< സഭാപ്രസംഗി 1 >

1 ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:
Ici nĩcio ciugo cia Mũrutani, mũrũ wa Daudi, ũrĩa warĩ mũthamaki kũu Jerusalemu:
2 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “നിശ്ശേഷം അർഥശൂന്യം! സകലതും അർഥശൂന്യമാകുന്നു.”
“Maũndũ mothe nĩ ma tũhũ! Ĩĩ nĩ ma tũhũ!” Ũguo nĩguo Mũrutani ekuuga. “Ti-itherũ nĩ ma tũhũ mũtheri! Maũndũ mothe nĩ ma tũhũ.”
3 സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?
Mũndũ-rĩ, nĩ uumithio ũrĩkũ onaga harĩ wĩra ũrĩa wothe arutaga gũkũ thĩ kwaraga riũa?
4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു; എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.
Rũciaro rũmwe rwathira-rĩ, nĩ rũngĩ rũũkaga, no rĩrĩ, thĩ ĩtũũraga o ho nginya tene na tene.
5 സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു, അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.
Riũa rĩrathaga na rĩgathũa, ningĩ rĩgacooka na ihenya kũrĩa rĩrathagĩra.
6 കാറ്റ് തെക്കോട്ട് വീശുന്നു, വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു; നിരന്തരം തന്റെ ഗതി ആവർത്തിച്ച് ചുറ്റിച്ചുറ്റി കറങ്ങുന്നു.
Rũhuho rũhurutanaga rwerekeire mwena wa gũthini, na rũgacooka rũkeerekera mwena wa gathigathini; rũthiiaga o rũgĩthiũrũrũkaga rũtegũtigithĩria, o rũgĩcookaga njĩra-inĩ yaruo.
7 എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു, എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല. അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.
Njũũĩ ciothe ciĩitagĩrĩra iria-inĩ, no rĩrĩ, iria rĩtirĩ hĩndĩ rĩiyũraga. O kũu njũũĩ ciumaga, nokuo icookaga.
8 എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്, അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം. കണ്ടിട്ടു കണ്ണിന് മതിവരികയോ കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.
Maũndũ mothe marehanagĩra mĩnoga ĩrĩa ĩtangĩgweteka. Riitho rĩtirĩ hĩndĩ rĩiganagia kuona, o na kana gũtũ gũkaigania kũigua.
9 ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും, മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും; സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.
Maũndũ marĩa maanakorwo kuo no mo macookaga gũkorwo kuo rĩngĩ, naguo ũndũ ũrĩa waneekwo noguo ũcookaga ũgeekwo rĩngĩ; gũtirĩ ũndũ ũtarĩ woneka gũkũ thĩ kwaraga riũa.
10 ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ, “നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?” പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു; നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.
Hihi nĩ harĩ ũndũ mũndũ angiuga atĩrĩ: “Ta rora! Ũyũ nĩ ũndũ ũtarĩ wonekana”? Ũndũ ũcio warĩ kuo hĩndĩ ndaaya hĩtũku; warĩ kuo tũtarĩ twaciarwo.
11 പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല, വരാനിരിക്കുന്ന തലമുറയെ, അവരുടെ പിന്നാലെ വരുന്നവരും സ്മരിക്കുന്നില്ല.
Andũ arĩa maarĩ kuo tene matiririkanagwo, na o na arĩa matarĩ maraciarwo matikaaririkanwo nĩ arĩa magaaciarwo thuutha wao.
12 സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു.
Niĩ Mũrutani-rĩ, ndaarĩ mũthamaki wathamakagĩra Isiraeli kũu Jerusalemu.
13 ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്!
Nĩnderutĩire na kĩyo kwĩruta, na gũtuĩria na ũũgĩ maũndũ mothe marĩa mekagwo gũkũ thĩ. Kaĩ Ngai nĩakuuithĩtie andũ mũrigo mũritũ-ĩ!
14 സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.
Nĩndĩĩoneire maũndũ marĩa mothe mekagwo gũkũ thĩ kwaraga riũa; maũndũ mothe no ma tũhũ, na ũguo no ta gũtengʼeria rũhuho.
15 വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല; ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.
Kĩndũ kĩrĩa kĩogomu gĩtingĩrũngĩka; nakĩo kĩrĩa gĩtarĩ ho gĩtingĩtarwo.
16 ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.”
Na niĩ ngĩĩciiria, ngiuga na ngoro yakwa atĩrĩ, “Ndĩ mũkũrũ na ngagĩa na ũũgĩ mũingĩ gũkĩra andũ arĩa othe manaathana Jerusalemu mbere yakwa; nĩmenyete maũndũ maingĩ makoniĩ ũũgĩ na ũmenyo.”
17 പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.
Ningĩ nĩnderutire na ngoro yakwa kũmenya ũhoro wa ũũgĩ, o na kũmenya ũhoro wa ũgũrũki na wa ũrimũ, no ngĩmenya atĩ ũhoro ũcio, o naguo, no ta gũtengʼeria rũhuho.
18 ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു; പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.
Nĩgũkorwo o ũrĩa ũũgĩ waingĩha, noguo ihooru rĩingĩhĩte; na ũrĩa ũmenyo waingĩha, noguo kĩeha kĩingĩhĩte.

< സഭാപ്രസംഗി 1 >