< 2 ശമൂവേൽ 11 >

1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു.
Na rĩrĩ, hĩndĩ ya kĩmera yaakinya ihinda rĩrĩa athamaki maathiiaga mbaara-inĩ-rĩ, Daudi agĩtũma Joabu hamwe na andũ a mũthamaki na mbũtũ ciothe cia mbaara cia andũ a Isiraeli. Makĩananga Aamoni magĩcooka makĩrigiicĩria Raba. Nowe Daudi agĩtigwo Jerusalemu.
2 അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു.
Hwaĩ-inĩ ũmwe-rĩ, Daudi agĩũkĩra akiuma gĩtanda-inĩ gĩake agĩthiĩ gũceeranga kũu igũrũ rĩa nyũmba ya ũthamaki. Arĩ nyũmba igũrũ akĩona mũndũ-wa-nja agĩĩthamba. Mũndũ-wa-nja ũcio aarĩ mũthaka mũno,
3 അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു.
nake Daudi agĩtũma mũndũ agatuĩrie ũhoro wake. Mũndũ ũcio akĩmwĩra atĩrĩ, “Githĩ ũcio ti Bathisheba, mwarĩ wa Eliamu mũtumia wa Uria ũrĩa Mũhiti?”
4 അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി.
Hĩndĩ ĩyo Daudi agĩtũma andũ makamũgĩĩre. Mũndũ-wa-nja ũcio agĩũka kũrĩ Daudi, nake agĩkoma nake. (Nĩgũkorwo nĩethereetie ihinda rĩake rĩa mweri), nake agĩgĩĩcookera gwake mũciĩ.
5 അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു.
Mũndũ-wa-nja ũcio akĩgĩa nda na agĩtũmanĩra Daudi, akĩmwĩra atĩrĩ, “Ndĩ na nda.”
6 “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു.
Nĩ ũndũ ũcio Daudi agĩtũma mũndũ athiĩ kũrĩ Joabu amwĩre atĩrĩ: “Ndũmĩra Uria ũrĩa Mũhiti.” Nake Joabu agĩtũma Uria kũrĩ Daudi.
7 ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു.
Rĩrĩa Uria ookire, Daudi akĩmũũria ũhoro wa ũrĩa Joabu aatariĩ, na ũhoro wa ũrĩa thigari ciatariĩ, na ũrĩa mbaara yathiiaga na mbere.
8 പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി.
Ningĩ Daudi akĩĩra Uria atĩrĩ, “Ikũrũka gwaku mũciĩ ũgethambe magũrũ.” Nĩ ũndũ ũcio Uria akiuma nyũmba ya ũthamaki, na akĩrũmĩrĩrio kĩheo kuuma kũrĩ mũthamaki.
9 എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല.
No Uria agĩkoma itoonyero-inĩ rĩa nyũmba ya ũthamaki hamwe na ndungata ciothe cia mwathi wake, na ndaigana gũikũrũka athiĩ gwake mũciĩ.
10 “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
Rĩrĩa Daudi eerirwo atĩrĩ, “Uria ndaanathiĩ mũciĩ,” akĩmũũria atĩrĩ, “Githĩ to hĩndĩ woka kuuma kũraya? Nĩ kĩĩ kĩragiririe ũthiĩ mũciĩ?”
11 ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!”
Uria akĩĩra Daudi atĩrĩ, “Ithandũkũ rĩa Jehova, na andũ a Isiraeli na a Juda maikarĩte hema-inĩ, na mwathi wakwa Joabu na andũ a mwathi wakwa maikarĩte kambĩ kũu werũ-inĩ. Ingĩrahotire atĩa gũthiĩ mũciĩ gwakwa, ngarĩe na nganyue, na ngome na mũtumia wakwa? Ti-itherũ o ta ũrĩa ũtũũraga muoyo, ndingĩĩka ũndũ ta ũcio!”
12 അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു.
Ningĩ Daudi akĩmwĩra atĩrĩ, “Ikara gũkũ mũthenya ũngĩ ũmwe, na rũciũ nĩngagũtũma ũcooke.” Nĩ ũndũ ũcio Uria agĩikara Jerusalemu mũthenya ũcio na ũcio ũngĩ warũmĩrĩire.
13 ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.
Hĩndĩ ĩrĩa Daudi aamwĩtire, akĩrĩĩanĩra na akĩnyuuanĩra nake, ningĩ Daudi agĩtũma arĩĩo nĩ njoohi. No hwaĩ-inĩ Uria agĩthiĩ gũkoma mũgeeka-inĩ wake arĩ hamwe na ndungata cia mwathi wake; ndaigana gũthiĩ gwake mũciĩ.
14 പിറ്റേന്നു രാവിലെ ദാവീദ് യോവാബിന് ഒരു കത്തെഴുതി ഊരിയാവിന്റെ കൈവശം കൊടുത്തയച്ചു.
Rũciinĩ Daudi akĩandĩkĩra Joabu marũa, akĩmanengera Uria atware.
15 അതിൽ അദ്ദേഹം എഴുതിയിരുന്നു: “ഊരിയാവിനെ അത്യുഗ്രമായ പോരാട്ടം നടക്കുന്നിടത്തു മുൻനിരയിൽ നിർത്തണം. അങ്ങനെ അവൻ വെട്ടേറ്റുവീണു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻവാങ്ങണം.”
Marũa macio maandĩkĩtwo atĩrĩ, “Twara Uria harĩa mbaara ĩĩhĩire mũno. Ũcooke ũmũtiganĩrie nĩgeetha ooragwo.”
16 അതനുസരിച്ച് യോവാബ് നഗരത്തെ വളയുമ്പോൾ ശൂരരായ എതിരാളികൾ നിലയുറപ്പിച്ചിരിക്കുന്നു എന്നു ബോധ്യമുള്ള ഒരിടത്ത് ഊരിയാവിനെ നിയോഗിച്ചു.
Rĩrĩa Joabu aarigiicĩirie itũũra rĩrĩa inene, akĩiga Uria harĩa aamenyaga nĩho haarĩ agitĩri arĩa maarĩ njamba.
17 നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു.
Hĩndĩ ĩrĩa andũ a itũũra rĩu inene mookire kũrũa na Joabu-rĩ, andũ amwe a mbũtũ cia ita cia Daudi makĩũragwo; o nake Uria ũrĩa Mũhiti agĩkua.
18 യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി.
Joabu agĩtũma mũndũ kũrĩ Daudi akamũhe ũhoro wothe wa mbaara ĩyo.
19 അദ്ദേഹം ദൂതന്മാരോടു പറഞ്ഞയച്ചു: “നിങ്ങൾ യുദ്ധത്തിന്റെ ഈ പൂർണവിവരണം രാജാവിനു നൽകിക്കഴിയുമ്പോൾ,
Nake agĩatha mũndũ ũcio aatũmire atĩrĩ: “Warĩkia kũhe mũthamaki ũhoro ũyũ wothe wa mbaara,
20 രാജാവിന്റെ ക്രോധം ജ്വലിക്കും; അദ്ദേഹം നിങ്ങളോടു ചോദിച്ചെന്നുവരാം ‘നിങ്ങൾ നഗരത്തോട് ഇത്രയേറെ അടുത്തുചെന്നു പൊരുതിയതെന്തിന്? അവർ മതിലിന്മേൽനിന്ന് അമ്പെയ്യുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ?
marakara ma mũthamaki maahota kũrĩrĩmbũka, nake aahota gũkũũria atĩrĩ, ‘Nĩ kĩĩ gĩtũmire mũkuhĩrĩrie mũno itũũra inene mũkarũe? Kaĩ mũtooĩ atĩ no mamũrathe na mĩguĩ marĩ rũthingo-inĩ?
21 യെരൂബ്-ബേശെത്തിന്റെ മകനായ അബീമെലെക്കിനെ കൊന്നതാരാണ്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്റെ പിള്ള അയാളുടെമേൽ ഇട്ടതുകൊണ്ടല്ലേ അയാൾ തേബെസിൽവെച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്തിന്?’ ഇപ്രകാരം അദ്ദേഹം ചോദിച്ചാൽ, ‘അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്ന് അദ്ദേഹത്തോടു പറയണം.”
Nũũ woragire Abimeleku mũrũ wa Jerubu-Beshethu? Githĩ ti mũndũ-wa-nja wamũikĩirie ihiga rĩa gĩthĩi arĩ rũthingo-inĩ igũrũ? Githĩ ti kĩo gĩatũmire akuĩre kũu Thebezu? Nĩ kĩĩ kĩratũmire mũthiĩ hakuhĩ mũno na rũthingo?’ Angĩgakũũria ũguo-rĩ, nawe ũkaamũcookeria atĩrĩ, ‘O nayo ndungata yaku, Uria ũrĩa Mũhiti nĩmũkuũ.’”
22 ദൂതൻ പുറപ്പെട്ടു. അയാൾ വന്ന് യോവാബു പറഞ്ഞയച്ച കാര്യങ്ങളെല്ലാം ദാവീദിനോടു പറഞ്ഞു.
Nake mũndũ ũcio akiumagara agĩthiĩ, na aakinya, akĩĩra Daudi maũndũ mothe marĩa Joabu aamũtũmĩte akoige.
23 ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു.
Nake mũndũ ũcio watũmĩtwo akĩĩra Daudi atĩrĩ, “Andũ acio maratũkĩririe hinya, marooka kũrũa na ithuĩ werũ-inĩ, no tũrakĩmahũndũra nginya itoonyero-inĩ rĩa kĩhingo gĩa itũũra rĩrĩa inene.
24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.”
Hĩndĩ ĩyo aikia a mĩguĩ maraikĩria ndungata ciaku mĩguĩ marĩ rũthingo igũrũ, na andũ amwe a mũthamaki nĩmakuĩte. O na ningĩ ndungata yaku, Uria ũrĩa Mũhiti, nĩĩkuĩte.”
25 ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു പറയുക, ‘ഇതുമൂലം നീ ദുഃഖിക്കരുത്; വാൾ അങ്ങും ഇങ്ങും നാശം വിതയ്ക്കും. നഗരത്തിനെതിരേ ആക്രമണം ശക്തിപ്പെടുത്തി അതിനെ നശിപ്പിക്കുക.’ യോവാബിനെ പ്രോത്സാഹിപ്പിക്കാൻ നീ ഈ വിധം പറയുക.”
Nake Daudi akĩĩra mũndũ ũcio atĩrĩ, “Thiĩ wĩre Joabu atĩrĩ: ‘Tiga kũigua ũũru nĩ ũhoro ũcio; rũhiũ rũniinaga mũndũ ũmwe o ta ũrĩa rũniinaga ũrĩa ũngĩ. Thiĩ na mbere gũtharĩkĩra itũũra rĩu inene ũrĩanange.’ Wĩre Joabu ũguo nĩgeetha ũmũũmĩrĩrie.”
26 തന്റെ ഭർത്താവു മരിച്ചുപോയി എന്ന് ഊരിയാവിന്റെ ഭാര്യ കേട്ടപ്പോൾ അവൾ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.
Rĩrĩa mũtumia wa Uria aiguire atĩ mũthuuriwe nĩakuĩte-rĩ, akĩmũcakaĩra.
27 വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ തന്റെ കൊട്ടാരത്തിൽ വരുത്തി. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. എന്നാൽ ദാവീദിന്റെ ഈ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായിത്തീർന്നു.
Ihinda rĩa gũcakaya rĩathira-rĩ, Daudi akiuga areehwo gwake nyũmba, nake agĩtuĩka mũtumia wake, na akĩmũciarĩra kahĩĩ. No rĩrĩ, ũndũ ũcio Daudi ekĩte nĩwarakaririe Jehova.

< 2 ശമൂവേൽ 11 >