< പുറപ്പാട് 12 >
1 യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു,
Rəbbee Mısayk'leyiy Harunuk'le Misireenang'acadniy uvhu:
2 “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം.
– Havaasre mana vaz vuşdemee vuzaaşina xəbna vuxhecen, senıd çile giğlecen.
3 ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം.
İzrailyne gırgıne cəmə'ətık'le eyhe: ine vuzane yits'ıd'esde yiğıl gırgıng'vee cune xizanısdayiy, cune xaasda urgee vooxhe, mısvaye vooxhe g'əvxəs vukkan.
4 ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം.
Sa urg ooxhanasdemee xizan k'ılbaxheene, hasre manbışe cone xaas delesne xaybışeene insanaaşis sik'ı bit'alee'ecen. Ats'axhe neng'usse nimeniy oxhanas əxəsva.
5 നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം.
Şu g'əyxı'yn həyvanar sa seniyn vughulinbı, qı'bı'linbı mexhecen. Urgub, mısvab şosse gyuvk'as vəəxə.
6 മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം.
Manbı ine vuzane yits'ıyoq'ad'esde yiğılqamee havace. Exhalqana İzrailyne cəmə'ətın manbı gyatt'ecen.
7 പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം.
Mançina eb alyapt'ı, şu karbı oxhanasde xaybışde akkabışde çerçivabışilqa q'abğe.
8 അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം.
Manecad xəmde ç'eyç'eybışika, ts'ayıl ç'əra qı'in çuru ilydyadıyne gıneyka oxhne.
9 തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്.
Man çuru qumoyxhar, yugda qecu, vuk'ul-k'ıts'ayka, adne karbışika ts'ayıl ç'əra qı'ı oxhne.
10 രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം.
Miç'eedilqamee vuççud g'ılymadaççe. Axuyn kar ixhee gyoxhxhan he'e.
11 നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു!
Çuru otxhanang'a inəxüd he'e: yı'q'eeqa ts'ira avt'le, g'elilqa g'ellin ale'e, xıled əsaa aqqee. Yicid zarada oxhne. İna şok qıdet'u ılğeç'uva Rəbbis ablyav'una q'urban vobna.
12 “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു.
G'iyna xəmde Zı Misirıle k'ena ılğeç'es. Ma'ab yedike vuxhayn ts'eppiyn dixbıb, həyvanaaşin ts'ettiyn balabıd Zı g'iyna xəmde gyapt'asınbı. Rəbb Zı ıxhal-alla Misirıne allahaaşisıb cazaa hevles.
13 നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.
Şu q'abğına eb vuşde xaybışilin işaarat ixhes. Eb g'avcu Zı set'as deş, qidet'u ılğeç'es. Zı Misirbı gyabat'ana balyaa şolqa havaasras deş.
14 “ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്.
İn yiğ şu yik'el aqqe. Qööne nasılbışed Rəbbin bayram xhinne in yiğ alğehecen. Gırgıne gahbışil in bayram alğehe. İna Zı şos gyuvxhuna q'aanun vobna.
15 നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്.
Yighılle yiğna ilydyadıyn gıney oxhne. Vuşde xaana acıxamır ts'eppiyne yiğılycab sav'u avak'anee'e. Şavaayiy ts'eetiyne yiğıle yighıd'esde yiğılqamee acıxamırnan gıney otxhun, İzrailybışde yı'q'ne meexhecen.
16 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്.
Ts'ettiyneyiy yighıd'esde yiğıl muq'addasna iclas see'e. Mane yiğbışil şos otxhuniy hı'iyle ğayrı nenacab iş hımaa'a.
17 “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക.
İne ilydyadıyne gıneybışin bayram, Zı şu Misirğançe mane yiğıl g'oşunbışikva qığav'unçil-alla alğehe. İn bayram qööne nasılbışed alğehecen. İna Zı şos huvuna q'aanun gırgıne gahbışisda vob.
18 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
İlydyadıyn gıney ts'eppiyne vuzane yits'ıyoq'ad'esde yiğıne exhaliyle gibğıl g'ayı sad'esde yiğıne exhalilqamee oxhne.
19 ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം.
Yighne yiğna vuşde xaybışee acıxamır ixhes ıkkan deş. Şavaayiy acıxamırnan gıney otxhun İzrailybışde yı'q'ne meexhecen. Cona ixheyir, menne cigeençe qarına ixheyir hakkal ha'asda.
20 പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.”
Acıxamırnan vuççud umoyxhan. Şu nyaa vuxheyib ilydyadıyn gıney oxhne.
21 ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക.
Mısee İzrailin gırgın ağsaqqalar qopt'ul eyhen: – Hapk'ın vuşde xizanbışisın urgbıyee mısvabıyee g'əyxı' alle. Allah qıdet'u ılğeç'uyne bayramıs q'urbanbı allee'e.
22 ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്.
Sa xudana züfa eyhena ok' alyapt'ı, lyagameene ebeeqa k'yooq'u akkayne çerçivalqa q'abğe. Miç'eerilqameyir vuşucar g'aqa qığmeç'ecen.
23 യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.
Rəbb Misirbı gyapt'as ı'qqəmee, çerçivalyna eb g'avcu, mane xaabınbışik qıdet'u ılğeç'es. Gyabat'asva arına malaaik vuşde xaybışeeqa, şu gyapt'as ikkeç'es hassaras deş.
24 “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക.
İn ədat gırgıne gahbışis şosiy şole qiyğinbışis q'aanun xhinne havaace.
25 യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക.
Rəbbee şos helesva cuvab huvuyne cigeeqa qabı hipxhırmeeyib, şu in ədat yik'el hixan hıma'a.
26 ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ,
Vuşde uşaxaaşe şoke qidghın hı'iyng'a: «Şu in nişisne ha'a?»
27 ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു.
Manbışik'le eyhe: «Rəbbee Misirbı gyabat'ang'a, İzrailybışde xaabınbışik qıdet'u ılğeç'uva, şi g'attivxhan hav'uva Rəbbis ablyaa'ana q'urban vobna». Milletın q'aratsabışil gyu'ur, Rəbbis ı'bəədat ha'a.
28 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
Mançile qiyğa İzrailybı apk'ın, Rəbbee Mısayk'leyiy Harunuk'le uvhuyn xhinne gırgın ha'a.
29 അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു.
Xəm sura vuxhayng'a, Rəbbee Misirbışin Misir yedike vuxhayn ts'eppiyn gırgın dixbı gyabat'anbı: fironne ts'erriyne taxtıl gyu'arasde duxayle girğıl, zindanee aqqıyng'une ts'erriyne duxalqamee. Həyvanaaşinbıd çikana ts'ettiyn balabı gyaat'anbı.
30 ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
Mane xəmde fironur, cun insanarıb, gırgın Misirbıcab suğootsanbı. Misirğançe it'umun gyaaşen ses qadayle. Məxdın xav eyxhe deş maa'ar vuşumecar qimek'acen.
31 ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക.
Xəmdə fironee Mısayiy Harun qopt'ul eyhen: – Sabı-qabı, hudoora! İzrailybışika sacigee yizde milletıke əq'əna qeepxhe. Havak'ne şu eyheen xhineyid Rəbbis ı'bəədat he'e.
32 നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
Şu şenke uvhuyn xhinne he'e: çavra-vəq'əd ha'aykı hudoora. Zasıb xayir-düə hevle.
33 എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു.
Misirbışe İzrailybı mizel avqaqqa vuxha, manbı cone ölkeençe ek'ba qığeepç'ı hudooracenva. Manbışe eyhe ıxha: – Deşxheene, şi gırgınbı hapt'asınbı.
34 അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി.
Milletın acıxamır üvxəs həsilydexhayn xamırnan con lyagambı tanalinçeeqa hitk'ır mıgabışilqa alyat'u ayk'an.
35 മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു.
İzrailybışe Mısee uvhuynçil k'ırı gyaqqı, Misirbışisse tanalqan karbı, nuk'ra, k'ınəəğə heqqa.
36 ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു.
Rəbbee həməxüd ha'a Misirbışde ulesqa İzrailybı yugba qavayle. Manbışed İzrailybışis ıkkanan helen. Məxüb manbışe Misirbı q'əra qaa'a.
37 ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്.
İzrailybı Ramsesğançe Sukkoteeqa avayk'an. Yedaaşileyiy uşaxaaşile hexxana, maa'ar yixhıd vəş aazır meena adamiy ıxha. Mançe manbı gırgınbı iviykar apk'ın.
38 ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി.
Manbışika sacigee xəppa menne milletıken insanar, xətta çavra-vəq'əd ayk'an.
39 അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല.
Misirğançe qıkkiyne ilydyadıyne xamırıke manbışe fatirer ha'a. Manbı Misirğançe zaraba hittyavhuva, yəqqı'sın oxhanasın kar ha'as həsileepxha deşdiy.
40 ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു.
İzrailybı Misir yoq'ud vəşşe xhebts'al senna avxu.
41 ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി.
Yoq'ud vəşşe xhebts'al sen g'adiyne yiğıl, Rəbbin millet g'oşunbışiqa Misirğançe ayk'anan.
42 അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു.
Misirğançe qığaahasde xəmde Rəbbee manbı coleb-alqa g'ılydyav'uva, İzrailybışe mana xəm Misirbışde xılençe g'attipxhınna xəm xhinne yik'el avqu. Hammaşee mana xəm qabıyng'a İzrailybışis Rəbbinemee muğurbaniy aaxvas vukkiykananbı.
43 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു: “ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല.
Rəbbee Mısayk'leyiy Harunuk'le eyhen: – Qıdet'u ılğeç'uyn bayramnang'a, şu inəxüd ha'as ıkkan: gyuvk'uyne q'urbanıke menne cigeençe qarıyng'us hideles ıkkan.
44 നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്.
Saccu pılıke alişşuyne g'ulusse man otxhuniy, ğu mana sunnat hı'iyle qiyğa oxhanas əxə.
45 എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല.
Sık'ınna gahna vuşde cigabışee axvasva menne ölkeençe arıng'usiy, pılıke sık'ınna gahna şos iş haa'asva arıng'us, man otxhuniy heles ixhes deş.
46 “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്.
Q'urban ablyav'uyng'une xaa man çuru oxhanas ıkkan, mançe g'aqa qığahas ıkkan deş. Sayid mançin nencad bark'vbı haq'var hıma'a.
47 ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം.
İzrailybışde gırgıng'veecad qıdet'u ılğeç'uva alğayhen bayram alğahas ıkkan.
48 “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്.
Menne cigeençe arı, şüng'əə mihmanna axvang'usud qıdet'u ılğeç'uva Rəbbis alğayhen bayram alğahas ıkkanxhe, mang'une xaabın gırgın adamer sunnat hav'u vuxhes vukkan. Mançile qiyğa mang'ussed, vuşda sa xhinne ıxha man bayram alğahas əxə. Sunnat hidı'iyne adamee mançike hı'iyn otxhuniy umoyxhancen.
49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.”
İzrailybışisıb, menne cigeençe qabı coka aaxvanbışisıb q'aanun sa vobna.
50 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു.
İzrailybışe, Rəbbee Mısayk'leyiy Harunuk'le uvhuyn xhinne gırgın ha'a.
51 യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
Mane yiğılycab Rəbbee İzrailybı g'oşunbışiqa Misirğançe qığa'anbı.