< 2 തിമൊഥെയൊസ് 2 >

1 എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.
ⲁ̅ⲛⲧⲟⲕ ϭⲉ ⲡⲁϣⲏⲣⲉ ϭⲙϭⲟⲙ ϩⲙ ⲡⲉϩⲙⲟⲧ ⲉⲧϩⲙ ⲡⲉⲭⲥ ⲓⲏⲥ
2 അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക.
ⲃ̅ⲁⲩⲱ ⲛⲉⲛⲧⲁⲕⲥⲟⲧⲙⲟⲩ ⲛⲧⲟⲟⲧ ϩⲓⲧⲛ ϩⲁϩ ⲙⲙⲛⲧⲣⲉ ⲛⲁⲓ ⲕⲁⲁⲩ ⲉϩⲣⲁⲓ ⲛϩⲉⲛⲡⲓⲥⲧⲟⲥ ⲛⲣⲱⲙⲉ ⲛⲁⲓ ⲉⲩⲛⲁϣϭⲙϭⲟⲙ ⲉⲧⲥⲁⲃⲉ ϩⲉⲛⲕⲟⲟⲩⲉ
3 ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക.
ⲅ̅ϣⲡϩⲓⲥⲉ ϩⲱⲥ ⲙⲁⲧⲟⲓ ⲉⲛⲁⲛⲟⲩϥ ⲛⲧⲉ ⲡⲉⲭⲥ ⲓⲏⲥ
4 സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്.
ⲇ̅ⲙⲉⲣⲉ ⲗⲁⲁⲩ ⲉϥⲟ ⲙⲙⲁⲧⲟⲓ ⲧⲁϩϥ ⲙⲛ ⲛⲉϩⲃⲏⲩⲉ ⲙⲡⲃⲓⲟⲥ ϫⲉ ⲉϥⲉⲁⲣⲉⲥⲕⲉ ⲙⲡⲉⲛⲧⲁϥⲁⲁϥ ⲙⲙⲁⲧⲟⲓ
5 കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല.
ⲉ̅ⲉϣⲱⲡⲉ ⲇⲉ ⲟⲛ ⲉⲣϣⲁⲛ ⲟⲩⲁ ⲣϣⲟⲉⲓϫ ⲙⲉϥϫⲓ ⲕⲗⲟⲙ ⲉⲓ ⲙⲏⲧⲓ ⲛϥⲙⲓϣⲉ ⲕⲁⲗⲱⲥ
6 കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്.
ⲋ̅ⲡⲟⲩⲟⲉⲓⲉ ⲉⲧϩⲟⲥⲉ ⲛⲧⲟϥ ⲉϣⲁϥϫⲓ ⲉⲃⲟⲗ ϩⲛ ⲛⲕⲁⲣⲡⲟⲥ ⲛϣⲟⲣⲡ
7 ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.
ⲍ̅ⲛⲟⲓ ⲛⲛⲉϯϫⲱ ⲙⲙⲟⲟⲩ ⲉⲣⲉⲡϫⲟⲉⲓⲥ ⲅⲁⲣ ϯⲛⲁⲕ ⲛⲟⲩⲙⲛⲧⲣⲙⲛϩⲏⲧ ϩⲛ ϩⲱⲃ ⲛⲓⲙ
8 ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക.
ⲏ̅ⲁⲣⲓⲡⲙⲉⲉⲩⲉ ⲛⲓⲏⲥ ⲡⲉⲭⲥ ⲉⲁϥⲧⲱⲟⲩⲛ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲉⲃⲟⲗ ϩⲙ ⲡⲉⲥⲡⲉⲣⲙⲁ ⲛⲇⲁⲩⲉⲓⲇ ⲕⲁⲧⲁ ⲡⲁⲉⲩⲁⲅⲅⲉⲗⲓⲟⲛ
9 ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല.
ⲑ̅ⲡⲁⲓ ⲉϯϣⲡϩⲓⲥⲉ ⲛϩⲏⲧϥ ϣⲁϩⲣⲁⲓ ⲉⲙⲙⲣⲣⲉ ϩⲱⲥ ⲥⲟⲟⲛⲉ ⲁⲗⲗⲁ ⲙⲡϣⲁϫⲉ ⲙⲡⲛⲟⲩⲧⲉ ⲙⲏⲣ ⲁⲛ
10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു. (aiōnios g166)
ⲓ̅ⲉⲧⲃⲉ ⲡⲁⲓ ϯϥⲓ ϩⲁ ⲡⲧⲏⲣϥ ⲉⲧⲃⲉ ⲛⲥⲱⲧⲡ ϫⲉ ⲉⲩⲉϫⲓ ϩⲱⲟⲩ ⲙⲡⲱⲛϩ ϩⲓⲧⲙ ⲡⲉⲭⲥ ⲓⲏⲥ ⲙⲛ ⲡⲉⲟⲟⲩ ⲛⲧⲡⲉ (aiōnios g166)
11 ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും;
ⲓ̅ⲁ̅ⲟⲩⲡⲓⲥⲧⲟⲥ ⲡⲉ ⲡϣⲁϫⲉ ⲉϣϫⲉ ⲁⲛⲙⲟⲩ ⲅⲁⲣ ⲛⲙⲙⲁϥ ⲉⲓⲉ ⲧⲛⲛⲁⲱⲛϩ ⲟⲛ ⲛⲙⲙⲁϥ
12 കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും.
ⲓ̅ⲃ̅ⲉϣϫⲉ ⲧⲛϩⲩⲡⲟⲙⲓⲛⲉ ⲉⲓⲉ ⲧⲛⲛⲁⲣⲣⲣⲟ ⲛⲙⲙⲁϥ ⲉϣϫⲉ ⲧⲛⲁⲣⲛⲁ ⲙⲙⲟϥ ⲉⲓⲉ ϥⲛⲁⲁⲣⲛⲁ ⲙⲙⲟⲛ ϩⲱⲱϥ
13 നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!
ⲓ̅ⲅ̅ⲉϣϫⲉ ⲧⲛⲟ ⲛⲁⲡⲓⲥⲧⲟⲥ ⲡⲏ ⲛⲁϭⲱ ⲉϥⲟ ⲙⲡⲓⲥⲧⲟⲥ ⲙⲛ ϣϭⲟⲙ ⲉⲧⲣⲉϥⲁⲣⲛⲁ ⲙⲙⲟϥ ⲟⲩⲁⲁϥ
14 നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക.
ⲓ̅ⲇ̅ⲛⲁⲓ ⲙⲁⲣⲟⲩⲣⲡⲉⲩⲙⲉⲉⲩⲉ ⲉⲕⲉⲣⲙⲛⲧⲣⲉ ⲙⲙⲟⲟⲩ ⲙⲡⲉⲙⲧⲟ ⲉⲃⲟⲗ ⲙⲡϫⲟⲉⲓⲥ ⲉⲧⲙϯⲧⲱⲛ ⲉⲙⲛ ⲗⲁⲁⲩ ⲛϩⲏⲩ ⲛϩⲏⲧϥ ⲉⲩϣⲟⲣϣⲣ ⲛⲛⲉⲧⲥⲱⲧⲙ
15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.
ⲓ̅ⲉ̅ϭⲉⲡⲏ ⲧⲁϩⲟⲕ ⲉⲣⲁⲧⲕ ⲛⲟⲩⲥⲱⲧⲡ ⲙⲡⲛⲟⲩⲧⲉ ⲛⲟⲩⲉⲣⲅⲁⲧⲏⲥ ⲉⲙⲉϥϫⲓϣⲓⲡⲉ ⲉϥϣⲱⲱⲧ ⲙⲡϣⲁϫⲉ ⲛⲧⲙⲉ
16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു.
ⲓ̅ⲋ̅ⲛⲓⲥⲙⲏ ⲇⲉ ⲉⲧϣⲟⲩⲉⲓⲧ ⲁⲩⲱ ⲉⲧⲃⲏⲧ ⲙⲡⲣⲟⲩⲱϣ ⲉϥⲓ ϩⲁⲣⲟⲟⲩ ⲛⲁⲥⲉⲃⲏⲥ ⲅⲁⲣ ⲛⲁⲡⲣⲟⲕⲟⲡⲧⲉ ⲉⲡⲉϩⲟⲩⲟ
17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്.
ⲓ̅ⲍ̅ⲁⲩⲱ ⲡⲉⲩϣⲁϫⲉ ⲛⲁⲣⲟⲩⲁⲙⲟⲙⲉ ⲛⲑⲉ ⲛⲟⲩⲅⲁⲅⲅⲣⲁⲓⲛⲁ ⲛⲁⲓ ⲉⲩⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲡⲉ ϩⲩⲙⲉⲛⲁⲓⲟⲥ ⲙⲛ ⲫⲓⲗⲏⲧⲟⲥ
18 അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു.
ⲓ̅ⲏ̅ⲛⲁⲓ ⲉⲛⲧⲁⲩⲣϩⲁⲉ ⲉⲧⲙⲉ ⲉⲩϫⲱ ⲙⲙⲟⲥ ϫⲉ ⲁⲧⲁⲛⲁⲥⲧⲁⲥⲓⲥ ⲟⲩⲱ ⲉⲥϣⲱⲡⲉ ⲁⲩⲱ ⲉⲩϣⲟⲣϣⲣ ⲛⲧⲡⲓⲥⲧⲓⲥ ⲛϩⲟⲓⲛⲉ
19 എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.
ⲓ̅ⲑ̅ⲧⲥⲛⲧⲉ ⲙⲉⲛ ⲉⲧⲧⲁϫⲣⲏⲩ ⲛⲧⲉ ⲡⲛⲟⲩⲧⲉ ⲁϩⲉⲣⲁⲧⲥ ⲉⲩⲛⲧⲁⲥ ⲙⲙⲁⲩ ⲛⲧⲉⲓⲥⲫⲣⲁⲅⲓⲥ ⲡϫⲟⲉⲓⲥ ⲅⲁⲣ ⲁϥⲥⲟⲩⲛ ⲛⲉⲧⲉⲛⲟⲩϥ ⲛⲉ ⲁⲩⲱ ⲙⲁⲣⲉϥⲥⲁϩⲱϥ ⲉⲃⲟⲗ ⲙⲡϫⲓ ⲛϭⲟⲛⲥ ⲛϭⲓ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲧⲁⲩⲟ ⲙⲡⲣⲁⲛ ⲙⲡϫⲟⲉⲓⲥ
20 ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും.
ⲕ̅ⲛϩⲉⲛⲥⲕⲉⲩⲏ ⲇⲉ ⲛⲛⲟⲩⲃ ⲁⲛ ⲙⲙⲁⲧⲉ ⲡⲉⲧϩⲛ ⲟⲩⲛⲟϭ ⲛⲏⲓ ⲙⲛ ϩⲉⲛϩⲁⲧ ⲁⲗⲗⲁ ⲟⲩⲛϣⲉ ⲟⲛ ϩⲓ ⲃⲗϫⲉ ϩⲟⲓⲛⲉ ⲙⲉⲛ ⲉⲩⲧⲁⲉⲓⲟ ϩⲉⲛⲕⲟⲟⲩⲉ ⲇⲉ ⲉⲩⲥⲱϣ
21 സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.
ⲕ̅ⲁ̅ⲉⲣϣⲁⲛ ⲟⲩⲁ ϭⲉ ⲧⲃⲃⲟϥ ⲉⲃⲟⲗ ϩⲛ ⲛⲁⲓ ϥⲛⲁϣⲱⲡⲉ ⲛⲟⲩⲥⲕⲉⲩⲟⲥ ⲉⲩϯⲙⲏ ⲉϥⲧⲃⲃⲏⲩ ⲁⲩⲱ ⲉϥⲣⲁⲛⲁϥ ⲙⲡϫⲟⲉⲓⲥ ⲉϥⲥⲃⲧⲱⲧ ⲉϩⲱⲃ ⲛⲓⲙ ⲛⲁⲅⲁⲑⲟⲛ
22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.
ⲕ̅ⲃ̅ⲛⲉⲡⲓⲑⲩⲙⲓⲁ ⲇⲉ ⲙⲙⲛⲧϣⲏⲣⲉ ϣⲏⲙ ⲡⲱⲧ ⲉⲃⲟⲗ ⲙⲙⲟⲟⲩ ⲡⲱⲧ ⲇⲉ ⲛⲧⲟϥ ⲛⲥⲁ ⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲧⲡⲓⲥⲧⲓⲥ ⲧⲁⲅⲁⲡⲏ ϯⲣⲏⲛⲏ ⲙⲛ ⲟⲩⲟⲛ ⲛⲓⲙ ⲉⲧⲉⲡⲓⲕⲁⲗⲉⲓ ⲙⲡⲉⲛϫⲟⲉⲓⲥ ⲉⲃⲟⲗ ϩⲛ ⲟⲩϩⲏⲧ ⲉϥⲟⲩⲁⲁⲃ
23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക.
ⲕ̅ⲅ̅ⲛⲓϣⲓⲛⲉ ⲇⲉ ⲛⲥⲟϭ ⲁⲩⲱ ⲛⲁⲧⲥⲃⲱ ⲡⲁⲣⲁⲓⲧⲉⲓ ⲙⲙⲟⲟⲩ ⲉⲕⲥⲟⲟⲩⲛ ϫⲉ ϣⲁⲩϫⲡⲉ ⲙⲓϣⲉ
24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം.
ⲕ̅ⲇ̅ⲟⲩϩⲙϩⲁⲗ ⲇⲉ ⲛⲧⲉ ⲡϫⲟⲉⲓⲥ ⲛϣϣⲉ ⲁⲛ ⲉⲣⲟϥ ⲉⲙⲓϣⲉ ⲁⲗⲗⲁ ⲛϥϣⲱⲡⲉ ⲉϥⲑⲃⲃⲓⲏⲩ ⲛⲛⲁϩⲣⲛ ⲟⲩⲟⲛ ⲛⲓⲙ ⲛⲣⲉϥϯⲥⲃⲱ ⲉϥⲁⲛⲉⲭⲉ ⲛⲛⲉⲑⲟⲟⲩ
25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്.
ⲕ̅ⲉ̅ⲉϥϯ ⲥⲃⲱ ⲛⲛⲉⲧⲟⲩⲱϩⲙ ϩⲛ ⲟⲩⲙⲛⲧⲣⲙⲣⲁϣ ϫⲉⲕⲁⲥ ⲉⲣⲉⲡⲛⲟⲩⲧⲉ ϯⲛⲁⲩ ⲛⲟⲩⲙⲉⲧⲁⲛⲟⲓⲁ ⲉⲡⲥⲟⲟⲩⲛ ⲛⲧⲙⲉ
26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.
ⲕ̅ⲋ̅ⲁⲩⲱ ⲛⲥⲉⲛⲏⲫⲉ ⲉⲃⲟⲗ ϩⲛ ⲧϭⲟⲣϭⲥ ⲙⲡⲇⲓⲁⲃⲟⲗⲟⲥ ⲉⲩϭⲏⲡ ⲉⲃⲟⲗ ϩⲓ ⲧⲟⲟⲧϥ ⲉⲡⲟⲩⲱϣ ⲙⲡⲉⲧⲙⲙⲁⲩ

< 2 തിമൊഥെയൊസ് 2 >