< 2 ദിനവൃത്താന്തം 29 >

1 രാജാവാകുമ്പോൾ ഹിസ്കിയാവിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബീയാ ആയിരുന്നു.
ဟေဇကိ သည် အသက် နှစ်ဆယ် ငါး နှစ်ရှိသော်၊ နန်းထိုင် ၍ ယေရုရှလင် မြို့၌ နှစ်ဆယ် ကိုး နှစ် စိုးစံ လေ၏။ မယ်တော် ကား ၊ ဇာခရိ သမီး အာဘိ အမည် ရှိ၏။
2 തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ, അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
ထိုမင်း သည် အဘ ဒါဝိဒ် ကျင့် သမျှ အတိုင်း ထာဝရဘုရား ရှေ့ တော်၌ တရား သောအမှုကိုပြု ၏။
3 തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ ഒന്നാംമാസത്തിൽത്തന്നെ അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ തുറന്നു; അവയുടെ കേടുപാടുകൾ നീക്കി.
နန်းစံ ပဌမ နှစ် ၊ ပဌမ လ တွင် ဗိမာန် တော်တံခါး တို့ကို ဖွင့် ၍ ပြုပြင် တော်မူ၏။
4 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദൈവാലയത്തിന്റെ കിഴക്കേ അങ്കണത്തിൽ വിളിച്ചുകൂട്ടി.
ယဇ်ပုရောဟိတ် လေဝိ သားတို့ကို ခေါ် ၍ ၊ အရှေ့ လမ်း မှာ စုဝေး စေလျက်၊
5 എന്നിട്ട് അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു കേൾക്കുക! നിങ്ങളെത്തന്നെയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും വിശുദ്ധീകരിപ്പിൻ! വിശുദ്ധസ്ഥലത്തുനിന്നു സകലമാലിന്യങ്ങളും നീക്കിക്കളയുക!
အိုလေဝိ သားတို့၊ နားထောင် ကြလော့။ ကိုယ်ကို၎င်း၊ ဘိုးဘေး တို့၏ ဘုရားသခင် ထာဝရဘုရား ၏ အိမ် တော်ကို၎င်း သန့်ရှင်း စေ၍၊ သန့်ရှင်း ရာဌာနထဲက အမှိုက် ကို သုတ်သင် ပယ်ရှင်းကြလော့။
6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായിരുന്നു; അവർ നമ്മുടെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളതു പ്രവർത്തിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് അവിടത്തെ നിവാസസ്ഥാനത്തുനിന്നു മുഖംതിരിക്കുകയും അവിടത്തോടു പുറം കാട്ടുകയും ചെയ്തു.
ငါ တို့အဘ များသည် ပြစ်မှား ၍ ၊ ငါ တို့၏ ဘုရားသခင် ထာဝရဘုရား ရှေ့ တော်၌ ဒုစရိုက် ကိုပြု ကြပြီ။ ထာဝရဘုရား ကိုစွန့် ၍ ၊ ကျိန်းဝပ် တော်မူရာအရပ်မှ မျက်နှာ လွှဲ လျက် ကျောခိုင်း ကြပြီတကား။
7 അവർ യഹോവയുടെ ആലയത്തിലെ മണ്ഡപത്തിന്റെ വാതിൽ അടച്ച് വിളക്കുകൾ അണച്ചുകളഞ്ഞു. വിശുദ്ധമന്ദിരത്തിൽ ഇസ്രായേലിന്റെ ദൈവത്തിന് അവർ ധൂപവർഗം കത്തിക്കുകയോ ഹോമയാഗങ്ങൾ അർപ്പിക്കുകയോ ചെയ്തില്ല.
ဗိမာန် တော်ဦးတံခါး တို့ကို ပိတ် လျက် ၊ မီးခွက် တို့ကိုသတ် လျက် ၊ သန့်ရှင်း ရာဌာန၌ ဣသရေလ အမျိုး၏ ဘုရားသခင် အား နံ့သာပေါင်း ကို မီး မ ရှို့။ မီးရှို့ ရာယဇ်ကို မ ပူဇော်ဘဲနေ ကြပြီ။
8 അതിനാൽ യഹോവയുടെ ഉഗ്രകോപം യെഹൂദയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചിരിക്കുന്നു. നിങ്ങൾ ഇന്നു സ്വന്തം കണ്ണാൽ കാണുന്നതുപോലെ, അവിടന്ന് അവരെ ഭീതിക്കും ബീഭത്സതയ്ക്കും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.
ထိုကြောင့် ထာဝရဘုရား သည် ယုဒ ပြည် ယေရုရှလင် မြို့ကို အမျက် တော်ထွက် ၍ ၊ သင် တို့မြင် သည် အတိုင်း ဆင်းရဲ ခံခြင်း၊ မိန်းမော တွေဝေခြင်း၊ ကဲရဲ့ သံကို ကြားခြင်း အမှု၌ အပ် တော်မူပြီ။
9 നമ്മുടെ പിതാക്കന്മാർ വാളാൽ വീണതും നമ്മുടെ പുത്രന്മാരും പുത്രിമാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടതും ഇതുമൂലമാണ്.
သို့ဖြစ်၍ ၊ ငါ တို့အဘ များသည် ထား ဖြင့် လဲ သေကြပြီ။ သား သမီး ၊ မယား တို့သည် သိမ်းသွား ခြင်းကိုခံရကြပြီ။
10 എന്നാൽ ഇപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറുന്നതിന് അവിടന്നുമായി ഒരു ഉടമ്പടിചെയ്യണമെന്നതാണ് എന്റെ ആഗ്രഹം.
၁၀ယခု မူကား၊ ပြင်းစွာ သောအမျက် တော်သည် ငါ တို့မှ လွှဲ သွားမည်အကြောင်း ၊ ဣသရေလ အမျိုး၏ ဘုရားသခင် ထာဝရဘုရား နှင့် ပဋိညာဉ် ဖွဲ့ မည်ဟု ငါ အကြံ ရှိ၏။
11 എന്റെ മക്കളേ, ഇനിയും നിങ്ങൾ അനാസ്ഥ കാണിക്കരുത്; കാരണം, തിരുമുമ്പിൽ നിൽക്കാനും അവിടത്തെ സേവിക്കാനും തനിക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും ധൂപവർഗം കത്തിക്കുന്നതിനുമായി യഹോവ നിങ്ങളെ തെരഞ്ഞെടുത്തതാണല്ലോ!”
၁၁ငါ့ သား တို့၊ မ ဖင့်နွှဲ ကြနှင့်။ ထာဝရဘုရား ရှေ့ တော်၌ ရပ် ၍ ဝတ်ပြုခြင်း၊ အမှု တော်ကို စောင့်ခြင်း၊ နံ့သာပေါင်း ကို မီးရှို့ခြင်းအမှု ကို ပြုစေခြင်းငှါ ၊ သင် တို့ကို ရွေး ထားတော်မူပြီဟု မိန့်တော်မူလျှင်၊
12 അപ്പോൾ ലേവ്യർ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി മുമ്പോട്ടുവന്നു: കെഹാത്യരിൽനിന്ന്: അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ; മെരാര്യരിൽനിന്ന്: അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവ്; ഗെർശോന്യരിൽനിന്ന്: സിമ്മയുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഏദെൻ;
၁၂လေဝိ အမျိုး၊ ကောဟတ် အနွှယ် ၊ အာမသဲ သား မာဟတ် ၊ အာဇရိ သား ယောလ ၊ မေရာရိ အနွယ် အာဗဒိ သား ကိရှ ၊ ယေဟလေလ သား အာဇရိ ၊ ဂေရရှုံ အနွယ် ဇိမ္မ သား ယောအာ ၊ ယောအာ သား ဧဒင်၊
13 എലീസാഫാന്റെ പിൻഗാമികളിൽനിന്ന്: ശിമ്രി, യെയീയേൽ; ആസാഫിന്റെ പിൻഗാമികളിൽനിന്ന്: സെഖര്യാവ്, മത്ഥന്യാവ്;
၁၃ဧလိဇဖန် အမျိုးသား ရှိမရိ နှင့် ယေယေလ ၊ အာသပ် အမျိုးသား ဇာခရိ နှင့် မတ္တနိ၊
14 ഹേമാന്റെ പിൻഗാമികളിൽനിന്ന്: യെഹീയേൽ, ശിമെയി; യെദൂഥൂന്റെ പിൻഗാമികളിൽനിന്ന്: ശെമയ്യാവ്, ഉസ്സീയേൽ.
၁၄ဟေမန် အမျိုးသား ယေဟေလ နှင့် ရှိမိ ၊ ယေဒုသုန် အမျိုးသား ရှေမာယ နှင့် ဩဇေလ တို့သည်၊
15 അവർ ലേവ്യരായ തങ്ങളുടെ സഹോദരങ്ങളെ കൂട്ടിവരുത്തി തന്നെത്താൻ ശുദ്ധീകരിച്ചു. അതിനുശേഷം രാജകൽപ്പന മാനിച്ച്, യഹോവയുടെ കൽപ്പനകൾ അനുസരിച്ചുതന്നെ, ദൈവാലയം ശുദ്ധീകരിക്കാൻ തുടങ്ങി.
၁၅အမျိုးသား ချင်းတို့ကို ခေါ် ၍ ၊ ကိုယ်ကို သန့်ရှင်း စေပြီးမှ ၊ ထာဝရဘုရား အမိန့် တော်နှင့်အညီ ရှင်ဘုရင် စီရင် သည်အတိုင်း ၊ ဗိမာန် တော်ကို သန့်ရှင်း စေခြင်းငှါ လာ ကြ၏။
16 യഹോവയുടെ ആലയത്തിന്റെ അന്തർഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്മാർ അകത്തുകടന്നു. അവിടെക്കണ്ട മാലിന്യമെല്ലാം അവർ പുറത്ത് അങ്കണത്തിൽ കൊണ്ടുവന്നു. ലേവ്യർ അവയെടുത്ത് ദൂരെ കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു.
၁၆ယဇ် ပုရောဟိတ်တို့သည် ဗိမာန် တော်ကို သန့်ရှင်း စေခြင်းငှါ ၊ အတွင်း ခန်းထဲသို့ ဝင် ၍ ၊ တွေ့ သမျှ သော အမှိုက် ကို တန်တိုင်း သို့ ထုတ် ပြီးလျှင် ၊ လေဝိ သားတို့သည် ကေဒြုန် ချောင်း သို့ ယူ သွားကြ၏။
17 ഒന്നാംമാസത്തിലെ ഒന്നാംതീയതി അവർ ശുദ്ധീകരണകർമം തുടങ്ങി. ഒന്നാംമാസം എട്ടാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിലെത്തി. അവർ എട്ടുദിവസംകൂടി യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം നടത്തി. അങ്ങനെ ഒന്നാംമാസത്തിന്റെ പതിനാറാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം പൂർത്തിയാക്കി.
၁၇ပဌမ လ တရက် နေ့တွင် သန့်ရှင်း စ ပြု၍ ၊ ရှစ် ရက် နေ့တွင် ဗိမာန် တော်ဦးသို့ ရောက် ကြ၏။ ထိုနောက် ရှစ် ရက် ပတ်လုံး၊ ဗိမာန် တော်ကို သန့်ရှင်း စေ၍ ပဌမ လ တဆယ် ခြောက် ရက် နေ့တွင် လက်စသတ် ကြ၏။
18 അതിനുശേഷം അവർ ഹിസ്കിയാരാജാവിന്റെ അടുത്തുവന്ന് ബോധിപ്പിച്ചത്: “ഞങ്ങൾ യഹോവയുടെ ആലയം മുഴുവൻ ശുദ്ധീകരിച്ചിരിക്കുന്നു. ഹോമയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പത്തിനുള്ള തിരുമേശയും അതിന്റെ എല്ലാ ഉപകരണങ്ങളും ശുദ്ധീകരിച്ചിരിക്കുന്നു.
၁၈ထိုအခါ ဟေဇကိ မင်းကြီး ထံသို့ ဝင် ၍ ၊ အကျွန်ုပ် တို့သည် ဗိမာန် တော်တ ဆောင်လုံး၊ မီးရှို့ ရာယဇ်ပလ္လင် နှင့် တန်ဆာ ရှိသမျှ ၊ ရှေ့ တော်မုန့်တင်သော စားပွဲ နှင့် တန်ဆာ ရှိသမျှ တို့ကို သန့်ရှင်း စေပါပြီ။
19 കൂടാതെ, ആഹാസുരാജാവ് തന്റെ ഭരണകാലത്ത് യഹോവയോടുള്ള അവിശ്വസ്തതമൂലം നീക്കിക്കളഞ്ഞ ഉപകരണങ്ങളെല്ലാം ഞങ്ങൾ സജ്ജമാക്കി ശുദ്ധീകരിച്ചിരിക്കുന്നു. അവയെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുമ്പാകെയുണ്ട്.”
၁၉ထိုမှတပါး ၊ အာခတ် မင်းကြီး လက်ထက် အဓမ္မ ပြု၍ ပစ် ထားသော တန်ဆာ ရှိသမျှ တို့ကို အကျွန်ုပ်တို့ သည် ပြင်ဆင် ၍ သန့်ရှင်း စေသဖြင့်၊ ထာဝရဘုရား ၏ ယဇ်ပလ္လင် တော်ရှေ့ မှာ တင်ထားပါပြီဟု လျှောက်ဆို ကြ ၏။
20 പിറ്റേന്ന് അതിരാവിലെ ഹിസ്കിയാരാജാവ് എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടിവരുത്തി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
၂၀ထိုအခါ ဟေဇကိ မင်းကြီး သည် စောစော ထ၍ ၊ မြို့ သူကြီး တို့ကို စုဝေး စေပြီးလျှင် ၊ ဗိမာန် တော်သို့ တက် သွား၏။
21 അവർ രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യെഹൂദയ്ക്കുംവേണ്ടി പാപപരിഹാരയാഗം അർപ്പിക്കുന്നതിന് ഏഴ് കാളകളെയും ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് ആൺകുഞ്ഞാടുകളെയും ഏഴ് മുട്ടാടുകളെയും കൊണ്ടുവന്നു. അവയെ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കൽപ്പിച്ചു.
၂၁နန်းတော် အပြစ် ၊ သန့်ရှင်း ရာဌာနတော်အပြစ်၊ ယုဒ ပြည်အပြစ်ဖြေရာ ယဇ်ပူဇော်စရာဘို့ နွား ခုနစ် ကောင်၊ သိုး ခုနစ် ကောင်၊ သိုးသငယ် ခုနစ် ကောင်၊ ဆိတ် ခုနစ် ကောင်တို့ကို ဆောင် ခဲ့ကြ၏။ အာရုန် သား ယဇ် ပုရောဟိတ်တို့သည် ထာဝရဘုရား ၏ ယဇ် ပလ္လင်ပေါ် မှာ ပူဇော် စေခြင်းငှါ မိန့် တော်မူသည်အတိုင်း၊
22 അവർ കാളകളെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അടുത്തദിവസം ആട്ടുകൊറ്റന്മാരെ അറത്തപ്പോൾ അവയുടെ രക്തവും പുരോഹിതന്മാർ വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അവർ കുഞ്ഞാടുകളെയും അറത്ത് അവയുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
၂၂နွား တို့ကိုသတ် ၍ ယဇ် ပုရောဟိတ်တို့သည် အသွေး ကိုခံ လျက် ၊ ယဇ် ပလ္လင်ပေါ် မှာ ဖြန်း ကြ၏။ သိုး တို့ကိုလည်း သတ် ၍ ၊ အသွေး ကို ယဇ် ပလ္လင်ပေါ် မှာ ဖြန်း ကြ၏။ သိုးသငယ် တို့ကိုလည်း သတ် ၍ အသွေး ကို ယဇ် ပလ္လင်ပေါ် မှာ ဖြန်း ကြ၏။
23 പാപപരിഹാരയാഗത്തിനുള്ള മുട്ടാടുകളെ അവർ കൊണ്ടുവന്ന് രാജാവിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. അവർ അവയുടെമേൽ കൈവെച്ചു.
၂၃အပြစ် ဖြေရာယဇ်ပူဇော်စရာဘို့ ဆိတ် တို့ကိုလည်း ရှင်ဘုရင် ရှေ့ ၊ ပရိသတ် ရှေ့သို့ထုတ် ၍ ၊ မိမိ တို့ လက် ကိုတင် ပြီးမှ၊
24 പുരോഹിതന്മാർ അവയെ അറത്തു; എല്ലാ ഇസ്രായേലിന്റെയും പ്രായശ്ചിത്തത്തിനായി അവർ ആ രക്തം പാപപരിഹാരയാഗമായി യാഗപീഠത്തിന്മേൽ അർപ്പിച്ചു. ഹോമയാഗങ്ങളും പാപപരിഹാരയാഗങ്ങളും എല്ലാ ഇസ്രായേലിനുംവേണ്ടി അർപ്പിക്കണമെന്നത് രാജാവിന്റെ കൽപ്പനയായിരുന്നു.
၂၄ယဇ် ပုရောဟိတ်တို့သည် သတ် ၍ ၊ ဣသရေလ အမျိုးသားအပေါင်း တို့၏ အပြစ် ကိုပြေစေခြင်းငှါ ၊ ယဇ် ပလ္လင် ပေါ် မှာ အသွေး အားဖြင့်အပြစ်ဖြေခြင်း မင်္ဂလာကို ပြုကြ၏။ ထိုသို့မီးရှို့ရာယဇ်နှင့် အပြစ်ဖြေရာ ယဇ်ကို ဣသရေလ အမျိုးသားအပေါင်း တို့အဘို့ ပူဇော်မည် အကြောင်း၊ ရှင်ဘုရင် အမိန့် တော်ရှိပြီ။
25 ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കൽപ്പനപ്രകാരം അദ്ദേഹം ലേവ്യരെ ഇലത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടി യഹോവയുടെ ആലയത്തിൽ നിർത്തി. തന്റെ പ്രവാചകന്മാർമുഖേന യഹോവ നൽകിയിരുന്ന കൽപ്പനയും അതുതന്നെയായിരുന്നു.
၂၅ဒါဝိဒ် မင်းကြီး နှင့် သူ၏ပရောဖက် ဂဒ် ၊ ပရောဖက် နာသန် တို့ စီရင် သည်အတိုင်း ခွက်ကွင်း ၊ စောင်း ၊ တယော နှင့် တီးမှုတ်သော လေဝိ သားတို့ကို၊ ဗိမာန် တော်၌ ခန့်ထား တော်မူ၏။ ထိုသို့ထာဝရဘုရား သည် ပရောဖက် တို့အားဖြင့် စီရင် တော်မူသတည်း။
26 ലേവ്യർ ദാവീദിന്റെ വാദ്യോപകരണങ്ങളുമായും പുരോഹിതന്മാർ കാഹളങ്ങളുമായും നിലയുറപ്പിച്ചു.
၂၆သို့ဖြစ်၍ လေဝိ သားတို့သည် ဒါဝိဒ် စီရင်သော တုရိယာ မျိုးများကို၎င်း ၊ ယဇ် ပုရောဟိတ်တို့သည် တံပိုး များကို၎င်း ကိုင်လျက် ရှိ ကြ၏။
27 യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു. ഹോമയാഗാർപ്പണം തുടങ്ങിയപ്പോൾത്തന്നെ കാഹളങ്ങളുടെയും ഇസ്രായേൽരാജാവായ ദാവീദ് നിശ്ചയിച്ചിരുന്ന വാദ്യോപകരണങ്ങളുടെയും അകമ്പടിയോടുകൂടി യഹോവയ്ക്കു ഗാനാലാപവും തുടങ്ങി.
၂၇ဟေဇကိ သည် ယဇ် ပလ္လင်ပေါ်မှာ မီးရှို့ ရာယဇ် ကို ပူဇော် စေခြင်းငှါ ၊ အမိန့် တော်ရှိ၍ မီးရှို့ရာယဇ်ကို ပူဇော်စပြုသောအခါ၊ တံပိုး များနှင့် ဣသရေလ ရှင်ဘုရင် ဒါဝိဒ် စီရင်သော တုရိယာ မျိုးများကို တီးမှုတ်လျက်၊ ထာဝရ ဘုရားအား သီချင်း ကို ဆိုစ ပြုကြ၏။
28 ഗായകർ പാടുകയും കാഹളക്കാർ കാഹളമൂതുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ സഭ മുഴുവൻ നമസ്കരിച്ചുകൊണ്ട് ആരാധിച്ചു; ഇവയെല്ലാം ഹോമയാഗം തീരുന്നതുവരെയും തുടർന്നുകൊണ്ടിരുന്നു.
၂၈မီးရှို့ ရာယဇ်ပူဇော်ခြင်းအမှု လက်စ မ သတ်မှီ တိုင်အောင် ပရိသတ် အပေါင်း တို့သည် ကိုးကွယ် လျက် ၊ သီချင်း ဆို လျက် ၊ တံပိုး မှုတ် လျက် နေကြ၏။
29 യാഗം സമാപിച്ചപ്പോൾ രാജാവും കൂടെയുണ്ടായിരുന്ന എല്ലാവരും കുമ്പിട്ട് ആരാധിച്ചു.
၂၉လက်စသတ် ပြီးမှ ၊ ရှင်ဘုရင် နှင့် စည်းဝေး သော သူအပေါင်း တို့သည် ဦးညွှတ် ချ၍ ကိုးကွယ် ကြ၏။
30 ദാവീദിന്റെയും ദർശകനായ ആസാഫിന്റെയും വാക്കുകളിൽ യഹോവയ്ക്കു സ്തോത്രമാലപിക്കാൻ ഹിസ്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആജ്ഞാപിച്ചു. അവർ ആഹ്ലാദപൂർവം സ്തോത്രഗാനങ്ങൾ ആലപിച്ചു; അവർ എല്ലാവരും തലവണക്കി ആരാധിച്ചു.
၃၀တဖန် ဟေဇကိ မင်းကြီး နှင့် မှူးမတ် တို့သည် စီရင် ၍၊ လေဝိ သားတို့သည် ဒါဝိဒ် စကား ၊ ပရောဖက် အာသပ် စကားအားဖြင့် ၊ ထာဝရဘုရား အား ထောမနာ သီချင်းဆိုကြ၏။ ရွှင်လန်းသောစိတ်နှင့် ထောမနာ သီချင်းကိုဆိုလျက်၊ ဦးညွှတ် ချ၍ ကိုးကွယ် ကြ၏။
31 ഇതിനുശേഷം ഹിസ്കിയാവ് ആ സമൂഹത്തോടു പറഞ്ഞു: “ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിച്ചിരിക്കുന്നല്ലോ! വരിക, യാഗങ്ങളും സ്തോത്രയാഗങ്ങളും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരിക!” ആ ജനസമൂഹം യാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവന്നു; കൂടാതെ സന്മനസ്സുള്ളവരെല്ലാം ഹോമയാഗങ്ങളും കൊണ്ടുവന്നു.
၃၁ထိုနောက် ဟေဇကိ က၊ သင် တို့သည် ယခု ထာဝရဘုရား အား ကိုယ်ကို ပူဇော်ကြပြီ။ ဗိမာန် တော်သို့ ချဉ်းကပ် ၍ ၊ ယဇ် မျိုးများနှင့် ကျေးဇူး တော်ဝန်ခံရာ ပူဇော်သက္ကာများကို ဆောင် ခဲ့ကြလော့ဟု ပြန် ၍ မိန့် တော်မူသည် အတိုင်း၊ စည်းဝေး သောသူတို့သည် ယဇ် မျိုးများနှင့် ကျေးဇူး တော်ဝန်ခံရာ ပူဇော်သက္ကာများကို ဆောင် ခဲ့ကြ ၏။ စေတနာရှိသမျှသောသူတို့ သည် မီးရှို့ရာယဇ်တို့ကို ဆောင်ခဲ့ကြ၏။
32 ആ ജനസമൂഹം കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: എഴുപതു കാള, നൂറ് ആട്ടുകൊറ്റന്മാർ, ഇരുനൂറ് ആൺകുഞ്ഞാടുകൾ; ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു.
၃၂စည်းဝေး သောသူတို့သည် ထာဝရဘုရား အား မီးရှို့ ရာ ယဇ်ပူဇော်စရာဘို့ ဆောင် ခဲ့သော ယဇ် ပေါင်း ကား၊ နွား ခုနစ် ဆယ်၊ သိုး တရာ ၊ သိုးသငယ် နှစ် ရာတည်း။
33 യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി വേർതിരിച്ച മൃഗങ്ങളിൽ അറുനൂറു കാളയും മൂവായിരം ചെമ്മരിയാടും കോലാടും ഉണ്ടായിരുന്നു.
၃၃ပူဇော်သောဥစ္စာပေါင်းကား၊ နွား ခြောက် ရာ ၊ သိုး သုံး ထောင် တည်း၊
34 എന്നാൽ, പുരോഹിതന്മാർ വളരെ കുറവായിരുന്നു. അതിനാൽ ഹോമയാഗത്തിനുള്ള മൃഗങ്ങളെയെല്ലാം തുകലുരിച്ച് സജ്ജമാക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് ജോലിയെല്ലാം തീരുന്നതുവരെയും മറ്റു പുരോഹിതന്മാർ സ്വയം ശുദ്ധീകരിച്ചു വന്നെത്തുന്നതുവരെയും അവരുടെ സഹോദരന്മാരായ ലേവ്യർ അവരെ സഹായിച്ചു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
၃၄ယဇ် ပုရောဟိတ်တို့သည် နည်း သောကြောင့် ၊ မီးရှို့ ရာယဇ်ကောင်ရှိသမျှ ကို မ သတ် နိုင် သည်ဖြစ်၍ ၊ အခြားသော ယဇ် ပုရောဟိတ်တို့သည် ကိုယ်ကိုမ သန့်ရှင်း စေမှီ၊ အမှု တော်လက်စ မ သတ်မှီတိုင်အောင်၊ ညီအစ်ကို လေဝိ သားတို့သည် ထောက်မ ကြ၏။ ကိုယ်ကိုသန့်ရှင်း စေခြင်းငှါ ၊ ယဇ် ပုရောဟိတ်များထက် လေဝိ သားတို့သည် သာ၍စိတ် သဘောဖြောင့် ကြ၏။
35 ഹോമയാഗം അതീവ സമൃദ്ധമായിരുന്നു; സമാധാനയാഗങ്ങൾക്കുള്ള മേദസ്സും ഹോമയാഗത്തോടൊപ്പമുള്ള പാനീയയാഗങ്ങളും അങ്ങനെതന്നെ. അങ്ങനെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷ പുനഃസ്ഥാപിക്കപ്പെട്ടു.
၃၅မီးရှို့ ရာယဇ်များ တို့နှင့် ၊ မီးရှို့ ရာယဇ်အသီးသီးဆိုင် သောမိဿဟာယ ယဇ်ဆီဥ ၊ သွန်းလောင်း ရာ ပူဇော်သက္ကာအများရှိကြ၏။ ထိုသို့ ဗိမာန် တော်ဝတ်ပြု ခြင်းကို စီရင် သတည်း။
36 ഇക്കാര്യങ്ങളെല്ലാം അതിവേഗം നടന്നു; അതിനുതക്കവണ്ണം ദൈവം തന്റെ ജനത്തെ ഒരുക്കിയതോർത്ത് ഹിസ്കിയാവും സർവജനവും ആഹ്ലാദിച്ചു.
၃၆ထိုအမှု လျင်မြန် သော်လည်း ၊ ဘုရားသခင် သည် လူ များကို ပြင်ဆင် တော်မူသောကြောင့် ၊ ဟေဇကိ နှင့် လူ အပေါင်း တို့သည် ဝမ်းမြောက် အားရကြ၏။

< 2 ദിനവൃത്താന്തം 29 >