< 1 യോഹന്നാൻ 3 >

1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല.
பஸ்²யத வயம் ஈஸ்²வரஸ்ய ஸந்தாநா இதி நாம்நாக்²யாமஹே, ஏதேந பிதாஸ்மப்⁴யம்’ கீத்³ரு’க் மஹாப்ரேம ப்ரத³த்தவாந், கிந்து ஸம்’ஸாரஸ்தம்’ நாஜாநாத் தத்காரணாத³ஸ்மாந் அபி ந ஜாநாதி|
2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും.
ஹே ப்ரியதமா: , இதா³நீம்’ வயம் ஈஸ்²வரஸ்ய ஸந்தாநா ஆஸ்மஹே பஸ்²சாத் கிம்’ ப⁴விஷ்யாமஸ்தத்³ அத்³யாப்யப்ரகாஸி²தம்’ கிந்து ப்ரகாஸ²ம்’ க³தே வயம்’ தஸ்ய ஸத்³ரு’ஸா² ப⁴விஷ்யாமி இதி ஜாநீம: , யத: ஸ யாத்³ரு’ஸோ² (அ)ஸ்தி தாத்³ரு’ஸோ² (அ)ஸ்மாபி⁴ர்த³ர்ஸி²ஷ்யதே|
3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.
தஸ்மிந் ஏஷா ப்ரத்யாஸா² யஸ்ய கஸ்யசித்³ ப⁴வதி ஸ ஸ்வம்’ ததா² பவித்ரம்’ கரோதி யதா² ஸ பவித்ரோ (அ)ஸ்தி|
4 പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ.
ய: கஸ்²சித் பாபம் ஆசரதி ஸ வ்யவஸ்தா²லங்க⁴நம்’ கரோதி யத: பாபமேவ வ்யவஸ்தா²லங்க⁴நம்’|
5 പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല.
அபரம்’ ஸோ (அ)ஸ்மாகம்’ பாபாந்யபஹர்த்தும்’ ப்ராகாஸ²தைதத்³ யூயம்’ ஜாநீத², பாபஞ்ச தஸ்மிந் ந வித்³யதே|
6 തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
ய: கஸ்²சித் தஸ்மிந் திஷ்ட²தி ஸ பாபாசாரம்’ ந கரோதி ய: கஸ்²சித் பாபாசாரம்’ கரோதி ஸ தம்’ ந த்³ரு’ஷ்டவாந் ந வாவக³தவாந்|
7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു.
ஹே ப்ரியபா³லகா: , கஸ்²சித்³ யுஷ்மாகம்’ ப்⁴ரமம்’ ந ஜநயேத், ய: கஸ்²சித்³ த⁴ர்ம்மாசாரம்’ கரோதி ஸ தாத்³ரு’க்³ தா⁴ர்ம்மிகோ ப⁴வதி யாத்³ரு’க் ஸ தா⁴ம்மிகோ (அ)ஸ்தி|
8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.
ய: பாபாசாரம்’ கரோதி ஸ ஸ²யதாநாத் ஜாதோ யத: ஸ²யதாந ஆதி³த: பாபாசாரீ ஸ²யதாநஸ்ய கர்ம்மணாம்’ லோபார்த²மேவேஸ்²வரஸ்ய புத்ர: ப்ராகாஸ²த|
9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്.
ய: கஸ்²சித்³ ஈஸ்²வராத் ஜாத: ஸ பாபாசாரம்’ ந கரோதி யதஸ்தஸ்ய வீர்ய்யம்’ தஸ்மிந் திஷ்ட²தி பாபாசாரம்’ கர்த்துஞ்ச ந ஸ²க்நோதி யத: ஸ ஈஸ்²வராத் ஜாத: |
10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.
இத்யநேநேஸ்²வரஸ்ய ஸந்தாநா: ஸ²யதாநஸ்ய ச ஸந்தாநா வ்யக்தா ப⁴வந்தி| ய: கஸ்²சித்³ த⁴ர்ம்மாசாரம்’ ந கரோதி ஸ ஈஸ்²வராத் ஜாதோ நஹி யஸ்²ச ஸ்வப்⁴ராதரி ந ப்ரீயதே ஸோ (அ)பீஸ்²வராத் ஜாதோ நஹி|
11 പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്.
யதஸ்தஸ்ய ய ஆதே³ஸ² ஆதி³தோ யுஷ்மாபி⁴: ஸ்²ருத: ஸ ஏஷ ஏவ யத்³ அஸ்மாபி⁴: பரஸ்பரம்’ ப்ரேம கர்த்தவ்யம்’|
12 സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്.
பாபாத்மதோ ஜாதோ ய: காபி³ல் ஸ்வப்⁴ராதரம்’ ஹதவாந் தத்ஸத்³ரு’ஸை²ரஸ்மாபி⁴ ர்ந ப⁴விதவ்யம்’| ஸ கஸ்மாத் காரணாத் தம்’ ஹதவாந்? தஸ்ய கர்ம்மாணி து³ஷ்டாநி தத்³ப்⁴ராதுஸ்²ச கர்ம்மாணி த⁴ர்ம்மாண்யாஸந் இதி காரணாத்|
13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്.
ஹே மம ப்⁴ராதர: , ஸம்’ஸாரோ யதி³ யுஷ்மாந் த்³வேஷ்டி தர்ஹி தத்³ ஆஸ்²சர்ய்யம்’ ந மந்யத்⁴வம்’|
14 സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു.
வயம்’ ம்ரு’த்யும் உத்தீர்ய்ய ஜீவநம்’ ப்ராப்தவந்தஸ்தத்³ ப்⁴ராத்ரு’ஷு ப்ரேமகரணாத் ஜாநீம: | ப்⁴ராதரி யோ ந ப்ரீயதே ஸ ம்ரு’த்யௌ திஷ்ட²தி|
15 സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ. (aiōnios g166)
ய: கஸ்²சித் ஸ்வப்⁴ராதரம்’ த்³வேஷ்டி ஸம்’ நரகா⁴தீ கிஞ்சாநந்தஜீவநம்’ நரகா⁴திந: கஸ்யாப்யந்தரே நாவதிஷ்ட²தே தத்³ யூயம்’ ஜாநீத²| (aiōnios g166)
16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്.
அஸ்மாகம்’ க்ரு’தே ஸ ஸ்வப்ராணாம்’ஸ்த்யக்தவாந் இத்யநேந வயம்’ ப்ரேம்நஸ்தத்த்வம் அவக³தா: , அபரம்’ ப்⁴ராத்ரு’ணாம்’ க்ரு’தே (அ)ஸ்மாபி⁴ரபி ப்ராணாஸ்த்யக்தவ்யா: |
17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
ஸாம்’ஸாரிகஜீவிகாப்ராப்தோ யோ ஜந: ஸ்வப்⁴ராதரம்’ தீ³நம்’ த்³ரு’ஷ்ட்வா தஸ்மாத் ஸ்வீயத³யாம்’ ருணத்³தி⁴ தஸ்யாந்தர ஈஸ்²வரஸ்ய ப்ரேம கத²ம்’ திஷ்டே²த்?
18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.
ஹே மம ப்ரியபா³லகா: , வாக்யேந ஜிஹ்வயா வாஸ்மாபி⁴: ப்ரேம ந கர்த்தவ்யம்’ கிந்து கார்ய்யேண ஸத்யதயா சைவ|
19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.
ஏதேந வயம்’ யத் ஸத்யமதஸம்ப³ந்தீ⁴யாஸ்தத் ஜாநீமஸ்தஸ்ய ஸாக்ஷாத் ஸ்வாந்த: கரணாநி ஸாந்த்வயிதும்’ ஸ²க்ஷ்யாமஸ்²ச|
20 നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ് ദൈവം എന്നും അവിടന്നു സർവജ്ഞാനിയാണ് എന്നും ഓർക്കുക.
யதோ (அ)ஸ்மத³ந்த: கரணம்’ யத்³யஸ்மாந் தூ³ஷயதி தர்ஹ்யஸ்மத³ந்த: கரணாத்³ ஈஸ்²வரோ மஹாந் ஸர்வ்வஜ்ஞஸ்²ச|
21 പ്രിയരേ, നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ, ആത്മവിശ്വാസത്തോടെ നമുക്കു ദൈവസന്നിധിയിൽ ചെല്ലാം.
ஹே ப்ரியதமா: , அஸ்மத³ந்த: கரணம்’ யத்³யஸ்மாந் ந தூ³ஷயதி தர்ஹி வயம் ஈஸ்²வரஸ்ய ஸாக்ஷாத் ப்ரதிபா⁴ந்விதா ப⁴வாம: |
22 അവിടത്തെ കൽപ്പനകൾ നാം പാലിക്കുകയും അവിടത്തേക്ക് പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടു നാം അപേക്ഷിക്കുന്നതെന്തും ദൈവം നമുക്കു നൽകുന്നു.
யச்ச ப்ரார்த²யாமஹே தத் தஸ்மாத் ப்ராப்நும: , யதோ வயம்’ தஸ்யாஜ்ஞா: பாலயாமஸ்தஸ்ய ஸாக்ஷாத் துஷ்டிஜநகம் ஆசாரம்’ குர்ம்மஸ்²ச|
23 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കണം എന്നും അവിടന്നു നമ്മോടു കൽപ്പിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്നും ആകുന്നു അവിടത്തെ കൽപ്പന.
அபரம்’ தஸ்யேயமாஜ்ஞா யத்³ வயம்’ புத்ரஸ்ய யீஸு²க்²ரீஷ்டஸ்ய நாம்நி விஸ்²வஸிமஸ்தஸ்யாஜ்ஞாநுஸாரேண ச பரஸ்பரம்’ ப்ரேம குர்ம்ம: |
24 ദൈവകൽപ്പനകൾ പാലിക്കുന്നവർ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു. ദൈവം നമുക്കു നൽകിയ ആത്മാവിനാൽ അവിടന്നു നമ്മിൽ വസിക്കുന്നു എന്നു നാം അറിയുന്നു.
யஸ்²ச தஸ்யாஜ்ஞா: பாலயதி ஸ தஸ்மிந் திஷ்ட²தி தஸ்மிந் ஸோ(அ)பி திஷ்ட²தி; ஸ சாஸ்மாந் யம் ஆத்மாநம்’ த³த்தவாந் தஸ்மாத் ஸோ (அ)ஸ்மாஸு திஷ்ட²தீதி ஜாநீம: |

< 1 യോഹന്നാൻ 3 >