< അപ്പൊ. പ്രവൃത്തികൾ 15 >
1 യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു.
ಯಿಹೂದಾದೇಶಾತ್ ಕಿಯನ್ತೋ ಜನಾ ಆಗತ್ಯ ಭ್ರಾತೃಗಣಮಿತ್ಥಂ ಶಿಕ್ಷಿತವನ್ತೋ ಮೂಸಾವ್ಯವಸ್ಥಯಾ ಯದಿ ಯುಷ್ಮಾಕಂ ತ್ವಕ್ಛೇದೋ ನ ಭವತಿ ತರ್ಹಿ ಯೂಯಂ ಪರಿತ್ರಾಣಂ ಪ್ರಾಪ್ತುಂ ನ ಶಕ್ಷ್ಯಥ|
2 ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു.
ಪೌಲಬರ್ಣಬ್ಬೌ ತೈಃ ಸಹ ಬಹೂನ್ ವಿಚಾರಾನ್ ವಿವಾದಾಂಶ್ಚ ಕೃತವನ್ತೌ, ತತೋ ಮಣ್ಡಲೀಯನೋಕಾ ಏತಸ್ಯಾಃ ಕಥಾಯಾಸ್ತತ್ತ್ವಂ ಜ್ಞಾತುಂ ಯಿರೂಶಾಲಮ್ನಗರಸ್ಥಾನ್ ಪ್ರೇರಿತಾನ್ ಪ್ರಾಚೀನಾಂಶ್ಚ ಪ್ರತಿ ಪೌಲಬರ್ಣಬ್ಬಾಪ್ರಭೃತೀನ್ ಕತಿಪಯಜನಾನ್ ಪ್ರೇಷಯಿತುಂ ನಿಶ್ಚಯಂ ಕೃತವನ್ತಃ|
3 സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു.
ತೇ ಮಣ್ಡಲ್ಯಾ ಪ್ರೇರಿತಾಃ ಸನ್ತಃ ಫೈಣೀಕೀಶೋಮಿರೋನ್ದೇಶಾಭ್ಯಾಂ ಗತ್ವಾ ಭಿನ್ನದೇಶೀಯಾನಾಂ ಮನಃಪರಿವರ್ತ್ತನಸ್ಯ ವಾರ್ತ್ತಯಾ ಭ್ರಾತೃಣಾಂ ಪರಮಾಹ್ಲಾದಮ್ ಅಜನಯನ್|
4 അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
ಯಿರೂಶಾಲಮ್ಯುಪಸ್ಥಾಯ ಪ್ರೇರಿತಗಣೇನ ಲೋಕಪ್ರಾಚೀನಗಣೇನ ಸಮಾಜೇನ ಚ ಸಮುಪಗೃಹೀತಾಃ ಸನ್ತಃ ಸ್ವೈರೀಶ್ವರೋ ಯಾನಿ ಕರ್ಮ್ಮಾಣಿ ಕೃತವಾನ್ ತೇಷಾಂ ಸರ್ವ್ವವೃತ್ತಾನ್ತಾನ್ ತೇಷಾಂ ಸಮಕ್ಷಮ್ ಅಕಥಯನ್|
5 അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
ಕಿನ್ತು ವಿಶ್ವಾಸಿನಃ ಕಿಯನ್ತಃ ಫಿರೂಶಿಮತಗ್ರಾಹಿಣೋ ಲೋಕಾ ಉತ್ಥಾಯ ಕಥಾಮೇತಾಂ ಕಥಿತವನ್ತೋ ಭಿನ್ನದೇಶೀಯಾನಾಂ ತ್ವಕ್ಛೇದಂ ಕರ್ತ್ತುಂ ಮೂಸಾವ್ಯವಸ್ಥಾಂ ಪಾಲಯಿತುಞ್ಚ ಸಮಾದೇಷ್ಟವ್ಯಮ್|
6 ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി.
ತತಃ ಪ್ರೇರಿತಾ ಲೋಕಪ್ರಾಚೀನಾಶ್ಚ ತಸ್ಯ ವಿವೇಚನಾಂ ಕರ್ತ್ತುಂ ಸಭಾಯಾಂ ಸ್ಥಿತವನ್ತಃ|
7 സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ!
ಬಹುವಿಚಾರೇಷು ಜಾತಷು ಪಿತರ ಉತ್ಥಾಯ ಕಥಿತವಾನ್, ಹೇ ಭ್ರಾತರೋ ಯಥಾ ಭಿನ್ನದೇಶೀಯಲೋಕಾ ಮಮ ಮುಖಾತ್ ಸುಸಂವಾದಂ ಶ್ರುತ್ವಾ ವಿಶ್ವಸನ್ತಿ ತದರ್ಥಂ ಬಹುದಿನಾತ್ ಪೂರ್ವ್ವಮ್ ಈಶ್ವರೋಸ್ಮಾಕಂ ಮಧ್ಯೇ ಮಾಂ ವೃತ್ವಾ ನಿಯುಕ್ತವಾನ್|
8 ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ಅನ್ತರ್ಯ್ಯಾಮೀಶ್ವರೋ ಯಥಾಸ್ಮಭ್ಯಂ ತಥಾ ಭಿನ್ನದೇಶೀಯೇಭ್ಯಃ ಪವಿತ್ರಮಾತ್ಮಾನಂ ಪ್ರದಾಯ ವಿಶ್ವಾಸೇನ ತೇಷಾಮ್ ಅನ್ತಃಕರಣಾನಿ ಪವಿತ್ರಾಣಿ ಕೃತ್ವಾ
9 ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ.
ತೇಷಾಮ್ ಅಸ್ಮಾಕಞ್ಚ ಮಧ್ಯೇ ಕಿಮಪಿ ವಿಶೇಷಂ ನ ಸ್ಥಾಪಯಿತ್ವಾ ತಾನಧಿ ಸ್ವಯಂ ಪ್ರಮಾಣಂ ದತ್ತವಾನ್ ಇತಿ ಯೂಯಂ ಜಾನೀಥ|
10 അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു?
ಅತಏವಾಸ್ಮಾಕಂ ಪೂರ್ವ್ವಪುರುಷಾ ವಯಞ್ಚ ಸ್ವಯಂ ಯದ್ಯುಗಸ್ಯ ಭಾರಂ ಸೋಢುಂ ನ ಶಕ್ತಾಃ ಸಮ್ಪ್ರತಿ ತಂ ಶಿಷ್ಯಗಣಸ್ಯ ಸ್ಕನ್ಧೇಷು ನ್ಯಸಿತುಂ ಕುತ ಈಶ್ವರಸ್ಯ ಪರೀಕ್ಷಾಂ ಕರಿಷ್ಯಥ?
11 കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯಾನುಗ್ರಹೇಣ ತೇ ಯಥಾ ವಯಮಪಿ ತಥಾ ಪರಿತ್ರಾಣಂ ಪ್ರಾಪ್ತುಮ್ ಆಶಾಂ ಕುರ್ಮ್ಮಃ|
12 ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു.
ಅನನ್ತರಂ ಬರ್ಣಬ್ಬಾಪೌಲಾಭ್ಯಾಮ್ ಈಶ್ವರೋ ಭಿನ್ನದೇಶೀಯಾನಾಂ ಮಧ್ಯೇ ಯದ್ಯದ್ ಆಶ್ಚರ್ಯ್ಯಮ್ ಅದ್ಭುತಞ್ಚ ಕರ್ಮ್ಮ ಕೃತವಾನ್ ತದ್ವೃತ್ತಾನ್ತಂ ತೌ ಸ್ವಮುಖಾಭ್ಯಾಮ್ ಅವರ್ಣಯತಾಂ ಸಭಾಸ್ಥಾಃ ಸರ್ವ್ವೇ ನೀರವಾಃ ಸನ್ತಃ ಶ್ರುತವನ್ತಃ|
13 അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക.
ತಯೋಃ ಕಥಾಯಾಂ ಸಮಾಪ್ತಾಯಾಂ ಸತ್ಯಾಂ ಯಾಕೂಬ್ ಕಥಯಿತುಮ್ ಆರಬ್ಧವಾನ್
14 ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ.
ಹೇ ಭ್ರಾತರೋ ಮಮ ಕಥಾಯಾಮ್ ಮನೋ ನಿಧತ್ತ| ಈಶ್ವರಃ ಸ್ವನಾಮಾರ್ಥಂ ಭಿನ್ನದೇಶೀಯಲೋಕಾನಾಮ್ ಮಧ್ಯಾದ್ ಏಕಂ ಲೋಕಸಂಘಂ ಗ್ರಹೀತುಂ ಮತಿಂ ಕೃತ್ವಾ ಯೇನ ಪ್ರಕಾರೇಣ ಪ್ರಥಮಂ ತಾನ್ ಪ್ರತಿ ಕೃಪಾವಲೇಕನಂ ಕೃತವಾನ್ ತಂ ಶಿಮೋನ್ ವರ್ಣಿತವಾನ್|
15 പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു:
ಭವಿಷ್ಯದ್ವಾದಿಭಿರುಕ್ತಾನಿ ಯಾನಿ ವಾಕ್ಯಾನಿ ತೈಃ ಸಾರ್ದ್ಧಮ್ ಏತಸ್ಯೈಕ್ಯಂ ಭವತಿ ಯಥಾ ಲಿಖಿತಮಾಸ್ತೇ|
16 “‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും;
ಸರ್ವ್ವೇಷಾಂ ಕರ್ಮ್ಮಣಾಂ ಯಸ್ತು ಸಾಧಕಃ ಪರಮೇಶ್ವರಃ| ಸ ಏವೇದಂ ವದೇದ್ವಾಕ್ಯಂ ಶೇಷಾಃ ಸಕಲಮಾನವಾಃ| ಭಿನ್ನದೇಶೀಯಲೋಕಾಶ್ಚ ಯಾವನ್ತೋ ಮಮ ನಾಮತಃ| ಭವನ್ತಿ ಹಿ ಸುವಿಖ್ಯಾತಾಸ್ತೇ ಯಥಾ ಪರಮೇಶಿತುಃ|
17 മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന (aiōn )
ತತ್ವಂ ಸಮ್ಯಕ್ ಸಮೀಹನ್ತೇ ತನ್ನಿಮಿತ್ತಮಹಂ ಕಿಲ| ಪರಾವೃತ್ಯ ಸಮಾಗತ್ಯ ದಾಯೂದಃ ಪತಿತಂ ಪುನಃ| ದೂಷ್ಯಮುತ್ಥಾಪಯಿಷ್ಯಾಮಿ ತದೀಯಂ ಸರ್ವ್ವವಸ್ತು ಚ| ಪತಿತಂ ಪುನರುಥಾಪ್ಯ ಸಜ್ಜಯಿಷ್ಯಾಮಿ ಸರ್ವ್ವಥಾ||
18 കർത്താവ് അരുളിച്ചെയ്യുന്നു.’
ಆ ಪ್ರಥಮಾದ್ ಈಶ್ವರಃ ಸ್ವೀಯಾನಿ ಸರ್ವ್ವಕರ್ಮ್ಮಾಣಿ ಜಾನಾತಿ| (aiōn )
19 “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം.
ಅತಏವ ಮಮ ನಿವೇದನಮಿದಂ ಭಿನ್ನದೇಶೀಯಲೋಕಾನಾಂ ಮಧ್ಯೇ ಯೇ ಜನಾ ಈಶ್ವರಂ ಪ್ರತಿ ಪರಾವರ್ತ್ತನ್ತ ತೇಷಾಮುಪರಿ ಅನ್ಯಂ ಕಮಪಿ ಭಾರಂ ನ ನ್ಯಸ್ಯ
20 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.
ದೇವತಾಪ್ರಸಾದಾಶುಚಿಭಕ್ಷ್ಯಂ ವ್ಯಭಿಚಾರಕರ್ಮ್ಮ ಕಣ್ಠಸಮ್ಪೀಡನಮಾರಿತಪ್ರಾಣಿಭಕ್ಷ್ಯಂ ರಕ್ತಭಕ್ಷ್ಯಞ್ಚ ಏತಾನಿ ಪರಿತ್ಯಕ್ತುಂ ಲಿಖಾಮಃ|
21 മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
ಯತಃ ಪೂರ್ವ್ವಕಾಲತೋ ಮೂಸಾವ್ಯವಸ್ಥಾಪ್ರಚಾರಿಣೋ ಲೋಕಾ ನಗರೇ ನಗರೇ ಸನ್ತಿ ಪ್ರತಿವಿಶ್ರಾಮವಾರಞ್ಚ ಭಜನಭವನೇ ತಸ್ಯಾಃ ಪಾಠೋ ಭವತಿ|
22 അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു.
ತತಃ ಪರಂ ಪ್ರೇರಿತಗಣೋ ಲೋಕಪ್ರಾಚೀನಗಣಃ ಸರ್ವ್ವಾ ಮಣ್ಡಲೀ ಚ ಸ್ವೇಷಾಂ ಮಧ್ಯೇ ಬರ್ಶಬ್ಬಾ ನಾಮ್ನಾ ವಿಖ್ಯಾತೋ ಮನೋನೀತೌ ಕೃತ್ವಾ ಪೌಲಬರ್ಣಬ್ಬಾಭ್ಯಾಂ ಸಾರ್ದ್ಧಮ್ ಆನ್ತಿಯಖಿಯಾನಗರಂ ಪ್ರತಿ ಪ್ರೇಷಣಮ್ ಉಚಿತಂ ಬುದ್ಧ್ವಾ ತಾಭ್ಯಾಂ ಪತ್ರಂ ಪ್ರೈಷಯನ್|
23 അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം!
ತಸ್ಮಿನ್ ಪತ್ರೇ ಲಿಖಿತಮಿಂದ, ಆನ್ತಿಯಖಿಯಾ-ಸುರಿಯಾ-ಕಿಲಿಕಿಯಾದೇಶಸ್ಥಭಿನ್ನದೇಶೀಯಭ್ರಾತೃಗಣಾಯ ಪ್ರೇರಿತಗಣಸ್ಯ ಲೋಕಪ್ರಾಚೀನಗಣಸ್ಯ ಭ್ರಾತೃಗಣಸ್ಯ ಚ ನಮಸ್ಕಾರಃ|
24 ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു.
ವಿಶೇಷತೋಽಸ್ಮಾಕಮ್ ಆಜ್ಞಾಮ್ ಅಪ್ರಾಪ್ಯಾಪಿ ಕಿಯನ್ತೋ ಜನಾ ಅಸ್ಮಾಕಂ ಮಧ್ಯಾದ್ ಗತ್ವಾ ತ್ವಕ್ಛೇದೋ ಮೂಸಾವ್ಯವಸ್ಥಾ ಚ ಪಾಲಯಿತವ್ಯಾವಿತಿ ಯುಷ್ಮಾನ್ ಶಿಕ್ಷಯಿತ್ವಾ ಯುಷ್ಮಾಕಂ ಮನಸಾಮಸ್ಥೈರ್ಯ್ಯಂ ಕೃತ್ವಾ ಯುಷ್ಮಾನ್ ಸಸನ್ದೇಹಾನ್ ಅಕುರ್ವ್ವನ್ ಏತಾಂ ಕಥಾಂ ವಯಮ್ ಅಶೃನ್ಮ|
25 അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു.
ತತ್ಕಾರಣಾದ್ ವಯಮ್ ಏಕಮನ್ತ್ರಣಾಃ ಸನ್ತಃ ಸಭಾಯಾಂ ಸ್ಥಿತ್ವಾ ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯ ನಾಮನಿಮಿತ್ತಂ ಮೃತ್ಯುಮುಖಗತಾಭ್ಯಾಮಸ್ಮಾಕಂ
26 അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ.
ಪ್ರಿಯಬರ್ಣಬ್ಬಾಪೌಲಾಭ್ಯಾಂ ಸಾರ್ದ್ಧಂ ಮನೋನೀತಲೋಕಾನಾಂ ಕೇಷಾಞ್ಚಿದ್ ಯುಷ್ಮಾಕಂ ಸನ್ನಿಧೌ ಪ್ರೇಷಣಮ್ ಉಚಿತಂ ಬುದ್ಧವನ್ತಃ|
27 ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു.
ಅತೋ ಯಿಹೂದಾಸೀಲೌ ಯುಷ್ಮಾನ್ ಪ್ರತಿ ಪ್ರೇಷಿತವನ್ತಃ, ಏತಯೋ ರ್ಮುಖಾಭ್ಯಾಂ ಸರ್ವ್ವಾಂ ಕಥಾಂ ಜ್ಞಾಸ್ಯಥ|
28 താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു:
ದೇವತಾಪ್ರಸಾದಭಕ್ಷ್ಯಂ ರಕ್ತಭಕ್ಷ್ಯಂ ಗಲಪೀಡನಮಾರಿತಪ್ರಾಣಿಭಕ್ಷ್ಯಂ ವ್ಯಭಿಚಾರಕರ್ಮ್ಮ ಚೇಮಾನಿ ಸರ್ವ್ವಾಣಿ ಯುಷ್ಮಾಭಿಸ್ತ್ಯಾಜ್ಯಾನಿ; ಏತತ್ಪ್ರಯೋಜನೀಯಾಜ್ಞಾವ್ಯತಿರೇಕೇನ ಯುಷ್ಮಾಕಮ್ ಉಪರಿ ಭಾರಮನ್ಯಂ ನ ನ್ಯಸಿತುಂ ಪವಿತ್ರಸ್ಯಾತ್ಮನೋಽಸ್ಮಾಕಞ್ಚ ಉಚಿತಜ್ಞಾನಮ್ ಅಭವತ್|
29 വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ!
ಅತಏವ ತೇಭ್ಯಃ ಸರ್ವ್ವೇಭ್ಯಃ ಸ್ವೇಷು ರಕ್ಷಿತೇಷು ಯೂಯಂ ಭದ್ರಂ ಕರ್ಮ್ಮ ಕರಿಷ್ಯಥ| ಯುಷ್ಮಾಕಂ ಮಙ್ಗಲಂ ಭೂಯಾತ್|
30 അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു.
ತೇ ವಿಸೃಷ್ಟಾಃ ಸನ್ತ ಆನ್ತಿಯಖಿಯಾನಗರ ಉಪಸ್ಥಾಯ ಲೋಕನಿವಹಂ ಸಂಗೃಹ್ಯ ಪತ್ರಮ್ ಅದದನ್|
31 ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു.
ತತಸ್ತೇ ತತ್ಪತ್ರಂ ಪಠಿತ್ವಾ ಸಾನ್ತ್ವನಾಂ ಪ್ರಾಪ್ಯ ಸಾನನ್ದಾ ಅಭವನ್|
32 പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു.
ಯಿಹೂದಾಸೀಲೌ ಚ ಸ್ವಯಂ ಪ್ರಚಾರಕೌ ಭೂತ್ವಾ ಭ್ರಾತೃಗಣಂ ನಾನೋಪದಿಶ್ಯ ತಾನ್ ಸುಸ್ಥಿರಾನ್ ಅಕುರುತಾಮ್|
33 കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു.
ಇತ್ಥಂ ತೌ ತತ್ರ ತೈಃ ಸಾಕಂ ಕತಿಪಯದಿನಾನಿ ಯಾಪಯಿತ್ವಾ ಪಶ್ಚಾತ್ ಪ್ರೇರಿತಾನಾಂ ಸಮೀಪೇ ಪ್ರತ್ಯಾಗಮನಾರ್ಥಂ ತೇಷಾಂ ಸನ್ನಿಧೇಃ ಕಲ್ಯಾಣೇನ ವಿಸೃಷ್ಟಾವಭವತಾಂ|
34 എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.
ಕಿನ್ತು ಸೀಲಸ್ತತ್ರ ಸ್ಥಾತುಂ ವಾಞ್ಛಿತವಾನ್|
ಅಪರಂ ಪೌಲಬರ್ಣಬ್ಬೌ ಬಹವಃ ಶಿಷ್ಯಾಶ್ಚ ಲೋಕಾನ್ ಉಪದಿಶ್ಯ ಪ್ರಭೋಃ ಸುಸಂವಾದಂ ಪ್ರಚಾರಯನ್ತ ಆನ್ತಿಯಖಿಯಾಯಾಂ ಕಾಲಂ ಯಾಪಿತವನ್ತಃ|
36 കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.”
ಕತಿಪಯದಿನೇಷು ಗತೇಷು ಪೌಲೋ ಬರ್ಣಬ್ಬಾಮ್ ಅವದತ್ ಆಗಚ್ಛಾವಾಂ ಯೇಷು ನಗರೇಷ್ವೀಶ್ವರಸ್ಯ ಸುಸಂವಾದಂ ಪ್ರಚಾರಿತವನ್ತೌ ತಾನಿ ಸರ್ವ್ವನಗರಾಣಿ ಪುನರ್ಗತ್ವಾ ಭ್ರಾತರಃ ಕೀದೃಶಾಃ ಸನ್ತೀತಿ ದ್ರಷ್ಟುಂ ತಾನ್ ಸಾಕ್ಷಾತ್ ಕುರ್ವ್ವಃ|
37 മർക്കോസ് എന്നും പേരുള്ള യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു.
ತೇನ ಮಾರ್ಕನಾಮ್ನಾ ವಿಖ್ಯಾತಂ ಯೋಹನಂ ಸಙ್ಗಿನಂ ಕರ್ತ್ತುಂ ಬರ್ಣಬ್ಬಾ ಮತಿಮಕರೋತ್,
38 എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു.
ಕಿನ್ತು ಸ ಪೂರ್ವ್ವಂ ತಾಭ್ಯಾಂ ಸಹ ಕಾರ್ಯ್ಯಾರ್ಥಂ ನ ಗತ್ವಾ ಪಾಮ್ಫೂಲಿಯಾದೇಶೇ ತೌ ತ್ಯಕ್ತವಾನ್ ತತ್ಕಾರಣಾತ್ ಪೌಲಸ್ತಂ ಸಙ್ಗಿನಂ ಕರ್ತ್ತುಮ್ ಅನುಚಿತಂ ಜ್ಞಾತವಾನ್|
39 അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി,
ಇತ್ಥಂ ತಯೋರತಿಶಯವಿರೋಧಸ್ಯೋಪಸ್ಥಿತತ್ವಾತ್ ತೌ ಪರಸ್ಪರಂ ಪೃಥಗಭವತಾಂ ತತೋ ಬರ್ಣಬ್ಬಾ ಮಾರ್ಕಂ ಗೃಹೀತ್ವಾ ಪೋತೇನ ಕುಪ್ರೋಪದ್ವೀಪಂ ಗತವಾನ್;
40 എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി.
ಕಿನ್ತು ಪೌಲಃ ಸೀಲಂ ಮನೋನೀತಂ ಕೃತ್ವಾ ಭ್ರಾತೃಭಿರೀಶ್ವರಾನುಗ್ರಹೇ ಸಮರ್ಪಿತಃ ಸನ್ ಪ್ರಸ್ಥಾಯ
41 അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.
ಸುರಿಯಾಕಿಲಿಕಿಯಾದೇಶಾಭ್ಯಾಂ ಮಣ್ಡಲೀಃ ಸ್ಥಿರೀಕುರ್ವ್ವನ್ ಅಗಚ್ಛತ್|