< അപ്പൊ. പ്രവൃത്തികൾ 9 >

1 ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു.
තත්කාලපර‍්‍ය්‍යනතං ශෞලඃ ප්‍රභෝඃ ශිෂ්‍යාණාං ප්‍රාතිකූල්‍යේන තාඩනාබධයෝඃ කථාං නිඃසාරයන් මහායාජකස්‍ය සන්නිධිං ගත්වා
2
ස්ත්‍රියං පුරුෂඤ්ච තන්මතග්‍රාහිණං යං කඤ්චිත් පශ්‍යති තාන් ධෘත්වා බද්ධ්වා යිරූශාලමම් ආනයතීත්‍යාශයේන දම්මේෂක්නගරීයං ධර්ම්මසමාජාන් ප්‍රති පත්‍රං යාචිතවාන්|
3 അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി.
ගච්ඡන් තු දම්මේෂක්නගරනිකට උපස්ථිතවාන්; තතෝ(අ)කස්මාද් ආකාශාත් තස්‍ය චතුර්දික්‍ෂු තේජසඃ ප්‍රකාශනාත් ස භූමාවපතත්|
4 അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
පශ්චාත් හේ ශෞල හේ ශෞල කුතෝ මාං තාඩයසි? ස්වං ප්‍රති ප්‍රෝක්තම් ඒතං ශබ්දං ශ්‍රුත්වා
5 “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു,
ස පෘෂ්ටවාන්, හේ ප්‍රභෝ භවාන් කඃ? තදා ප්‍රභුරකථයත් යං යීශුං ත්වං තාඩයසි ස ඒවාහං; කණ්ටකස්‍ය මුඛේ පදාඝාතකරණං තව කෂ්ටම්|
6 “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
තදා කම්පමානෝ විස්මයාපන්නශ්ච සෝවදත් හේ ප්‍රභෝ මයා කිං කර්ත්තව්‍යං? භවත ඉච්ඡා කා? තතඃ ප්‍රභුරාඥාපයද් උත්ථාය නගරං ගච්ඡ තත්‍ර ත්වයා යත් කර්ත්තව්‍යං තද් වදිෂ්‍යතේ|
7 ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.
තස්‍ය සඞ්ගිනෝ ලෝකා අපි තං ශබ්දං ශ්‍රුතවන්තඃ කින්තු කමපි න දෘෂ්ට්වා ස්තබ්ධාඃ සන්තඃ ස්ථිතවන්තඃ|
8 ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി.
අනන්තරං ශෞලෝ භූමිත උත්ථාය චක්‍ෂුෂී උන්මීල්‍ය කමපි න දෘෂ්ටවාන්| තදා ලෝකාස්තස්‍ය හස්තෞ ධෘත්වා දම්මේෂක්නගරම් ආනයන්|
9 മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.
තතඃ ස දිනත්‍රයං යාවද් අන්ධෝ භූත්වා න භුක්තවාන් පීතවාංශ්ච|
10 ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.
තදනන්තරං ප්‍රභුස්තද්දම්මේෂක්නගරවාසින ඒකස්මෛ ශිෂ්‍යාය දර්ශනං දත්වා ආහූතවාන් හේ අනනිය| තතඃ ස ප්‍රත්‍යවාදීත්, හේ ප්‍රභෝ පශ්‍ය ශෘණෝමි|
11 കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.
තදා ප්‍රභුස්තමාඥාපයත් ත්වමුත්ථාය සරලනාමානං මාර්ගං ගත්වා යිහූදානිවේශනේ තාර්ෂනගරීයං ශෞලනාමානං ජනං ගවේෂයන් පෘච්ඡ;
12 അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
පශ්‍ය ස ප්‍රාර්ථයතේ, තථා අනනියනාමක ඒකෝ ජනස්තස්‍ය සමීපම් ආගත්‍ය තස්‍ය ගාත්‍රේ හස්තාර්පණං කෘත්වා දෘෂ්ටිං දදාතීත්ථං ස්වප්නේ දෘෂ්ටවාන්|
13 അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു.
තස්මාද් අනනියඃ ප්‍රත්‍යවදත් හේ ප්‍රභෝ යිරූශාලමි පවිත්‍රලෝකාන් ප්‍රති සෝ(අ)නේකහිංසාං කෘතවාන්;
14 അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു.
අත්‍ර ස්ථානේ ච යේ ලෝකාස්තව නාම්නි ප්‍රාර්ථයන්ති තානපි බද්ධුං ස ප්‍රධානයාජකේභ්‍යඃ ශක්තිං ප්‍රාප්තවාන්, ඉමාං කථාම් අහම් අනේකේෂාං මුඛේභ්‍යඃ ශ්‍රුතවාන්|
15 എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ.
කින්තු ප්‍රභුරකථයත්, යාහි භින්නදේශීයලෝකානාං භූපතීනාම් ඉස්‍රායේල්ලෝකානාඤ්ච නිකටේ මම නාම ප්‍රචාරයිතුං ස ජනෝ මම මනෝනීතපාත්‍රමාස්තේ|
16 എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു.
මම නාමනිමිත්තඤ්ච තේන කියාන් මහාන් ක්ලේශෝ භෝක්තව්‍ය ඒතත් තං දර්ශයිෂ්‍යාමි|
17 അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
තතෝ (අ)නනියෝ ගත්වා ගෘහං ප්‍රවිශ්‍ය තස්‍ය ගාත්‍රේ හස්තාර්ප්‍රණං කෘත්වා කථිතවාන්, හේ භ්‍රාතඃ ශෞල ත්වං යථා දෘෂ්ටිං ප්‍රාප්නෝෂි පවිත්‍රේණාත්මනා පරිපූර්ණෝ භවසි ච, තදර්ථං තවාගමනකාලේ යඃ ප්‍රභුයීශුස්තුභ්‍යං දර්ශනම් අදදාත් ස මාං ප්‍රේෂිතවාන්|
18 ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും
ඉත්‍යුක්තමාත්‍රේ තස්‍ය චක්‍ෂුර්භ්‍යාම් මීනශල්කවද් වස්තුනි නිර්ගතේ තත්ක්‍ෂණාත් ස ප්‍රසන්නචක්‍ෂු ර්භූත්වා ප්‍රෝත්ථාය මජ්ජිතෝ(අ)භවත් භුක්ත්වා පීත්වා සබලෝභවච්ච|
19 ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു. ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു.
තතඃ පරං ශෞලඃ ශිෂ්‍යෛඃ සහ කතිපයදිවසාන් තස්මින් දම්මේෂකනගරේ ස්ථිත්වා(අ)විලම්බං
20 ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.
සර්ව්වභජනභවනානි ගත්වා යීශුරීශ්වරස්‍ය පුත්‍ර ඉමාං කථාං ප්‍රාචාරයත්|
21 അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു.
තස්මාත් සර්ව්වේ ශ්‍රෝතාරශ්චමත්කෘත්‍ය කථිතවන්තෝ යෝ යිරූශාලම්නගර ඒතන්නාම්නා ප්‍රාර්ථයිතෘලෝකාන් විනාශිතවාන් ඒවම් ඒතාදෘශලෝකාන් බද්ධ්වා ප්‍රධානයාජකනිකටං නයතීත්‍යාශයා ඒතත්ස්ථානමප්‍යාගච්ඡත් සඒව කිමයං න භවති?
22 എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.
කින්තු ශෞලඃ ක්‍රමශ උත්සාහවාන් භූත්වා යීශුරීශ්වරේණාභිෂික්තෝ ජන ඒතස්මින් ප්‍රමාණං දත්වා දම්මේෂක්-නිවාසියිහූදීයලෝකාන් නිරුත්තරාන් අකරෝත්|
23 കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി.
ඉත්ථං බහුතිථේ කාලේ ගතේ යිහූදීයලෝකාස්තං හන්තුං මන්ත්‍රයාමාසුඃ
24 അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി.
කින්තු ශෞලස්තේෂාමේතස්‍යා මන්ත්‍රණායා වාර්ත්තාං ප්‍රාප්තවාන්| තේ තං හන්තුං තු දිවානිශං ගුප්තාඃ සන්තෝ නගරස්‍ය ද්වාරේ(අ)තිෂ්ඨන්;
25 എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.
තස්මාත් ශිෂ්‍යාස්තං නීත්වා රාත්‍රෞ පිටකේ නිධාය ප්‍රාචීරේණාවාරෝහයන්|
26 ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
තතඃ පරං ශෞලෝ යිරූශාලමං ගත්වා ශිෂ්‍යගණේන සාර්ද්ධං ස්ථාතුම් ඓහත්, කින්තු සර්ව්වේ තස්මාදබිභයුඃ ස ශිෂ්‍ය ඉති ච න ප්‍රත්‍යයන්|
27 ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു.
ඒතස්මාද් බර්ණබ්බාස්තං ගෘහීත්වා ප්‍රේරිතානාං සමීපමානීය මාර්ගමධ්‍යේ ප්‍රභුඃ කථං තස්මෛ දර්ශනං දත්තවාන් යාඃ කථාශ්ච කථිතවාන් ස ච යථාක්‍ෂෝභඃ සන් දම්මේෂක්නගරේ යීශෝ ර්නාම ප්‍රාචාරයත් ඒතාන් සර්ව්වවෘත්තාන්තාන් තාන් ඥාපිතවාන්|
28 അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.
තතඃ ශෞලස්තෛඃ සහ යිරූශාලමි කාලං යාපයන් නිර්භයං ප්‍රභෝ ර‍්‍යීශෝ ර්නාම ප්‍රාචාරයත්|
29 ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
තස්මාද් අන්‍යදේශීයලෝකෛඃ සාර්ද්ධං විවාදස්‍යෝපස්ථිතත්වාත් තේ තං හන්තුම් අචේෂ්ටන්ත|
30 സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു.
කින්තු භ්‍රාතෘගණස්තජ්ඥාත්වා තං කෛසරියානගරං නීත්වා තාර්ෂනගරං ප්‍රේෂිතවාන්|
31 കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.
ඉත්ථං සති යිහූදියාගාලීල්ශෝමිරෝණදේශීයාඃ සර්ව්වා මණ්ඩල්‍යෝ විශ්‍රාමං ප්‍රාප්තාස්තතස්තාසාං නිෂ්ඨාභවත් ප්‍රභෝ ර්භියා පවිත්‍රස්‍යාත්මනඃ සාන්ත්වනයා ච කාලං ක්‍ෂේපයිත්වා බහුසංඛ්‍යා අභවන්|
32 പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി.
තතඃ පරං පිතරඃ ස්ථානේ ස්ථානේ භ්‍රමිත්වා ශේෂේ ලෝද්නගරනිවාසිපවිත්‍රලෝකානාං සමීපේ ස්ථිතවාන්|
33 അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.
තදා තත්‍ර පක්‍ෂාඝාතව්‍යාධිනාෂ්ටෞ වත්සරාන් ශය්‍යාගතම් ඓනේයනාමානං මනුෂ්‍යං සාක්‍ෂත් ප්‍රාප්‍ය තමවදත්,
34 പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു.
හේ ඓනේය යීශුඛ්‍රීෂ්ටස්ත්වාං ස්වස්ථම් අකාර්ෂීත්, ත්වමුත්ථාය ස්වශය්‍යාං නික්‍ෂිප, ඉත්‍යුක්තමාත්‍රේ ස උදතිෂ්ඨත්|
35 ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.
ඒතාදෘශං දෘෂ්ට්වා ලෝද්ශාරෝණනිවාසිනෝ ලෝකාඃ ප්‍රභුං ප්‍රති පරාවර්ත්තන්ත|
36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.
අපරඤ්ච භික්‍ෂාදානාදිෂු නානක්‍රියාසු නිත්‍යං ප්‍රවෘත්තා යා යාඵෝනගරනිවාසිනී ටාබිථානාමා ශිෂ්‍යා යාං දර්ක්කාං අර්ථාද් හරිණීමයුක්ත්වා ආහ්වයන් සා නාරී
37 ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി.
තස්මින් සමයේ රුග්නා සතී ප්‍රාණාන් අත්‍යජත්, තතෝ ලෝකාස්තාං ප්‍රක්‍ෂාල්‍යෝපරිස්ථප්‍රකෝෂ්ඨේ ශායයිත්වාස්ථාපයන්|
38 ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.
ලෝද්නගරං යාඵෝනගරස්‍ය සමීපස්ථං තස්මාත්තත්‍ර පිතර ආස්තේ, ඉති වාර්ත්තාං ශ්‍රුත්වා තූර්ණං තස්‍යාගමනාර්ථං තස්මින් විනයමුක්ත්වා ශිෂ්‍යගණෝ ද්වෞ මනුජෞ ප්‍රේෂිතවාන්|
39 പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു.
තස්මාත් පිතර උත්ථාය තාභ්‍යාං සාර්ද්ධම් ආගච්ඡත්, තත්‍ර තස්මින් උපස්ථිත උපරිස්ථප්‍රකෝෂ්ඨං සමානීතේ ච විධවාඃ ස්වාභිඃ සහ ස්ථිතිකාලේ දර්ක්කයා කෘතානි යාන්‍යුත්තරීයාණි පරිධේයානි ච තානි සර්ව්වාණි තං දර්ශයිත්වා රුදත්‍යශ්චතසෘෂු දික්‍ෂ්වතිෂ්ඨන්|
40 പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു.
කින්තු පිතරස්තාඃ සර්ව්වා බහිඃ කෘත්වා ජානුනී පාතයිත්වා ප්‍රාර්ථිතවාන්; පශ්චාත් ශවං ප්‍රති දෘෂ්ටිං කෘත්වා කථිතවාන්, හේ ටාබීථේ ත්වමුත්තිෂ්ඨ, ඉති වාක්‍ය උක්තේ සා ස්ත්‍රී චක්‍ෂුෂී ප්‍රෝන්මීල්‍ය පිතරම් අවලෝක්‍යෝත්ථායෝපාවිශත්|
41 അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു.
තතඃ පිතරස්තස්‍යාඃ කරෞ ධෘත්වා උත්තෝල්‍ය පවිත්‍රලෝකාන් විධවාශ්චාහූය තේෂාං නිකටේ සජීවාං තාං සමාර්පයත්|
42 യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.
ඒෂා කථා සමස්තයාඵෝනගරං ව්‍යාප්තා තස්මාද් අනේකේ ලෝකාඃ ප්‍රභෞ ව්‍යශ්වසන්|
43 യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.
අපරඤ්ච පිතරස්තද්‍යාඵෝනගරීයස්‍ය කස්‍යචිත් ශිමෝන්නාම්නශ්චර්ම්මකාරස්‍ය ගෘහේ බහුදිනානි න්‍යවසත්|

< അപ്പൊ. പ്രവൃത്തികൾ 9 >