< 1 പത്രൊസ് 1 >

1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്, പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി ചിതറിപ്പാർക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്:
panta-gālātiyā-kappadakiyā-āśiyā-bithuniyādeśeṣu pravāsino ye vikīrṇalokāḥ
2 പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ. നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
piturīśvarasya pūrvvanirṇayād ātmanaḥ pāvanena yīśukhrīṣṭasyājñāgrahaṇāya śoṇitaprokṣaṇāya cābhirucitāstān prati yīśukhrīṣṭasya preritaḥ pitaraḥ patraṁ likhati| yuṣmān prati bāhulyena śāntiranugrahaśca bhūyāstāṁ|
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു.
asmākaṁ prabho ryīśukhrīṣṭasya tāta īśvaro dhanyaḥ, yataḥ sa svakīyabahukṛpāto mṛtagaṇamadhyād yīśukhrīṣṭasyotthānena jīvanapratyāśārtham arthato
4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്.
'kṣayaniṣkalaṅkāmlānasampattiprāptyartham asmān puna rjanayāmāsa| sā sampattiḥ svarge 'smākaṁ kṛte sañcitā tiṣṭhati,
5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.
yūyañceśvarasya śaktitaḥ śeṣakāle prakāśyaparitrāṇārthaṁ viśvāsena rakṣyadhve|
6 ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക.
tasmād yūyaṁ yadyapyānandena praphullā bhavatha tathāpi sāmprataṁ prayojanahetoḥ kiyatkālaparyyantaṁ nānāvidhaparīkṣābhiḥ kliśyadhve|
7 ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും.
yato vahninā yasya parīkṣā bhavati tasmāt naśvarasuvarṇādapi bahumūlyaṁ yuṣmākaṁ viśvāsarūpaṁ yat parīkṣitaṁ svarṇaṁ tena yīśukhrīṣṭasyāgamanasamaye praśaṁsāyāḥ samādarasya gauravasya ca yogyatā prāptavyā|
8 നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു.
yūyaṁ taṁ khrīṣṭam adṛṣṭvāpi tasmin prīyadhve sāmprataṁ taṁ na paśyanto'pi tasmin viśvasanto 'nirvvacanīyena prabhāvayuktena cānandena praphullā bhavatha,
9 കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.
svaviśvāsasya pariṇāmarūpam ātmanāṁ paritrāṇaṁ labhadhve ca|
10 നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്.
yuṣmāsu yo 'nugraho varttate tadviṣaye ya īśvarīyavākyaṁ kathitavantaste bhaviṣyadvādinastasya paritrāṇasyānveṣaṇam anusandhānañca kṛtavantaḥ|
11 അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
viśeṣatasteṣāmantarvvāsī yaḥ khrīṣṭasyātmā khrīṣṭe varttiṣyamāṇāni duḥkhāni tadanugāmiprabhāvañca pūrvvaṁ prākāśayat tena kaḥ kīdṛśo vā samayo niradiśyataitasyānusandhānaṁ kṛtavantaḥ|
12 അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.
tatastai rviṣayaiste yanna svān kintvasmān upakurvvantyetat teṣāṁ nikaṭe prākāśyata| yāṁśca tān viṣayān divyadūtā apyavanataśiraso nirīkṣitum abhilaṣanti te viṣayāḥ sāmprataṁ svargāt preṣitasya pavitrasyātmanaḥ sahāyyād yuṣmatsamīpe susaṁvādapracārayitṛbhiḥ prākāśyanta|
13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.
ataeva yūyaṁ manaḥkaṭibandhanaṁ kṛtvā prabuddhāḥ santo yīśukhrīṣṭasya prakāśasamaye yuṣmāsu varttiṣyamānasyānugrahasya sampūrṇāṁ pratyāśāṁ kuruta|
14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.
aparaṁ pūrvvīyājñānatāvasthāyāḥ kutsitābhilāṣāṇāṁ yogyam ācāraṁ na kurvvanto yuṣmadāhvānakārī yathā pavitro 'sti
15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക.
yūyamapyājñāgrāhisantānā iva sarvvasmin ācāre tādṛk pavitrā bhavata|
16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
yato likhitam āste, yūyaṁ pavitrāstiṣṭhata yasmādahaṁ pavitraḥ|
17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ.
aparañca yo vināpakṣapātam ekaikamānuṣasya karmmānusārād vicāraṁ karoti sa yadi yuṣmābhistāta ākhyāyate tarhi svapravāsasya kālo yuṣmābhi rbhītyā yāpyatāṁ|
18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല,
yūyaṁ nirarthakāt paitṛkācārāt kṣayaṇīyai rūpyasuvarṇādibhi rmuktiṁ na prāpya
19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്.
niṣkalaṅkanirmmalameṣaśāvakasyeva khrīṣṭasya bahumūlyena rudhireṇa muktiṁ prāptavanta iti jānītha|
20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്.
sa jagato bhittimūlasthāpanāt pūrvvaṁ niyuktaḥ kintu caramadineṣu yuṣmadarthaṁ prakāśito 'bhavat|
21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.
yatastenaiva mṛtagaṇāt tasyotthāpayitari tasmai gauravadātari ceśvare viśvasitha tasmād īśvare yuṣmākaṁ viśvāsaḥ pratyāśā cāste|
22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക.
yūyam ātmanā satyamatasyājñāgrahaṇadvārā niṣkapaṭāya bhrātṛpremne pāvitamanaso bhūtvā nirmmalāntaḥkaraṇaiḥ parasparaṁ gāḍhaṁ prema kuruta|
23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ. (aiōn g165)
yasmād yūyaṁ kṣayaṇīyavīryyāt nahi kintvakṣayaṇīyavīryyād īśvarasya jīvanadāyakena nityasthāyinā vākyena punarjanma gṛhītavantaḥ| (aiōn g165)
24 “എല്ലാ മാനവരും തൃണസമാനരും, അവരുടെ സർവമഹിമയും വയലിലെ പൂപോലെയും! പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;
sarvvaprāṇī tṛṇaistulyastattejastṛṇapuṣpavat| tṛṇāni pariśuṣyati puṣpāṇi nipatanti ca|
25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം. (aiōn g165)
kintu vākyaṁ pareśasyānantakālaṁ vitiṣṭhate| tadeva ca vākyaṁ susaṁvādena yuṣmākam antike prakāśitaṁ| (aiōn g165)

< 1 പത്രൊസ് 1 >