< എഫെസ്യർ 5 >
1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക:
அதோ யூயம்’ ப்ரியபா³லகா இவேஸ்²வரஸ்யாநுகாரிணோ ப⁴வத,
2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.
க்²ரீஷ்ட இவ ப்ரேமாசாரம்’ குருத ச, யத: ஸோ(அ)ஸ்மாஸு ப்ரேம க்ரு’தவாந் அஸ்மாகம்’ விநிமயேந சாத்மநிவேத³நம்’ க்ரு’த்வா க்³ராஹ்யஸுக³ந்தா⁴ர்த²கம் உபஹாரம்’ ப³லிஞ்சேஸ்²வராச த³த்தவாந்|
3 നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല.
கிந்து வேஸ்²யாக³மநம்’ ஸர்வ்வவிதா⁴ஸௌ²சக்ரியா லோப⁴ஸ்²சைதேஷாம் உச்சாரணமபி யுஷ்மாகம்’ மத்⁴யே ந ப⁴வது, ஏததே³வ பவித்ரலோகாநாம் உசிதம்’|
4 അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.
அபரம்’ குத்ஸிதாலாப: ப்ரலாப: ஸ்²லேஷோக்திஸ்²ச ந ப⁴வது யத ஏதாந்யநுசிதாநி கிந்த்வீஸ்²வரஸ்ய த⁴ந்யவாதோ³ ப⁴வது|
5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
வேஸ்²யாகா³ம்யஸௌ²சாசாரீ தே³வபூஜக இவ க³ண்யோ லோபீ⁴ சைதேஷாம்’ கோஷி க்²ரீஷ்டஸ்ய ராஜ்யே(அ)ர்த²த ஈஸ்²வரஸ்ய ராஜ்யே கமப்யதி⁴காரம்’ ந ப்ராப்ஸ்யதீதி யுஷ்மாபி⁴: ஸம்யக் ஜ்ஞாயதாம்’|
6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്.
அநர்த²கவாக்யேந கோ(அ)பி யுஷ்மாந் ந வஞ்சயது யதஸ்தாத்³ரு’கா³சாரஹேதோரநாஜ்ஞாக்³ராஹிஷு லோகேஷ்வீஸ்²வரஸ்ய கோபோ வர்த்ததே|
7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
தஸ்மாத்³ யூயம்’ தை: ஸஹபா⁴கி³நோ ந ப⁴வத|
8 മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക.
பூர்வ்வம்’ யூயம் அந்த⁴காரஸ்வரூபா ஆத்⁴வம்’ கிந்த்விதா³நீம்’ ப்ரபு⁴நா தீ³ப்திஸ்வரூபா ப⁴வத² தஸ்மாத்³ தீ³ப்தே: ஸந்தாநா இவ ஸமாசரத|
9 പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്.
தீ³ப்தே ர்யத் ப²லம்’ தத் ஸர்வ்வவித⁴ஹிதைஷிதாயாம்’ த⁴ர்ம்மே ஸத்யாலாபே ச ப்ரகாஸ²தே|
10 അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക.
ப்ரப⁴வே யத்³ ரோசதே தத் பரீக்ஷத்⁴வம்’|
11 അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.
யூயம்’ திமிரஸ்ய விப²லகர்ம்மணாம் அம்’ஸி²நோ ந பூ⁴த்வா தேஷாம்’ தோ³ஷித்வம்’ ப்ரகாஸ²யத|
12 പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്.
யதஸ்தே லோகா ரஹமி யத்³ யத்³ ஆசரந்தி தது³ச்சாரணம் அபி லஜ்ஜாஜநகம்’|
13 എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും.
யதோ தீ³ப்த்யா யத்³ யத் ப்ரகாஸ்²யதே தத் தயா சகாஸ்யதே யச்ச சகாஸ்தி தத்³ தீ³ப்திஸ்வரூபம்’ ப⁴வதி|
14 അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.”
ஏதத்காரணாத்³ உக்தம் ஆஸ்தே, "ஹே நித்³ரித ப்ரபு³த்⁴யஸ்வ ம்ரு’தேப்⁴யஸ்²சோத்தி²திம்’ குரு| தத்க்ரு’தே ஸூர்ய்யவத் க்²ரீஷ்ட: ஸ்வயம்’ த்வாம்’ த்³யோதயிஷ்யதி| "
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക.
அத: ஸாவதா⁴நா ப⁴வத, அஜ்ஞாநா இவ மாசரத கிந்து ஜ்ஞாநிந இவ ஸதர்கம் ஆசரத|
16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക.
ஸமயம்’ ப³ஹுமூல்யம்’ க³ணயத்⁴வம்’ யத: காலா அப⁴த்³ரா: |
17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക.
தஸ்மாத்³ யூயம் அஜ்ஞாநா ந ப⁴வத கிந்து ப்ரபோ⁴ரபி⁴மதம்’ கிம்’ தத³வக³தா ப⁴வத|
18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി
ஸர்வ்வநாஸ²ஜநகேந ஸுராபாநேந மத்தா மா ப⁴வத கிந்த்வாத்மநா பூர்ய்யத்⁴வம்’|
19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും
அபரம்’ கீ³தை ர்கா³நை: பாரமார்தி²ககீர்த்தநைஸ்²ச பரஸ்பரம் ஆலபந்தோ மநஸா ஸார்த்³த⁴ம்’ ப்ரபு⁴ம் உத்³தி³ஸ்²ய கா³யத வாத³யத ச|
20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
ஸர்வ்வதா³ ஸர்வ்வவிஷயே(அ)ஸ்மத்ப்ரபோ⁴ யீஸோ²: க்²ரீஷ்டஸ்ய நாம்நா தாதம் ஈஸ்²வரம்’ த⁴ந்யம்’ வத³த|
21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.
யூயம் ஈஸ்²வராத்³ பீ⁴தா: ஸந்த அந்யே(அ)பரேஷாம்’ வஸீ²பூ⁴தா ப⁴வத|
22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
ஹே யோஷித: , யூயம்’ யதா² ப்ரபோ⁴ஸ்ததா² ஸ்வஸ்வஸ்வாமிநோ வஸ²ங்க³தா ப⁴வத|
23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു.
யத: க்²ரீஷ்டோ யத்³வத் ஸமிதே ர்மூர்த்³தா⁴ ஸ²ரீரஸ்ய த்ராதா ச ப⁴வதி தத்³வத் ஸ்வாமீ யோஷிதோ மூர்த்³தா⁴|
24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.
அத: ஸமிதி ர்யத்³வத் க்²ரீஷ்டஸ்ய வஸீ²பூ⁴தா தத்³வத்³ யோஷித்³பி⁴ரபி ஸ்வஸ்வஸ்வாமிநோ வஸ²தா ஸ்வீகர்த்தவ்யா|
25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം.
அபரஞ்ச ஹே புருஷா: , யூயம்’ க்²ரீஷ்ட இவ ஸ்வஸ்வயோஷித்ஸு ப்ரீயத்⁴வம்’|
26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും
ஸ க்²ரீஷ்டோ(அ)பி ஸமிதௌ ப்ரீதவாந் தஸ்யா: க்ரு’தே ச ஸ்வப்ராணாந் த்யக்தவாந் யத: ஸ வாக்யே ஜலமஜ்ஜநேந தாம்’ பரிஷ்க்ரு’த்ய பாவயிதும்
27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.
அபரம்’ திலகவல்யாதி³விஹீநாம்’ பவித்ராம்’ நிஷ்கலங்காஞ்ச தாம்’ ஸமிதிம்’ தேஜஸ்விநீம்’ க்ரு’த்வா ஸ்வஹஸ்தே ஸமர்பயிதுஞ்சாபி⁴லஷிதவாந்|
28 ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്.
தஸ்மாத் ஸ்வதநுவத் ஸ்வயோஷிதி ப்ரேமகரணம்’ புருஷஸ்யோசிதம்’, யேந ஸ்வயோஷிதி ப்ரேம க்ரியதே தேநாத்மப்ரேம க்ரியதே|
29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്.
கோ(அ)பி கதா³பி ந ஸ்வகீயாம்’ தநும் ரு’தீயிதவாந் கிந்து ஸர்வ்வே தாம்’ விப்⁴ரதி புஷ்ணந்தி ச| க்²ரீஷ்டோ(அ)பி ஸமிதிம்’ ப்ரதி ததே³வ கரோதி,
30 നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.
யதோ வயம்’ தஸ்ய ஸ²ரீரஸ்யாங்கா³நி மாம்’ஸாஸ்தீ²நி ச ப⁴வாம: |
31 തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.”
ஏதத³ர்த²ம்’ மாநவ: ஸ்வமாதாபிதரோ பரித்யஜ்ய ஸ்வபா⁴ர்ய்யாயாம் ஆஸம்’க்ஷ்யதி தௌ த்³வௌ ஜநாவேகாங்கௌ³ ப⁴விஷ்யத: |
32 ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്.
ஏதந்நிகூ³ட⁴வாக்யம்’ கு³ருதரம்’ மயா ச க்²ரீஷ்டஸமிதீ அதி⁴ தத்³ உச்யதே|
33 ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.
அதஏவ யுஷ்மாகம் ஏகைகோ ஜந ஆத்மவத் ஸ்வயோஷிதி ப்ரீயதாம்’ பா⁴ர்ய்யாபி ஸ்வாமிநம்’ ஸமாத³ர்த்தும்’ யததாம்’|