< റോമർ 14 >

1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ.
ܠܐܝܢܐ ܕܝܢ ܕܟܪܝܗ ܒܗܝܡܢܘܬܐ ܗܒܘ ܠܗ ܐܝܕܐ ܘܠܐ ܬܗܘܘܢ ܡܬܦܠܓܝܢ ܒܡܚܫܒܬܟܘܢ
2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
ܐܝܬ ܓܝܪ ܕܡܗܝܡܢ ܕܟܠܡܕܡ ܢܐܟܘܠ ܘܕܟܪܝܗ ܝܪܩܐ ܗܘ ܐܟܠ
3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
ܗܘ ܕܝܢ ܕܐܟܠ ܠܗܘ ܡܢ ܕܠܐ ܐܟܠ ܠܐ ܢܫܘܛ ܘܗܘ ܡܢ ܕܠܐ ܐܟܠ ܠܗܘ ܡܢ ܕܐܟܠ ܠܐ ܢܕܘܢ ܐܠܗܐ ܓܝܪ ܩܪܒܗ
4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
ܐܢܬ ܡܢ ܐܢܬ ܕܕܐܢ ܐܢܬ ܠܥܒܕܐ ܕܠܐ ܕܝܠܟ ܕܐܢ ܩܐܡ ܠܡܪܗ ܩܐܡ ܘܐܢ ܢܦܠ ܠܡܪܗ ܢܦܠ ܡܩܡ ܗܘ ܕܝܢ ܩܐܡ ܡܛܐ ܓܝܪ ܒܐܝܕܝ ܡܪܗ ܕܢܩܝܡܝܘܗܝ
5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
ܐܝܬ ܕܕܐܢ ܝܘܡܐ ܡܢ ܝܘܡܐ ܘܐܝܬ ܕܕܐܢ ܟܠܗܘܢ ܝܘܡܬܐ ܟܠܢܫ ܕܝܢ ܒܡܕܥܐ ܕܢܦܫܗ ܢܫܬܪܪ
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
ܡܢ ܕܡܬܪܥܐ ܕܝܘܡܐ ܠܡܪܗ ܡܬܪܥܐ ܘܟܠ ܕܠܐ ܡܬܪܥܐ ܕܝܘܡܐ ܠܡܪܗ ܠܐ ܡܬܪܥܐ ܘܕܐܟܠ ܠܡܪܗ ܐܟܠ ܘܠܐܠܗܐ ܡܘܕܐ ܘܕܠܐ ܐܟܠ ܠܡܪܗ ܠܐ ܐܟܠ ܘܡܘܕܐ ܠܐܠܗܐ
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
ܠܝܬ ܓܝܪ ܐܢܫ ܡܢܢ ܕܠܢܦܫܗ ܚܝ ܘܠܝܬ ܐܢܫ ܕܠܢܦܫܗ ܡܐܬ
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ.
ܡܛܠ ܕܐܢ ܚܐܝܢܢ ܠܡܪܢ ܚܐܝܢܢ ܘܐܢ ܡܝܬܝܢܢ ܠܡܪܢ ܗܘ ܡܝܬܝܢܢ ܘܐܢ ܚܝܝܢܢ ܗܟܝܠ ܘܐܢ ܡܝܬܝܢܢ ܕܡܪܢ ܚܢܢ
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.
ܡܛܠ ܗܢܐ ܐܦ ܡܫܝܚܐ ܡܝܬ ܘܚܝܐ ܘܩܡ ܕܗܘ ܢܗܘܐ ܡܪܝܐ ܠܡܝܬܐ ܘܠܚܝܐ
10 എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
ܐܢܬ ܕܝܢ ܡܢܐ ܕܐܢ ܐܢܬ ܠܐܚܘܟ ܐܘ ܐܦ ܐܢܬ ܠܡܢܐ ܫܐܛ ܐܢܬ ܠܐܚܘܟ ܟܠܢ ܓܝܪ ܥܬܝܕܝܢܢ ܠܡܩܡ ܩܕܡ ܒܝܡ ܕܡܫܝܚܐ
11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ܐܝܟ ܕܟܬܝܒ ܕܚܝ ܐܢܐ ܐܡܪ ܡܪܝܐ ܕܠܝ ܬܟܘܦ ܟܠ ܒܪܘܟ ܘܠܝ ܢܘܕܐ ܟܠ ܠܫܢ
12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
ܡܕܝܢ ܟܠ ܐܢܫ ܡܢܢ ܦܬܓܡܐ ܚܠܦ ܢܦܫܗ ܝܗܒ ܠܐܠܗܐ
13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.
ܠܐ ܡܟܝܠ ܢܕܘܢ ܚܕ ܠܚܕ ܐܠܐ ܗܕܐ ܕܘܢܘ ܝܬܝܪܐܝܬ ܕܬܘܩܠܬܐ ܠܐܚܘܟ ܠܐ ܬܤܝܡ
14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
ܝܕܥ ܐܢܐ ܓܝܪ ܘܡܦܤ ܐܢܐ ܒܡܪܝܐ ܝܫܘܥ ܕܡܕܡ ܕܡܤܝܒ ܡܢ ܠܘܬܗ ܠܝܬ ܐܠܐ ܠܐܝܢܐ ܕܪܢܐ ܥܠ ܡܕܡ ܕܛܡܐ ܠܗܘ ܗܘ ܒܠܚܘܕ ܛܡܐ
15 നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
ܐܢ ܕܝܢ ܡܛܠ ܡܐܟܘܠܬܐ ܡܥܝܩ ܐܢܬ ܠܐܚܘܟ ܠܐ ܗܘܐ ܒܚܘܒܐ ܡܗܠܟ ܐܢܬ ܠܐ ܬܘܒܕ ܒܡܐܟܘܠܬܟ ܠܗܘ ܕܡܛܠܬܗ ܡܝܬ ܡܫܝܚܐ
16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
ܘܠܐ ܬܬܓܕܦ ܛܒܬܢ
17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
ܡܠܟܘܬܗ ܓܝܪ ܕܐܠܗܐ ܠܐ ܗܘܬ ܡܐܟܠܐ ܘܡܫܬܝܐ ܐܠܐ ܟܐܢܘܬܐ ܘܫܠܡܐ ܘܚܕܘܬܐ ܒܪܘܚܐ ܕܩܘܕܫܐ
18 അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ.
ܡܢ ܕܒܗܠܝܢ ܓܝܪ ܡܫܡܫ ܠܡܫܝܚܐ ܫܦܪ ܠܐܠܗܐ ܘܩܕܡ ܒܢܝܢܫܐ ܒܩܐ
19 ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
ܗܫܐ ܒܬܪ ܫܠܡܐ ܢܪܗܛ ܘܒܬܪ ܒܢܝܢܐ ܚܕ ܕܚܕ
20 ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
ܘܠܐ ܡܛܠ ܡܐܟܘܠܬܐ ܢܫܪܐ ܥܒܕܐ ܕܐܠܗܐ ܟܠܡܕܡ ܓܝܪ ܕܟܐ ܗܘ ܐܠܐ ܒܝܫ ܗܘ ܠܒܪܢܫܐ ܕܒܬܘܩܠܬܐ ܐܟܠ
21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
ܫܦܝܪ ܗܘ ܕܠܐ ܢܐܟܘܠ ܒܤܪܐ ܘܠܐ ܢܫܬܐ ܚܡܪܐ ܘܠܐ ܡܕܡ ܕܡܬܬܩܠ ܒܗ ܐܚܘܢ
22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
ܐܢܬ ܕܐܝܬ ܒܟ ܗܝܡܢܘܬܐ ܒܢܦܫܟ ܐܚܘܕܝܗ ܩܕܡ ܐܠܗܐ ܛܘܒܘܗܝ ܠܡܢ ܕܠܐ ܕܢ ܢܦܫܗ ܒܡܕܡ ܕܦܪܫ
23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
ܐܝܢܐ ܓܝܪ ܕܡܬܦܠܓ ܘܐܟܠ ܐܬܚܝܒ ܠܗ ܡܛܠ ܕܠܘ ܒܗܝܡܢܘܬܐ ܟܠ ܡܕܡ ܓܝܪ ܕܠܐ ܗܘܐ ܡܢ ܗܝܡܢܘܬܐ ܚܛܝܬܐ ܗܘ

< റോമർ 14 >