< അപ്പൊ. പ്രവൃത്തികൾ 17 >
1 പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
ପୌଲସୀଲୌ ଆମ୍ଫିପଲ୍ୟାପଲ୍ଲୋନିଯାନଗରାଭ୍ୟାଂ ଗତ୍ୱା ଯତ୍ର ଯିହୂଦୀଯାନାଂ ଭଜନଭୱନମେକମ୍ ଆସ୍ତେ ତତ୍ର ଥିଷଲନୀକୀନଗର ଉପସ୍ଥିତୌ|
2 പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു;
ତଦା ପୌଲଃ ସ୍ୱାଚାରାନୁସାରେଣ ତେଷାଂ ସମୀପଂ ଗତ୍ୱା ୱିଶ୍ରାମୱାରତ୍ରଯେ ତୈଃ ସାର୍ଦ୍ଧଂ ଧର୍ମ୍ମପୁସ୍ତକୀଯକଥାଯା ୱିଚାରଂ କୃତୱାନ୍|
3 ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു.
ଫଲତଃ ଖ୍ରୀଷ୍ଟେନ ଦୁଃଖଭୋଗଃ କର୍ତ୍ତୱ୍ୟଃ ଶ୍ମଶାନଦୁତ୍ଥାନଞ୍ଚ କର୍ତ୍ତୱ୍ୟଂ ଯୁଷ୍ମାକଂ ସନ୍ନିଧୌ ଯସ୍ୟ ଯୀଶୋଃ ପ୍ରସ୍ତାୱଂ କରୋମି ସ ଈଶ୍ୱରେଣାଭିଷିକ୍ତଃ ସ ଏତାଃ କଥାଃ ପ୍ରକାଶ୍ୟ ପ୍ରମାଣଂ ଦତ୍ୱା ସ୍ଥିରୀକୃତୱାନ୍|
4 അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു.
ତସ୍ମାତ୍ ତେଷାଂ କତିପଯଜନା ଅନ୍ୟଦେଶୀଯା ବହୱୋ ଭକ୍ତଲୋକା ବହ୍ୟଃ ପ୍ରଧାନନାର୍ୟ୍ୟଶ୍ଚ ୱିଶ୍ୱସ୍ୟ ପୌଲସୀଲଯୋଃ ପଶ୍ଚାଦ୍ଗାମିନୋ ଜାତାଃ|
5 എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു.
କିନ୍ତୁ ୱିଶ୍ୱାସହୀନା ଯିହୂଦୀଯଲୋକା ଈର୍ଷ୍ୟଯା ପରିପୂର୍ଣାଃ ସନ୍ତୋ ହଟଟ୍ସ୍ୟ କତିନଯଲମ୍ପଟଲୋକାନ୍ ସଙ୍ଗିନଃ କୃତ୍ୱା ଜନତଯା ନଗରମଧ୍ୟେ ମହାକଲହଂ କୃତ୍ୱା ଯାସୋନୋ ଗୃହମ୍ ଆକ୍ରମ୍ୟ ପ୍ରେରିତାନ୍ ଧୃତ୍ୱା ଲୋକନିୱହସ୍ୟ ସମୀପମ୍ ଆନେତୁଂ ଚେଷ୍ଟିତୱନ୍ତଃ|
6 എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു;
ତେଷାମୁଦ୍ଦେଶମ୍ ଅପ୍ରାପ୍ୟ ଚ ଯାସୋନଂ କତିପଯାନ୍ ଭ୍ରାତୃଂଶ୍ଚ ଧୃତ୍ୱା ନଗରାଧିପତୀନାଂ ନିକଟମାନୀଯ ପ୍ରୋଚ୍ଚୈଃ କଥିତୱନ୍ତୋ ଯେ ମନୁଷ୍ୟା ଜଗଦୁଦ୍ୱାଟିତୱନ୍ତସ୍ତେ ଽତ୍ରାପ୍ୟୁପସ୍ଥିତାଃ ସନ୍ତି,
7 യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു.
ଏଷ ଯାସୋନ୍ ଆତିଥ୍ୟଂ କୃତ୍ୱା ତାନ୍ ଗୃହୀତୱାନ୍| ଯୀଶୁନାମକ ଏକୋ ରାଜସ୍ତୀତି କଥଯନ୍ତସ୍ତେ କୈସରସ୍ୟାଜ୍ଞାୱିରୁଦ୍ଧଂ କର୍ମ୍ମ କୁର୍ୱ୍ୱତି|
8 ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി.
ତେଷାଂ କଥାମିମାଂ ଶ୍ରୁତ୍ୱା ଲୋକନିୱହୋ ନଗରାଧିପତଯଶ୍ଚ ସମୁଦ୍ୱିଗ୍ନା ଅଭୱନ୍|
9 എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു.
ତଦା ଯାସୋନସ୍ତଦନ୍ୟେଷାଞ୍ଚ ଧନଦଣ୍ଡଂ ଗୃହୀତ୍ୱା ତାନ୍ ପରିତ୍ୟକ୍ତୱନ୍ତଃ|
10 രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു.
ତତଃ ପରଂ ଭ୍ରାତୃଗଣୋ ରଜନ୍ୟାଂ ପୌଲସୀଲୌ ଶୀଘ୍ରଂ ବିରଯାନଗରଂ ପ୍ରେଷିତୱାନ୍ ତୌ ତତ୍ରୋପସ୍ଥାଯ ଯିହୂଦୀଯାନାଂ ଭଜନଭୱନଂ ଗତୱନ୍ତୌ|
11 ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.
ତତ୍ରସ୍ଥା ଲୋକାଃ ଥିଷଲନୀକୀସ୍ଥଲୋକେଭ୍ୟୋ ମହାତ୍ମାନ ଆସନ୍ ଯତ ଇତ୍ଥଂ ଭୱତି ନ ୱେତି ଜ୍ଞାତୁଂ ଦିନେ ଦିନେ ଧର୍ମ୍ମଗ୍ରନ୍ଥସ୍ୟାଲୋଚନାଂ କୃତ୍ୱା ସ୍ୱୈରଂ କଥାମ୍ ଅଗୃହ୍ଲନ୍|
12 യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു.
ତସ୍ମାଦ୍ ଅନେକେ ଯିହୂଦୀଯା ଅନ୍ୟଦେଶୀଯାନାଂ ମାନ୍ୟା ସ୍ତ୍ରିଯଃ ପୁରୁଷାଶ୍ଚାନେକେ ୱ୍ୟଶ୍ୱସନ୍|
13 പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി.
କିନ୍ତୁ ବିରଯାନଗରେ ପୌଲେନେଶ୍ୱରୀଯା କଥା ପ୍ରଚାର୍ୟ୍ୟତ ଇତି ଥିଷଲନୀକୀସ୍ଥା ଯିହୂଦୀଯା ଜ୍ଞାତ୍ୱା ତତ୍ସ୍ଥାନମପ୍ୟାଗତ୍ୟ ଲୋକାନାଂ କୁପ୍ରୱୃତ୍ତିମ୍ ଅଜନଯନ୍|
14 സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു.
ଅତଏୱ ତସ୍ମାତ୍ ସ୍ଥାନାତ୍ ସମୁଦ୍ରେଣ ଯାନ୍ତୀତି ଦର୍ଶଯିତ୍ୱା ଭ୍ରାତରଃ କ୍ଷିପ୍ରଂ ପୌଲଂ ପ୍ରାହିଣ୍ୱନ୍ କିନ୍ତୁ ସୀଲତୀମଥିଯୌ ତତ୍ର ସ୍ଥିତୱନ୍ତୌ|
15 പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി.
ତତଃ ପରଂ ପୌଲସ୍ୟ ମାର୍ଗଦର୍ଶକାସ୍ତମ୍ ଆଥୀନୀନଗର ଉପସ୍ଥାପଯନ୍ ପଶ୍ଚାଦ୍ ଯୁୱାଂ ତୂର୍ଣମ୍ ଏତତ୍ ସ୍ଥାନଂ ଆଗମିଷ୍ୟଥଃ ସୀଲତୀମଥିଯୌ ପ୍ରତୀମାମ୍ ଆଜ୍ଞାଂ ପ୍ରାପ୍ୟ ତେ ପ୍ରତ୍ୟାଗତାଃ|
16 പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി.
ପୌଲ ଆଥୀନୀନଗରେ ତାୱପେକ୍ଷ୍ୟ ତିଷ୍ଠନ୍ ତନ୍ନଗରଂ ପ୍ରତିମାଭିଃ ପରିପୂର୍ଣଂ ଦୃଷ୍ଟ୍ୱା ସନ୍ତପ୍ତହୃଦଯୋ ଽଭୱତ୍|
17 അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
ତତଃ ସ ଭଜନଭୱନେ ଯାନ୍ ଯିହୂଦୀଯାନ୍ ଭକ୍ତଲୋକାଂଶ୍ଚ ହଟ୍ଟେ ଚ ଯାନ୍ ଅପଶ୍ୟତ୍ ତୈଃ ସହ ପ୍ରତିଦିନଂ ୱିଚାରିତୱାନ୍|
18 എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്.
କିନ୍ତ୍ୱିପିକୂରୀଯମତଗ୍ରହିଣଃ ସ୍ତୋଯିକୀଯମତଗ୍ରାହିଣଶ୍ଚ କିଯନ୍ତୋ ଜନାସ୍ତେନ ସାର୍ଦ୍ଧଂ ୱ୍ୟୱଦନ୍ତ| ତତ୍ର କେଚିଦ୍ ଅକଥଯନ୍ ଏଷ ୱାଚାଲଃ କିଂ ୱକ୍ତୁମ୍ ଇଚ୍ଛତି? ଅପରେ କେଚିଦ୍ ଏଷ ଜନଃ କେଷାଞ୍ଚିଦ୍ ୱିଦେଶୀଯଦେୱାନାଂ ପ୍ରଚାରକ ଇତ୍ୟନୁମୀଯତେ ଯତଃ ସ ଯୀଶୁମ୍ ଉତ୍ଥିତିଞ୍ଚ ପ୍ରଚାରଯତ୍|
19 പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ?
ତେ ତମ୍ ଅରେଯପାଗନାମ ୱିଚାରସ୍ଥାନମ୍ ଆନୀଯ ପ୍ରାୱୋଚନ୍ ଇଦଂ ଯନ୍ନୱୀନଂ ମତଂ ତ୍ୱଂ ପ୍ରାଚୀକଶ ଇଦଂ କୀଦୃଶଂ ଏତଦ୍ ଅସ୍ମାନ୍ ଶ୍ରାୱଯ;
20 താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു.
ଯାମିମାମ୍ ଅସମ୍ଭୱକଥାମ୍ ଅସ୍ମାକଂ କର୍ଣଗୋଚରୀକୃତୱାନ୍ ଅସ୍ୟା ଭାୱାର୍ଥଃ କ ଇତି ୱଯଂ ଜ୍ଞାତୁମ୍ ଇଚ୍ଛାମଃ|
21 (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.)
ତଦାଥୀନୀନିୱାସିନସ୍ତନ୍ନଗରପ୍ରୱାସିନଶ୍ଚ କେୱଲଂ କସ୍ୟାଶ୍ଚନ ନୱୀନକଥାଯାଃ ଶ୍ରୱଣେନ ପ୍ରଚାରଣେନ ଚ କାଲମ୍ ଅଯାପଯନ୍|
22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
ପୌଲୋଽରେଯପାଗସ୍ୟ ମଧ୍ୟେ ତିଷ୍ଠନ୍ ଏତାଂ କଥାଂ ପ୍ରଚାରିତୱାନ୍, ହେ ଆଥୀନୀଯଲୋକା ଯୂଯଂ ସର୍ୱ୍ୱଥା ଦେୱପୂଜାଯାମ୍ ଆସକ୍ତା ଇତ୍ୟହ ପ୍ରତ୍ୟକ୍ଷଂ ପଶ୍ୟାମି|
23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
ଯତଃ ପର୍ୟ୍ୟଟନକାଲେ ଯୁଷ୍ମାକଂ ପୂଜନୀଯାନି ପଶ୍ୟନ୍ ‘ଅୱିଜ୍ଞାତେଶ୍ୱରାଯ’ ଏତଲ୍ଲିପିଯୁକ୍ତାଂ ଯଜ୍ଞୱେଦୀମେକାଂ ଦୃଷ୍ଟୱାନ୍; ଅତୋ ନ ୱିଦିତ୍ୱା ଯଂ ପୂଜଯଧ୍ୱେ ତସ୍ୟୈୱ ତତ୍ୱଂ ଯୁଷ୍ମାନ୍ ପ୍ରତି ପ୍ରଚାରଯାମି|
24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ.
ଜଗତୋ ଜଗତ୍ସ୍ଥାନାଂ ସର୍ୱ୍ୱୱସ୍ତୂନାଞ୍ଚ ସ୍ରଷ୍ଟା ଯ ଈଶ୍ୱରଃ ସ ସ୍ୱର୍ଗପୃଥିୱ୍ୟୋରେକାଧିପତିଃ ସନ୍ କରନିର୍ମ୍ମିତମନ୍ଦିରେଷୁ ନ ନିୱସତି;
25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല.
ସ ଏୱ ସର୍ୱ୍ୱେଭ୍ୟୋ ଜୀୱନଂ ପ୍ରାଣାନ୍ ସର୍ୱ୍ୱସାମଗ୍ରୀଶ୍ଚ ପ୍ରଦଦାତି; ଅତଏୱ ସ କସ୍ୟାଶ୍ଚିତ୍ ସାମଗ୍ୟ୍ରା ଅଭାୱହେତୋ ର୍ମନୁଷ୍ୟାଣାଂ ହସ୍ତୈଃ ସେୱିତୋ ଭୱତୀତି ନ|
26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു.
ସ ଭୂମଣ୍ଡଲେ ନିୱାସାର୍ଥମ୍ ଏକସ୍ମାତ୍ ଶୋଣିତାତ୍ ସର୍ୱ୍ୱାନ୍ ମନୁଷ୍ୟାନ୍ ସୃଷ୍ଟ୍ୱା ତେଷାଂ ପୂର୍ୱ୍ୱନିରୂପିତସମଯଂ ୱସତିସୀମାଞ୍ଚ ନିରଚିନୋତ୍;
27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല.
ତସ୍ମାତ୍ ଲୋକୈଃ କେନାପି ପ୍ରକାରେଣ ମୃଗଯିତ୍ୱା ପରମେଶ୍ୱରସ୍ୟ ତତ୍ୱଂ ପ୍ରାପ୍ତୁଂ ତସ୍ୟ ଗୱେଷଣଂ କରଣୀଯମ୍|
28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
କିନ୍ତୁ ସୋଽସ୍ମାକଂ କସ୍ମାଚ୍ଚିଦପି ଦୂରେ ତିଷ୍ଠତୀତି ନହି, ୱଯଂ ତେନ ନିଶ୍ୱସନପ୍ରଶ୍ୱସନଗମନାଗମନପ୍ରାଣଧାରଣାନି କୁର୍ମ୍ମଃ, ପୁନଶ୍ଚ ଯୁଷ୍ମାକମେୱ କତିପଯାଃ କୱଯଃ କଥଯନ୍ତି ‘ତସ୍ୟ ୱଂଶା ୱଯଂ ସ୍ମୋ ହି’ ଇତି|
29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.
ଅତଏୱ ଯଦି ୱଯମ୍ ଈଶ୍ୱରସ୍ୟ ୱଂଶା ଭୱାମସ୍ତର୍ହି ମନୁଷ୍ୟୈ ର୍ୱିଦ୍ୟଯା କୌଶଲେନ ଚ ତକ୍ଷିତଂ ସ୍ୱର୍ଣଂ ରୂପ୍ୟଂ ଦୃଷଦ୍ ୱୈତେଷାମୀଶ୍ୱରତ୍ୱମ୍ ଅସ୍ମାଭି ର୍ନ ଜ୍ଞାତୱ୍ୟଂ|
30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു.
ତେଷାଂ ପୂର୍ୱ୍ୱୀଯଲୋକାନାମ୍ ଅଜ୍ଞାନତାଂ ପ୍ରତୀଶ୍ୱରୋ ଯଦ୍ୟପି ନାୱାଧତ୍ତ ତଥାପୀଦାନୀଂ ସର୍ୱ୍ୱତ୍ର ସର୍ୱ୍ୱାନ୍ ମନଃ ପରିୱର୍ତ୍ତଯିତୁମ୍ ଆଜ୍ଞାପଯତି,
31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
ଯତଃ ସ୍ୱନିଯୁକ୍ତେନ ପୁରୁଷେଣ ଯଦା ସ ପୃଥିୱୀସ୍ଥାନାଂ ସର୍ୱ୍ୱଲୋକାନାଂ ୱିଚାରଂ କରିଷ୍ୟତି ତଦ୍ଦିନଂ ନ୍ୟରୂପଯତ୍; ତସ୍ୟ ଶ୍ମଶାନୋତ୍ଥାପନେନ ତସ୍ମିନ୍ ସର୍ୱ୍ୱେଭ୍ୟଃ ପ୍ରମାଣଂ ପ୍ରାଦାତ୍|
32 മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
ତଦା ଶ୍ମଶାନାଦ୍ ଉତ୍ଥାନସ୍ୟ କଥାଂ ଶ୍ରୁତ୍ୱା କେଚିଦ୍ ଉପାହମନ୍, କେଚିଦୱଦନ୍ ଏନାଂ କଥାଂ ପୁନରପି ତ୍ୱତ୍ତଃ ଶ୍ରୋଷ୍ୟାମଃ|
33 ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി.
ତତଃ ପୌଲସ୍ତେଷାଂ ସମୀପାତ୍ ପ୍ରସ୍ଥିତୱାନ୍|
34 ഏതാനുംപേർ ക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിന്റെ അനുചരർ ആയിത്തീർന്നു. അവരുടെ കൂട്ടത്തിൽ, അരയോപാഗസിലെ അംഗമായിരുന്ന ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ള ഒരു സ്ത്രീയും മറ്റുപലരും ഉണ്ടായിരുന്നു.
ତଥାପି କେଚିଲ୍ଲୋକାସ୍ତେନ ସାର୍ଦ୍ଧଂ ମିଲିତ୍ୱା ୱ୍ୟଶ୍ୱସନ୍ ତେଷାଂ ମଧ୍ୟେ ଽରେଯପାଗୀଯଦିଯନୁସିଯୋ ଦାମାରୀନାମା କାଚିନ୍ନାରୀ କିଯନ୍ତୋ ନରାଶ୍ଚାସନ୍|