< 2 രാജാക്കന്മാർ 14 >

1 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് ഭരണം തുടങ്ങി.
ဣသရေလ ရှင်ဘုရင် ယောခတ် သား ယဟောရှ နန်းစံ နှစ် နှစ် တွင်၊ “
2 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു.
ယုဒ ရှင်ဘုရင် ယောရှ သား အာမဇိ သည်အသက်နှစ်ဆယ် ငါး နှစ် ရှိ သော် နန်း ထိုင်၍ ယေရုရှလင် မြို့၌ နှစ်ဆယ် ကိုး နှစ် စိုးစံ ၏။ မယ်တော် ကား၊ ယေရုရှလင် မြို့သူ ယုဒ္ဒန် အမည် ရှိ၏
3 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ ആയിരുന്നില്ലതാനും. എല്ലാക്കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ യോവാശിനെ മാതൃകയാക്കിയിരുന്നു.
ထိုမင်းသည် ထာဝရဘုရား ရှေ့ တော်၌ တရား သော အမှုကိုပြု သော်လည်း ၊ အဘ ဒါဝိဒ် ၏ အကျင့်ကိုမမှီ ၊ ခမည်းတော် ယောရှ ပြု သမျှ အတိုင်း ပြု ၏
4 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
သို့ရာတွင် မြင့် သောအရပ်တို့ကို မ ပယ်ရှား သောကြောင့်၊ လူ တို့သည် ထိုအရပ် တို့၌ ယဇ် ပူဇော်၍ နံ့သာပေါင်းကို မီးရှို့ ကြ၏
5 രാജ്യം തന്റെ അധീനതയിൽ സുസ്ഥിരമായപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി.
အာမဇိသည် မင်း အာဏာတည် သောအခါ ၊ ခမည်းတော် မင်းကြီး ကိုသတ် သော ကျွန် တို့ကိုသတ် လေ ၏
6 എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് ചതിയന്മാരായ ആ ഘാതകരുടെ മക്കളെ കൊന്നില്ല.
သား အတွက် အဘ သည် အသေ မ ခံရ။ အဘ အတွက် သားသည် အသေမ ခံရ။ လူတိုင်း မိမိ အပြစ် ကြောင့် အသေ ခံရ၏ဟု မောရှေ ပညတ္တိ ကျမ်းစာ ၌ ရေးထား လျက်ရှိသောထာဝရဘုရား ၏ ပညတ်တော် ကို စောင့်ရှောက်၍ ခမည်းတော်ကိုသတ်သောသူတို့၏ သား များကိုမ သတ် ဘဲ နေ၏
7 ഉപ്പുതാഴ്വരയിൽവെച്ച് പതിനായിരം ഏദോമ്യരെ തോൽപ്പിക്കുകയും യുദ്ധത്തിൽ സേലാ പിടിച്ചടക്കുകയും ചെയ്തത് ഈ അമസ്യാവുതന്നെ. അദ്ദേഹം സേലായ്ക്ക് യൊക്തെയേൽ എന്നു പേരുവിളിച്ചു; അത് ഇന്നുവരെയും അപ്രകാരംതന്നെ അറിയപ്പെടുന്നു.
အာမဇိမင်းသည် ဧဒုံ အမျိုးသားတသောင်း ကို ဆားချိုင့် ၌ သတ် ၍ သေလ မြို့ကို တိုက် သဖြင့် ၊ ယနေ့ တိုင်အောင် ယုဿေလ ဟူ၍သမုတ် လေ၏
8 അതിനുശേഷം അമസ്യാവ് ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് വെല്ലുവിളിച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
ထိုအခါ ဣသရေလ ရှင်ဘုရင် ယေဟု သား ယောခတ် ၏ သား ယဟောရှ ထံသို့ သံတမန် ကို စေလွှတ် ၍ ၊ ငါတို့သည် မျက်နှာ ချင်းဆိုင် မိကြကုန်အံ့ဟု မှာလိုက် လျှင်၊”
9 എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു.
ဣသရေလ ရှင်ဘုရင် ယဟောရှ က၊ လေဗနုန် ဆူး ပင်သည် လေဗနုန် အာရဇ် ထံသို့ စေလွှတ် ၍ ၊ သင့် သမီး ကို ငါ့ သား နှင့် ပေးစား ပါဟု ဆို စဉ်တွင် ၊ လေဗနုန် သားရဲ တကောင်သည် ရှောက်သွား ၍ ဆူး ပင်ကို နင်း မိ ၏
10 ഏദോമിനെ തോൽപ്പിച്ചതുമൂലം താങ്കൾ ഇപ്പോൾ നിഗളിച്ചിരിക്കുന്നു. താങ്കൾ നേടിയ വിജയം കൊള്ളാം. അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
၁၀သင်သည် ဧဒုံ ပြည်ကို လုပ်ကြံ သောကြောင့် စိတ် မြင့် လှ၏။ ကိုယ်နေရာ၌ တတ်တိုင်းဝါကြွားလျက် နေလော့။ သင့်ကိုယ်တိုင်နှင့် ယုဒပြည်သည် ဘေးရောက် ၍ ဆုံးရှုံးစေခြင်းငှါအဘယ်ကြောင့်အမှုရှာသနည်းဟု ယုဒရှင်ဘုရင်အာမဇိကိုပြန်၍ မှာလိုက်လေ၏
11 എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി.
၁၁ထိုစကားကို အာမဇိ သည် နား မ ထောင်သောကြောင့် ၊ ဣသရေလ ရှင် ဘုရင်သည် စစ်ချီ ၍ ရှင်ဘုရင် နှစ်ပါးတို့သည် ယုဒ ပြည် ဗက်ရှေမက် မြို့၌ မျက်နှာ ချင်း ဆိုင်မိကြသဖြင့်၊ “
12 ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.
၁၂ဣသရေလ အမျိုးသားရှေ့ မှာ ယုဒ အမျိုးသားရှုံး ၍ အသီးအသီး တို့သည် မိမိ တို့နေရာ သို့ ပြေး ကြ၏
13 ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച് യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് ജെറുശലേമിലേക്കുചെന്ന് ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ ഏകദേശം നാനൂറുമുഴം നീളത്തിൽ ഇടിച്ചുനിരത്തി.
၁၃ဣသရေလ ရှင်ဘုရင် ယဟောရှ သည်၊ ယုဒ ရှင်ဘုရင် အာခဇိ သား ဖြစ်သော ယောရှ ၏ သား အာမဇိ ကို ဗက်ရှေမက် မြို့မှာ ဘမ်းမိ ၍ ၊ ယေရုရှလင် မြို့သို့ သွား ပြီးလျှင် ယေရုရှလင် မြို့ရိုး အတောင် လေးရာ ကို ဧဖရိမ် တံခါး မှ သည် ထောင့် တံခါး တိုင်အောင် ဖြိုဖျက် လေ၏
14 യഹോവയുടെ ആലയത്തിലും രാജഭണ്ഡാരത്തിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും എടുത്ത് ജാമ്യത്തടവുകാരെയും പിടിച്ച് അദ്ദേഹം ശമര്യയിലേക്കു മടങ്ങി.
၁၄ဗိမာန်တော် ၌၎င်း ၊ နန်းတော် ဘဏ္ဍာ တိုက်၌ ၎င်း ၊ ရှိသမျှ သော ရွှေ ငွေ မှစ၍ တန်ဆာ အလုံးစုံ နှင့် အာမခံ သောသူအချို့တို့ကို ယူပြီးမှရှမာရိ မြို့သို့ ပြန် သွား၏
15 യഹോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, യെഹൂദാരാജാവായ അമസ്യാവിനോട് അയാൾ ചെയ്ത യുദ്ധം ഉൾപ്പെടെയുള്ള അയാളുടെ നേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
၁၅ယဟောရှ ပြုမူသော အမှု အရာကြွင်း လေသမျှ၊ တန်ခိုး ကြီးခြင်း၊ ယုဒ ရှင်ဘုရင် အာမဇိ ကို စစ်တိုက် ခြင်း အရာသည် ဣသရေလ ရာဇဝင် ၌ ရေးထား လျက်ရှိ၏
16 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യൊരോബെയാം അദ്ദേഹത്തിനുപകരം രാജാവായി.
၁၆ယဟောရှ သည် ဘိုးဘေး တို့နှင့် အိပ်ပျော် ၍ ၊ ဣသရေလ ရှင် ဘုရင်တို့နှင့်အတူ ရှမာရိ မြို့၌ သင်္ဂြိုဟ် ခြင်းကိုခံ လေ၏။ သား တော်ယေရောဗောင် သည် ခမည်းတော် အရာ ၌နန်း ထိုင်၏
17 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു.
၁၇ဣသရေလ ရှင်ဘုရင် ယောခတ် သား ယဟောရှ သေ သည်နောက် ၊ ယုဒ ရှင်ဘုရင် ယောရှ သား အာမဇိ သည် တဆယ် ငါး နှစ် အသက်ရှင် သေး၏
18 അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
၁၈အာမဇိ ပြုမူသော အမှု အရာကြွင်း လေသမျှ တို့သည် ယုဒ ရာဇဝင် ၌ ရေးထား လျက်ရှိ၏
19 അമസ്യാവിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു; അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു.
၁၉ထိုမင်း တဘက် ယေရုရှလင် မြို့၌ သင်းဖွဲ့ ကြ၍ ၊ သူသည် လာခိရှ မြို့သို့ ပြေး သည်တွင်၊ ထိုမြို့သို့ စေလွှတ် ၍ သတ် စေပြီးမှ၊ “
20 അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് ജെറുശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
၂၀မြင်း ပေါ် ၌တင် လျက် ယေရုရှလင် မြို့သို့ ဆောင် ခဲ့၍ ဘိုးဘေး တို့နှင့်အတူ ဒါဝိဒ် မြို့ ၌ သင်္ဂြိုဟ် ကြ၏
21 പിന്നെ യെഹൂദ്യയിലെ സകലജനങ്ങളും ചേർന്ന് അസര്യാവിനെ കൊണ്ടുവന്നു. അന്ന് അസര്യാവിനു പതിനാറുവയസ്സായിരുന്നു. ജനം അദ്ദേഹത്തെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവാക്കി.
၂၁ယုဒ ပြည်သူ ပြည်သားအပေါင်း တို့သည် အသက် တဆယ် ခြောက် နှစ်ရှိသောသားတော် ဩဇိ ကိုယူ ၍ ခမည်းတော် အာမဇိ အရာ ၌ နန်း တင်ကြ၏
22 അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയോടു വീണ്ടും ചേർത്തതും ഇദ്ദേഹമാണ്.
၂၂ထိုမင်း သည် ခမည်းတော် သေ သည်နောက် ၊ ဧလတ် မြို့ကိုပြုစု၍ ယုဒ နိုင်ငံထဲသို့ သွင်း ပြန်၏
23 യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാംവർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം ശമര്യയിൽ രാജാവായി. അദ്ദേഹം നാൽപ്പത്തിയൊന്നുവർഷം ഭരണംനടത്തി.
၂၃ယုဒ ရှင်ဘုရင် ယောရှ သား အာမဇိ နန်းစံဆယ် ငါး နှစ် တွင် ၊ ဣသရေလ ရှင်ဘုရင် ယဟောရှ သား ယေရောဗောင် သည် ရှမာရိ မြို့၌ မင်း ပြု၍ လေးဆယ် တနှစ် စိုးစံ၏
24 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു; നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
၂၄ထိုမင်းသည် ထာဝရဘုရား ရှေ့ တော်၌ ဒုစရိုက် ကိုပြု ၍ ၊ ဣသရေလ အမျိုးကို ပြစ်မှား စေသော နေဗတ် သား ယေရောဗောင် ၏ ဒုစရိုက်အပြစ် ကို မ စွန့် ဘဲနေ၏
25 ഗത്ത്-ഹേഫെർകാരനായ അമിത്ഥായുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖേന ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം ലെബോ-ഹമാത്തുമുതൽ ഉപ്പുകടൽ വരെയുള്ള ഇസ്രായേലിന്റെ അതിർത്തി പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.
၂၅ဣသရေလ အမျိုး၏ ဘုရား သခင်ထာဝရဘုရား သည် မိမိ ကျွန် ဂါသေဖာ မြို့နေ၊ အမိတ္တဲ ၏ သား ပရောဖက် ယောန အားဖြင့် မိန့် တော်မူသော စကား တော် အတိုင်း ၊ ထို မင်းသည် ဣသရေလ နိုင်ငံ ကို ဟာမက် မြို့ ဝင်ဝမှ သည် ချိုင့် ပင်လယ် တိုင်အောင် ရန်သူလက်မှ နှုတ် ၍ပြုစုလေ၏
26 അടിമയോ സ്വതന്ത്രനോ എന്ന വ്യത്യാസംകൂടാതെ ഇസ്രായേൽമുഴുവൻ കഷ്ടത സഹിക്കുന്നെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും യഹോവ കണ്ടിട്ട്
၂၆အကြောင်း မူကား၊ ဣသရေလ အမျိုးခံရသောညှဉ်းဆဲ ခြင်းအလွန် လေးလံ သည်ကို၎င်း၊ မြို့၌ အချုပ် ခံရသောသူဖြစ်စေ ၊ အလွတ် ပြေးသောသူဖြစ်စေ ၊ ဣသရေလ အမျိုး၌ မစ နိုင်သောသူ မ ရှိသည်ကို၎င်း ၊ ထာဝရဘုရား သည်မြင် လျှင်၊ “
27 ഇസ്രായേലിന്റെ നാമം ആകാശത്തിൻകീഴേ നിന്ന് തുടച്ചുമാറ്റുമെന്നു കൽപ്പിക്കാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖേന യഹോവ അവരെ രക്ഷിച്ചു.
၂၇ဣသရေလ အမျိုး၏ နာမ ကို မိုဃ်း ကောင်းကင်အောက် ၌ မပျောက်စေမည်အကြောင်းကြံတော်မူ၍၊ ယဟောရှ သား ယေရောဗောင် အားဖြင့် ကယ်တင် တော်မူ ၏
28 യൊരോബെയാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, യെഹൂദയുടെ അധീനതയിലായിരുന്ന ദമസ്കോസും ഹമാത്തും അദ്ദേഹം ഇസ്രായേലിനുവേണ്ടി വീണ്ടെടുത്തതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സൈനികനേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
၂၈ယေရောဗောင် ပြုမူ သော အမှု အရာကြွင်း လေ သမျှ တို့နှင့် တန်ခိုး ကြီးခြင်း၊ စစ်တိုက် ခြင်း၊ အထက်က ယုဒ နိုင်ငံအဝင်ဖြစ်သော ဒမာသက် မြို့နှင့် ဟာမက် မြို့ကို ဣသရေလ အမျိုးအဘို့ ၊ ရန်သူလက်မှ နှုတ်ယူခြင်း အရာတို့ သည် ဣသရေလ ရာဇဝင် ၌ ရေးထား လျက်ရှိ၏
29 യൊരോബെയാം ഇസ്രായേൽരാജാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ സെഖര്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
၂၉ယေရောဗောင် သည် ဘိုးတော် ဘေးတော်ဣသရေလ ရှင် ဘုရင်တို့နှင့် အိပ်ပျော် ၍ သားတော် ဇာခရိ သည် ခမည်းတော် အရာ ၌နန်း ထိုင်၏

< 2 രാജാക്കന്മാർ 14 >