടന്നു.
Na ũtukũ o ro ũcio, Jakubu agĩũkĩra, akĩoya atumia ake eerĩ, na ndungata iria igĩrĩ cia andũ-a-nja, na ariũ ake ikũmi na ũmwe, na akĩmaringĩria iringĩro rĩa Jaboku.
23 അവരെ നദിക്കക്കരെ എത്തിച്ചതിനുശേഷം തനിക്കുള്ള സകലതും അക്കരെയെത്തിച്ചു.
Aarĩkia kũmaringia, akĩringia indo iria ciothe aarĩ nacio.
24 പിന്നീട് യാക്കോബ് തനിയേ ശേഷിച്ചു. ഒരു പുരുഷൻ പുലർച്ചയാകുന്നതുവരെ അദ്ദേഹത്തോടു മൽപ്പിടിത്തം നടത്തി.
Nake Jakubu agĩtigwo arĩ o wiki, na hagĩũka mũndũ maagianire nake o nginya gũgĩthererũka.
25 യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി.
Na rĩrĩa mũndũ ũcio onire atĩ ndangĩmũhoota-rĩ, akĩmũhutia ihĩndĩ rĩa gĩtina gĩa kũgũrũ, nakuo kũgũrũ kwa Jakubu gũgĩthenyũkĩra hau gĩtina-inĩ, o makĩgianaga na mũndũ ũcio.
26 അപ്പോൾ ആ പുരുഷൻ, “എന്നെ പോകാൻ അനുവദിക്കൂ, നേരം പുലരുന്നു” എന്നു പറഞ്ഞു. അതിന് യാക്കോബ്, “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു.
Na mũndũ ũcio akĩmwĩra atĩrĩ, “Reke ndĩthiĩre tondũ nĩ gwathererũka.” No Jakubu akĩmũcookeria, akĩmwĩra atĩrĩ, “Ndingĩreka ũthiĩ ũtandathimĩte.”
27 ആ പുരുഷൻ അദ്ദേഹത്തോട്, “നിന്റെ പേര് എന്ത്?” എന്നു ചോദിച്ചു. “യാക്കോബ്” അദ്ദേഹം ഉത്തരം പറഞ്ഞു.
Nake mũndũ ũcio akĩmũũria atĩrĩ, “Wĩtagwo atĩa?” Jakubu akĩmũcookeria atĩrĩ, “Njĩtagwo Jakubu.”
28 അപ്പോൾ ആ പുരുഷൻ, “ഇന്നുമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും; എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Ningĩ mũndũ ũcio akĩmwĩra atĩrĩ, “Ndũgũcooka gwĩtwo Jakubu, no ũrĩĩtagwo Isiraeli, tondũ nĩũgianĩte na Ngai o na andũ, na ũkahootana.”
29 “ദയവുചെയ്ത് അങ്ങയുടെ പേര് എന്നോടു പറഞ്ഞാലും” യാക്കോബ് അപേക്ഷിച്ചു. “നീ എന്തിനാണ് എന്റെ പേരു ചോദിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പിന്നെ ആ പുരുഷൻ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു.
Jakubu akĩmwĩra atĩrĩ, “Ndagũthaitha, njĩĩra rĩĩtwa rĩaku.” Nowe akĩmũcookeria atĩrĩ, “Ũranjũũria rĩĩtwa rĩakwa nĩkĩ?” Agĩcooka akĩmũrathima marĩ o hau.
30 “ഞാൻ ദൈവത്തെ അഭിമുഖമായി കണ്ടു; എന്നിട്ടും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
Nĩ ũndũ ũcio Jakubu agĩĩta handũ hau Penieli, akiuga atĩrĩ, “Tondũ nĩnyonete Ngai ũthiũ kwa ũthiũ, na akahonokia muoyo wakwa.”
31 യാക്കോബ് പെനീയേൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു; ഇടുപ്പിന്റെ ഉളുക്കു നിമിത്തം അദ്ദേഹം മുടന്തിയാണു നടന്നത്.
Narĩo riũa rĩkĩmũrathĩra akĩhĩtũka hau Penieli, na nĩathuaga nĩ ũndũ nĩathenyũkĩtwo nĩ ihĩndĩ rĩa gĩtina gĩa kũgũrũ.
32 യാക്കോബിന്റെ ഇടുപ്പിലെ തട്ടം അദ്ദേഹം സ്പർശിച്ചതുകൊണ്ട് ഇസ്രായേല്യർ ഇന്നുവരെയും ഇടുപ്പിനോടു ചേർന്നുള്ള സ്നായു ഭക്ഷിക്കാറില്ല.
Nĩ tondũ ũcio, nginyagia ũmũthĩ ũyũ andũ a Isiraeli matirĩĩaga mũkiha ũrĩa ũnyiitanĩte na ihĩndĩ rĩa gĩtina gĩa kũgũrũ, tondũ ihĩndĩ rĩa gĩtina gĩa kũgũrũ kwa Jakubu rĩahutĩirio hakuhĩ na mũkiha ũcio.