< കൊലൊസ്സ്യർ 3 >
1 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു.
ಯದಿ ಯೂಯಂ ಖ್ರೀಷ್ಟೇನ ಸಾರ್ದ್ಧಮ್ ಉತ್ಥಾಪಿತಾ ಅಭವತ ತರ್ಹಿ ಯಸ್ಮಿನ್ ಸ್ಥಾನೇ ಖ್ರೀಷ್ಟ ಈಶ್ವರಸ್ಯ ದಕ್ಷಿಣಪಾರ್ಶ್ವೇ ಉಪವಿಷ್ಟ ಆಸ್ತೇ ತಸ್ಯೋರ್ದ್ಧ್ವಸ್ಥಾನಸ್ಯ ವಿಷಯಾನ್ ಚೇಷ್ಟಧ್ವಂ|
2 ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക.
ಪಾರ್ಥಿವವಿಷಯೇಷು ನ ಯತಮಾನಾ ಊರ್ದ್ಧ್ವಸ್ಥವಿಷಯೇಷು ಯತಧ್ವಂ|
3 നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
ಯತೋ ಯೂಯಂ ಮೃತವನ್ತೋ ಯುಷ್ಮಾಕಂ ಜೀವಿತಞ್ಚ ಖ್ರೀಷ್ಟೇನ ಸಾರ್ದ್ಧಮ್ ಈಶ್ವರೇ ಗುಪ್ತಮ್ ಅಸ್ತಿ|
4 നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.
ಅಸ್ಮಾಕಂ ಜೀವನಸ್ವರೂಪಃ ಖ್ರೀಷ್ಟೋ ಯದಾ ಪ್ರಕಾಶಿಷ್ಯತೇ ತದಾ ತೇನ ಸಾರ್ದ್ಧಂ ಯೂಯಮಪಿ ವಿಭವೇನ ಪ್ರಕಾಶಿಷ್ಯಧ್ವೇ|
5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക.
ಅತೋ ವೇಶ್ಯಾಗಮನಮ್ ಅಶುಚಿಕ್ರಿಯಾ ರಾಗಃ ಕುತ್ಸಿತಾಭಿಲಾಷೋ ದೇವಪೂಜಾತುಲ್ಯೋ ಲೋಭಶ್ಚೈತಾನಿ ರ್ಪಾಥವಪುರುಷಸ್ಯಾಙ್ಗಾನಿ ಯುಷ್ಮಾಭಿ ರ್ನಿಹನ್ಯನ್ತಾಂ|
6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്.
ಯತ ಏತೇಭ್ಯಃ ಕರ್ಮ್ಮಭ್ಯ ಆಜ್ಞಾಲಙ್ಘಿನೋ ಲೋಕಾನ್ ಪ್ರತೀಶ್ವರಸ್ಯ ಕ್ರೋಧೋ ವರ್ತ್ತತೇ|
7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു.
ಪೂರ್ವ್ವಂ ಯದಾ ಯೂಯಂ ತಾನ್ಯುಪಾಜೀವತ ತದಾ ಯೂಯಮಪಿ ತಾನ್ಯೇವಾಚರತ;
8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.
ಕಿನ್ತ್ವಿದಾನೀಂ ಕ್ರೋಧೋ ರೋಷೋ ಜಿಹಿಂಸಿಷಾ ದುರ್ಮುಖತಾ ವದನನಿರ್ಗತಕದಾಲಪಶ್ಚೈತಾನಿ ಸರ್ವ್ವಾಣಿ ದೂರೀಕುರುಧ್ವಂ|
9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്,
ಯೂಯಂ ಪರಸ್ಪರಂ ಮೃಷಾಕಥಾಂ ನ ವದತ ಯತೋ ಯೂಯಂ ಸ್ವಕರ್ಮ್ಮಸಹಿತಂ ಪುರಾತನಪುರುಷಂ ತ್ಯಕ್ತವನ್ತಃ
10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്.
ಸ್ವಸ್ರಷ್ಟುಃ ಪ್ರತಿಮೂರ್ತ್ಯಾ ತತ್ತ್ವಜ್ಞಾನಾಯ ನೂತನೀಕೃತಂ ನವೀನಪುರುಷಂ ಪರಿಹಿತವನ್ತಶ್ಚ|
11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
ತೇನ ಚ ಯಿಹೂದಿಭಿನ್ನಜಾತೀಯಯೋಶ್ಛಿನ್ನತ್ವಗಚ್ಛಿನ್ನತ್ವಚೋ ರ್ಮ್ಲೇಚ್ಛಸ್ಕುಥೀಯಯೋ ರ್ದಾಸಮುಕ್ತಯೋಶ್ಚ ಕೋಽಪಿ ವಿಶೇಷೋ ನಾಸ್ತಿ ಕಿನ್ತು ಸರ್ವ್ವೇಷು ಸರ್ವ್ವಃ ಖ್ರೀಷ್ಟ ಏವಾಸ್ತೇ|
12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക.
ಅತಏವ ಯೂಯಮ್ ಈಶ್ವರಸ್ಯ ಮನೋಭಿಲಷಿತಾಃ ಪವಿತ್ರಾಃ ಪ್ರಿಯಾಶ್ಚ ಲೋಕಾ ಇವ ಸ್ನೇಹಯುಕ್ತಾಮ್ ಅನುಕಮ್ಪಾಂ ಹಿತೈಷಿತಾಂ ನಮ್ರತಾಂ ತಿತಿಕ್ಷಾಂ ಸಹಿಷ್ಣುತಾಞ್ಚ ಪರಿಧದ್ಧ್ವಂ|
13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.
ಯೂಯಮ್ ಏಕೈಕಸ್ಯಾಚರಣಂ ಸಹಧ್ವಂ ಯೇನ ಚ ಯಸ್ಯ ಕಿಮಪ್ಯಪರಾಧ್ಯತೇ ತಸ್ಯ ತಂ ದೋಷಂ ಸ ಕ್ಷಮತಾಂ, ಖ್ರೀಷ್ಟೋ ಯುಷ್ಮಾಕಂ ದೋಷಾನ್ ಯದ್ವದ್ ಕ್ಷಮಿತವಾನ್ ಯೂಯಮಪಿ ತದ್ವತ್ ಕುರುಧ್ವಂ|
14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
ವಿಶೇಷತಃ ಸಿದ್ಧಿಜನಕೇನ ಪ್ರೇಮಬನ್ಧನೇನ ಬದ್ಧಾ ಭವತ|
15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.
ಯಸ್ಯಾಃ ಪ್ರಾಪ್ತಯೇ ಯೂಯಮ್ ಏಕಸ್ಮಿನ್ ಶರೀರೇ ಸಮಾಹೂತಾ ಅಭವತ ಸೇಶ್ವರೀಯಾ ಶಾನ್ತಿ ರ್ಯುಷ್ಮಾಕಂ ಮನಾಂಸ್ಯಧಿತಿಷ್ಠತು ಯೂಯಞ್ಚ ಕೃತಜ್ಞಾ ಭವತ|
16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.
ಖ್ರೀಷ್ಟಸ್ಯ ವಾಕ್ಯಂ ಸರ್ವ್ವವಿಧಜ್ಞಾನಾಯ ಸಮ್ಪೂರ್ಣರೂಪೇಣ ಯುಷ್ಮದನ್ತರೇ ನಿವಮತು, ಯೂಯಞ್ಚ ಗೀತೈ ರ್ಗಾನೈಃ ಪಾರಮಾರ್ಥಿಕಸಙ್ಕೀರ್ತ್ತನೈಶ್ಚ ಪರಸ್ಪರಮ್ ಆದಿಶತ ಪ್ರಬೋಧಯತ ಚ, ಅನುಗೃಹೀತತ್ವಾತ್ ಪ್ರಭುಮ್ ಉದ್ದಿಶ್ಯ ಸ್ವಮನೋಭಿ ರ್ಗಾಯತ ಚ|
17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.
ವಾಚಾ ಕರ್ಮ್ಮಣಾ ವಾ ಯದ್ ಯತ್ ಕುರುತ ತತ್ ಸರ್ವ್ವಂ ಪ್ರಭೋ ರ್ಯೀಶೋ ರ್ನಾಮ್ನಾ ಕುರುತ ತೇನ ಪಿತರಮ್ ಈಶ್ವರಂ ಧನ್ಯಂ ವದತ ಚ|
18 ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
ಹೇ ಯೋಷಿತಃ, ಯೂಯಂ ಸ್ವಾಮಿನಾಂ ವಶ್ಯಾ ಭವತ ಯತಸ್ತದೇವ ಪ್ರಭವೇ ರೋಚತೇ|
19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.
ಹೇ ಸ್ವಾಮಿನಃ, ಯೂಯಂ ಭಾರ್ಯ್ಯಾಸು ಪ್ರೀಯಧ್ವಂ ತಾಃ ಪ್ರತಿ ಪರುಷಾಲಾಪಂ ಮಾ ಕುರುಧ್ವಂ|
20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.
ಹೇ ಬಾಲಾಃ, ಯೂಯಂ ಸರ್ವ್ವವಿಷಯೇ ಪಿತ್ರೋರಾಜ್ಞಾಗ್ರಾಹಿಣೋ ಭವತ ಯತಸ್ತದೇವ ಪ್ರಭೋಃ ಸನ್ತೋಷಜನಕಂ|
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.
ಹೇ ಪಿತರಃ, ಯುಷ್ಮಾಕಂ ಸನ್ತಾನಾ ಯತ್ ಕಾತರಾ ನ ಭವೇಯುಸ್ತದರ್ಥಂ ತಾನ್ ಪ್ರತಿ ಮಾ ರೋಷಯತ|
22 ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക.
ಹೇ ದಾಸಾಃ, ಯೂಯಂ ಸರ್ವ್ವವಿಷಯ ಐಹಿಕಪ್ರಭೂನಾಮ್ ಆಜ್ಞಾಗ್ರಾಹಿಣೋ ಭವತ ದೃಷ್ಟಿಗೋಚರೀಯಸೇವಯಾ ಮಾನವೇಭ್ಯೋ ರೋಚಿತುಂ ಮಾ ಯತಧ್ವಂ ಕಿನ್ತು ಸರಲಾನ್ತಃಕರಣೈಃ ಪ್ರಭೋ ರ್ಭಾತ್ಯಾ ಕಾರ್ಯ್ಯಂ ಕುರುಧ್ವಂ|
23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക:
ಯಚ್ಚ ಕುರುಧ್ವೇ ತತ್ ಮಾನುಷಮನುದ್ದಿಶ್ಯ ಪ್ರಭುಮ್ ಉದ್ದಿಶ್ಯ ಪ್ರಫುಲ್ಲಮನಸಾ ಕುರುಧ್ವಂ,
24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.
ಯತೋ ವಯಂ ಪ್ರಭುತಃ ಸ್ವರ್ಗಾಧಿಕಾರರೂಪಂ ಫಲಂ ಲಪ್ಸ್ಯಾಮಹ ಇತಿ ಯೂಯಂ ಜಾನೀಥ ಯಸ್ಮಾದ್ ಯೂಯಂ ಪ್ರಭೋಃ ಖ್ರೀಷ್ಟಸ್ಯ ದಾಸಾ ಭವಥ|
25 അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.
ಕಿನ್ತು ಯಃ ಕಶ್ಚಿದ್ ಅನುಚಿತಂ ಕರ್ಮ್ಮ ಕರೋತಿ ಸ ತಸ್ಯಾನುಚಿತಕರ್ಮ್ಮಣಃ ಫಲಂ ಲಪ್ಸ್ಯತೇ ತತ್ರ ಕೋಽಪಿ ಪಕ್ಷಪಾತೋ ನ ಭವಿಷ್ಯತಿ|