< 1 ദിനവൃത്താന്തം 4 >

1 യെഹൂദയുടെ പിൻഗാമികൾ: ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ.
בְּנֵ֖י יְהוּדָ֑ה פֶּ֧רֶץ חֶצְר֛וֹן וְכַרְמִ֖י וְח֥וּר וְשׁוֹבָֽל׃
2 ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു.
וּרְאָיָ֤ה בֶן־שׁוֹבָל֙ הוֹלִ֣יד אֶת־יַ֔חַת וְיַ֣חַת הֹלִ֔יד אֶת־אֲחוּמַ֖י וְאֶת־לָ֑הַד אֵ֖לֶּה מִשְׁפְּח֥וֹת הַצָּֽרְעָתִֽי׃ ס
3 ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു: യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി.
וְאֵ֙לֶּה֙ אֲבִ֣י עֵיטָ֔ם יִזְרְעֶ֥אל וְיִשְׁמָ֖א וְיִדְבָּ֑שׁ וְשֵׁ֥ם אֲחוֹתָ֖ם הַצְלֶלְפּֽוֹנִי׃
4 പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. ബേത്ലഹേമിന്റെ പിതാവും എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു.
וּפְנוּאֵל֙ אֲבִ֣י גְדֹ֔ר וְעֵ֖זֶר אֲבִ֣י חוּשָׁ֑ה אֵ֤לֶּה בְנֵי־חוּר֙ בְּכ֣וֹר אֶפְרָ֔תָה אֲבִ֖י בֵּ֥ית לָֽחֶם׃
5 തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
וּלְאַשְׁחוּר֙ אֲבִ֣י תְק֔וֹעַ הָי֖וּ שְׁתֵּ֣י נָשִׁ֑ים חֶלְאָ֖ה וְנַעֲרָֽה׃
6 അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു.
וַתֵּ֨לֶד ל֤וֹ נַעֲרָה֙ אֶת־אֲחֻזָּ֣ם וְאֶת־חֵ֔פֶר וְאֶת־תֵּימְנִ֖י וְאֶת־הָאֲחַשְׁתָּרִ֑י אֵ֖לֶּה בְּנֵ֥י נַעֲרָֽה׃
7 ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ, കോസ്.
וּבְנֵ֖י חֶלְאָ֑ה צֶ֥רֶת וְצֹ֖חַר וְאֶתְנָֽן׃
8 ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.
וְק֣וֹץ הוֹלִ֔יד אֶת־עָנ֖וּב וְאֶת־הַצֹּבֵבָ֑ה וּמִשְׁפְּח֥וֹת אֲחַרְחֵ֖ל בֶּן־הָרֽוּם׃
9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
וַיְהִ֣י יַעְבֵּ֔ץ נִכְבָּ֖ד מֵאֶחָ֑יו וְאִמּ֗וֹ קָרְאָ֨ה שְׁמ֤וֹ יַעְבֵּץ֙ לֵאמֹ֔ר כִּ֥י יָלַ֖דְתִּי בְּעֹֽצֶב׃
10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.
וַיִּקְרָ֣א יַ֠עְבֵּץ לֵאלֹהֵ֨י יִשְׂרָאֵ֜ל לֵאמֹ֗ר אִם־בָּרֵ֨ךְ תְּבָרֲכֵ֜נִי וְהִרְבִּ֤יתָ אֶת־גְּבוּלִי֙ וְהָיְתָ֤ה יָדְךָ֙ עִמִּ֔י וְעָשִׂ֥יתָ מֵּרָעָ֖ה לְבִלְתִּ֣י עָצְבִּ֑י וַיָּבֵ֥א אֱלֹהִ֖ים אֵ֥ת אֲשֶׁר־שָׁאָֽל׃
11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
וּכְל֥וּב אֲחִֽי־שׁוּחָ֖ה הוֹלִ֣יד אֶת־מְחִ֑יר ה֖וּא אֲבִ֥י אֶשְׁתּֽוֹן׃
12 എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു.
וְאֶשְׁתּ֗וֹן הוֹלִ֞יד אֶת־בֵּ֤ית רָפָא֙ וְאֶת־פָּסֵ֔חַ וְאֶת־תְּחִנָּ֖ה אֲבִ֣י עִ֣יר נָחָ֑שׁ אֵ֖לֶּה אַנְשֵׁ֥י רֵכָֽה׃ ס
13 കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി.
וּבְנֵ֣י קְנַ֔ז עָתְנִיאֵ֖ל וּשְׂרָיָ֑ה וּבְנֵ֥י עָתְנִיאֵ֖ל חֲתַֽת׃ וּמְעוֹנֹתַי׃
14 മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു.
וּמְעוֹנֹתַ֖י הוֹלִ֣יד אֶת־עָפְרָ֑ה וּשְׂרָיָ֗ה הוֹלִ֤יד אֶת־יוֹאָב֙ אֲבִי֙ גֵּ֣יא חֲרָשִׁ֔ים כִּ֥י חֲרָשִׁ֖ים הָיֽוּ׃ פ
15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്.
וּבְנֵי֙ כָּלֵ֣ב בֶּן־יְפֻנֶּ֔ה עִ֥ירוּ אֵלָ֖ה וָנָ֑עַם וּבְנֵ֥י אֵלָ֖ה וּקְנַֽז׃
16 യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ.
וּבְנֵ֖י יְהַלֶּלְאֵ֑ל זִ֣יף וְזִיפָ֔ה תִּירְיָ֖א וַאֲשַׂרְאֵֽל׃
17 എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി.
וּבֶן־עֶזְרָ֔ה יֶ֥תֶר וּמֶ֖רֶד וְעֵ֣פֶר וְיָל֑וֹן וַתַּ֙הַר֙ אֶת־מִרְיָ֣ם וְאֶת־שַׁמַּ֔י וְאֶת־יִשְׁבָּ֖ח אֲבִ֥י אֶשְׁתְּמֹֽעַ׃
18 ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി.
וְאִשְׁתּ֣וֹ הַיְהֻדִיָּ֗ה יָלְדָ֞ה אֶת־יֶ֨רֶד אֲבִ֤י גְדוֹר֙ וְאֶת־חֶ֙בֶר֙ אֲבִ֣י שׂוֹכ֔וֹ וְאֶת־יְקֽוּתִיאֵ֖ל אֲבִ֣י זָנ֑וֹחַ וְאֵ֗לֶּה בְּנֵי֙ בִּתְיָ֣ה בַת־פַּרְעֹ֔ה אֲשֶׁ֥ר לָקַ֖ח מָֽרֶד׃ ס
19 ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ,
וּבְנֵי֙ אֵ֣שֶׁת הֽוֹדִיָּ֔ה אֲח֣וֹת נַ֔חַם אֲבִ֥י קְעִילָ֖ה הַגַּרְמִ֑י וְאֶשְׁתְּמֹ֖עַ הַמַּעֲכָתִֽי׃
20 ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും,
וּבְנֵ֣י שִׁימ֔וֹן אַמְנ֣וֹן וְרִנָּ֔ה בֶּן־חָנָ֖ן וְתִיל֑וֹן וּבְנֵ֣י יִשְׁעִ֔י זוֹחֵ֖ת וּבֶן־זוֹחֵֽת׃
21 യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ,
בְּנֵי֙ שֵׁלָ֣ה בֶן־יְהוּדָ֔ה עֵ֚ר אֲבִ֣י לֵכָ֔ה וְלַעְדָּ֖ה אֲבִ֣י מָרֵשָׁ֑ה וּמִשְׁפְּח֛וֹת בֵּית־עֲבֹדַ֥ת הַבֻּ֖ץ לְבֵ֥ית אַשְׁבֵּֽעַ׃
22 കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
וְיוֹקִ֞ים וְאַנְשֵׁ֣י כֹזֵבָ֗א וְיוֹאָ֧שׁ וְשָׂרָ֛ף אֲשֶׁר־בָּעֲל֥וּ לְמוֹאָ֖ב וְיָשֻׁ֣בִי לָ֑חֶם וְהַדְּבָרִ֖ים עַתִּיקִֽים׃
23 അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.
הֵ֚מָּה הַיּ֣וֹצְרִ֔ים וְיֹשְׁבֵ֥י נְטָעִ֖ים וּגְדֵרָ֑ה עִם־הַמֶּ֥לֶךְ בִּמְלַאכְתּ֖וֹ יָ֥שְׁבוּ שָֽׁם׃ ס
24 ശിമെയോന്റെ പിൻഗാമികൾ: നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ.
בְּנֵ֖י שִׁמְע֑וֹן נְמוּאֵ֣ל וְיָמִ֔ין יָרִ֖יב זֶ֥רַח שָׁאֽוּל׃
25 ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.
שַׁלֻּ֥ם בְּנ֛וֹ מִבְשָׂ֥ם בְּנ֖וֹ מִשְׁמָ֥ע בְּנֽוֹ׃
26 മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ.
וּבְנֵ֖י מִשְׁמָ֑ע חַמּוּאֵ֥ל בְּנ֛וֹ זַכּ֥וּר בְּנ֖וֹ שִׁמְעִ֥י בְנֽוֹ׃
27 ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
וּלְשִׁמְעִ֞י בָּנִ֨ים שִׁשָּׁ֤ה עָשָׂר֙ וּבָנ֣וֹת שֵׁ֔שׁ וּלְאֶחָ֕יו אֵ֖ין בָּנִ֣ים רַבִּ֑ים וְכֹל֙ מִשְׁפַּחְתָּ֔ם לֹ֥א הִרְבּ֖וּ עַד־בְּנֵ֥י יְהוּדָֽה׃ ס
28 അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
וַיֵּֽשְׁב֛וּ בִּבְאֵֽר־שֶׁ֥בַע וּמוֹלָדָ֖ה וַחֲצַ֥ר שׁוּעָֽל׃
29 ബിൽഹയിലും ഏസെമിലും തോലാദിലും
וּבְבִלְהָ֥ה וּבְעֶ֖צֶם וּבְתוֹלָֽד׃
30 ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
וּבִבְתוּאֵ֥ל וּבְחָרְמָ֖ה וּבְצִֽיקְלָֽג׃
31 ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
וּבְבֵ֤ית מַרְכָּבוֹת֙ וּבַחֲצַ֣ר סוּסִ֔ים וּבְבֵ֥ית בִּרְאִ֖י וּֽבְשַׁעֲרָ֑יִם אֵ֥לֶּה עָרֵיהֶ֖ם עַד־מְלֹ֥ךְ דָּוִֽיד׃
32 ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
וְחַצְרֵיהֶם֙ עֵיטָ֣ם וָעַ֔יִן רִמּ֥וֹן וְתֹ֖כֶן וְעָשָׁ֑ן עָרִ֖ים חָמֵֽשׁ׃
33 അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു:
וְכָל־חַצְרֵיהֶ֗ם אֲשֶׁ֧ר סְבִיב֛וֹת הֶעָרִ֥ים הָאֵ֖לֶּה עַד־בָּ֑עַל זֹ֚את מוֹשְׁבֹתָ֔ם וְהִתְיַחְשָׂ֖ם לָהֶֽם׃
34 മെശോബാബ്, യമ്ളെക്ക്, അമസ്യാവിന്റെ മകനായ യോശാ
וּמְשׁוֹבָ֣ב וְיַמְלֵ֔ךְ וְיוֹשָׁ֖ה בֶּן־אֲמַצְיָֽה׃
35 യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു,
וְיוֹאֵ֑ל וְיֵהוּא֙ בֶּן־י֣וֹשִׁבְיָ֔ה בֶּן־שְׂרָיָ֖ה בֶּן־עֲשִׂיאֵֽל׃
36 എല്യോവേനായി, യയക്കോബാ, യശോഹായാവ്, അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്,
וְאֶלְיוֹעֵינַ֡י וְֽיַעֲקֹ֡בָה וִ֠ישׁוֹחָיָה וַעֲשָׂיָ֧ה וַעֲדִיאֵ֛ל וִישִׂימִאֵ֖ל וּבְנָיָֽה׃
37 ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ.
וְזִיזָ֨א בֶן־שִׁפְעִ֧י בֶן־אַלּ֛וֹן בֶּן־יְדָיָ֥ה בֶן־שִׁמְרִ֖י בֶּן־שְׁמַֽעְיָֽה׃
38 മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു;
אֵ֚לֶּה הַבָּאִ֣ים בְּשֵׁמ֔וֹת נְשִׂיאִ֖ים בְּמִשְׁפְּחוֹתָ֑ם וּבֵית֙ אֲב֣וֹתֵיהֶ֔ם פָּרְצ֖וּ לָרֽוֹב׃
39 അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
וַיֵּלְכוּ֙ לִמְב֣וֹא גְדֹ֔ר עַ֖ד לְמִזְרַ֣ח הַגָּ֑יְא לְבַקֵּ֥שׁ מִרְעֶ֖ה לְצֹאנָֽם׃
40 അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു.
וַֽיִּמְצְא֤וּ מִרְעֶה֙ שָׁמֵ֣ן וָט֔וֹב וְהָאָ֙רֶץ֙ רַחֲבַ֣ת יָדַ֔יִם וְשֹׁקֶ֖טֶת וּשְׁלֵוָ֑ה כִּ֣י מִן־חָ֔ם הַיֹּשְׁבִ֥ים שָׁ֖ם לְפָנִֽים׃
41 പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
וַיָּבֹ֡אוּ אֵלֶּה֩ הַכְּתוּבִ֨ים בְּשֵׁמ֜וֹת בִּימֵ֣י ׀ יְחִזְקִיָּ֣הוּ מֶֽלֶךְ־יְהוּדָ֗ה וַיַּכּ֨וּ אֶת־אָהֳלֵיהֶ֜ם וְאֶת־הַמְּעוּנִ֨ים אֲשֶׁ֤ר נִמְצְאוּ־שָׁ֙מָּה֙ וַיַּחֲרִימֻם֙ עַד־הַיּ֣וֹם הַזֶּ֔ה וַיֵּשְׁב֖וּ תַּחְתֵּיהֶ֑ם כִּֽי־מִרְעֶ֥ה לְצֹאנָ֖ם שָֽׁם׃
42 ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
וּמֵהֶ֣ם ׀ מִן־בְּנֵ֣י שִׁמְע֗וֹן הָלְכוּ֙ לְהַ֣ר שֵׂעִ֔יר אֲנָשִׁ֖ים חֲמֵ֣שׁ מֵא֑וֹת וּפְלַטְיָ֡ה וּ֠נְעַרְיָה וּרְפָיָ֧ה וְעֻזִּיאֵ֛ל בְּנֵ֥י יִשְׁעִ֖י בְּרֹאשָֽׁם׃
43 രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.
וַיַּכּ֕וּ אֶת־שְׁאֵרִ֥ית הַפְּלֵטָ֖ה לַעֲמָלֵ֑ק וַיֵּ֣שְׁבוּ שָׁ֔ם עַ֖ד הַיּ֥וֹם הַזֶּֽה׃

< 1 ദിനവൃത്താന്തം 4 >