< 2 തിമൊഥെയൊസ് 2 >
1 എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.
ஹே மம புத்ர, க்²ரீஷ்டயீஸு²தோ யோ(அ)நுக்³ரஹஸ்தஸ்ய ப³லேந த்வம்’ ப³லவாந் ப⁴வ|
2 അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക.
அபரம்’ ப³ஹுபி⁴: ஸாக்ஷிபி⁴: ப்ரமாணீக்ரு’தாம்’ யாம்’ ஸி²க்ஷாம்’ ஸ்²ருதவாநஸி தாம்’ விஸ்²வாஸ்யேஷு பரஸ்மை ஸி²க்ஷாதா³நே நிபுணேஷு ச லோகேஷு ஸமர்பய|
3 ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക.
த்வம்’ யீஸு²க்²ரீஷ்டஸ்யோத்தமோ யோத்³தே⁴வ க்லேஸ²ம்’ ஸஹஸ்வ|
4 സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്.
யோ யுத்³த⁴ம்’ கரோதி ஸ ஸாம்’ஸாரிகே வ்யாபாரே மக்³நோ ந ப⁴வதி கிந்து ஸ்வநியோஜயித்ரே ரோசிதும்’ சேஷ்டதே|
5 കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല.
அபரம்’ யோ மல்லை ர்யுத்⁴யதி ஸ யதி³ நியமாநுஸாரேண ந யுத்³த்⁴யதி தர்ஹி கிரீடம்’ ந லப்ஸ்யதே|
6 കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്.
அபரம்’ ய: க்ரு’ஷீவல: கர்ம்ம கரோதி தேந ப்ரத²மேந ப²லபா⁴கி³நா ப⁴விதவ்யம்’|
7 ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.
மயா யது³ச்யதே தத் த்வயா பு³த்⁴யதாம்’ யத: ப்ரபு⁴ஸ்துப்⁴யம்’ ஸர்வ்வத்ர பு³த்³தி⁴ம்’ தா³ஸ்யதி|
8 ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക.
மம ஸுஸம்’வாத³ஸ்ய வசநாநுஸாராத்³ தா³யூத்³வம்’ஸீ²யம்’ ம்ரு’தக³ணமத்⁴யாத்³ உத்தா²பிதஞ்ச யீஸு²ம்’ க்²ரீஷ்டம்’ ஸ்மர|
9 ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല.
தத்ஸுஸம்’வாத³காரணாத்³ அஹம்’ து³ஷ்கர்ம்மேவ ப³ந்த⁴நத³ஸா²பர்ய்யந்தம்’ க்லேஸ²ம்’ பு⁴ஞ்ஜே கிந்த்வீஸ்²வரஸ்ய வாக்யம் அப³த்³த⁴ம்’ திஷ்ட²தி|
10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു. (aiōnios )
க்²ரீஷ்டேந யீஸு²நா யத்³ அநந்தகௌ³ரவஸஹிதம்’ பரித்ராணம்’ ஜாயதே தத³பி⁴ருசிதை ர்லோகைரபி யத் லப்⁴யேத தத³ர்த²மஹம்’ தேஷாம்’ நிமித்தம்’ ஸர்வ்வாண்யேதாநி ஸஹே| (aiōnios )
11 ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും;
அபரம் ஏஷா பா⁴ரதீ ஸத்யா யதி³ வயம்’ தேந ஸார்த்³த⁴ம்’ ம்ரியாமஹே தர்ஹி தேந ஸார்த்³த⁴ம்’ ஜீவிவ்யாம: , யதி³ ச க்லேஸ²ம்’ ஸஹாமஹே தர்ஹி தேந ஸார்த்³த⁴ம்’ ராஜத்வமபி கரிஷ்யாமஹே|
12 കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും.
யதி³ வயம்’ தம் அநங்கீ³குர்ம்மஸ்தர்ஹி ஸோ (அ)ஸ்மாநப்யநங்கீ³கரிஷ்யதி|
13 നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!
யதி³ வயம்’ ந விஸ்²வாஸாமஸ்தர்ஹி ஸ விஸ்²வாஸ்யஸ்திஷ்ட²தி யத: ஸ்வம் அபஹ்நோதும்’ ந ஸ²க்நோதி|
14 നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക.
த்வமேதாநி ஸ்மாரயந் தே யதா² நிஷ்ப²லம்’ ஸ்²ரோத்ரு’ணாம்’ ப்⁴ரம்’ஸ²ஜநகம்’ வாக்³யுத்³த⁴ம்’ ந குர்ய்யஸ்ததா² ப்ரபோ⁴: ஸமக்ஷம்’ த்³ரு’ட⁴ம்’ விநீயாதி³ஸ²|
15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.
அபரம்’ த்வம் ஈஸ்²வரஸ்ய ஸாக்ஷாத் ஸ்வம்’ பரீக்ஷிதம் அநிந்த³நீயகர்ம்மகாரிணஞ்ச ஸத்யமதஸ்ய வாக்யாநாம்’ ஸத்³விப⁴ஜநே நிபுணஞ்ச த³ர்ஸ²யிதும்’ யதஸ்வ|
16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു.
கிந்த்வபவித்ரா அநர்த²ககதா² தூ³ரீகுரு யதஸ்ததா³லம்பி³ந உத்தரோத்தரம் அத⁴ர்ம்மே வர்த்³தி⁴ஷ்யந்தே,
17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്.
தேஷாஞ்ச வாக்யம்’ க³லிதக்ஷதவத் க்ஷயவர்த்³த⁴கோ ப⁴விஷ்யதி தேஷாம்’ மத்⁴யே ஹுமிநாய: பி²லீதஸ்²சேதிநாமாநௌ த்³வௌ ஜநௌ ஸத்யமதாத்³ ப்⁴ரஷ்டௌ ஜாதௌ,
18 അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു.
ம்ரு’தாநாம்’ புநருத்தி²தி ர்வ்யதீதேதி வத³ந்தௌ கேஷாஞ்சித்³ விஸ்²வாஸம் உத்பாடயதஸ்²ச|
19 എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.
ததா²பீஸ்²வரஸ்ய பி⁴த்திமூலம் அசலம்’ திஷ்ட²தி தஸ்மிம்’ஸ்²சேயம்’ லிபி ர்முத்³ராங்கிதா வித்³யதே| யதா², ஜாநாதி பரமேஸ²ஸ்து ஸ்வகீயாந் ஸர்வ்வமாநவாந்| அபக³ச்சே²த்³ அத⁴ர்ம்மாச்ச ய: கஸ்²சித் க்²ரீஷ்டநாமக்ரு’த்||
20 ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും.
கிந்து ப்³ரு’ஹந்நிகேதநே கேவல ஸுவர்ணமயாநி ரௌப்யமயாணி ச பா⁴ஜநாநி வித்³யந்த இதி தர்ஹி காஷ்ட²மயாநி ம்ரு’ண்மயாந்யபி வித்³யந்தே தேஷாஞ்ச கியந்தி ஸம்மாநாய கியந்தபமாநாய ச ப⁴வந்தி|
21 സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.
அதோ யதி³ கஸ்²சித்³ ஏதாத்³ரு’ஸே²ப்⁴ய: ஸ்வம்’ பரிஷ்கரோதி தர்ஹி ஸ பாவிதம்’ ப்ரபோ⁴: கார்ய்யயோக்³யம்’ ஸர்வ்வஸத்கார்ய்யாயோபயுக்தம்’ ஸம்மாநார்த²கஞ்ச பா⁴ஜநம்’ ப⁴விஷ்யதி|
22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.
யௌவநாவஸ்தா²யா அபி⁴லாஷாஸ்த்வயா பரித்யஜ்யந்தாம்’ த⁴ர்ம்மோ விஸ்²வாஸ: ப்ரேம யே ச ஸு²சிமநோபி⁴: ப்ரபு⁴ம் உத்³தி³ஸ்²ய ப்ரார்த²நாம்’ குர்வ்வதே தை: ஸார்த்³த⁴ம் ஐக்யபா⁴வஸ்²சைதேஷு த்வயா யத்நோ விதீ⁴யதாம்’|
23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക.
அபரம்’ த்வம் அநர்த²காந் அஜ்ஞாநாம்’ஸ்²ச ப்ரஸ்²நாந் வாக்³யுத்³தோ⁴த்பாத³காந் ஜ்ஞாத்வா தூ³ரீகுரு|
24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം.
யத: ப்ரபோ⁴ ர்தா³ஸேந யுத்³த⁴ம் அகர்த்தவ்யம்’ கிந்து ஸர்வ்வாந் ப்ரதி ஸா²ந்தேந ஸி²க்ஷாதா³நேச்சு²கேந ஸஹிஷ்ணுநா ச ப⁴விதவ்யம்’, விபக்ஷாஸ்²ச தேந நம்ரத்வேந சேதிதவ்யா: |
25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്.
ததா² க்ரு’தே யதீ³ஸ்²வர: ஸத்யமதஸ்ய ஜ்ஞாநார்த²ம்’ தேப்⁴யோ மந: பரிவர்த்தநரூபம்’ வரம்’ த³த்³யாத்,
26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.
தர்ஹி தே யேந ஸ²யதாநேந நிஜாபி⁴லாஷஸாத⁴நாய த்⁴ரு’தாஸ்தஸ்ய ஜாலாத் சேதநாம்’ ப்ராப்யோத்³தா⁴ரம்’ லப்³து⁴ம்’ ஸ²க்ஷ்யந்தி|