< കൊലൊസ്സ്യർ 1 >
1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
ⲁ̅ⲠⲀⲨⲖⲞⲤ ⲠⲀⲠⲞⲤⲦⲞⲖⲞⲤ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲈⲦⲈϨⲚⲀϤ ⲘⲪⲚⲞⲨϮ ⲚⲈⲘ ⲦⲒⲘⲞⲐⲈⲞⲤ ⲠⲒⲤⲞⲚ.
2 കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
ⲃ̅ⲚⲚⲒⲀⲄⲒⲞⲤ ⲈⲦϦⲈⲚ ⲔⲞⲖⲀⲤⲤⲀⲒⲤ ⲞⲨⲞϨ ⲘⲠⲒⲤⲦⲞⲤ ⲚⲤⲚⲎⲞⲨ ⲈⲦϦⲈⲚ ⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲠϨⲘⲞⲦ ⲚⲰⲦⲈⲚ ⲚⲈⲘ ⲦϨⲒⲢⲎⲚⲎ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲠⲈⲚⲒⲰⲦ ⲚⲈⲘ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ.
3 സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
ⲅ̅ⲦⲈⲚϢⲈⲠϨⲘⲞⲦ ⲚⲦⲈⲚ ⲪⲚⲞⲨϮ ⲪⲒⲰⲦ ⲘⲠⲈⲚϬ ⲤⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲈⲚⲦⲰⲂϨ
ⲇ̅ⲈⲀⲚⲤⲰⲦⲈⲘ ⲈⲠⲈⲦⲈⲚⲚⲀϨϮ ⲈⲦϦⲈⲚ ⲠϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲚⲈⲘ ϮⲀⲄⲀⲠⲎ ⲈⲦϦⲈⲚ ⲐⲎⲚⲞⲨ ⲈⲚⲒⲀⲄⲒⲞⲤ ⲦⲎⲢⲞⲨ.
ⲉ̅ⲈⲐⲂⲈ ϮϨⲈⲖⲠⲒⲤ ⲈⲦⲬⲎ ϦⲀϪⲰⲦⲈⲚ ϦⲈⲚⲚⲒⲪⲎⲞⲨⲒ ⲐⲎ ⲈⲦⲀⲢⲈⲦⲈⲚⲈⲢϢⲞⲢⲠ ⲚⲤⲞⲐⲘⲈⲤ ϦⲈⲚⲠⲤⲀϪⲒ ⲚⲦⲈϮⲘⲈⲐⲘⲎⲒ ⲚⲦⲈⲠⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ.
6 ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു.
ⲋ̅ⲪⲀⲒ ⲈⲦϢⲞⲠ ϦⲈⲚⲐⲎⲚⲞⲨ ⲔⲀⲦⲀ ⲪⲢⲎϮ ⲞⲚ ⲈⲦⲈϤϢⲞⲠ ϦⲈⲚⲠⲒⲔⲞⲤⲘⲞⲤ ⲦⲎⲢϤ ⲈϤϮⲞⲨⲦⲀϨ ⲞⲨⲞϨ ⲈϤⲀⲒⲀⲒ ⲔⲀⲦⲀ ⲪⲢⲎϮ ⲞⲚ ϦⲈⲚⲐⲎⲚⲞⲨ ⲒⲤϪⲈⲚ ⲠⲒⲈϨⲞⲞⲨ ⲈⲦⲀⲢⲈⲦⲈⲚⲤⲰⲦⲈⲘ ⲞⲨⲞϨ ⲈⲦⲀⲢⲈⲦⲈⲚⲤⲞⲨⲈⲚ ⲠⲒϨⲘⲞⲦ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚⲞⲨⲘⲈⲐⲘⲎⲒ.
7 ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ.
ⲍ̅ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲀⲢⲈⲦⲈⲚⲈⲘⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲈⲠⲀⲪⲢⲀ ⲠⲒⲘⲈⲚⲢⲒⲦ ⲚϢⲪⲎⲢ ⲘⲂⲰⲔ ⲚⲦⲀⲚ ⲈⲦⲈ ⲞⲨⲠⲒⲤⲦⲞⲤ ⲠⲈ ⲚⲆⲒⲀⲔⲰⲚ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ ⲈϪⲈⲚ ⲐⲎⲚⲞⲨ.
8 പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്.
ⲏ̅ⲪⲀⲒ ⲈⲦⲀϤⲦⲀⲘⲞⲚ ⲈⲦⲈⲦⲈⲚⲀⲄⲀⲠⲎ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀ.
9 അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും
ⲑ̅ⲈⲐⲂⲈⲪⲀⲒ ⲀⲚⲞⲚ ϨⲰⲚ ⲒⲤϪⲈⲚ ⲠⲒⲈϨⲞⲞⲨ ⲈⲦⲀⲚⲤⲰⲦⲈⲘ ⲚⲦⲈⲚⲬⲰ ⲚⲦⲞⲦⲈⲚ ⲈⲂⲞⲖ ⲀⲚ ⲈⲚⲦⲰⲂϨ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲚⲈⲘ ⲈⲚⲈⲢⲈⲦⲒⲚ ϨⲒⲚⲀ ⲚⲦⲈⲦⲈⲚⲘⲞϨ ϦⲈⲚⲠⲤⲞⲨⲈⲚ ⲠⲈⲦⲈϨⲚⲀϤ ϦⲈⲚⲤⲞⲪⲒⲀ ⲚⲒⲂⲈⲚ ⲚⲈⲘ ⲔⲀϮ ⲚⲒⲂⲈⲚ ⲘⲠⲚⲀⲦⲒⲔⲞⲚ.
10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും
ⲓ̅ⲈⲢⲈⲦⲈⲚⲘⲞϢⲒ ⲈⲢⲈⲦⲈⲚⲘⲠϢⲀ ⲘⲠϬⲞⲒⲤ ϦⲈⲚⲢⲀⲚⲀϤ ⲚⲒⲂⲈⲚ ϦⲈⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲐⲚⲀⲚⲈⲨ ⲈⲢⲈⲦⲈⲚⲦⲀⲞⲨⲞ ⲞⲨⲦⲀϨ ⲈⲂⲞⲖ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲀⲒⲀⲒ ϦⲈⲚⲠⲒⲈⲘⲒ ⲚⲦⲈⲪⲚⲞⲨϮ.
11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും
ⲓ̅ⲁ̅ⲈⲢⲈⲦⲈⲚϪⲈⲘϪⲞⲘ ϦⲈⲚϪⲞⲘ ⲚⲒⲂⲈⲚ ⲔⲀⲦⲀ ⲠⲀⲘⲀϨⲒ ⲚⲦⲈⲠⲈϤⲰⲞⲨ ϦⲈⲚϨⲨⲠⲞⲘⲞⲚⲎ ⲚⲒⲂⲈⲚ ⲚⲈⲘ ⲞⲨⲘⲈⲦⲢⲈϤⲰⲞⲨ ⲚϨⲎⲦ ϦⲈⲚⲞⲨⲢⲀϢⲒ.
12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും
ⲓ̅ⲃ̅ⲈⲢⲈⲦⲈⲚϢⲈⲠϨⲘⲞⲦ ⲚⲦⲈⲚ ⲪⲒⲰⲦ ⲪⲀⲒ ⲈⲦⲀϤⲐⲢⲈⲚⲈⲢⲠⲈⲘⲠϢⲀ ⲚⲒ ⲈϦⲞⲨⲚ ⲈϮⲦⲞⲒ ⲚⲦⲈⲠⲒⲔⲖⲎⲢⲞⲤ ⲚⲦⲈⲚⲒⲀⲄⲒⲞⲤ ϦⲈⲚⲪⲞⲨⲰⲒⲚⲒ.
13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു.
ⲓ̅ⲅ̅ⲪⲀⲒ ⲈⲦⲀϤⲚⲀϨⲘⲈⲚ ⲈⲂⲞⲖ ϨⲀ ⲠⲈⲢϢⲒϢⲒ ⲚⲦⲈⲠⲔⲀⲔⲒ ⲞⲨⲞϨ ⲀϤⲞⲨⲞⲐⲂⲈⲚ ⲈⲂⲞⲖ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲠϢⲎⲢⲒ ⲚⲦⲈⲦⲈϤⲀⲄⲀⲠⲎ.
14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.
ⲓ̅ⲇ̅ⲪⲀⲒ ⲈⲦⲀⲚϬⲒ ⲘⲠⲒⲤⲰϮ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲠⲒⲬⲰ ⲈⲂⲞⲖ ⲚⲦⲈⲚⲈⲚⲚⲞⲂⲒ.
15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.
ⲓ̅ⲉ̅ⲈⲦⲈ ⲦϨⲒⲔⲰⲚ ⲘⲪⲚⲞⲨϮ ⲠⲈ ⲠⲒⲀⲐⲚⲀⲨ ⲈⲢⲞϤ ⲠⲒϢⲞⲢⲠ ⲘⲘⲒⲤⲒ ⲚⲦⲈⲤⲰⲚⲦ ⲚⲒⲂⲈⲚ.
16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു; സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ⲓ̅ⲋ̅ϪⲈ ⲚϨⲢⲎⲒ ⲚϦⲎⲦϤ ⲀⲨⲤⲰⲚⲦ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲚⲎ ⲈⲦϦⲈⲚ ⲚⲒⲪⲎⲞⲨⲒ ⲚⲈⲘ ⲚⲎ ⲈⲦϨⲒϪⲈⲚ ⲠⲔⲀϨⲒ ⲚⲎ ⲈⲦⲞⲨⲚⲀⲨ ⲈⲢⲰⲞⲨ ⲚⲈⲘ ⲚⲎ ⲈⲦⲈⲚⲤⲈⲚⲀⲨ ⲈⲢⲰⲞⲨ ⲀⲚ ⲒⲦⲈ ⲚⲒⲐⲢⲞⲚⲞⲤ ⲒⲦⲈ ⲚⲒⲘⲈⲦϬ ⲤⲒⲦⲈ ⲚⲒⲀⲢⲬⲎ ⲒⲦⲈ ⲚⲒⲈⲜⲞⲨⲤⲒⲀ ϨⲰⲂ ⲚⲒⲂⲈⲚ ⲀⲨϢⲰⲠⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲞⲨⲞϨ ⲀⲨⲤⲞⲚⲦⲞⲨ ⲈⲢⲞϤ.
17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ; സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
ⲓ̅ⲍ̅ⲞⲨⲞϨ ⲚⲐⲞϤ ⲈⲦϢⲞⲠ ϦⲀϪⲰϤ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲞⲨⲞϨ ϨⲰⲂ ⲚⲒⲂⲈⲚ ⲀⲨⲞϨⲒ ⲈⲢⲀⲦⲞⲨ ⲚϦⲢⲎⲒ ⲚϦⲎⲦϤ.
18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു. അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ ഏറ്റവും പ്രമുഖനും ആകുന്നു.
ⲓ̅ⲏ̅ⲞⲨⲞϨ ⲚⲐⲞϤ ⲠⲈ ⲦⲀⲪⲈ ⲘⲠⲒⲤⲰⲘⲀ ⲚⲦⲈϮⲈⲔⲔⲖⲎⲤⲒⲀ ⲈⲦⲈ ⲚⲐⲞϤ ⲠⲈ ϮⲀⲢⲬⲎ ⲚϢⲞⲢⲠ ⲘⲘⲒⲤⲒ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ϨⲒⲚⲀ ⲚⲦⲈϤϢⲰⲠⲒ ⲈϤⲞⲒ ⲚϢⲞⲢⲠ ϦⲈⲚϨⲰⲂ ⲚⲒⲂⲈⲚ.
19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
ⲓ̅ⲑ̅ϪⲈ ⲚϦⲢⲎⲒ ⲚϦⲎⲦϤ ⲀϤϮⲘⲀϮ ⲚϪⲈⲠⲒⲘⲞϨ ⲦⲎⲢϤ ⲈϢⲰⲠⲒ ⲚϦⲎⲦϤ.
20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.
ⲕ̅ⲞⲨⲞϨ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲈϨⲰⲦⲠ ⲚϨⲰⲂ ⲚⲒⲂⲈⲚ ⲈⲢⲞϤ ⲈⲀϤⲀⲒⲦⲞⲨ ⲚϨⲒⲢⲎⲚⲎ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲤⲚⲞϤ ⲚⲦⲈⲠⲈϤⲤⲦⲀⲨⲢⲞⲤ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲒⲦⲈ ⲚⲎ ⲈⲦϨⲒϪⲈⲚ ⲠⲔⲀϨⲒ ⲒⲦⲈ ⲚⲎ ⲈⲦⲈ ⲚϨⲢⲎⲒ ϦⲈⲚⲚⲒⲪⲎⲞⲨⲒ.
21 ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു.
ⲕ̅ⲁ̅ⲞⲨⲞϨ ⲚⲐⲰⲦⲈⲚ ϨⲰⲦⲈⲚ ⲚⲞⲨⲤⲎⲞⲨ ⲚⲀⲢⲈⲦⲈⲚⲞⲒ ⲚϢⲈⲘⲘⲞ ⲞⲨⲞϨ ⲚϪⲀϪⲒ ϦⲈⲚⲚⲈⲦⲈⲚⲘⲈⲨⲒ ϦⲈⲚⲚⲒϨⲂⲎⲞⲨⲒ ⲈⲦϨⲰⲞⲨ.
22 ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു.
ⲕ̅ⲃ̅ϮⲚⲞⲨ ⲆⲈ ⲀϤϨⲈⲦⲠ ⲐⲎⲚⲞⲨ ϦⲈⲚⲠⲤⲰⲘⲀ ⲚⲦⲈⲦⲈϤⲤⲀⲢⲜ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲈϤⲘⲞⲨ ⲈⲦⲀϨⲈ ⲐⲎⲚⲞⲨ ⲈⲢⲀⲦⲈⲚ ⲐⲎⲚⲞⲨ ⲞⲨⲀⲂ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲞⲒ ⲚⲀⲦⲀϬⲚⲒ ⲞⲨⲞϨ ⲚⲀⲦⲀⲢⲒⲔⲒ ⲘⲠⲈϤⲘⲐⲞ.
23 നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു.
ⲕ̅ⲅ̅ⲒⲤϪⲈ ⲦⲈⲦⲈⲚϢⲞⲠ ⲘⲠⲒⲚⲀϨϮ ⲈⲢⲈⲦⲈⲚⲦⲀϪⲢⲎ ⲞⲨⲦ ⲚⲤⲈⲚϮ ⲞⲨⲞϨ ⲈⲢⲈⲦⲈⲚϪⲞⲢ ⲞⲨⲞϨ ⲈⲢⲈⲦⲈⲚⲞⲒ ⲚⲀⲦⲔⲒⲘ ⲈⲢⲰⲦⲈⲚ ⲈⲂⲞⲖ ϨⲀ ϮϨⲈⲖⲠⲒⲤ ⲚⲦⲈⲠⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲪⲀⲒ ⲈⲦⲀⲢⲈⲦⲈⲚⲤⲞⲐⲘⲈϤ ⲪⲀⲒ ⲈⲦⲀⲨϨⲒⲰⲒϢ ⲘⲘⲞϤ ϦⲈⲚⲠⲒⲤⲰⲚⲦ ⲦⲎⲢϤ ⲈⲦⲤⲀⲠⲈⲤⲎⲦ ⲚⲦⲪⲈ ⲪⲀⲒ ⲈⲦⲀⲒϢⲰⲠⲒ ⲚⲀϤ ⲀⲚⲞⲔ ⲠⲀⲨⲖⲞⲤ ⲚⲆⲒⲀⲔⲰⲚ.
24 നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു.
ⲕ̅ⲇ̅ϮⲚⲞⲨ ⲆⲈ ϮⲢⲀϢⲒ ϦⲈⲚⲚⲒⲘⲔⲀⲨϨ ⲈϨⲢⲎⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲞⲨⲞϨ ϮϪⲰⲔ ⲚⲚⲒϬⲢⲞϨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲚⲒϨⲞϪϨⲈϪ ⲚⲦⲈⲠⲬⲢⲒⲤⲦⲞⲤ ϦⲈⲚⲦⲀⲤⲀⲢⲜ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲈϤⲤⲰⲘⲀ ⲈⲦⲈ ϮⲈⲔⲔⲖⲎ ⲤⲒⲀ ⲦⲈ.
25 നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നൽകിയ നിയോഗപ്രകാരം ദൈവവചനഘോഷണം പൂർണമായി നിറവേറ്റാൻ ഞാൻ സഭയുടെ ശുശ്രൂഷകനായിത്തീർന്നു.
ⲕ̅ⲉ̅ⲐⲀⲒ ⲀⲚⲞⲔ ⲈⲦⲀⲒϢⲰⲠⲒ ⲚⲀⲤ ⲚⲆⲒⲀⲔⲰⲚ ⲔⲀⲦⲀ ϮⲞⲒⲔⲞⲚⲞⲘⲒⲀ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲦⲞⲒ ⲚⲎⲒ ⲈⲢⲰⲦⲈⲚ ⲈϪⲰⲔ ⲘⲠⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲂⲞⲖ.
26 ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു. (aiōn )
ⲕ̅ⲋ̅ⲠⲒⲘⲨⲤⲦⲎⲢⲒⲞⲚ ⲈⲦϨⲎⲠ ⲒⲤϪⲈⲚ ⲠⲈⲚⲈϨ ⲚⲈⲘ ⲚⲒⲄⲈⲚⲈⲀ ϮⲚⲞⲨ ⲆⲈ ⲀϤⲞⲨⲞⲚϨ ⲈⲂⲞⲖ ⲚⲚⲒⲀⲄⲒⲞⲤ ⲚⲦⲀϤ. (aiōn )
27 മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി.
ⲕ̅ⲍ̅ⲚⲎ ⲈⲦⲀ ⲪⲚⲞⲨϮ ⲞⲨⲰϢ ⲈⲦⲀⲘⲰⲞⲨ ϪⲈ ⲀϢ ⲦⲈ ϮⲘⲈⲦⲢⲀⲘⲀⲞ ⲚⲦⲈⲠⲰⲞⲨ ⲚⲦⲈⲠⲀⲒⲘⲨⲤⲦⲎⲢⲒⲞⲚ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲈⲦⲈ ⲠⲬⲢⲒⲤⲦⲞⲤ ⲠⲈ ϦⲈⲚⲐⲎⲚⲞⲨ ϮϨⲈⲖⲠⲒⲤ ⲚⲦⲈⲠⲰⲞⲨ.
28 ഈ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രസംഗിക്കുന്നത്; ഓരോരുത്തരെയും ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാക്കേണ്ടതിന് സകലജ്ഞാനത്തോടുംകൂടെ അവരെ പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.
ⲕ̅ⲏ̅ⲪⲀⲒ ⲀⲚⲞⲚ ⲈⲦⲈⲚϨⲒⲰⲒϢ ⲘⲘⲞϤ ⲈⲚⲦⲤⲀⲂⲞ ⲚⲢⲰⲘⲒ ⲚⲒⲂⲈⲚ ⲞⲨⲞϨ ⲈⲚϮⲤⲂⲰ ⲚⲢⲰⲘⲒ ⲚⲒⲂⲈⲚ ϦⲈⲚⲤⲞⲪⲒⲀ ⲚⲒⲂⲈⲚ ϨⲒⲚⲀ ⲚⲦⲈⲚⲦⲀϨⲈ ⲢⲰⲘⲒ ⲚⲒⲂⲈⲚ ⲈⲢⲀⲦⲞⲨ ⲈⲨϪⲎⲔ ⲈⲂⲞⲖ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ.
29 എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.
ⲕ̅ⲑ̅ⲪⲀⲒ ⲈϮϬⲒϦⲒⲤⲒ ⲚϦⲎⲦϤ ⲈⲒⲈⲢⲀⲄⲰⲚⲒⲌⲈⲤⲐⲈ ⲔⲀⲦⲀ ⲠⲈϤⲈⲢϨⲰⲂ ⲚϦⲢⲎⲒ ⲚϦⲎⲦ ϦⲈⲚⲞⲨϪⲞⲘ.