< അപ്പൊ. പ്രവൃത്തികൾ 9 >

1 ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു.
ತತ್ಕಾಲಪರ್ಯ್ಯನತಂ ಶೌಲಃ ಪ್ರಭೋಃ ಶಿಷ್ಯಾಣಾಂ ಪ್ರಾತಿಕೂಲ್ಯೇನ ತಾಡನಾಬಧಯೋಃ ಕಥಾಂ ನಿಃಸಾರಯನ್ ಮಹಾಯಾಜಕಸ್ಯ ಸನ್ನಿಧಿಂ ಗತ್ವಾ
2
ಸ್ತ್ರಿಯಂ ಪುರುಷಞ್ಚ ತನ್ಮತಗ್ರಾಹಿಣಂ ಯಂ ಕಞ್ಚಿತ್ ಪಶ್ಯತಿ ತಾನ್ ಧೃತ್ವಾ ಬದ್ಧ್ವಾ ಯಿರೂಶಾಲಮಮ್ ಆನಯತೀತ್ಯಾಶಯೇನ ದಮ್ಮೇಷಕ್ನಗರೀಯಂ ಧರ್ಮ್ಮಸಮಾಜಾನ್ ಪ್ರತಿ ಪತ್ರಂ ಯಾಚಿತವಾನ್|
3 അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി.
ಗಚ್ಛನ್ ತು ದಮ್ಮೇಷಕ್ನಗರನಿಕಟ ಉಪಸ್ಥಿತವಾನ್; ತತೋಽಕಸ್ಮಾದ್ ಆಕಾಶಾತ್ ತಸ್ಯ ಚತುರ್ದಿಕ್ಷು ತೇಜಸಃ ಪ್ರಕಾಶನಾತ್ ಸ ಭೂಮಾವಪತತ್|
4 അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
ಪಶ್ಚಾತ್ ಹೇ ಶೌಲ ಹೇ ಶೌಲ ಕುತೋ ಮಾಂ ತಾಡಯಸಿ? ಸ್ವಂ ಪ್ರತಿ ಪ್ರೋಕ್ತಮ್ ಏತಂ ಶಬ್ದಂ ಶ್ರುತ್ವಾ
5 “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു,
ಸ ಪೃಷ್ಟವಾನ್, ಹೇ ಪ್ರಭೋ ಭವಾನ್ ಕಃ? ತದಾ ಪ್ರಭುರಕಥಯತ್ ಯಂ ಯೀಶುಂ ತ್ವಂ ತಾಡಯಸಿ ಸ ಏವಾಹಂ; ಕಣ್ಟಕಸ್ಯ ಮುಖೇ ಪದಾಘಾತಕರಣಂ ತವ ಕಷ್ಟಮ್|
6 “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
ತದಾ ಕಮ್ಪಮಾನೋ ವಿಸ್ಮಯಾಪನ್ನಶ್ಚ ಸೋವದತ್ ಹೇ ಪ್ರಭೋ ಮಯಾ ಕಿಂ ಕರ್ತ್ತವ್ಯಂ? ಭವತ ಇಚ್ಛಾ ಕಾ? ತತಃ ಪ್ರಭುರಾಜ್ಞಾಪಯದ್ ಉತ್ಥಾಯ ನಗರಂ ಗಚ್ಛ ತತ್ರ ತ್ವಯಾ ಯತ್ ಕರ್ತ್ತವ್ಯಂ ತದ್ ವದಿಷ್ಯತೇ|
7 ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.
ತಸ್ಯ ಸಙ್ಗಿನೋ ಲೋಕಾ ಅಪಿ ತಂ ಶಬ್ದಂ ಶ್ರುತವನ್ತಃ ಕಿನ್ತು ಕಮಪಿ ನ ದೃಷ್ಟ್ವಾ ಸ್ತಬ್ಧಾಃ ಸನ್ತಃ ಸ್ಥಿತವನ್ತಃ|
8 ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി.
ಅನನ್ತರಂ ಶೌಲೋ ಭೂಮಿತ ಉತ್ಥಾಯ ಚಕ್ಷುಷೀ ಉನ್ಮೀಲ್ಯ ಕಮಪಿ ನ ದೃಷ್ಟವಾನ್| ತದಾ ಲೋಕಾಸ್ತಸ್ಯ ಹಸ್ತೌ ಧೃತ್ವಾ ದಮ್ಮೇಷಕ್ನಗರಮ್ ಆನಯನ್|
9 മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.
ತತಃ ಸ ದಿನತ್ರಯಂ ಯಾವದ್ ಅನ್ಧೋ ಭೂತ್ವಾ ನ ಭುಕ್ತವಾನ್ ಪೀತವಾಂಶ್ಚ|
10 ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.
ತದನನ್ತರಂ ಪ್ರಭುಸ್ತದ್ದಮ್ಮೇಷಕ್ನಗರವಾಸಿನ ಏಕಸ್ಮೈ ಶಿಷ್ಯಾಯ ದರ್ಶನಂ ದತ್ವಾ ಆಹೂತವಾನ್ ಹೇ ಅನನಿಯ| ತತಃ ಸ ಪ್ರತ್ಯವಾದೀತ್, ಹೇ ಪ್ರಭೋ ಪಶ್ಯ ಶೃಣೋಮಿ|
11 കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.
ತದಾ ಪ್ರಭುಸ್ತಮಾಜ್ಞಾಪಯತ್ ತ್ವಮುತ್ಥಾಯ ಸರಲನಾಮಾನಂ ಮಾರ್ಗಂ ಗತ್ವಾ ಯಿಹೂದಾನಿವೇಶನೇ ತಾರ್ಷನಗರೀಯಂ ಶೌಲನಾಮಾನಂ ಜನಂ ಗವೇಷಯನ್ ಪೃಚ್ಛ;
12 അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
ಪಶ್ಯ ಸ ಪ್ರಾರ್ಥಯತೇ, ತಥಾ ಅನನಿಯನಾಮಕ ಏಕೋ ಜನಸ್ತಸ್ಯ ಸಮೀಪಮ್ ಆಗತ್ಯ ತಸ್ಯ ಗಾತ್ರೇ ಹಸ್ತಾರ್ಪಣಂ ಕೃತ್ವಾ ದೃಷ್ಟಿಂ ದದಾತೀತ್ಥಂ ಸ್ವಪ್ನೇ ದೃಷ್ಟವಾನ್|
13 അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു.
ತಸ್ಮಾದ್ ಅನನಿಯಃ ಪ್ರತ್ಯವದತ್ ಹೇ ಪ್ರಭೋ ಯಿರೂಶಾಲಮಿ ಪವಿತ್ರಲೋಕಾನ್ ಪ್ರತಿ ಸೋಽನೇಕಹಿಂಸಾಂ ಕೃತವಾನ್;
14 അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു.
ಅತ್ರ ಸ್ಥಾನೇ ಚ ಯೇ ಲೋಕಾಸ್ತವ ನಾಮ್ನಿ ಪ್ರಾರ್ಥಯನ್ತಿ ತಾನಪಿ ಬದ್ಧುಂ ಸ ಪ್ರಧಾನಯಾಜಕೇಭ್ಯಃ ಶಕ್ತಿಂ ಪ್ರಾಪ್ತವಾನ್, ಇಮಾಂ ಕಥಾಮ್ ಅಹಮ್ ಅನೇಕೇಷಾಂ ಮುಖೇಭ್ಯಃ ಶ್ರುತವಾನ್|
15 എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ.
ಕಿನ್ತು ಪ್ರಭುರಕಥಯತ್, ಯಾಹಿ ಭಿನ್ನದೇಶೀಯಲೋಕಾನಾಂ ಭೂಪತೀನಾಮ್ ಇಸ್ರಾಯೇಲ್ಲೋಕಾನಾಞ್ಚ ನಿಕಟೇ ಮಮ ನಾಮ ಪ್ರಚಾರಯಿತುಂ ಸ ಜನೋ ಮಮ ಮನೋನೀತಪಾತ್ರಮಾಸ್ತೇ|
16 എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു.
ಮಮ ನಾಮನಿಮಿತ್ತಞ್ಚ ತೇನ ಕಿಯಾನ್ ಮಹಾನ್ ಕ್ಲೇಶೋ ಭೋಕ್ತವ್ಯ ಏತತ್ ತಂ ದರ್ಶಯಿಷ್ಯಾಮಿ|
17 അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ತತೋ ಽನನಿಯೋ ಗತ್ವಾ ಗೃಹಂ ಪ್ರವಿಶ್ಯ ತಸ್ಯ ಗಾತ್ರೇ ಹಸ್ತಾರ್ಪ್ರಣಂ ಕೃತ್ವಾ ಕಥಿತವಾನ್, ಹೇ ಭ್ರಾತಃ ಶೌಲ ತ್ವಂ ಯಥಾ ದೃಷ್ಟಿಂ ಪ್ರಾಪ್ನೋಷಿ ಪವಿತ್ರೇಣಾತ್ಮನಾ ಪರಿಪೂರ್ಣೋ ಭವಸಿ ಚ, ತದರ್ಥಂ ತವಾಗಮನಕಾಲೇ ಯಃ ಪ್ರಭುಯೀಶುಸ್ತುಭ್ಯಂ ದರ್ಶನಮ್ ಅದದಾತ್ ಸ ಮಾಂ ಪ್ರೇಷಿತವಾನ್|
18 ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും
ಇತ್ಯುಕ್ತಮಾತ್ರೇ ತಸ್ಯ ಚಕ್ಷುರ್ಭ್ಯಾಮ್ ಮೀನಶಲ್ಕವದ್ ವಸ್ತುನಿ ನಿರ್ಗತೇ ತತ್ಕ್ಷಣಾತ್ ಸ ಪ್ರಸನ್ನಚಕ್ಷು ರ್ಭೂತ್ವಾ ಪ್ರೋತ್ಥಾಯ ಮಜ್ಜಿತೋಽಭವತ್ ಭುಕ್ತ್ವಾ ಪೀತ್ವಾ ಸಬಲೋಭವಚ್ಚ|
19 ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു. ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു.
ತತಃ ಪರಂ ಶೌಲಃ ಶಿಷ್ಯೈಃ ಸಹ ಕತಿಪಯದಿವಸಾನ್ ತಸ್ಮಿನ್ ದಮ್ಮೇಷಕನಗರೇ ಸ್ಥಿತ್ವಾಽವಿಲಮ್ಬಂ
20 ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.
ಸರ್ವ್ವಭಜನಭವನಾನಿ ಗತ್ವಾ ಯೀಶುರೀಶ್ವರಸ್ಯ ಪುತ್ರ ಇಮಾಂ ಕಥಾಂ ಪ್ರಾಚಾರಯತ್|
21 അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു.
ತಸ್ಮಾತ್ ಸರ್ವ್ವೇ ಶ್ರೋತಾರಶ್ಚಮತ್ಕೃತ್ಯ ಕಥಿತವನ್ತೋ ಯೋ ಯಿರೂಶಾಲಮ್ನಗರ ಏತನ್ನಾಮ್ನಾ ಪ್ರಾರ್ಥಯಿತೃಲೋಕಾನ್ ವಿನಾಶಿತವಾನ್ ಏವಮ್ ಏತಾದೃಶಲೋಕಾನ್ ಬದ್ಧ್ವಾ ಪ್ರಧಾನಯಾಜಕನಿಕಟಂ ನಯತೀತ್ಯಾಶಯಾ ಏತತ್ಸ್ಥಾನಮಪ್ಯಾಗಚ್ಛತ್ ಸಏವ ಕಿಮಯಂ ನ ಭವತಿ?
22 എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.
ಕಿನ್ತು ಶೌಲಃ ಕ್ರಮಶ ಉತ್ಸಾಹವಾನ್ ಭೂತ್ವಾ ಯೀಶುರೀಶ್ವರೇಣಾಭಿಷಿಕ್ತೋ ಜನ ಏತಸ್ಮಿನ್ ಪ್ರಮಾಣಂ ದತ್ವಾ ದಮ್ಮೇಷಕ್-ನಿವಾಸಿಯಿಹೂದೀಯಲೋಕಾನ್ ನಿರುತ್ತರಾನ್ ಅಕರೋತ್|
23 കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി.
ಇತ್ಥಂ ಬಹುತಿಥೇ ಕಾಲೇ ಗತೇ ಯಿಹೂದೀಯಲೋಕಾಸ್ತಂ ಹನ್ತುಂ ಮನ್ತ್ರಯಾಮಾಸುಃ
24 അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി.
ಕಿನ್ತು ಶೌಲಸ್ತೇಷಾಮೇತಸ್ಯಾ ಮನ್ತ್ರಣಾಯಾ ವಾರ್ತ್ತಾಂ ಪ್ರಾಪ್ತವಾನ್| ತೇ ತಂ ಹನ್ತುಂ ತು ದಿವಾನಿಶಂ ಗುಪ್ತಾಃ ಸನ್ತೋ ನಗರಸ್ಯ ದ್ವಾರೇಽತಿಷ್ಠನ್;
25 എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.
ತಸ್ಮಾತ್ ಶಿಷ್ಯಾಸ್ತಂ ನೀತ್ವಾ ರಾತ್ರೌ ಪಿಟಕೇ ನಿಧಾಯ ಪ್ರಾಚೀರೇಣಾವಾರೋಹಯನ್|
26 ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
ತತಃ ಪರಂ ಶೌಲೋ ಯಿರೂಶಾಲಮಂ ಗತ್ವಾ ಶಿಷ್ಯಗಣೇನ ಸಾರ್ದ್ಧಂ ಸ್ಥಾತುಮ್ ಐಹತ್, ಕಿನ್ತು ಸರ್ವ್ವೇ ತಸ್ಮಾದಬಿಭಯುಃ ಸ ಶಿಷ್ಯ ಇತಿ ಚ ನ ಪ್ರತ್ಯಯನ್|
27 ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു.
ಏತಸ್ಮಾದ್ ಬರ್ಣಬ್ಬಾಸ್ತಂ ಗೃಹೀತ್ವಾ ಪ್ರೇರಿತಾನಾಂ ಸಮೀಪಮಾನೀಯ ಮಾರ್ಗಮಧ್ಯೇ ಪ್ರಭುಃ ಕಥಂ ತಸ್ಮೈ ದರ್ಶನಂ ದತ್ತವಾನ್ ಯಾಃ ಕಥಾಶ್ಚ ಕಥಿತವಾನ್ ಸ ಚ ಯಥಾಕ್ಷೋಭಃ ಸನ್ ದಮ್ಮೇಷಕ್ನಗರೇ ಯೀಶೋ ರ್ನಾಮ ಪ್ರಾಚಾರಯತ್ ಏತಾನ್ ಸರ್ವ್ವವೃತ್ತಾನ್ತಾನ್ ತಾನ್ ಜ್ಞಾಪಿತವಾನ್|
28 അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.
ತತಃ ಶೌಲಸ್ತೈಃ ಸಹ ಯಿರೂಶಾಲಮಿ ಕಾಲಂ ಯಾಪಯನ್ ನಿರ್ಭಯಂ ಪ್ರಭೋ ರ್ಯೀಶೋ ರ್ನಾಮ ಪ್ರಾಚಾರಯತ್|
29 ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ತಸ್ಮಾದ್ ಅನ್ಯದೇಶೀಯಲೋಕೈಃ ಸಾರ್ದ್ಧಂ ವಿವಾದಸ್ಯೋಪಸ್ಥಿತತ್ವಾತ್ ತೇ ತಂ ಹನ್ತುಮ್ ಅಚೇಷ್ಟನ್ತ|
30 സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു.
ಕಿನ್ತು ಭ್ರಾತೃಗಣಸ್ತಜ್ಜ್ಞಾತ್ವಾ ತಂ ಕೈಸರಿಯಾನಗರಂ ನೀತ್ವಾ ತಾರ್ಷನಗರಂ ಪ್ರೇಷಿತವಾನ್|
31 കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.
ಇತ್ಥಂ ಸತಿ ಯಿಹೂದಿಯಾಗಾಲೀಲ್ಶೋಮಿರೋಣದೇಶೀಯಾಃ ಸರ್ವ್ವಾ ಮಣ್ಡಲ್ಯೋ ವಿಶ್ರಾಮಂ ಪ್ರಾಪ್ತಾಸ್ತತಸ್ತಾಸಾಂ ನಿಷ್ಠಾಭವತ್ ಪ್ರಭೋ ರ್ಭಿಯಾ ಪವಿತ್ರಸ್ಯಾತ್ಮನಃ ಸಾನ್ತ್ವನಯಾ ಚ ಕಾಲಂ ಕ್ಷೇಪಯಿತ್ವಾ ಬಹುಸಂಖ್ಯಾ ಅಭವನ್|
32 പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി.
ತತಃ ಪರಂ ಪಿತರಃ ಸ್ಥಾನೇ ಸ್ಥಾನೇ ಭ್ರಮಿತ್ವಾ ಶೇಷೇ ಲೋದ್ನಗರನಿವಾಸಿಪವಿತ್ರಲೋಕಾನಾಂ ಸಮೀಪೇ ಸ್ಥಿತವಾನ್|
33 അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.
ತದಾ ತತ್ರ ಪಕ್ಷಾಘಾತವ್ಯಾಧಿನಾಷ್ಟೌ ವತ್ಸರಾನ್ ಶಯ್ಯಾಗತಮ್ ಐನೇಯನಾಮಾನಂ ಮನುಷ್ಯಂ ಸಾಕ್ಷತ್ ಪ್ರಾಪ್ಯ ತಮವದತ್,
34 പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു.
ಹೇ ಐನೇಯ ಯೀಶುಖ್ರೀಷ್ಟಸ್ತ್ವಾಂ ಸ್ವಸ್ಥಮ್ ಅಕಾರ್ಷೀತ್, ತ್ವಮುತ್ಥಾಯ ಸ್ವಶಯ್ಯಾಂ ನಿಕ್ಷಿಪ, ಇತ್ಯುಕ್ತಮಾತ್ರೇ ಸ ಉದತಿಷ್ಠತ್|
35 ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.
ಏತಾದೃಶಂ ದೃಷ್ಟ್ವಾ ಲೋದ್ಶಾರೋಣನಿವಾಸಿನೋ ಲೋಕಾಃ ಪ್ರಭುಂ ಪ್ರತಿ ಪರಾವರ್ತ್ತನ್ತ|
36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.
ಅಪರಞ್ಚ ಭಿಕ್ಷಾದಾನಾದಿಷು ನಾನಕ್ರಿಯಾಸು ನಿತ್ಯಂ ಪ್ರವೃತ್ತಾ ಯಾ ಯಾಫೋನಗರನಿವಾಸಿನೀ ಟಾಬಿಥಾನಾಮಾ ಶಿಷ್ಯಾ ಯಾಂ ದರ್ಕ್ಕಾಂ ಅರ್ಥಾದ್ ಹರಿಣೀಮಯುಕ್ತ್ವಾ ಆಹ್ವಯನ್ ಸಾ ನಾರೀ
37 ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി.
ತಸ್ಮಿನ್ ಸಮಯೇ ರುಗ್ನಾ ಸತೀ ಪ್ರಾಣಾನ್ ಅತ್ಯಜತ್, ತತೋ ಲೋಕಾಸ್ತಾಂ ಪ್ರಕ್ಷಾಲ್ಯೋಪರಿಸ್ಥಪ್ರಕೋಷ್ಠೇ ಶಾಯಯಿತ್ವಾಸ್ಥಾಪಯನ್|
38 ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.
ಲೋದ್ನಗರಂ ಯಾಫೋನಗರಸ್ಯ ಸಮೀಪಸ್ಥಂ ತಸ್ಮಾತ್ತತ್ರ ಪಿತರ ಆಸ್ತೇ, ಇತಿ ವಾರ್ತ್ತಾಂ ಶ್ರುತ್ವಾ ತೂರ್ಣಂ ತಸ್ಯಾಗಮನಾರ್ಥಂ ತಸ್ಮಿನ್ ವಿನಯಮುಕ್ತ್ವಾ ಶಿಷ್ಯಗಣೋ ದ್ವೌ ಮನುಜೌ ಪ್ರೇಷಿತವಾನ್|
39 പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു.
ತಸ್ಮಾತ್ ಪಿತರ ಉತ್ಥಾಯ ತಾಭ್ಯಾಂ ಸಾರ್ದ್ಧಮ್ ಆಗಚ್ಛತ್, ತತ್ರ ತಸ್ಮಿನ್ ಉಪಸ್ಥಿತ ಉಪರಿಸ್ಥಪ್ರಕೋಷ್ಠಂ ಸಮಾನೀತೇ ಚ ವಿಧವಾಃ ಸ್ವಾಭಿಃ ಸಹ ಸ್ಥಿತಿಕಾಲೇ ದರ್ಕ್ಕಯಾ ಕೃತಾನಿ ಯಾನ್ಯುತ್ತರೀಯಾಣಿ ಪರಿಧೇಯಾನಿ ಚ ತಾನಿ ಸರ್ವ್ವಾಣಿ ತಂ ದರ್ಶಯಿತ್ವಾ ರುದತ್ಯಶ್ಚತಸೃಷು ದಿಕ್ಷ್ವತಿಷ್ಠನ್|
40 പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു.
ಕಿನ್ತು ಪಿತರಸ್ತಾಃ ಸರ್ವ್ವಾ ಬಹಿಃ ಕೃತ್ವಾ ಜಾನುನೀ ಪಾತಯಿತ್ವಾ ಪ್ರಾರ್ಥಿತವಾನ್; ಪಶ್ಚಾತ್ ಶವಂ ಪ್ರತಿ ದೃಷ್ಟಿಂ ಕೃತ್ವಾ ಕಥಿತವಾನ್, ಹೇ ಟಾಬೀಥೇ ತ್ವಮುತ್ತಿಷ್ಠ, ಇತಿ ವಾಕ್ಯ ಉಕ್ತೇ ಸಾ ಸ್ತ್ರೀ ಚಕ್ಷುಷೀ ಪ್ರೋನ್ಮೀಲ್ಯ ಪಿತರಮ್ ಅವಲೋಕ್ಯೋತ್ಥಾಯೋಪಾವಿಶತ್|
41 അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു.
ತತಃ ಪಿತರಸ್ತಸ್ಯಾಃ ಕರೌ ಧೃತ್ವಾ ಉತ್ತೋಲ್ಯ ಪವಿತ್ರಲೋಕಾನ್ ವಿಧವಾಶ್ಚಾಹೂಯ ತೇಷಾಂ ನಿಕಟೇ ಸಜೀವಾಂ ತಾಂ ಸಮಾರ್ಪಯತ್|
42 യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.
ಏಷಾ ಕಥಾ ಸಮಸ್ತಯಾಫೋನಗರಂ ವ್ಯಾಪ್ತಾ ತಸ್ಮಾದ್ ಅನೇಕೇ ಲೋಕಾಃ ಪ್ರಭೌ ವ್ಯಶ್ವಸನ್|
43 യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.
ಅಪರಞ್ಚ ಪಿತರಸ್ತದ್ಯಾಫೋನಗರೀಯಸ್ಯ ಕಸ್ಯಚಿತ್ ಶಿಮೋನ್ನಾಮ್ನಶ್ಚರ್ಮ್ಮಕಾರಸ್ಯ ಗೃಹೇ ಬಹುದಿನಾನಿ ನ್ಯವಸತ್|

< അപ്പൊ. പ്രവൃത്തികൾ 9 >