< 2 ശമൂവേൽ 20 >

1 ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”
Na rĩrĩ, kwarĩ mũndũ wa ngũĩ wetagwo Sheba mũrũ wa Bikiri, Mũbenjamini, nake agĩkorwo aarĩ hau. Akĩhuha karumbeta, akĩanĩrĩra, akiuga atĩrĩ, “Ithuĩ tũtirĩ na igai harĩ Daudi, tũtirĩ na handũ harĩ mũrũ wa Jesii! O mũndũ nĩacooke hema-inĩ yake, inyuĩ andũ a Isiraeli!”
2 അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു.
Nĩ ũndũ ũcio andũ othe a Isiraeli magĩtiganĩria Daudi, makĩrũmĩrĩra Sheba mũrũ wa Bikiri. No andũ a Juda makĩrũmĩrĩra mũthamaki wao kuuma Jorodani nginya Jerusalemu.
3 ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്.
Rĩrĩa Daudi aacookire gĩikaro kĩa nyũmba yake ya ũthamaki kũu Jerusalemu-rĩ, akĩoya thuriya iria ikũmi aatigĩte imenyagĩrĩre nyũmba ya ũthamaki, makĩigwo nyũmba marangagĩrwo. Nĩamaheaga irio, no ndaakomire nao. Maatũũraga marĩ ahingĩre na matariĩ ta atumia a ndigwa nginya mũthenya wa gũkua.
4 പിന്നെ രാജാവ് അമാസയെ വിളിച്ച്, “മൂന്നുദിവസത്തിനകം യെഹൂദാജനതയെ വിളിച്ചുകൂട്ടിക്കൊണ്ട് തന്റെ അടുക്കൽ വരാൻ കൽപ്പിച്ചു.”
Nake mũthamaki akĩĩra Amasa atĩrĩ, “Tũmanĩra andũ a Juda moke kũrĩ niĩ mũira wa matukũ matatũ mataanathira, nawe mwene ũgaakorwo ho.”
5 അങ്ങനെ അമാസ പോയി. എന്നാൽ രാജാവ് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.
No rĩrĩa Amasa aathiire gwĩta andũ a Juda, agĩikara ihinda iraaya kũrĩ rĩrĩa mũthamaki aamwĩrĩte.
6 അപ്പോൾ ദാവീദ് അബീശായിയോടു പറഞ്ഞു: “ഇപ്പോൾ ബിക്രിയുടെ മകനായ ശേബാ, അബ്ശാലോം ചെയ്തതിനെക്കാൾ അധികം ദ്രോഹം നമുക്കു ചെയ്തേക്കാം. അതിനാൽ നിന്റെ യജമാനന്റെ ആളുകളെയും കൂട്ടി അവനെ പിൻതുടരുക; അല്ലെങ്കിൽ അവൻ വല്ല സംരക്ഷിതനഗരവും കണ്ടെത്തുകയും നമ്മിൽനിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാം.”
Daudi akĩĩra Abishai atĩrĩ, “Rĩu Sheba mũrũ wa Bikiri nĩegũtũgera ngero nene kũrĩ ĩrĩa twagerirwo nĩ Abisalomu. Oya andũ a mwathi waku mũmũtengʼerie, kwaga ũguo aahota kuona matũũra mairigĩre oorĩre kuo, na ithuĩ twage kũmuona.”
7 അതിനാൽ യോവാബിന്റെ ആളുകളും കെരീത്യരും പ്ളേത്യരും സകലപരാക്രമശാലികളായ യോദ്ധാക്കളും അബീശായിയുടെ നേതൃത്വത്തിൽ ബിക്രിയുടെ മകനായ ശേബയെ പിൻതുടരാൻ ജെറുശലേമിൽനിന്ന് പുറപ്പെട്ടു.
Nĩ ũndũ ũcio andũ a Joabu, na Akerethi, na Apelethi, na njamba ciothe iria ciarĩ hinya makiumagara matongoretio nĩ Abishai. Nao magĩthiĩ moimĩte Jerusalemu, matengʼeretie Sheba mũrũ wa Bikiri.
8 അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു.
Rĩrĩa maarĩ ihiga-inĩ rĩrĩa inene kũu Gibeoni, Amasa agĩũka kũmatũnga. Joabu eehumbĩte nguo ciake cia mbaara, na akehotora mũcibi na rũhiũ rũrĩ njora thĩinĩ. Rĩrĩa aathiire mbere, rũhiũ rũu rũkiuma njora-inĩ.
9 “സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു.
Joabu akĩĩra Amasa atĩrĩ, “Ũrĩ mwega, mũrũ wa baba?” Hĩndĩ ĩyo Joabu akĩnyiita Amasa nderu na guoko gwake kwa ũrĩo nĩguo amũmumunye.
10 യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു.
Amasa ndaatindanĩrĩire na rũhiũ rũrĩa Joabu aanyiitĩte na guoko, nake Joabu akĩmũtheeca nda naruo, namo mara make makiuma makĩgũa thĩ, na ndaigana kũmũtheeca rĩngĩ, nake Amasa agĩkua. Ningĩ Joabu na mũrũ wa nyina Abishai magĩtengʼeria Sheba mũrũ wa Bikiri.
11 യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!”
Ũmwe wa andũ a Joabu akĩrũgama mwena-inĩ wa Amasa, akiuga atĩrĩ, “Mũndũ ũrĩa wothe ũrĩ mwena wa Joabu na mwena wa Daudi, nĩarũmĩrĩre Joabu!”
12 അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു.
Nake Amasa eegaragaragia thakame-inĩ yake arĩ njĩra gatagatĩ, nake mũndũ ũcio akĩona atĩ mbũtũ ciothe cia ita nĩciarũgamaga hau. Rĩrĩa aamenyire atĩ o mũndũ aakinyaga harĩ Amasa akarũgama-rĩ, akĩmũkururia kuuma njĩra-inĩ, akĩmũiga gĩthaka-inĩ, na akĩmũhumbĩra na nguo.
13 അങ്ങനെ അമാസ പെരുവഴിയിൽനിന്നു നീക്കപ്പെട്ടതിനുശേഷം ജനമെല്ലാം ബിക്രിയുടെ മകനായ ശേബയെ പിടികൂടാൻ യോവാബിന്റെ പിന്നാലെ ചെന്നു.
Amasa aarĩkia kweherio njĩra-inĩ, andũ othe makĩrũmĩrĩra Joabu, magĩtengʼeria Sheba mũrũ wa Bikiri.
14 ശേബാ ആബേൽ ബേത്ത്-മാക്കാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും ബേര്യരുടെ സകലപ്രവിശ്യകളിലൂടെയും കടന്നുപോയി. അവരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ അനുഗമിച്ചു.
Sheba akĩhĩtũkĩra mĩhĩrĩga-inĩ yothe ya Isiraeli, agĩkinya Abeli-Bethi-Maaka, akĩhĩtũkĩra bũrũri-inĩ wothe wa Aberi, arĩa moonganire hamwe na makĩmũrũmĩrĩra.
15 യോവാബും സകലപടയാളികളും വന്ന് ആബേൽ-ബേത്ത്-മാക്കായിൽ ശേബയെ ഉപരോധിച്ചു. പട്ടണത്തിനുള്ളിൽ കടക്കുന്നതിനു ചരിഞ്ഞ പാതയുണ്ടാക്കി. അതു കിടങ്ങിന്റെ വക്കിലായിരുന്നു. യോവാബിനോടുകൂടെയുള്ള ജനമെല്ലാം കോട്ട തകർക്കാനായി ഇടിച്ചുകൊണ്ടിരിക്കുമ്പോൾ
Nacio mbũtũ ciothe cia ita hamwe na Joabu igĩũka na ikĩrigiicĩria Sheba kũu Abeli-Bethi-Maaka. Magĩthondeka kĩhumbu gĩa tĩĩri kũrigania na itũũra, nakĩo gĩkĩambatio nginya rũthingo rwa na nja rwa ũgitĩri wa itũũra. Na rĩrĩa maahũũraga rũthingo nĩguo marũmomore-rĩ,
16 ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.”
mũndũ-wa-nja ũmwe mũũgĩ agĩĩtana arĩ thĩinĩ wa itũũra rĩu, akiuga atĩrĩ, “Ta thikĩrĩriai! Ta thikĩrĩriai! Ĩrai Joabu oke haha nĩguo njarie nake.”
17 യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
Nake agĩthiĩ erekeire harĩ we; nake mũndũ-wa-nja ũcio akĩmũũria atĩrĩ, “Wee nĩwe Joabu?” Nake agĩcookia atĩrĩ, “Ĩĩ nĩ niĩ.” Nake akiuga atĩrĩ, “Gĩthikĩrĩrie ũrĩa ndungata yaku ĩkuuga.” Nake akiuga atĩrĩ, “Nĩ thikĩrĩirie.”
18 അവൾ തുടർന്നു: “‘ആബേലിൽച്ചെന്ന് പ്രശ്നത്തിനു പരിഹാരം തേടുക,’ എന്ന് മുമ്പു പറയുമായിരുന്നു. അങ്ങനെ അവർ പ്രശ്നങ്ങൾ പരിഹരിച്ചും വന്നിരുന്നു.
Mũndũ-wa-nja ũcio agĩthiĩ na mbere kwaria, akiuga atĩrĩ, “Tene-rĩ, ciugo ici nĩciaragio, gũkeerwo atĩrĩ ‘Andũ makaahooyaga kĩrĩra kũu Abeli.’ Naguo ũhoro ũgaathirĩra kuo.
19 ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?”
Ithuĩ-rĩ, tũrĩ andũ a thayũ na ehokeku thĩinĩ wa Isiraeli. Wee ũrageria kwananga itũũra rĩĩrĩ, na nĩrĩo nyina wa Isiraeli. Nĩ kĩĩ gĩgũtũma wende kũniina igai rĩa Jehova?”
20 അതുകേട്ട് യോവാബ്, “ദൈവം എനിക്കിതിന് ഇടവരുത്താതിരിക്കട്ടെ. വിഴുങ്ങിക്കളയുന്നതിനോ നശിപ്പിക്കുന്നതിനോ എനിക്ക് ഇടവരാതിരിക്കട്ടെ!
Joabu agĩcookia atĩrĩ, “Ũhoro ũcio ũrondaihĩrĩria! Ũhoro wa kũniina na kwananga ũrondaihĩrĩria!
21 ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.” “അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു.
Ũguo tiguo ũhoro ũtariĩ. Mũndũ wĩtagwo Sheba mũrũ wa Bikiri, kuuma bũrũri ũrĩa ũrĩ irĩma wa Efiraimu, nĩarĩkĩtie kwambararia guoko ookĩrĩre mũthamaki, ookĩrĩre Daudi. Tũnengerei mũndũ ũcio ũmwe tu, na nĩngũtigana na itũũra rĩĩrĩ.” Mũndũ-wa-nja ũcio akĩĩra Joabu atĩrĩ, “Nĩũgũikĩrio mũtwe wake kuuma rũthingo-inĩ.”
22 അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി.
Hĩndĩ ĩyo mũtumia ũcio agĩthiĩ kũrĩ andũ othe arĩ na mataaro macio make ma ũũgĩ, nao magĩtinia mũtwe wa Sheba mũrũ wa Bikiri, makĩũikĩria Joabu. Nĩ ũndũ ũcio Joabu akĩhuha karumbeta, nao andũ ake makĩharagana kuuma itũũra-inĩ, o mũndũ agĩcooka gwake mũciĩ. Nake Joabu agĩcooka kũrĩ mũthamaki kũu Jerusalemu.
23 യോവാബ് സകല ഇസ്രായേൽ സൈന്യത്തിനും അധിപനായിരുന്നു; കെരീത്യർക്കും പ്ളേത്യർക്കും അധിപതി യെഹോയാദായുടെ മകനായ ബെനായാവ് ആയിരുന്നു.
Joabu nĩwe warĩ mũnene wa mbũtũ ciothe cia ita cia Isiraeli; nake Benaia mũrũ wa Jehoiada aarĩ mũnene wa Akerethi, o na Apelethi;
24 അദോരാം നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ. അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ.
Adoniramu aarĩ mũtongoria wa kũrutithia wĩra wa hinya; nake Jehoshafatu mũrũ wa Ahiludu nĩwe warĩ mwandĩki wa maũndũ ma ihinda rĩu;
25 ശെവാ ലേഖകൻ, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
nake Sheva nĩwe warĩ mwandĩki-marũa; Zadoku na Abiatharu maarĩ athĩnjĩri-Ngai;
26 യായിര്യനായ ഈരാ ദാവീദിന്റെ പുരോഹിതനുമായിരുന്നു.
nake Ira, ũrĩa Mũnjairi, aarĩ mũthĩnjĩri-Ngai wa Daudi.

< 2 ശമൂവേൽ 20 >