< 2 രാജാക്കന്മാർ 2 >

1 യഹോവ ഏലിയാവിനെ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കുന്നതിനു തൊട്ടുമുമ്പേ ഏലിയാവും എലീശയും ഗിൽഗാലിൽനിന്ന് യാത്രചെയ്യുകയായിരുന്നു.
ထာဝရဘုရား သည် ဧလိယ ကို လေဘွေ အားဖြင့် ကောင်းကင် သို့ ချီ တော်မူချိန်နီးသောအခါ၊ ဧလိယ သည် ဧလိရှဲ နှင့်အတူ ဂိလဂါလ မြို့သို့ သွား ၏
2 “നീ ഇവിടെത്തന്നെ താമസിക്കുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു,” എന്ന് ഏലിയാവ് എലീശയോടു പറഞ്ഞു. എന്നാൽ, എലീശാ അദ്ദേഹത്തോട്: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല” എന്നു മറുപടി പറഞ്ഞു. അങ്ങനെ, അവർ ഇരുവരും ബേഥേലിലേക്കു യാത്രപുറപ്പെട്ടു.
ဧလိယ ကလည်း ၊ ဤ အရပ်၌ နေရစ် ပါလော့။ ထာဝရဘုရား သည် ငါ့ ကို ဗေသလ မြို့သို့ စေလွှတ် တော်မူသည် ဟု ဧလိရှဲ အား ဆို လျှင်၊ ဧလိရှဲ က ထာဝရဘုရား အသက် ၊ ကိုယ်တော် အသက်ရှင် တော်မူသည်အတိုင်း ၊ ကိုယ်တော် နှင့် အကျွန်ုပ်မ ကွာ ရပါဟု ပြန်ပြော လျက် ၊ ထိုသူနှစ်ယောက်တို့ သည် ဗေသလ မြို့သို့သွား ကြ၏
3 ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്നു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം; നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് എലീശാ മറുപടി പറഞ്ഞു.
ထိုမြို့၌ရှိသောပရောဖက် အမျိုးသား တို့သည် ဧလိရှဲ ကို ခရီးဦးကြိုပြုအံ့သောငှါထွက် လာ၍ ၊ ထာဝရဘုရား သည် ကိုယ်တော် သခင် ကို ကိုယ်တော် ခေါင်း မှ ယနေ့ နှုတ် သွားတော်မူမည်ကို သိ တော်မူသလော ဟု မေး လျှင် ၊ ဟုတ်ကဲ့ငါ သိ ၏။ တိတ်ဆိတ် စွာ နေကြပါဟုပြော ဆို၏
4 പിന്നെ, ഏലിയാവ് എലീശയോട്: “എലീശേ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ എലീശാ പറഞ്ഞു: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല.” അങ്ങനെ, അവർ യെരീഹോവിലേക്കു യാത്രതുടർന്നു.
ဧလိယ ကလည်း ၊ အိုဧလိရှဲ ၊ ဤ အရပ်၌ နေရစ် ပါလော့။ ထာဝရဘုရား သည် ငါ့ ကိုယေရိခေါ မြို့သို့ စေလွှတ် တော်မူသည်ဟုဆိုလျှင်၊ ဧလိရှဲက၊ ထာဝရဘုရား အသက် ၊ ကိုယ်တော် အသက် ရှင်တော်မူသည်အတိုင်း ၊ ကိုယ်တော် နှင့် အကျွန်ုပ်မ ကွာ ရပါဟု ပြန်ပြော လျက် ၊ ထိုသူနှစ်ယောက်တို့သည် ယေရိခေါ မြို့သို့ သွား ကြ ၏
5 യെരീഹോവിലെ പ്രവാചകഗണം എലീശയെ സമീപിച്ചു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം. നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ထိုမြို့၌ရှိသောပရောဖက် အမျိုးသား တို့သည် ဧလိရှဲ ထံသို့ လာ ၍ ထာဝရဘုရား သည် ကိုယ်တော် သခင် ကို ကိုယ်တော် ခေါင်း မှ ၊ ယနေ့ နှုတ် သွားတော်မူမည်ကို သိ တော်မူသလော ဟုမေး လျှင် ၊ ဟုတ်ကဲ့ငါ သိ ၏။ တိတ်ဆိတ် စွာ နေကြပါဟု ပြော ဆို၏
6 അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.
ဧလိယ ကလည်း ဤ အရပ်၌ နေရစ် ပါလော့။ ထာဝရဘုရား သည် ငါ့ ကိုယော်ဒန် မြစ်သို့ စေလွှတ် တော်မူ သည်ဟုဆို လျှင် ၊ ဧလိရှဲက၊ ထာဝရဘုရား အသက် ၊ ကိုယ်တော် အသက်ရှင် တော်မူသည်အတိုင်း ၊ ကိုယ်တော် နှင့်အကျွန်ုပ်မ ကွာ ရပါဟု ပြန် ပြောလျက်၊ ထိုသူ နှစ် ယောက်တို့သည် အတူသွား ကြ၏
7 ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു.
ပရောဖက် အမျိုးသား ငါးကျိပ် တို့သည် အဝေး က ကြည့်ရှု ခြင်းငှါ သွား ၍ ရပ် နေကြ၏။ ထို သူနှစ် ယောက်တို့ သည် ယော်ဒန် မြစ်နား မှာ ရပ် နေကြ၏
8 ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.
ဧလိယ သည် မိမိ ဝတ်လုံ ကိုယူ ၍ လိပ် ပြီးမှ ၊ ရေ ကိုရိုက် သဖြင့် ရေသည် တဘက် တချက်ကွဲ ၍ ၊ ထို သူ နှစ် ယောက်တို့သည် မြေ ပေါ် မှာ ရှောက်သွား ကြ၏
9 അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു. “അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി.
မြစ် တဘက် သို့ ရောက်သောအခါ ၊ ဧလိယ က၊ သင် နှင့် ငါမ ကွာ မှီ ငါ ၌တစုံတခုသောဆုကို တောင်း လော့ဟု ဧလိရှဲ အား ဆို လျှင်၊ ဧလိရှဲ က၊ ကိုယ်တော် ဝိညာဉ် နှစ်ဆ သောအဘို့ ကို အကျွန်ုပ် အပေါ် မှာ ရှိ ပါစေသောဟု တောင်း သော်၊ “
10 “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.
၁၀ဧလိယကသင်သည်ရ ခဲသောဆုကို တောင်း ၏။ သင် နှင့် ငါ ကွာ သည်ကို မြင် လျှင် ရ မည်။ သို့မဟုတ် မ ရ ဟု ပြော ဆို၏
11 അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.
၁၁ထိုသို့နှုတ်ဆက်လျက်သွားကြစဉ်တွင်၊ မီး ရထား နှင့် မီး မြင်း တို့သည် ပေါ် လာ၍ ထို သူနှစ် ယောက်တို့ကို ခွဲခွါ သဖြင့် ၊ ဧလိယ သည် လေဘွေ အားဖြင့် ကောင်းကင် သို့ တက် လေ၏
12 എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു.
၁၂ဧလိရှဲ သည် ကြည့် မြင်လျှင် ငါ့ အဘ ၊ ငါ့ အဘ ၊ ဣသရေလ ရထား ၊ ဣသရေလ မြင်း ပါတကားဟု ဟစ် သော်လည်း ၊ နောက် တဖန် ဧလိယ ကိုမ မြင် ရ။ မိမိ အဝတ် ကို ကိုင် ၍ နှစ် ပိုင်း ဆုတ် လေ၏
13 പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു.
၁၃အောက်သို့ကျ သော ဧလိယ ဝတ်လုံ ကို ကောက် ၍ ပြန် လေ၏။ ယော်ဒန် မြစ်နား မှာ ရပ် ၍၊ “
14 അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു.
၁၄ရေ ကို ဝတ်လုံ နှင့် ရိုက် လျက် ၊ ဧလိယ ကိုးကွယ်သော ဘုရား သခင်ထာဝရဘုရား သည် အဘယ် မှာရှိတော်မူသနည်းဟူ၍တဖန် ရိုက် သောအခါ ၊ ရေ သည် တဘက် တချက်ကွဲ သဖြင့် ဧလိရှဲ သည် ကူး သွား၏
15 യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.
၁၅ယေရိခေါ မြို့မှာ ကြည့်ရှု သော ပရောဖက် အမျိုးသား တို့သည် ဧလိရှဲကို မြင်လျှင်၊ ဧလိယ ၏ ဝိညာဉ် သည် ဧလိရှဲ အပေါ် မှာ ကျိန်းဝပ် သည်ဟုဆို လျက် ခရီးဦး ကြိုပြုအံ့သောငှါ သွား ၍ သူ့ ရှေ့ ၌ မြေ ပေါ် မှာ ပြပ်ဝပ် ကြ၏
16 അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു. “അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു.
၁၆သူတို့ကလည်း၊ ကိုယ်တော် ကျွန် တို့၌ ခွန်အား ကြီးသောသူ ငါးကျိပ် ရှိ ပါ၏။ သူတို့သည်သွား ၍ ကိုယ်တော် ၏ သခင် ကိုရှာ မည်အကြောင်း၊ အခွင့်ပေး တော်မူပါ။ ထာဝရဘုရား ၏ ဝိညာဉ် တော်သည်သူ့ ကို ချီ ယူ၍ တစုံတခု သောတောင် ပေါ်၌ ဖြစ်စေ၊ ချိုင့် ထဲသို့ ဖြစ်စေချကောင်းချ တော်မူလိမ့်မည်ဟု အခွင့်တောင်း လျှင် ၊ မ စေလွှတ် ကြနှင့်ဟု ဧလိရှဲသည် မြစ်တားသော်လည်း၊”
17 അദ്ദേഹത്തിനു മുഷിവ് തോന്നുന്നതുവരെയും അവർ നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം, “അവരെ അയച്ചുകൊള്ളൂ” എന്നു പറഞ്ഞു. അവർ അൻപതുപേരെ അയച്ചു. അവർ മൂന്നുദിവസം തെരഞ്ഞെങ്കിലും ഏലിയാവിനെ കണ്ടെത്തിയില്ല.
၁၇သူတို့သည် ဧလိရှဲ စိတ် အားလျော့သည် တိုင်အောင် အလွန် တောင်းပန်သောအခါ၊ စေလွှတ် ကြဟု ဆို ၏။ သူတို့သည် လူ ငါးကျိပ် ကို စေလွှတ် သဖြင့် ၊ သုံး ရက် ပတ်လုံးရှာ ၍ မ တွေ့ နိုင်ကြ
18 അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.
၁၈ဧလိရှဲ သည် ယေရိခေါ မြို့မှာ နေ သေးသည် ဖြစ်၍၊ လူတို့သည် ပြန် လာသောအခါ ၊ မ သွား ကြနှင့်ဟု ငါမြစ်တား သည် မ ဟုတ်လော ဟု ဆို ၏
19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.
၁၉ထိုမြို့ သား တို့က၊ ကိုယ်တော် မြင် တော်မူသည်အတိုင်း ၊ ဤမြို့ တည် ရာအရပ် သည်သာယာ ပါ၏။ သို့ရာတွင် ရေ မ ကောင်း၊ မြေ လည်း ကိုယ်ဝန် ပျက်စေတတ် ပါသည်ဟု ဧလိရှဲ အား လျှောက် ကြလျှင်၊ “
20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
၂၀ဧလိရှဲက၊ ဘူး သစ် တလုံးကို ဆား ထည့် ၍ ယူ ခဲ့ ကြလော့ဟုဆို သည်အတိုင်း ယူ ခဲ့ကြ၏
21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു; ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
၂၁ဧလိရှဲသည် စမ်း ရေတွင်းသို့ သွား ၍ ဆား ကိုခတ် လျက် ၊ ထာဝရဘုရား မိန့် တော်မူသည်ကား ဤ ရေ ကို ငါ ချိုစေ၏။ နောက် တဖန် သေ စေမည်အကြောင်း၊ ကိုယ်ဝန် ပျက်စေမည်အကြောင်းကို မ ပြု ရဟု၊”
22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.
၂၂ဧလိရှဲ ဆင့်ဆို သော အမိန့် တော်အတိုင်း ထို ရေ သည် ယနေ့ တိုင်အောင် ချို လေ၏
23 യെരീഹോവിൽനിന്ന് എലീശ ബേഥേലിലേക്കുപോയി. അദ്ദേഹം വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരുകൂട്ടം ആൺകുട്ടികൾ പട്ടണത്തിന് പുറത്തുവന്ന് അദ്ദേഹത്തെ പരിഹസിച്ചുതുടങ്ങി. “കടന്നുപോ മൊട്ടത്തലയാ! കടന്നുപോ മൊട്ടത്തലയാ!” എന്ന് അവർ വിളിച്ചുകൂവി.
၂၃ထို မြို့မှ ဗေသလ မြို့သို့ပြန် ၍ ခရီးသွား စဉ် တွင်၊ လုလင်ပျို တို့သည် မြို့ ထဲ ကထွက် ၍ ၊ ဟေဦးပြည်း ၊ တက် ဦးလော့။ ဟေဦးပြည်း ၊ တက် ဦးလော့ဟု ကဲ့ရဲ့ ကြ၏
24 അദ്ദേഹം തിരിഞ്ഞ് അവരെ നോക്കി; യഹോവയുടെ നാമത്തിൽ അവർക്കെതിരേ ചില ശാപവാക്കുകൾ ഉച്ചരിച്ചു. അപ്പോൾ, രണ്ടു കരടികൾ വനത്തിൽനിന്ന് ഇറങ്ങിവന്ന് ആ ആൺകുട്ടികളിൽ നാൽപ്പത്തിരണ്ടുപേരെ കീറിക്കളഞ്ഞു.
၂၄ဧလိရှဲ သည် လှည့် ကြည့်ပြီးလျှင် ၊ ထာဝရဘုရား ၏ အခွင့် နှင့် ကျိန်ဆို သဖြင့် ၊ ဝံ မနှစ် ကောင်တို့သည် တော ထဲ ကထွက် ၍ လုလင်ပျို လေးကျိပ် နှစ် ယောက်တို့ကို ကိုက် သတ်လေ၏
25 പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.
၂၅ထို မြို့မှ ကရမေလ တောင် သို့ ၎င်း၊ ထို တောင်မှ ရှမာရိ မြို့သို့၎င်း အစဉ်အတိုင်းသွား ၏

< 2 രാജാക്കന്മാർ 2 >