< ആവർത്തനപുസ്തകം 33 >
1 ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു.
Gĩkĩ nĩkĩo kĩrathimo kĩrĩa Musa mũndũ wa Ngai aarathimire andũ a Isiraeli atanakua.
2 അദ്ദേഹം പറഞ്ഞു: “യഹോവ സീനായിൽനിന്ന് വന്നു, സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്, ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു.
Akiuga atĩrĩ: “Jehova nĩokire kuuma Sinai, na akĩmathererũkĩra kuuma Seiru; akĩmaarĩra kuuma kĩrĩma gĩa Parani. Ookire na ikundi cia arĩa atheru kuuma gũthini, akiuma iharũrũka-inĩ cia irĩma ciake.
3 അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു,
Ti-itherũ wee nĩwe wendete andũ; arĩa othe atheru marĩ guoko-inĩ gwaku. Othe mainamagĩrĩra magũrũ-inĩ maku, makaamũkĩra ũrutani kuuma harĩwe,
4 യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ.
watho ũrĩa twaheirwo nĩ Musa, nĩguo igai rĩa ũngano wa Jakubu.
5 ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ അങ്ങ് യെശൂരൂന് രാജാവായിരുന്നു.
Nĩwe warĩ mũthamaki wa Jeshuruni, rĩrĩa atongoria a andũ moonganĩte, marĩ hamwe na mĩhĩrĩga ya Isiraeli.
6 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ, അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
“Rubeni arotũũra na ndagakue, o na kana andũ ake manyiihe.”
7 അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”
Na ha ũhoro wa Juda akiuga atĩrĩ, “Wee Jehova, thikĩrĩria kĩrĩro kĩa Juda; mũrehe kũrĩ andũ ake. Nĩarũagĩrĩra maũndũ make na guoko gwake. Wee-rĩ, tuĩka wa kũmũteithia akĩrũa na thũ ciake.”
8 ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.
Ũndũ wĩgiĩ Lawi oigire atĩrĩ: “Thumimu yaku na Urimu yaku nĩ cia mũndũ ũrĩa ũkenagio nĩwe. Nĩwamũgeririe arĩ kũu Masa; ũkĩmũrũithia kũu maaĩ-inĩ ma Meriba.
9 അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്, ‘ഞാൻ അവരെ അറിയുന്നില്ല’ എന്നു പറഞ്ഞു. അവൻ തന്റെ സഹോദരന്മാരെ അംഗീകരിച്ചില്ല, തന്റെ മക്കളെ സ്വീകരിച്ചുമില്ല, എന്നാൽ അവൻ അങ്ങയുടെ വചനം കാത്തു, അങ്ങയുടെ ഉടമ്പടി സൂക്ഷിച്ചു.
Ũhoro wa ithe na nyina oigire atĩrĩ, ‘Ndirameciiria.’ Ndaigana kũmenya ariũ a ithe, kana akĩrũmbũiya ciana ciake mwene, no nĩamenyereire kiugo gĩaku, na akĩgitĩra kĩrĩkanĩro gĩaku.
10 അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു. അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു.
Nĩarutaga Jakubu kĩrĩra kĩa watho waku, na akaruta Isiraeli watho waku. Nĩarutagĩra ũbumba mbere yaku, na akarutĩra magongona ma njino marĩ magima kĩgongona-inĩ gĩaku.
11 യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ, അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ. അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.”
Rathima ũmenyi wake wa wĩra, Wee Jehova, na ũkenagĩre wĩra wa moko make. Gũtha njohero cia arĩa mekũmũũkĩrĩra; ringa thũ ciake itigacooke kwarahũka rĩngĩ.”
12 ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ, ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു, യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”
Ũndũ wĩgiĩ Benjamini oigire atĩrĩ: “Reke ũrĩa wendetwo nĩ Jehova ahurũke atarĩ na ũgwati harĩ we, nĩgũkorwo amũgitagĩra mũthenya wothe, nake ũrĩa Jehova endete ahurũkaga gatagatĩ-inĩ ga ciande ciake.”
13 യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു, മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും താഴേ അഗാധതയിലെ ജലംകൊണ്ടും;
Ũndũ wĩgiĩ Jusufu oigire atĩrĩ: “Jehova arorathima bũrũri wake na ime rĩega rĩa kuuma igũrũ, na maaĩ ma kũrĩa kũriku marĩa marĩ na thĩ;
14 സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും;
hamwe na indo iria njega mũno ireehagwo nĩ riũa, na kĩrĩa kĩega mũno kĩngiuma kũrĩ mweri;
15 പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും;
aũrathime na iheo iria thuuranĩre cia irĩma-inĩ cia tene, na maciaro ma tũrĩma twa tene na tene;
16 ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ.
hamwe na iheo iria njega mũno cia thĩ, na indo iria ciyũrĩte kuo, na ũtugi ũrĩa waikarĩte kĩhinga-inĩ kĩrĩa kĩahĩaga. Maũndũ maya mothe maroikara mũtwe-inĩ wa Jusufu, maroikara ũthiũ-inĩ wa mũriũ wa mũthamaki arĩ harĩ ariũ a ithe.
17 പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. അവകൊണ്ട് അവൻ ജനതകളെ, ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. എഫ്രയീമിന്റെ പതിനായിരങ്ങളും; മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.”
Ũnene-inĩ wake ahaana ta ndegwa ya irigithathi; hĩa ciake igakĩhaana ta cia ndegwa ya gĩthaka-inĩ. Nĩagatheeca ndũrĩrĩ na cio, o na ndũrĩrĩ iria irĩ ituri cia thĩ. Ũguo nĩguo kũrĩ makũmi-inĩ ma ngiri ma Efiraimu; ũguo noguo kũrĩ harĩ ngiri na ngiri cia Manase.”
18 സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക.
Ũndũ wĩgiĩ Zebuluni oigire atĩrĩ: “Kena, wee Zebuluni, ũkiumagara, nawe Isakaru ũkene ũrĩ hema-inĩ ciaku.
19 അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; സമുദ്രങ്ങളിലെ സമൃദ്ധിയിലും മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.”
Nĩmagatũmanĩra andũ moke irĩma-inĩ marutĩre magongona ma ũthingu kuo; nĩmakaarĩa indo nyingĩ cia iria-inĩ, na marĩe mĩthithũ ĩrĩa mĩhithe mũthanga-inĩ.”
20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു: “ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു, ഭുജവും നെറുകയും പറിച്ചുകീറുന്നു.
Ũndũ wĩgiĩ Gadi oigire atĩrĩ: “Kũrathimwo nĩ ũrĩa ũkwaramia mĩhaka ya Gadi! Gadi atũũraga kuo ta mũrũũthi, atambuuraga guoko kana mũtwe.
21 ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, യഹോവയുടെ നീതിയും ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.”
Ethuurĩire bũrũri ũrĩa mwega mũno; akĩigĩrwo gĩcunjĩ kĩa mũtongoria. Rĩrĩa anene a andũ moonganire, nĩ eekire maũndũ ma kĩhooto kĩa Jehova, na matua makoniĩ Isiraeli.”
22 ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, ഒരു സിംഹക്കുട്ടി.”
Ũndũ wĩgiĩ Dani oigire atĩrĩ: “Dani nĩ kĩana kĩa mũrũũthi, kĩguthũkĩte kiumĩte Bashani.”
23 നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”
Ũndũ wĩgiĩ Nafitali oigire atĩrĩ: “Nafitali nĩaingĩhĩirwo nĩ ũtugi wa Jehova, na aiyũrĩtwo nĩ kĩrathimo gĩake; nĩakagaya mwena wa gũthini o nginya iria-inĩ.”
24 ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ.
Ũndũ wĩgiĩ Asheri oigire atĩrĩ: “Mũriũ ũrĩa mũrathime gũkĩra arĩa angĩ othe nĩ Asheri; ariũ a ithe maroomwendaga, na arothambagia nyarĩrĩ ciake na maguta.
25 നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം.
Hingĩro cia ihingo ciaku igaakorwo irĩ cia kĩgera na cia gĩcango, naguo hinya waku ũkaaiganana na matukũ maku.
26 “യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല, നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു,
“Gũtirĩ ngai ũhaana ta Mũrungu wa Jeshuruni, o we ũgeragĩra igũrũ oke agũteithie, na agaikarĩra matu onanie ũnene wake.
27 നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, കീഴേ ശാശ്വതഭുജങ്ങളുണ്ട്. ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, ‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു.
Ngai ũrĩa ũtũũraga tene na tene nĩwe kĩĩhitho gĩaku, namo moko make matũũraga nginya tene na tene marĩ mũhuro waku. Nĩakarutũrũra thũ yaku yehere mbere yaku, akiugaga atĩrĩ, ‘Mĩniine!’
28 ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്, അങ്ങനെ ഇസ്രായേൽ നിർഭയമായും യാക്കോബ് സുരക്ഷിതമായും വസിക്കുന്നു, അവിടെ ആകാശം മഞ്ഞുപൊഴിക്കും.
Nĩ ũndũ ũcio Isiraeli agaatũũra arĩ wiki atarĩ na ũgwati; gĩthima kĩa Jakubu nĩkĩgitĩre o kũu bũrũri wa ngano, na ndibei ya mũhihano, kũrĩa ime rĩa igũrũ rĩtataga.
29 ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ! നിന്നെപ്പോലെ യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ? അവിടന്നു നിന്റെ പരിചയും സഹായകനും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും, നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.”
Kũrathimwo-rĩ, nĩwe Isiraeli! Nũũ ũkĩhaana ta we, rũrĩrĩ rũhonoketio nĩ Jehova? Nĩwe ngo yaku na mũgũteithia, na nowe rũhiũ rwaku rwa njora rũrĩ riiri. Thũ ciaku nĩikaaigua guoya irĩ mbere yaku, nawe nĩũkarangĩrĩria kũndũ gwacio kũrĩa gũtũũgĩru.”