< പുറപ്പാട് 9 >

1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു.
Ningĩ Jehova akĩĩra Musa atĩrĩ, “Thiĩ kũrĩ Firaũni ũkamwĩre atĩrĩ, ‘Jehova, o we Ngai wa Ahibirania ekuuga ũũ: “Rekereria andũ akwa mathiĩ, nĩgeetha makandungatĩre.”
2 നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ
Ũngĩrega kũmarekereria, na ũthiĩ na mbere kũmarigĩrĩria-rĩ,
3 യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും.
guoko kwa Jehova nĩgũkũrehithĩria ũhiũ waku ũrĩa ũrĩ ũrĩithio-inĩ mũthiro mũũru mũno kũrĩ mbarathi cianyu na ndigiri, na ngamĩĩra, na ngʼombe cianyu, na ngʼondu na mbũri.
4 എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
No Jehova nĩagekĩra ngũũrani gatagatĩ ka ũhiũ wa andũ a Isiraeli na andũ a Misiri, nĩgeetha gũtikagĩe nyamũ ya Mũisiraeli ĩgũkua.’”
5 യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.”
Jehova agĩtua ihinda, na akiuga atĩrĩ, “Rũciũ Jehova nĩageeka ũndũ ũyũ gũkũ bũrũri-inĩ.”
6 പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല.
Na mũthenya ũyũ ũngĩ Jehova agĩgĩka o ũguo: Ũhiũ wothe wa andũ a Misiri ũgĩkua, no gũtirĩ nyamũ o na ĩmwe ya Mũisiraeli yakuire.
7 ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല.
Firaũni agĩtũma andũ magatuĩrie ũhoro, nao makĩona atĩ gũtiarĩ nyamũ o na ĩmwe ya andũ a Isiraeli yakuĩte. No rĩrĩ, ngoro yake ndĩororoire na ndaigana kũrekereria andũ mathiĩ.
8 ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ.
Ningĩ Jehova akĩĩra Musa na Harũni atĩrĩ, “Oyai ngundi cia mbiro kuuma riiko rĩrĩa inene, nake Musa amĩikie igũrũ mbere ya Firaũni.
9 അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.”
Mbiro ĩyo nĩĩgatuĩka rũkũngũ rũhinyu, naruo rũiyũre bũrũri wothe wa Misiri, rũcooke rũtuĩke mahũha ma ironda mĩĩrĩ-inĩ ya andũ na ya nyamũ bũrũri-inĩ ũcio wothe.”
10 അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി.
Nĩ ũndũ ũcio magĩkĩoya mbiro kuuma riiko inene, makĩrũgama mbere ya Firaũni. Musa akĩmĩikia igũrũ, namo mahũha ma ironda makiumĩra mĩĩrĩ-inĩ ya andũ o na ya nyamũ.
11 മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു.
Aringi ciama a Misiri matingĩahotire kũrũgama mbere ya Musa nĩ ũndũ wa mahũha marĩa maarĩ namo, hamwe na andũ othe a bũrũri wa Misiri.
12 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല.
No Jehova akĩũmia ngoro ya Firaũni, akĩrega kũigua Musa na Harũni, o ta ũrĩa Jehova eerĩte Musa.
13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
Ningĩ Jehova akĩĩra Musa atĩrĩ, “Ũkĩra rũciinĩ tene, ũkarũgame mbere ya Firaũni ũmwĩre atĩrĩ, ‘Ũũ nĩguo Jehova Ngai wa Ahibirania ekuuga: Rekereria andũ akwa mathiĩ, nĩgeetha makahooe,
14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും.
kana ihinda rĩĩrĩ ngũtũmĩre mĩthiro yakwa yothe ya hinya, we o hamwe na anene aku na andũ aku, nĩguo ũmenye atĩ gũtirĩ ũngĩ ũhaana ta niĩ gũkũ thĩ guothe.
15 ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു.
Nĩgũkorwo nginya rĩu nĩingĩhotete gũtambũrũkia guoko gwakwa, ngakũhũũra na ngahũũra andũ aku na mũthiro ũrĩa ũngĩmũniinĩte inyuothe thĩ.
16 എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.
No ngũrũgamĩtie nĩ ũndũ wa gĩtũmi gĩkĩ kĩũmbe, atĩ nguonie hinya wakwa, na atĩ rĩĩtwa rĩakwa rĩhunjio thĩ yothe.
17 നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു.
No wĩyũmĩtie kũhinyĩrĩria andũ akwa na ũkagiria mathiĩ.
18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.
Nĩ ũndũ ũcio-rĩ, rũciũ ihinda ta rĩĩrĩ ngoiria mbura ya mbembe njũru mũno, ĩtarĩ yoira ĩngĩ tayo gũkũ bũrũri wa Misiri kuuma rĩrĩa Misiri kwambĩrĩirie gũtũũrwo nginya rĩu.
19 നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’”
Gĩathane rĩu atĩ ũhiũ waku na indo ciothe iria ũrĩ nacio mũgũnda itoonyio handũ ingĩĩgitia, tondũ mbura ĩyo ya mbembe yoirĩra mũndũ o wothe ũrĩ nja kana nyamũ ĩtarehetwo mũciĩ o yothe na ĩrĩ kũu mũgũnda no ĩgũkua.’”
20 ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു.
Anene acio a Firaũni arĩa meetigĩrĩte kiugo kĩa Jehova makĩhiũha gũtoonyia ngombo ciao na ũhiũ wao nyũmba thĩinĩ.
21 യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു.
No arĩa mateetigĩrire kiugo kĩa Jehova maatigire ngombo ciao na ũhiũ wao mĩgũnda-inĩ.
22 ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു.
Ningĩ Jehova akĩĩra Musa atĩrĩ, “Tambũrũkia guoko ũkũroretie matu-inĩ nĩgeetha mbura ya mbembe yure bũrũri wa Misiri guothe; yurĩre andũ, na nyamũ na yurĩre kĩndũ gĩothe kĩrakũra mĩgũnda-inĩ ya bũrũri wa Misiri.”
23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു;
Rĩrĩa Musa aatambũrũkirie rũthanju arũroretie matu-inĩ, Jehova agĩtũma kũgĩe na marurumĩ hamwe na mbura ya mbembe, naruo rũheni rũkĩhenũka thĩ. Nĩ ũndũ ũcio Jehova akiuria mbura ya mbembe kũu bũrũri wa Misiri;
24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല.
mbura ya mbembe ĩgĩkiura, naruo rũheni rũkĩhenũka kũndũ guothe. Nĩkĩo kĩarĩ kĩhuhũkanio kĩrĩa kĩũru mũno kĩonekanĩte bũrũri wothe wa Misiri kuuma wambĩrĩria gũtũũrwo nĩ andũ.
25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു.
Mbura ĩyo ya mbembe ĩkiura bũrũri wothe wa Misiri, ĩkiurĩra kĩndũ gĩothe kĩarĩ mũgũnda, andũ o hamwe na nyamũ; ĩgĩthũkia kĩndũ gĩothe kĩarĩ mũgũnda na ĩgĩkahũra mĩtĩ yothe.
26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.
Kũndũ kũrĩa mbura ĩyo ya mbembe ĩtoirire no bũrũri wa Gosheni, kũrĩa andũ a Isiraeli maarĩ.
27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു.
Nake Firaũni agĩĩta Musa na Harũni, akĩmeera atĩrĩ, “Ihinda rĩĩrĩ nĩnjĩhĩtie. Jehova nĩwe wa ma; niĩ na andũ akwa nĩtũhĩtĩtie.
28 യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”
Hooyai Jehova, nĩgũkorwo nĩtũiganĩtie marurumĩ na mbura ya mbembe iria tuonete. Nĩngũmũrekereria mũthiĩ; mũtigũikara gũkũ rĩngĩ.”
29 അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും.
Musa akĩmũcookeria atĩrĩ, “Ndoima itũũra rĩĩrĩ inene, nĩngũtambũrũkia moko hooe Jehova. Marurumĩ nĩmegũthira, na gũtigũkorwo na mbura ĩngĩ ya mbembe, nĩgeetha ũmenye atĩ thĩ nĩ ya Jehova.
30 എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
No nĩnjũũĩ atĩ wee na anene aku mũtirĩ mũretigĩra Jehova Ngai.”
31 ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു.
(Ũguta na cairi nĩciathũkirio, nĩ ũndũ cairi nĩyarutĩte magira, naguo ũguta ũkaruta kĩro.
32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.
No rĩrĩ, ngano o na guthemethu itiathũkirio, tondũ itiarĩ ngũrũ.)
33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല.
Hĩndĩ ĩyo Musa akĩehera harĩ Firaũni na akiuma nja ya itũũra inene. Agĩtambũrũkia moko amaroretie na kũrĩ Jehova; marurumĩ na mbura ya mbembe igĩthira, na gũtiacookire kuura.
34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി.
Rĩrĩa Firaũni onire atĩ mbura ya mbembe na marurumĩ nĩciathira akĩĩhia rĩngĩ; we na anene ake makĩũmia ngoro ciao.
35 അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.
Nĩ ũndũ ũcio ngoro ya Firaũni yarĩ nyũmũ na ndangĩarekereirie andũ a Isiraeli mathiĩ, o ta ũrĩa Jehova aarĩtie na kanua ka Musa.

< പുറപ്പാട് 9 >