< എസ്രാ 5 >
1 ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ തങ്ങളുടെമേൽ ഉള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും ജെറുശലേമിലും ഉള്ള യെഹൂദരോടു പ്രവചിച്ചുവന്നു.
၁ထိုအခါ ပရောဖက် ဟဂ္ဂဲ နှင့် ဣဒေါ သား ပရောဖက် ဇာခရိ လူတို့သည် ယုဒ ပြည်သူ၊ ယေရုရှလင် မြို့သား၊ ယုဒ လူတို့အား ထာဝရ ဘုရားအခွင့်နှင့် ဟော ကြ၏။
2 അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.
၂ထိုသို့ဘုရားသခင် ၏ပရောဖက် တို့သည် ဝိုင်းသဖြင့်၊ ရှာလသေလ သား ဇေရုဗဗေလ နှင့် ယောဇဒက် သား ယောရှု သည်ထ ၍ ယေရုရှလင် မြို့၏ဗိမာန် တော်ကို တည် စ ပြုပြန်ကြ၏
3 ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും
၃ထိုအခါ မြစ် အနောက် ဘက် မြို့ဝန် တာတနဲ နှင့် ရှေသာဗောဇနဲ မှစ၍သူ တို့အပေါင်း အဘော်တို့သည် လာ ၍၊ ဤ အိမ် ကိုတည် ဆောက်ရမည်၊ ဤ မြို့ရိုး ကို ပြုပြင် ရမည်အကြောင်း အဘယ် သူမှာ ထားသနည်းဟူ၍၎င်း ၊
4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു.
၄ဤ အိမ် ကိုတည် ဆောက်သောသူတို့ ၏အမည် ကား အဘယ် သို့နည်းဟူ၍၎င်း၊ မေးစစ်ကြသော်လည်း၊
5 എന്നാൽ യെഹൂദനേതാക്കന്മാരെ ദൈവം കടാക്ഷിച്ചിരുന്നതിനാൽ, ഈ വിവരം ദാര്യാവേശിനെ അറിയിച്ച്, അദ്ദേഹം എഴുതിയ മറുപടി വരുന്നതുവരെ ആരും അവരുടെ പണി തടഞ്ഞില്ല.
၅ဒါရိ မင်း အမိန့် တော်မ ရောက်မှီအလုပ်အကိုင်မ ပြတ် စေခြင်းငှါ၊ ဘုရား သခင်သည် ယုဒ အမျိုးသားအသက် ကြီးသူတို့ကို ထောက်ရှုတော်မူ၏။ သို့ဖြစ်၍ အထံတော်သို့ လျှောက်စာ ကိုပေး လိုက်ကြ၏။
6 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ അവരുടെ കൂട്ടാളികളും ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പ്—
၆မြစ် အနောက် ဘက် မြို့ဝန် တာတနဲ နှင့် ရှေသာဗောဇနဲ မှစ၍သူ တို့အပေါင်း အဘော်၊
7 അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ദാര്യാവേശ് രാജാവിന്: അങ്ങേക്കു സമാധാനാശംസകൾ.
၇မြစ် အနောက် ဘက်၌ နေသောအဖာသသက် လူတို့သည်၊ ဒါရိ မင်းကြီး ထံ သို့ပေး လိုက်သော စာချက် ဟူမူကား၊ ဒါရိ မင်းကြီး ၌ အစဉ် ချမ်းသာ ရှိပါစေသော။
8 യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.
၈ကျွန်တော်တို့သည် ယုဒ ပြည် တွင် ကြီး မြတ်သော ဘုရား သခင်၏ အိမ် တော်သို့ ရောက် ၍ ၊ ထိုအရပ်သားတို့သည် အိမ်တော်ကို ကျောက် ကြီး နှင့်တည်လုပ် လျက်၊ ကျောက်ထရံ ပေါ် မှာ သစ်သား ကို တင် လျက်၊ အလျင် အမြန် လုပ်ဆောင် ၍ အကြံထမြောက် ကြောင်းကို သိ မှတ်တော်မူပါ။
9 അവിടെയുള്ള നേതാക്കന്മാരോടു ഞങ്ങൾ സംസാരിക്കുകയും, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണ്” എന്നു ചോദിക്കുകയും ചെയ്തു.
၉ဤ အိမ် ကိုတည် ဆောက်ရမည်၊ ဤ မြို့ရိုး ကို ပြုပြင် ရမည်အကြောင်း အဘယ် သူမှာ ထားသနည်း ဟူ၍၎င်း၊
10 അവർക്കു നേതൃത്വം കൊടുക്കുന്നവർ ആരൊക്കെയെന്ന് അങ്ങയെ എഴുതി അറിയിക്കേണ്ടതിന് അവരുടെ പേരുകളും ഞങ്ങൾ ചോദിച്ചു.
၁၀သူကြီးတို့၏ အမည် များကို စာရင်းယူ၍ အထံ တော်သို့ ပေးလိုက်ခြင်းငှါ၊ သူကြီး တို့၏အမည် များကို၎င်း၊ အသက် ကြီးသူတို့၌ မေးမြန်း သောအခါ၊
11 അവർ നൽകിയ മറുപടി ഇപ്രകാരമാണ്: “സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്.
၁၁သူ တို့က၊ ငါ တို့သည် ကောင်းကင် နှင့် မြေကြီး အရှင် ဘုရား သခင်၏ ကျွန် တော်ဖြစ်ကြ၏။ ရှေး ကာလ ၌ ကြီး မြတ်သော ဣသရေလ ရှင် ဘုရင် တည်ထောင် တော်မူသော အိမ် တော်ကို ယခုပြုပြင် ကြ၏။
12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതിനാൽ അവിടന്ന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.
၁၂ငါ တို့ဘိုးဘေး တို့သည် ကောင်းကင် ဘုံ၏ အရှင် ဘုရား သခင်၏ အမျက် တော်ကိုနှိုးဆော်သောကြောင့် ၊ သူ တို့ကိုခါလဒဲ မင်း၊ ဗာဗုလုန် ရှင် ဘုရင်နေဗုခဒ်နေဇာ လက် သို့ အပ် တော်မူသဖြင့်၊ ထိုရှင်ဘုရင်သည် ဤ အိမ် တော်ကို ဖျက်ဆီး ၍ ၊ ပြည်သား တို့ကို ဗာဗုလုန် မြို့သို့ သိမ်း သွား၏။
13 “എന്നാൽ ബാബേൽരാജാവായ കോരെശ്, തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ, ദൈവത്തിന്റെ ഈ ആലയം പുനർനിർമിക്കണമെന്ന കൽപ്പന പുറപ്പെടുവിച്ചു.
၁၃ဗာဗုလုန် ရှင် ဘုရင်ကုရု သည်၊ နန်းစံပဌမ နှစ် တွင် ဤ ဗိမာန် တော်ကို ပြုပြင် ရမည်အကြောင်း မိန့် တော်မူ ၏။
14 തന്നെയുമല്ല, ജെറുശലേമിലെ ആലയത്തിൽനിന്നും ബാബേലിലെ ക്ഷേത്രത്തിലേക്കു നെബൂഖദ്നേസർ കൊണ്ടുപോയ ആലയംവക സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ കോരെശ്‌രാജാവ് ബാബേലിലെ ക്ഷേത്രങ്ങളിൽനിന്നു പുറത്തെടുത്തു. അതിനുശേഷം കോരെശ്‌രാജാവ്, താൻ ദേശാധിപതിയായി നിയമിച്ച ശേശ്ബസ്സ് എന്നു പേരുള്ളവനെ അവ ഏൽപ്പിച്ചു;
၁၄နေဗုခဒ်နေဇာ သည် ယေရုရှလင် မြို့၏ ဗိမာန် တော်ထဲက ထုတ် ၍၊ ဘုရားသခင်၏အိမ်တော်နှင့် ဆိုင် သော်လည်း၊ ဗာဗုလုန် မြို့၏ ဗိမာန် သို့ ဆောင် သွားသော ရွှေ တန်ဆာ၊ ငွေ တန်ဆာ တို့ကို ကုရု မင်းကြီး သည် ဗာဗုလုန် မြို့၏ဗိမာန် ထဲက တဖန်ထုတ် ၍၊ ရှေရှဗာဇာ အမည် နှင့် မြို့ဝန် အရာ၌ ခန့် ထားသောသူလက်သို့ အပ် တော်မူလျက်၊
15 ‘ഈ ഉപകരണങ്ങൾ എടുത്ത് ജെറുശലേമിലെ മന്ദിരത്തിൽ കൊണ്ടുചെന്നു വെക്കുക; ദൈവത്തിന്റെ ആലയം അതിന്റെ സ്ഥാനത്തുതന്നെ പണിയുക’ എന്നു കൽപ്പിച്ചു.
၁၅ဤ တန်ဆာ တို့ကိုယူ ၍ ယေရုရှလင် မြို့၏ ဗိမာန် တော်သို့ ဆောင် သွားလော့။ ဘုရား သခင်၏ အိမ် တော် ကိုမိမိ နေရာ ၌ တည် ပြန်စေဟု မိန့် တော်မူသည်အတိုင်း၊
16 “അങ്ങനെ ശേശ്ബസ്സർ വന്ന് ജെറുശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി നടക്കുന്നു; ഇപ്പോഴും അതു തീർന്നിട്ടില്ല.”
၁၆ထို ရှေရှဗာဇာ သည် လာ ၍ ယေရုရှလင် မြို့၏ ဘုရား အိမ် တော်အမြစ် ကို ချ ထားသဖြင့်၊ ထိုအချိန်မှစ၍ ယခု တိုင်အောင် ငါတို့သည် တည် လုပ်လျက် လက်စ မ သတ်သေးဟု ပြန်ပြောကြ၏။
17 ആകയാൽ രാജാവിനു ഹിതമെങ്കിൽ, ജെറുശലേമിലെ ദൈവാലയം വീണ്ടും പണിയാൻ കോരെശ്‌രാജാവ് വാസ്തവത്തിൽ അപ്രകാരം ഒരു കൽപ്പന നൽകിയിട്ടുണ്ടോ എന്നു ബാബേലിലെ രാജകീയ രേഖാശാലയിൽ അന്വേഷിക്കുക. ഈ കാര്യത്തിൽ രാജാവിന്റെ താത്പര്യമെന്തെന്നു ഞങ്ങളെ അറിയിച്ചാലും.
၁၇သို့ဖြစ်၍၊ ယေရုရှလင် မြို့၌ ဘုရား ၏အိမ် တော် ကို တည် ရမည်အကြောင်း ၊ ကုရု မင်းကြီး အမိန့် တော် ရှိသည် မရှိသည်ကိုသိလိုသဖြင့်၊ ဗာဗုလုန် မြို့ ဘဏ္ဍာ တော်တိုက် ၌ ရှာဖွေစေခြင်းငှါ၊ အလိုတော်ရှိလျှင် ရှာဖွေ စေတော်မူပါ။ နောက်တဖန် ဤအမှု၌ အလိုတော်ရှိသည် အတိုင်း ကျွန်တော် တို့ဆီ သို့ အမိန့် တော်စာကို ပေး လိုက် တော်မူပါဟု လျှောက်စာ၌ ပါသတည်း။