< 1 കൊരിന്ത്യർ 8 >
1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.
ದೇವಪ್ರಸಾದೇ ಸರ್ವ್ವೇಷಾಮ್ ಅಸ್ಮಾಕಂ ಜ್ಞಾನಮಾಸ್ತೇ ತದ್ವಯಂ ವಿದ್ಮಃ| ತಥಾಪಿ ಜ್ಞಾನಂ ಗರ್ವ್ವಂ ಜನಯತಿ ಕಿನ್ತು ಪ್ರೇಮತೋ ನಿಷ್ಠಾ ಜಾಯತೇ|
2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല.
ಅತಃ ಕಶ್ಚನ ಯದಿ ಮನ್ಯತೇ ಮಮ ಜ್ಞಾನಮಾಸ್ತ ಇತಿ ತರ್ಹಿ ತೇನ ಯಾದೃಶಂ ಜ್ಞಾನಂ ಚೇಷ್ಟಿತವ್ಯಂ ತಾದೃಶಂ ಕಿಮಪಿ ಜ್ಞಾನಮದ್ಯಾಪಿ ನ ಲಬ್ಧಂ|
3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.
ಕಿನ್ತು ಯ ಈಶ್ವರೇ ಪ್ರೀಯತೇ ಸ ಈಶ್ವರೇಣಾಪಿ ಜ್ಞಾಯತೇ|
4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു.
ದೇವತಾಬಲಿಪ್ರಸಾದಭಕ್ಷಣೇ ವಯಮಿದಂ ವಿದ್ಮೋ ಯತ್ ಜಗನ್ಮಧ್ಯೇ ಕೋಽಪಿ ದೇವೋ ನ ವಿದ್ಯತೇ, ಏಕಶ್ಚೇಶ್ವರೋ ದ್ವಿತೀಯೋ ನಾಸ್ತೀತಿ|
5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ.
ಸ್ವರ್ಗೇ ಪೃಥಿವ್ಯಾಂ ವಾ ಯದ್ಯಪಿ ಕೇಷುಚಿದ್ ಈಶ್ವರ ಇತಿ ನಾಮಾರೋಪ್ಯತೇ ತಾದೃಶಾಶ್ಚ ಬಹವ ಈಶ್ವರಾ ಬಹವಶ್ಚ ಪ್ರಭವೋ ವಿದ್ಯನ್ತೇ
6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.
ತಥಾಪ್ಯಸ್ಮಾಕಮದ್ವಿತೀಯ ಈಶ್ವರಃ ಸ ಪಿತಾ ಯಸ್ಮಾತ್ ಸರ್ವ್ವೇಷಾಂ ಯದರ್ಥಞ್ಚಾಸ್ಮಾಕಂ ಸೃಷ್ಟಿ ರ್ಜಾತಾ, ಅಸ್ಮಾಕಞ್ಚಾದ್ವಿತೀಯಃ ಪ್ರಭುಃ ಸ ಯೀಶುಃ ಖ್ರೀಷ್ಟೋ ಯೇನ ಸರ್ವ್ವವಸ್ತೂನಾಂ ಯೇನಾಸ್ಮಾಕಮಪಿ ಸೃಷ್ಟಿಃ ಕೃತಾ|
7 എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു.
ಅಧಿಕನ್ತು ಜ್ಞಾನಂ ಸರ್ವ್ವೇಷಾಂ ನಾಸ್ತಿ ಯತಃ ಕೇಚಿದದ್ಯಾಪಿ ದೇವತಾಂ ಸಮ್ಮನ್ಯ ದೇವಪ್ರಸಾದಮಿವ ತದ್ ಭಕ್ಷ್ಯಂ ಭುಞ್ಜತೇ ತೇನ ದುರ್ಬ್ಬಲತಯಾ ತೇಷಾಂ ಸ್ವಾನ್ತಾನಿ ಮಲೀಮಸಾನಿ ಭವನ್ತಿ|
8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
ಕಿನ್ತು ಭಕ್ಷ್ಯದ್ರವ್ಯಾದ್ ವಯಮ್ ಈಶ್ವರೇಣ ಗ್ರಾಹ್ಯಾ ಭವಾಮಸ್ತನ್ನಹಿ ಯತೋ ಭುಙ್ಕ್ತ್ವಾ ವಯಮುತ್ಕೃಷ್ಟಾ ನ ಭವಾಮಸ್ತದ್ವದಭುಙ್ಕ್ತ್ವಾಪ್ಯಪಕೃಷ್ಟಾ ನ ಭವಾಮಃ|
9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക.
ಅತೋ ಯುಷ್ಮಾಕಂ ಯಾ ಕ್ಷಮತಾ ಸಾ ದುರ್ಬ್ಬಲಾನಾಮ್ ಉನ್ಮಾಥಸ್ವರೂಪಾ ಯನ್ನ ಭವೇತ್ ತದರ್ಥಂ ಸಾವಧಾನಾ ಭವತ|
10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ?
ಯತೋ ಜ್ಞಾನವಿಶಿಷ್ಟಸ್ತ್ವಂ ಯದಿ ದೇವಾಲಯೇ ಉಪವಿಷ್ಟಃ ಕೇನಾಪಿ ದೃಶ್ಯಸೇ ತರ್ಹಿ ತಸ್ಯ ದುರ್ಬ್ಬಲಸ್ಯ ಮನಸಿ ಕಿಂ ಪ್ರಸಾದಭಕ್ಷಣ ಉತ್ಸಾಹೋ ನ ಜನಿಷ್ಯತೇ?
11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു.
ತಥಾ ಸತಿ ಯಸ್ಯ ಕೃತೇ ಖ್ರೀಷ್ಟೋ ಮಮಾರ ತವ ಸ ದುರ್ಬ್ಬಲೋ ಭ್ರಾತಾ ತವ ಜ್ಞಾನಾತ್ ಕಿಂ ನ ವಿನಂಕ್ಷ್ಯತಿ?
12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു.
ಇತ್ಯನೇನ ಪ್ರಕಾರೇಣ ಭ್ರಾತೃಣಾಂ ವಿರುದ್ಧಮ್ ಅಪರಾಧ್ಯದ್ಭಿಸ್ತೇಷಾಂ ದುರ್ಬ್ಬಲಾನಿ ಮನಾಂಸಿ ವ್ಯಾಘಾತಯದ್ಭಿಶ್ಚ ಯುಷ್ಮಾಭಿಃ ಖ್ರೀಷ್ಟಸ್ಯ ವೈಪರೀತ್ಯೇನಾಪರಾಧ್ಯತೇ|
13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ. (aiōn )
ಅತೋ ಹೇತೋಃ ಪಿಶಿತಾಶನಂ ಯದಿ ಮಮ ಭ್ರಾತು ರ್ವಿಘ್ನಸ್ವರೂಪಂ ಭವೇತ್ ತರ್ಹ್ಯಹಂ ಯತ್ ಸ್ವಭ್ರಾತು ರ್ವಿಘ್ನಜನಕೋ ನ ಭವೇಯಂ ತದರ್ಥಂ ಯಾವಜ್ಜೀವನಂ ಪಿಶಿತಂ ನ ಭೋಕ್ಷ್ಯೇ| (aiōn )