< പുറപ്പാട് 19 >

1 ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി.
Mweri wa gatatũ thuutha wa andũ a Isiraeli kuuma bũrũri wa Misiri, mũthenya o ũcio-rĩ, magĩkinya Werũ wa Sinai.
2 അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ പ്രവേശിച്ചു. അവിടെ പർവതത്തിനു മുന്നിലായി ഇസ്രായേൽ പാളയമടിച്ചു.
Thuutha wa kuuma Refidimu, magĩtoonya werũ wa Sinai, nao andũ a Isiraeli makĩamba hema ciao kũu werũ-inĩ, magũrũ-inĩ ma kĩrĩma kĩu kĩa Sinai.
3 ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ:
Ningĩ Musa akĩambata kĩrĩma-inĩ harĩ Ngai, nake Jehova akĩmwĩta arĩ kĩrĩma-inĩ, akĩmwĩra atĩrĩ, “Ũũ nĩguo ũkwĩra nyũmba ya Jakubu, na wĩre andũ a Isiraeli:
4 ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു.
‘Inyuĩ ene nĩmweyoneire ũrĩa Ndeekire bũrũri wa Misiri, o na ũrĩa ndahaanire ta ndamũkuuire na mathagu ma nderi, ngĩmũrehe harĩ niĩ.
5 ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു.
Na rĩrĩ, mũngĩnjathĩkĩra biũ na mũmenyerere kĩrĩkanĩro gĩakwa-rĩ, gatagatĩ-inĩ ka ndũrĩrĩ ciothe, inyuĩ mũgaatuĩka andũ akwa a goro. O na gũtuĩka thĩ yothe nĩ yakwa-rĩ,
6 നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.”
inyuĩ mũgaatuĩka ũthamaki wakwa wa athĩnjĩri-Ngai na rũrĩrĩ rwamũre.’ Ciugo icio nĩcio ũkwĩra andũ a Isiraeli.”
7 മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു.
Nĩ ũndũ ũcio Musa agĩcooka, na agĩĩta athuuri arĩa matongoragia andũ, akĩmahe ũhoro wothe ũrĩa Jehova aamwathĩte ameere.
8 “യഹോവ കൽപ്പിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം,” എന്ന് ജനമെല്ലാം ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു. ജനത്തിന്റെ വാക്കു മോശ ദൈവസന്നിധിയിലെത്തിച്ചു.
Nao andũ acio magĩĩtĩkanĩria hamwe makiuga atĩrĩ, “Nĩtũgwĩka ũrĩa wothe Jehova oigĩte.” Nĩ ũndũ ũcio Musa agĩcookeria Jehova ũhoro ũrĩa moigire.
9 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനംകേട്ട് നിന്നിൽ എപ്പോഴും വിശ്വസിക്കേണ്ടതിനു ഞാൻ ഇതാ മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു.” അപ്പോൾ മോശ ജനം പറഞ്ഞതു യഹോവയോട് അറിയിച്ചു.
Jehova akĩĩra Musa atĩrĩ, “Nĩngũũka kũrĩ inyuĩ ndĩ thĩinĩ wa itu itumanu, nĩgeetha andũ maanjigue ngĩaria nawe, nao nĩ megũtũũra makwĩhokete.” Musa agĩcooka akĩĩra Jehova ũrĩa andũ moigĩte.
10 യഹോവ മോശയോട് അരുളിച്ചെയ്തു, “ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ഇന്നും നാളെയും വിശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കി,
Nake Jehova akĩĩra Musa atĩrĩ, “Thiĩ kũrĩ andũ ũmatherie ũmũthĩ na rũciũ. Meere mathambie nguo ciao,
11 മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ, അന്ന് യഹോവ സകലജനവും കാണുംവിധം സീനായിമലയിൽ ഇറങ്ങിവരും.
na makorwo mehaarĩirie mũthenya wa gatatũ, tondũ mũthenya ũcio Jehova nĩagaikũrũka igũrũ rĩa Kĩrĩma gĩa Sinai andũ othe makĩonaga.
12 മലയുടെ ചുറ്റും ജനത്തിന് അതിരുതിരിച്ചിട്ട് അവരോടു പറയണം, ‘പർവതത്തിലേക്കു പോകുകയോ അതിന്റെ അടിവാരത്തിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തെ തൊട്ടാൽ അവൻ കൊല്ലപ്പെടും.
Ĩkĩra mĩhaka ĩthiũrũrũkĩrie kĩrĩma, na ũmeere ũũ, ‘Mwĩmenyererei mũtikahaice kĩrĩma kana mũhutie magũrũ-inĩ ma kĩo. Ũrĩa wothe ũkaahutia kĩrĩma ti-itherũ nĩakooragwo.
13 ആരും ആ മനുഷ്യനെ സ്പർശിക്കരുത്. അയാളെ നിശ്ചയമായും കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം: മനുഷ്യനായാലും മൃഗമായാലും ജീവനോടിരിക്കരുത്.’ കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം ദീർഘമായി ഊതുമ്പോൾമാത്രം അവർക്ക് പർവതത്തിനടുത്തേക്കു പോകാം.”
Ti-itherũ nĩakahũũrwo na mahiga nyuguto, kana arathwo na mĩguĩ; hatirĩ guoko gũkaamũhutia. Ndagetĩkĩrio atũũre muoyo, arĩ mũndũ kana nyamũ.’ No rĩrĩa coro wa rũhĩa rwa ndũrũme ũrĩgamba, no rĩo marĩhaica kĩrĩma igũrũ.”
14 മോശ പർവതത്തിൽനിന്ന് ഇറങ്ങിയതിനുശേഷം ജനത്തിന്റെ അടുക്കൽ ചെന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രം അലക്കി.
Thuutha wa Musa gũikũrũka oimĩte kĩrĩma-inĩ agĩthiĩ kũrĩ andũ, akĩmatheria, nao magĩthambia nguo ciao.
15 പിന്നെ, അദ്ദേഹം അവരോട്, “മൂന്നാംദിവസത്തേക്ക് ഒരുങ്ങിക്കൊള്ളുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
Ningĩ akĩmeera atĩrĩ, “Mwĩhaarĩriei nĩ ũndũ wa mũthenya wa gatatũ. Mũtigakome na andũ-a-nja.”
16 മൂന്നാംദിവസം പ്രഭാതത്തിൽ പർവതത്തിനുമീതേ, കനത്ത മേഘത്തോടൊപ്പം ഇടിയും മിന്നലും തുടർന്ന് അത്യുച്ചത്തിലുള്ള കാഹളനാദവും ഉണ്ടായി. പാളയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പേടിച്ചുവിറച്ചു.
Rũciinĩ rwa mũthenya wa gatatũ, gũkĩgĩa ngwa o na heni, na itu itumanu rĩgĩikara igũrũ rĩa kĩrĩma, gũkĩiguuo mũgambo mũnene wa coro. Andũ othe arĩa maarĩ kambĩ, makĩinaina.
17 ഇതിനുശേഷം ദൈവത്തെ എതിരേൽക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്തു നിന്നു.
Hĩndĩ ĩyo Musa agĩtongoria andũ kuuma kambĩ magacemanie na Ngai, nao makĩrũgama magũrũ-inĩ ma kĩrĩma.
18 യഹോവ സീനായിപർവതത്തിൽ, തീയിൽ, ഇറങ്ങിവന്നതുകൊണ്ട് മല പുകകൊണ്ടു മൂടി. ചൂളയിൽനിന്ന് പൊങ്ങുന്നതുപോലെ പുക ഉയർന്നുപൊങ്ങി. പർവതം വല്ലാതെ വിറച്ചു.
Kĩrĩma gĩa Sinai kĩahumbĩrĩtwo nĩ ndogo, tondũ Jehova aikũrũkire igũrũ wakĩo arĩ mwaki-inĩ. Nayo ndogo ĩgĩtoogororoka kuuma igũrũ rĩa kĩrĩma ta ndogo ĩkuuma riiko-inĩ inene; nakĩo kĩrĩma gĩgĩthingitha na hinya,
19 കാഹളത്തിന്റെ മുഴക്കം ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ സംസാരിക്കുകയും ദൈവം ഉച്ചത്തിൽ അദ്ദേഹത്തിന് ഉത്തരം നൽകുകയും ചെയ്തു.
naguo mũgambo wa coro ũgĩkĩrĩrĩria kũneneha. Nake Musa akĩaria, naguo mũgambo wa Ngai ũkĩmũcookeria.
20 യഹോവ സീനായിമലയുടെ മുകളിൽ ഇറങ്ങിവന്ന് മോശയെ പർവതാഗ്രത്തിലേക്കു വിളിച്ചു; മോശ കയറിച്ചെന്നു.
Jehova agĩikũrũka igũrũ rĩa Kĩrĩma gĩa Sinai na agĩĩta Musa ahaice kũu kĩrĩma igũrũ. Nĩ ũndũ ũcio Musa akĩhaica,
21 യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം.
nake Jehova akĩmwĩra atĩrĩ, “Ikũrũka na ũkaanie andũ matikehatĩrĩrie kwambata gũũka kuona Jehova, nĩguo aingĩ ao matigakue.
22 യഹോവയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. അല്ലാത്തപക്ഷം യഹോവ അവർക്കു ജീവഹാനി വരുത്തും” എന്ന് അരുളിച്ചെയ്തു.
O na athĩnjĩri-Ngai arĩa me gũthengerera Jehova, no nginya metherie kana Jehova amahithũkĩre, amaniine.”
23 മോശ യഹോവയോട്, “‘പർവതത്തിനുചുറ്റും അതിരുതിരിച്ച് അതിനെ വിശുദ്ധീകരിച്ചു വേർതിരിക്കുക,’ എന്ന് അവിടന്നുതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നതുകൊണ്ട് ജനത്തിനു സീനായിമലയിൽ പ്രവേശിക്കാൻ സാധ്യമല്ല” എന്ന് ഉത്തരം പറഞ്ഞു.
Musa akĩĩra Jehova atĩrĩ, “Andũ matingĩhaica Kĩrĩma gĩa Sinai tondũ we mwene nĩwatũkaanirie, ũgĩtwĩra atĩrĩ, ‘Ĩkĩra mũhaka ũthiũrũrũkĩrie kĩrĩma, na ũkĩamũre gĩtuĩke gĩtheru.’”
24 “ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടുവരിക. പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ അടുത്തേക്ക് അതിരുലംഘിച്ചു കടന്നുവരരുത്, വന്നാൽ യഹോവ അവർക്കു ഹാനി വരുത്തും,” അവിടന്നു മറുപടി നൽകി.
Jehova akĩmũcookeria atĩrĩ, “Ikũrũka, mwambate na Harũni. No athĩnjĩri-Ngai na andũ matikehatĩrĩrie kwambata mathiĩ kũrĩ Jehova kana amahithũkĩre amaniine.”
25 മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.
Nĩ ũndũ ũcio Musa agĩikũrũka kũrĩ andũ acio, akĩmahe ũhoro ũcio.

< പുറപ്പാട് 19 >