< 2 പത്രൊസ് 1 >

1 യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രോസ്, നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നീതിയിലൂടെ ഞങ്ങൾക്കു ലഭിച്ചതുപോലെയുള്ള അമൂല്യവിശ്വാസം ലഭിച്ചിട്ടുള്ളവർക്ക്, എഴുതുന്നത്:
যে জনা অস্মাভিঃ সাৰ্দ্ধম্ অস্তদীশ্ৱৰে ত্ৰাতৰি যীশুখ্ৰীষ্টে চ পুণ্যসম্বলিতৱিশ্ৱাসধনস্য সমানাংশিৎৱং প্ৰাপ্তাস্তান্ প্ৰতি যীশুখ্ৰীষ্টস্য দাসঃ প্ৰেৰিতশ্চ শিমোন্ পিতৰঃ পত্ৰং লিখতি|
2 ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
ঈশ্ৱৰস্যাস্মাকং প্ৰভো ৰ্যীশোশ্চ তৎৱজ্ঞানেন যুষ্মাস্ৱনুগ্ৰহশান্ত্যো ৰ্বাহুল্যং ৱৰ্ত্ততাং|
3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്.
জীৱনাৰ্থম্ ঈশ্ৱৰভক্ত্যৰ্থঞ্চ যদ্যদ্ আৱশ্যকং তৎ সৰ্ৱ্ৱং গৌৰৱসদ্গুণাভ্যাম্ অস্মদাহ্ৱানকাৰিণস্তত্ত্ৱজ্ঞানদ্ৱাৰা তস্যেশ্ৱৰীযশক্তিৰস্মভ্যং দত্তৱতী|
4 ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.
তৎসৰ্ৱ্ৱেণ চাস্মভ্যং তাদৃশা বহুমূল্যা মহাপ্ৰতিজ্ঞা দত্তা যাভি ৰ্যূযং সংসাৰৱ্যাপ্তাৎ কুৎসিতাভিলাষমূলাৎ সৰ্ৱ্ৱনাশাদ্ ৰক্ষাং প্ৰাপ্যেশ্ৱৰীযস্ৱভাৱস্যাংশিনো ভৱিতুং শক্নুথ|
5 ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും
ততো হেতো ৰ্যূযং সম্পূৰ্ণং যত্নং ৱিধায ৱিশ্ৱাসে সৌজন্যং সৌজন্যে জ্ঞানং
6 വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും
জ্ঞান আযতেন্দ্ৰিযতাম্ আযতেন্দ্ৰিযতাযাং ধৈৰ্য্যং ধৈৰ্য্য ঈশ্ৱৰভক্তিম্
7 ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക.
ঈশ্ৱৰভক্তৌ ভ্ৰাতৃস্নেহে চ প্ৰেম যুঙ্ক্ত|
8 ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും.
এতানি যদি যুষ্মাসু ৱিদ্যন্তে ৱৰ্দ্ধন্তে চ তৰ্হ্যস্মৎপ্ৰভো ৰ্যীশুখ্ৰীষ্টস্য তত্ত্ৱজ্ঞানে যুষ্মান্ অলসান্ নিষ্ফলাংশ্চ ন স্থাপযিষ্যন্তি|
9 ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്.
কিন্ত্ৱেতানি যস্য ন ৱিদ্যন্তে সো ঽন্ধো মুদ্ৰিতলোচনঃ স্ৱকীযপূৰ্ৱ্ৱপাপানাং মাৰ্জ্জনস্য ৱিস্মৃতিং গতশ্চ|
10 ആകയാൽ സഹോദരങ്ങളേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കുക. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ ഒരിക്കലും പാപത്തിൽ വഴുതിവീഴുകയില്ല.
১০তস্মাদ্ হে ভ্ৰাতৰঃ, যূযং স্ৱকীযাহ্ৱানৱৰণযো ৰ্দৃঢকৰণে বহু যতধ্ৱং, তৎ কৃৎৱা কদাচ ন স্খলিষ্যথ|
11 അങ്ങനെ നിങ്ങൾക്കു നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു സ്വീകരണം ലഭിക്കും. (aiōnios g166)
১১যতো ঽনেন প্ৰকাৰেণাস্মাকং প্ৰভোস্ত্ৰাতৃ ৰ্যীশুখ্ৰীষ্টস্যানন্তৰাজ্যস্য প্ৰৱেশেন যূযং সুকলেন যোজযিষ্যধ্ৱে| (aiōnios g166)
12 നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങളെ അഭ്യസിപ്പിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ സദാ ഓർമിപ്പിക്കാൻ ഞാൻ തൽപ്പരനാണ്.
১২যদ্যপি যূযম্ এতৎ সৰ্ৱ্ৱং জানীথ ৱৰ্ত্তমানে সত্যমতে সুস্থিৰা ভৱথ চ তথাপি যুষ্মান্ সৰ্ৱ্ৱদা তৎ স্মাৰযিতুম্ অহম্ অযত্নৱান্ ন ভৱিষ্যামি|
13 ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു.
১৩যাৱদ্ এতস্মিন্ দূষ্যে তিষ্ঠামি তাৱদ্ যুষ্মান্ স্মাৰযন্ প্ৰবোধযিতুং ৱিহিতং মন্যে|
14 കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം.
১৪যতো ঽস্মাকং প্ৰভু ৰ্যীশুখ্ৰীষ্টো মাং যৎ জ্ঞাপিতৱান্ তদনুসাৰাদ্ দূষ্যমেতৎ মযা শীঘ্ৰং ত্যক্তৱ্যম্ ইতি জানামি|
15 എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും.
১৫মম পৰলোকগমনাৎ পৰমপি যূযং যদেতানি স্মৰ্ত্তুং শক্ষ্যথ তস্মিন্ সৰ্ৱ্ৱথা যতিষ্যে|
16 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രഭാപൂർണമായ പുനരാഗമനം ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലത്തോടെ കെട്ടിച്ചമച്ച കഥകൾകൊണ്ടായിരുന്നില്ല; മറിച്ച്, ഞങ്ങൾ അവിടത്തെ പ്രതാപത്തിന് ദൃക്‌സാക്ഷികൾ ആയിരുന്നതുകൊണ്ടാണ്.
১৬যতো ঽস্মাকং প্ৰভো ৰ্যীশুখ্ৰীষ্টস্য পৰাক্ৰমং পুনৰাগমনঞ্চ যুষ্মান্ জ্ঞাপযন্তো ৱযং কল্পিতান্যুপাখ্যানান্যন্ৱগচ্ছামেতি নহি কিন্তু তস্য মহিম্নঃ প্ৰত্যক্ষসাক্ষিণো ভূৎৱা ভাষিতৱন্তঃ|
17 “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ” എന്ന അശരീരി പരമോൽക്കൃഷ്ടമായ തേജസ്സിൽനിന്ന് ഉണ്ടായപ്പോൾ പിതാവായ ദൈവത്തിൽനിന്ന് അവിടത്തേക്ക് ബഹുമാനവും തേജസ്സും ലഭിച്ചു.
১৭যতঃ স পিতুৰীশ্ৱৰাদ্ গৌৰৱং প্ৰশংসাঞ্চ প্ৰাপ্তৱান্ ৱিশেষতো মহিমযুক্ততেজোমধ্যাদ্ এতাদৃশী ৱাণী তং প্ৰতি নিৰ্গতৱতী, যথা, এষ মম প্ৰিযপুত্ৰ এতস্মিন্ মম পৰমসন্তোষঃ|
18 കർത്താവിനോടൊപ്പം വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് പുറപ്പെട്ട ഈ അശരീരി കേട്ടു.
১৮স্ৱৰ্গাৎ নিৰ্গতেযং ৱাণী পৱিত্ৰপৰ্ৱ্ৱতে তেন সাৰ্দ্ধং ৱিদ্যমানৈৰস্মাভিৰশ্ৰাৱি|
19 ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്.
১৯অপৰম্ অস্মৎসমীপে দৃঢতৰং ভৱিষ্যদ্ৱাক্যং ৱিদ্যতে যূযঞ্চ যদি দিনাৰম্ভং যুষ্মন্মনঃসু প্ৰভাতীযনক্ষত্ৰস্যোদযঞ্চ যাৱৎ তিমিৰমযে স্থানে জ্ৱলন্তং প্ৰদীপমিৱ তদ্ ৱাক্যং সম্মন্যধ্ৱে তৰ্হি ভদ্ৰং কৰিষ্যথ|
20 തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം.
২০শাস্ত্ৰীযং কিমপি ভৱিষ্যদ্ৱাক্যং মনুষ্যস্য স্ৱকীযভাৱবোধকং নহি, এতদ্ যুষ্মাভিঃ সম্যক্ জ্ঞাযতাং|
21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഹിതാനുസരണം ഉത്ഭവിച്ചിട്ടില്ല; പിന്നെയോ, പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിക്കുകയായിരുന്നു.
২১যতো ভৱিষ্যদ্ৱাক্যং পুৰা মানুষাণাম্ ইচ্ছাতো নোৎপন্নং কিন্ত্ৱীশ্ৱৰস্য পৱিত্ৰলোকাঃ পৱিত্ৰেণাত্মনা প্ৰৱৰ্ত্তিতাঃ সন্তো ৱাক্যম্ অভাষন্ত|

< 2 പത്രൊസ് 1 >