< അപ്പൊ. പ്രവൃത്തികൾ 14 >

1 ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു.
තෞ ද්වෞ ජනෞ යුගපද් ඉකනියනගරස්ථයිහූදීයානාං භජනභවනං ගත්වා යථා බහවෝ යිහූදීයා අන්‍යදේශීයලෝකාශ්ච ව්‍යශ්වසන් තාදෘශීං කථාං කථිතවන්තෞ|
2 എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു.
කින්තු විශ්වාසහීනා යිහූදීයා අන්‍යදේශීයලෝකාන් කුප්‍රවෘත්තිං ග්‍රාහයිත්වා භ්‍රාතෘගණං ප්‍රති තේෂාං වෛරං ජනිතවන්තඃ|
3 എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു.
අතඃ ස්වානුග්‍රහකථායාඃ ප්‍රමාණං දත්වා තයෝ ර්හස්තෛ ර්බහුලක්‍ෂණම් අද්භුතකර්ම්ම ච ප්‍රාකාශයද් යඃ ප්‍රභුස්තස්‍ය කථා අක්‍ෂෝභේන ප්‍රචාර‍්‍ය්‍ය තෞ තත්‍ර බහුදිනානි සමවාතිෂ්ඨේතාං|
4 പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു.
කින්තු කියන්තෝ ලෝකා යිහූදීයානාං සපක්‍ෂාඃ කියන්තෝ ලෝකාඃ ප්‍රේරිතානාං සපක්‍ෂා ජාතාඃ, අතෝ නාගරිකජනනිවහමධ්‍යේ භින්නවාක්‍යත්වම් අභවත්|
5 യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി.
අන්‍යදේශීයා යිහූදීයාස්තේෂාම් අධිපතයශ්ච දෞරාත්ම්‍යං කුත්වා තෞ ප්‍රස්තරෛරාහන්තුම් උද්‍යතාඃ|
6 എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു.
තෞ තද්වාර්ත්තාං ප්‍රාප්‍ය පලායිත්වා ලුකායනියාදේශස්‍යාන්තර්ව්වර්ත්තිලුස්ත්‍රාදර්බ්බෝ
7 അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു.
තත්සමීපස්ථදේශඤ්ච ගත්වා තත්‍ර සුසංවාදං ප්‍රචාරයතාං|
8 ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
තත්‍රෝභයපාදයෝශ්චලනශක්තිහීනෝ ජන්මාරභ්‍ය ඛඤ්ජඃ කදාපි ගමනං නාකරෝත් ඒතාදෘශ ඒකෝ මානුෂෝ ලුස්ත්‍රානගර උපවිශ්‍ය පෞලස්‍ය කථාං ශ්‍රුතවාන්|
9 അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്,
ඒතස්මින් සමයේ පෞලස්තම්ප්‍රති දෘෂ්ටිං කෘත්වා තස්‍ය ස්වාස්ථ්‍යේ විශ්වාසං විදිත්වා ප්‍රෝච්චෛඃ කථිතවාන්
10 “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി.
පද්භ්‍යාමුත්තිෂ්ඨන් ඍජු ර්භව| තතඃ ස උල්ලම්ඵං කෘත්වා ගමනාගමනේ කුතවාන්|
11 പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു.
තදා ලෝකාඃ පෞලස්‍ය තත් කාර‍්‍ය්‍යං විලෝක්‍ය ලුකායනීයභාෂයා ප්‍රෝච්චෛඃ කථාමේතාං කථිතවන්තඃ, දේවා මනුෂ්‍යරූපං ධෘත්වාස්මාකං සමීපම් අවාරෝහන්|
12 ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു.
තේ බර්ණබ්බාං යූපිතරම් අවදන් පෞලශ්ච මුඛ්‍යෝ වක්තා තස්මාත් තං මර්කුරියම් අවදන්|
13 നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു.
තස්‍ය නගරස්‍ය සම්මුඛේ ස්ථාපිතස්‍ය යූපිතරවිග්‍රහස්‍ය යාජකෝ වෘෂාන් පුෂ්පමාලාශ්ච ද්වාරසමීපම් ආනීය ලෝකෛඃ සර්ද්ධං තාවුද්දිශ්‍ය සමුත්සෘජ්‍ය දාතුම් උද්‍යතඃ|
14 അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
තද්වාර්ත්තාං ශ්‍රුත්වා බර්ණබ්බාපෞලෞ ස්වීයවස්ත්‍රාණි ඡිත්වා ලෝකානාං මධ්‍යං වේගේන ප්‍රවිශ්‍ය ප්‍රෝච්චෛඃ කථිතවන්තෞ,
15 “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.
හේ මහේච්ඡාඃ කුත ඒතාදෘශං කර්ම්ම කුරුථ? ආවාමපි යුෂ්මාදෘශෞ සුඛදුඃඛභෝගිනෞ මනුෂ්‍යෞ, යුයම් ඒතාඃ සර්ව්වා වෘථාකල්පනාඃ පරිත්‍යජ්‍ය යථා ගගණවසුන්ධරාජලනිධීනාං තන්මධ්‍යස්ථානාං සර්ව්වේෂාඤ්ච ස්‍රෂ්ටාරමමරම් ඊශ්වරං ප්‍රති පරාවර්ත්තධ්වේ තදර්ථම් ආවාං යුෂ්මාකං සන්නිධෞ සුසංවාදං ප්‍රචාරයාවඃ|
16 പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു.
ස ඊශ්වරඃ පූර්ව්වකාලේ සර්ව්වදේශීයලෝකාන් ස්වස්වමාර්ගේ චලිතුමනුමතිං දත්තවාන්,
17 എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.”
තථාපි ආකාශාත් තෝයවර්ෂණේන නානාප්‍රකාරශස්‍යෝත්පත්‍යා ච යුෂ්මාකං හිතෛෂී සන් භක්‍ෂ්‍යෛරානනදේන ච යුෂ්මාකම් අන්තඃකරණානි තර්පයන් තානි දානානි නිජසාක්‍ෂිස්වරූපාණි ස්ථපිතවාන්|
18 ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു.
කින්තු තාදෘශායාං කථායාං කථිතායාමපි තයෝඃ සමීප උත්සර්ජනාත් ලෝකනිවහං ප්‍රායේණ නිවර්ත්තයිතුං නාශක්නුතාම්|
19 പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു.
ආන්තියඛියා-ඉකනියනගරාභ්‍යාං කතිපයයිහූදීයලෝකා ආගත්‍ය ලෝකාන් ප්‍රාවර්ත්තයන්ත තස්මාත් තෛ පෞලං ප්‍රස්තරෛරාඝ්නන් තේන ස මෘත ඉති විඥාය නගරස්‍ය බහිස්තම් ආකෘෂ්‍ය නීතවන්තඃ|
20 എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി.
කින්තු ශිෂ්‍යගණේ තස්‍ය චතුර්දිශි තිෂ්ඨති සති ස ස්වයම් උත්ථාය පුනරපි නගරමධ්‍යං ප්‍රාවිශත් තත්පරේ(අ)හනි බර්ණබ්බාසහිතෝ දර්බ්බීනගරං ගතවාන්|
21 പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച്
තත්‍ර සුසංවාදං ප්‍රචාර‍්‍ය්‍ය බහුලෝකාන් ශිෂ්‍යාන් කෘත්වා තෞ ලුස්ත්‍රාම් ඉකනියම් ආන්තියඛියාඤ්ච පරාවෘත්‍ය ගතෞ|
22 ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു.
බහුදුඃඛානි භුක්ත්වාපීශ්වරරාජ්‍යං ප්‍රවේෂ්ටව්‍යම් ඉති කාරණාද් ධර්ම්මමාර්ගේ ස්ථාතුං විනයං කෘත්වා ශිෂ්‍යගණස්‍ය මනඃස්ථෛර‍්‍ය්‍යම් අකුරුතාං|
23 പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.
මණ්ඩලීනාං ප්‍රාචීනවර්ගාන් නියුජ්‍ය ප්‍රාර්ථනෝපවාසෞ කෘත්වා යත්ප්‍රභෞ තේ ව්‍යශ්වසන් තස්‍ය හස්තේ තාන් සමර්ප්‍ය
24 പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി.
පිසිදියාමධ්‍යේන පාම්ඵුලියාදේශං ගතවන්තෞ|
25 അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി.
පශ්චාත් පර්ගානගරං ගත්වා සුසංවාදං ප්‍රචාර‍්‍ය්‍ය අත්තාලියානගරං ප්‍රස්ථිතවන්තෞ|
26 അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ.
තස්මාත් සමුද්‍රපථේන ගත්වා තාභ්‍යාං යත් කර්ම්ම සම්පන්නං තත්කර්ම්ම සාධයිතුං යන්නගරේ දයාලෝරීශ්වරස්‍ය හස්තේ සමර්පිතෞ ජාතෞ තද් ආන්තියඛියානගරං ගතවන්තා|
27 അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു.
තත්‍රෝපස්ථාය තන්නගරස්ථමණ්ඩලීං සංගෘහ්‍ය ස්වාභ්‍යාම ඊශ්වරෝ යද්‍යත් කර්ම්මකරෝත් තථා යේන ප්‍රකාරේණ භින්නදේශීයලෝකාන් ප්‍රති විශ්වාසරූපද්වාරම් අමෝචයද් ඒතාන් සර්ව්වවෘත්තාන්තාන් තාන් ඥාපිතවන්තෞ|
28 അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.
තතස්තෞ ශිර‍්‍ය්‍යෛඃ සාර්ද්ධං තත්‍ර බහුදිනානි න්‍යවසතාම්|

< അപ്പൊ. പ്രവൃത്തികൾ 14 >