< ആമോസ് 4 >

1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: “ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!
Whakarongo ki tenei kupu, e nga kau o Pahana, i te maunga o Hamaria, e whakatupu kino na i nga ware, e kuru na i nga rawakore, e mea na ki o ratou ariki, Kawea mai, kia inu tatou.
2 സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു: “നിങ്ങളെ കൊളുത്തുകൾകൊണ്ടും നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും പിടിച്ചുകൊണ്ടുപോകുന്ന കാലം വരും.
Kua oatitia tona tapu e te Atua, e Ihowa, nana, kei te haere mai nga ra ki a koutou e mauria ai koutou e ratou ki te matau, o koutou whakamutunga ki te matau ika.
3 നിങ്ങൾ ഓരോരുത്തരും നേരേ മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും. നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Ka haere atu ano koutou na nga pakaru, na nga wahi e hangai mai ana ki tenei, ki tenei; a ka akiri koutou i a koutou ki Haramona, e ai ta Ihowa.
4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.
Haere mai ki Peteere, ki reira poka ke ai; ki Kirikara whakanui ai i te poka ke; kawea mai ano a koutou patunga tapu i tenei ata, i tenei ata, a koutou whakatekau, i te toru o nga ra.
5 പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Tapaea ano he whakahere whakawhetai, he mea kinaki ki te rewena, kauwhautia hoki, karangarangatia nga whakahere noa ake: ko ta koutou hoki tenei i pai ai, e nga tama a Iharaira, e ai ta te Ariki, ta Ihowa.
6 “ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി; എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
I tukua ano e ahau he parakore mo nga niho ki a koutou i roto i o koutou pa katoa, he tarokore ki o koutou wahi katoa; heoi kihai koutou i tahuri ki ahau, e ai ta Ihowa.
7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു. ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി, മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല. ഒരു വയലിൽ മഴ പെയ്തു, മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.
I kaiponuhia ano e ahau te ua ki a koutou i te mea kia toru ake marama ko te kotinga witi: i meinga ano e ahau kia ua ki runga ki tetahi pa, a ki tetahi pa i mea ahau kia kaua e ua: ko tetahi wahi i uaina, a ko te wahi kihai i uaina, maroke noa i ho.
8 ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല. എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Na kopiko atu ana etahi pa e rua, e toru, ki te pa kotahi ki te inu wai, a kore ake i makona; otiia kihai koutou i hoki mai ki ahau, e ai ta Ihowa.
9 “ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു. വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Kua patua koutou e ahau ki te ngingio, ki te koriri: nui noa a koutou kari, a koutou mara waina, a koutou piki, a koutou oriwa, pau ake i te whangawhanga: heoi kihai koutou i hoki mai ki ahau, e ai ta Ihowa.
10 “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ, നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു. നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു, നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു. നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
I tukua e ahau te mate uruta ki a koutou, he pera tonu me to Ihipa: ko a koutou taitama he mea patu naku ki te hoari, ko a koutou hoiho riro ana i ahau, a meinga ana e ahau te piro o to koutou puni kia kake ake ki o koutou ihu rawa; heoi kihai k outou i hoki mai ki ahau, e ai ta Ihowa.
11 “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി. നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
I hurihia etahi o koutou e ahau ki raro, i peratia me ta te Atua hurihanga i Horoma, i Komora, a rite tonu koutou ki te mounga i kapohia mai i roto i te weranga: heoi kihai koutou i hoki mai ki ahau, e ai ta Ihowa.
12 “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്, നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.”
Mo reira ka meatia tenei e ahau ki a koe, e Iharaira, Ka meinga nei tenei e ahau ki a koe, na kia rite ou mea mo tou tutaki ki tou Atua, e Iharaira.
13 പർവതങ്ങളെ രൂപപ്പെടുത്തുന്നവനും കാറ്റുകളെ സൃഷ്ടിക്കുന്നവനും തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും പ്രഭാതത്തെ അന്ധകാരമാക്കുന്നവനും ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്— സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം!
No te mea, na, ko te kaiwhakaahua o nga maunga, e hanga nei i te hau, e whakaatu nei ki te tangata i tana i whakaaro ai, e mea nei i te ata kia pouri, a e haere ana i runga i nga wahi tiketike o te whenua; ko Ihowa, ko te Atua o nga mano tona in goa.

< ആമോസ് 4 >