< വെളിപാട് 7 >

1 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.
అనన్తరం చత్వారో దివ్యదూతా మయా దృష్టాః, తే పృథివ్యాశ్చతుర్షు కోణేషు తిష్ఠనతః పృథివ్యాం సముద్రే వృక్షేషు చ వాయు ర్యథా న వహేత్ తథా పృథివ్యాశ్చతురో వాయూన్ ధారయన్తి|
2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
అనన్తరం సూర్య్యోదయస్థానాద్ ఉద్యన్ అపర ఏకో దూతో మయా దృష్టః సోఽమరేశ్వరస్య ముద్రాం ధారయతి, యేషు చర్తుషు దూతేషు పృథివీసముద్రయో ర్హింసనస్య భారో దత్తస్తాన్ స ఉచ్చైరిదం అవదత్|
3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
ఈశ్వరస్య దాసా యావద్ అస్మాభి ర్భాలేషు ముద్రయాఙ్కితా న భవిష్యన్తి తావత్ పృథివీ సముద్రో తరవశ్చ యుష్మాభి ర్న హింస్యన్తాం|
4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
తతః పరం ముద్రాఙ్కితలోకానాం సంఖ్యా మయాశ్రావి| ఇస్రాయేలః సర్వ్వవంశాయాశ్చతుశ్చత్వారింశత్సహస్రాధికలక్షలోకా ముద్రయాఙ్కితా అభవన్,
5 യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;
అర్థతో యిహూదావంశే ద్వాదశసహస్రాణి రూబేణవంశే ద్వాదశసహస్రాణి గాదవంశే ద్వాదశసహస్రాణి,
6 ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;
ఆశేరవంశే ద్వాదశసహస్రాణి నప్తాలివంశే ద్వాదశసహస్రాణి మినశివంశే ద్వాదశసహస్రాణి,
7 ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;
శిమియోనవంశే ద్వాదశసహస్రాణి లేవివంశే ద్వాదశసహస్రాణి ఇషాఖరవంశే ద్వాదశసహస్రాణి,
8 സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.
సిబూలూనవంశే ద్వాదశసహస్రాణి యూషఫవంశే ద్వాదశసహస్రాణి బిన్యామీనవంశే చ ద్వాదశసహస్రాణి లోకా ముద్రాఙ్కితాః|
9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
తతః పరం సర్వ్వజాతీయానాం సర్వ్వవంశీయానాం సర్వ్వదేశీయానాం సర్వ్వభాషావాదినాఞ్చ మహాలోకారణ్యం మయా దృష్టం, తాన్ గణయితుం కేనాపి న శక్యం, తే చ శుభ్రపరిచ్ఛదపరిహితాః సన్తః కరైశ్చ తాలవృన్తాని వహన్తః సింహాసనస్య మేషశావకస్య చాన్తికే తిష్ఠన్తి,
10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
ఉచ్చైఃస్వరైరిదం కథయన్తి చ, సింహాసనోపవిష్టస్య పరమేశస్య నః స్తవః| స్తవశ్చ మేషవత్సస్య సమ్భూయాత్ త్రాణకారణాత్|
11 സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;
తతః సర్వ్వే దూతాః సింహాసనస్య ప్రాచీనవర్గస్య ప్రాణిచతుష్టయస్య చ పరితస్తిష్ఠన్తః సింహాసనస్యాన్తికే న్యూబ్జీభూయేశ్వరం ప్రణమ్య వదన్తి,
12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. (aiōn g165)
తథాస్తు ధన్యవాదశ్చ తేజో జ్ఞానం ప్రశంసనం| శౌర్య్యం పరాక్రమశ్చాపి శక్తిశ్చ సర్వ్వమేవ తత్| వర్త్తతామీశ్వరేఽస్మాకం నిత్యం నిత్యం తథాస్త్వితి| (aiōn g165)
13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
తతః పరం తేషాం ప్రాచీనానామ్ ఏకో జనో మాం సమ్భాష్య జగాద శుభ్రపరిచ్ఛదపరిహితా ఇమే కే? కుతో వాగతాః?
14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
తతో మయోక్తం హే మహేచ్ఛ భవానేవ తత్ జానాతి| తేన కథితం, ఇమే మహాక్లేశమధ్యాద్ ఆగత్య మేషశావకస్య రుధిరేణ స్వీయపరిచ్ఛదాన్ ప్రక్షాలితవన్తః శుక్లీకృతవన్తశ్చ|
15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
తత్కారణాత్ త ఈశ్వరస్య సింహాసనస్యాన్తికే తిష్ఠన్తో దివారాత్రం తస్య మన్దిరే తం సేవన్తే సింహాసనోపవిష్టో జనశ్చ తాన్ అధిస్థాస్యతి|
16 ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
తేషాం క్షుధా పిపాసా వా పున ర్న భవిష్యతి రౌద్రం కోప్యుత్తాపో వా తేషు న నిపతిష్యతి,
17 സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
యతః సింహాసనాధిష్ఠానకారీ మేషశావకస్తాన్ చారయిష్యతి, అమృతతోయానాం ప్రస్రవణానాం సన్నిధిం తాన్ గమయిష్యతి చ, ఈశ్వరోఽపి తేషాం నయనభ్యః సర్వ్వమశ్రు ప్రమార్క్ష్యతి|

< വെളിപാട് 7 >