< 1 ദിനവൃത്താന്തം 18 >

1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.
וַיְהִי֙ אַחֲרֵי־כֵ֔ן וַיַּ֥ךְ דָּוִ֛יד אֶת־פְּלִשְׁתִּ֖ים וַיַּכְנִיעֵ֑ם וַיִּקַּ֛ח אֶת־גַּ֥ת וּבְנֹתֶ֖יהָ מִיַּ֥ד פְּלִשְׁתִּֽים׃
2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം കൊടുത്തു.
וַיַּ֖ךְ אֶת־מוֹאָ֑ב וַיִּהְי֤וּ מוֹאָב֙ עֲבָדִ֣ים לְדָוִ֔יד נֹשְׂאֵ֖י מִנְחָֽה׃
3 കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി.
וַיַּ֥ךְ דָּוִ֛יד אֶת־הֲדַדְעֶ֥זֶר מֶֽלֶךְ־צוֹבָ֖ה חֲמָ֑תָה בְּלֶכְתּ֕וֹ לְהַצִּ֥יב יָד֖וֹ בִּֽנְהַר־פְּרָֽת׃
4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
וַיִּלְכֹּד֩ דָּוִ֨יד מִמֶּ֜נּוּ אֶ֣לֶף רֶ֗כֶב וְשִׁבְעַ֤ת אֲלָפִים֙ פָּֽרָשִׁ֔ים וְעֶשְׂרִ֥ים אֶ֖לֶף אִ֣ישׁ רַגְלִ֑י וַיְעַקֵּ֤ר דָּוִיד֙ אֶת־כָּל־הָרֶ֔כֶב וַיּוֹתֵ֥ר מִמֶּ֖נּוּ מֵ֥אָה רָֽכֶב׃
5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.
וַיָּבֹא֙ אֲרַ֣ם דַּרְמֶ֔שֶׂק לַעְז֕וֹר לַהֲדַדְעֶ֖זֶר מֶ֣לֶךְ צוֹבָ֑ה וַיַּ֤ךְ דָּוִיד֙ בַּאֲרָ֔ם עֶשְׂרִֽים־וּשְׁנַ֥יִם אֶ֖לֶף אִֽישׁ׃
6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
וַיָּ֤שֶׂם דָּוִיד֙ בַּאֲרַ֣ם דַּרְמֶ֔שֶׂק וַיְהִ֤י אֲרָם֙ לְדָוִ֔יד עֲבָדִ֖ים נֹשְׂאֵ֣י מִנְחָ֑ה וַיּ֤וֹשַׁע יְהוָה֙ לְדָוִ֔יד בְּכֹ֖ל אֲשֶׁ֥ר הָלָֽךְ׃
7 ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.
וַיִּקַּ֣ח דָּוִ֗יד אֵ֚ת שִׁלְטֵ֣י הַזָּהָ֔ב אֲשֶׁ֣ר הָי֔וּ עַ֖ל עַבְדֵ֣י הֲדַדְעָ֑זֶר וַיְבִיאֵ֖ם יְרוּשָׁלִָֽם׃
8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.
וּמִטִּבְחַ֤ת וּמִכּוּן֙ עָרֵ֣י הֲדַדְעֶ֔זֶר לָקַ֥ח דָּוִ֛יד נְחֹ֖שֶׁת רַבָּ֣ה מְאֹ֑ד בָּ֣הּ ׀ עָשָׂ֣ה שְׁלֹמֹ֗ה אֶת־יָ֤ם הַנְּחֹ֙שֶׁת֙ וְאֶת־הָֽעַמּוּדִ֔ים וְאֵ֖ת כְּלֵ֥י הַנְּחֹֽשֶׁת׃ פ
9 ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,
וַיִּשְׁמַ֕ע תֹּ֖עוּ מֶ֣לֶךְ חֲמָ֑ת כִּ֚י הִכָּ֣ה דָוִ֔יד אֶת־כָּל־חֵ֖יל הֲדַדְעֶ֥זֶר מֶֽלֶךְ־צוֹבָֽה׃
10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
וַיִּשְׁלַ֣ח אֶת־הֲדֽוֹרָם־בְּנ֣וֹ אֶל־הַמֶּֽלֶךְ־דָּ֠וִיד לִשְׁאָל ל֨וֹ לְשָׁל֜וֹם וּֽלְבָרֲכ֗וֹ עַל֩ אֲשֶׁ֨ר נִלְחַ֤ם בַּהֲדַדְעֶ֙זֶר֙ וַיַּכֵּ֔הוּ כִּי־אִ֛ישׁ מִלְחֲמ֥וֹת תֹּ֖עוּ הָיָ֣ה הֲדַדְעָ֑זֶר וְכֹ֗ל כְּלֵ֛י זָהָ֥ב וָכֶ֖סֶף וּנְחֹֽשֶׁת׃
11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.
גַּם־אֹתָ֗ם הִקְדִּ֞ישׁ הַמֶּ֤לֶךְ דָּוִיד֙ לַיהוָ֔ה עִם־הַכֶּ֙סֶף֙ וְהַזָּהָ֔ב אֲשֶׁ֥ר נָשָׂ֖א מִכָּל־הַגּוֹיִ֑ם מֵֽאֱד֤וֹם וּמִמּוֹאָב֙ וּמִבְּנֵ֣י עַמּ֔וֹן וּמִפְּלִשְׁתִּ֖ים וּמֵֽעֲמָלֵֽק׃
12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു.
וְאַבְשַׁ֣י בֶּן־צְרוּיָ֗ה הִכָּ֤ה אֶת־אֱדוֹם֙ בְּגֵ֣יא הַמֶּ֔לַח שְׁמוֹנָ֥ה עָשָׂ֖ר אָֽלֶף׃
13 അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
וַיָּ֤שֶׂם בֶּֽאֱדוֹם֙ נְצִיבִ֔ים וַיִּהְי֥וּ כָל־אֱד֖וֹם עֲבָדִ֣ים לְדָוִ֑יד וַיּ֤וֹשַׁע יְהוָה֙ אֶת־דָּוִ֔יד בְּכֹ֖ל אֲשֶׁ֥ר הָלָֽךְ׃
14 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
וַיִּמְלֹ֥ךְ דָּוִ֖יד עַל־כָּל־יִשְׂרָאֵ֑ל וַיְהִ֗י עֹשֶׂ֛ה מִשְׁפָּ֥ט וּצְדָקָ֖ה לְכָל־עַמּֽוֹ׃
15 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
וְיוֹאָ֥ב בֶּן־צְרוּיָ֖ה עַל־הַצָּבָ֑א וִיהוֹשָׁפָ֥ט בֶּן־אֲחִיל֖וּד מַזְכִּֽיר׃
16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും ശവ്ശാ ലേഖകനും ആയിരുന്നു.
וְצָד֧וֹק בֶּן־אֲחִיט֛וּב וַאֲבִימֶ֥לֶךְ בֶּן־אֶבְיָתָ֖ר כֹּהֲנִ֑ים וְשַׁוְשָׁ֖א סוֹפֵֽר׃
17 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു. ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.
וּבְנָיָ֙הוּ֙ בֶּן־יְה֣וֹיָדָ֔ע עַל־הַכְּרֵתִ֖י וְהַפְּלֵתִ֑י וּבְנֵי־דָוִ֥יד הָרִאשֹׁנִ֖ים לְיַ֥ד הַמֶּֽלֶךְ׃ פ

< 1 ദിനവൃത്താന്തം 18 >