< വെളിപാട് 20 >

1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. (Abyssos g12)
ܘܚܙܝܬ ܐܚܪܢܐ ܡܠܐܟܐ ܕܢܚܬ ܡܢ ܫܡܝܐ ܕܐܝܬ ܥܠܘܗܝ ܩܠܝܕܐ ܕܬܗܘܡܐ ܘܫܝܫܠܬܐ ܪܒܬܐ ܒܐܝܕܗ (Abyssos g12)
2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
ܘܠܒܟܗ ܠܬܢܝܢܐ ܚܘܝܐ ܩܕܡܝܐ ܗܘ ܕܐܝܬܘܗܝ ܐܟܠܩܪܨܐ ܘܤܛܢܐ ܘܐܤܪܗ ܐܠܦ ܫܢܝܢ
3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. (Abyssos g12)
ܘܐܪܡܝܗ ܒܬܗܘܡܐ ܘܐܚܕ ܘܛܒܥ ܠܥܠ ܡܢܗ ܕܠܐ ܬܘܒ ܢܛܥܐ ܠܟܠܗܘܢ ܥܡܡܐ ܒܬܪ ܗܠܝܢ ܝܗܝܒ ܠܡܫܪܝܗ ܩܠܝܠ ܙܒܢܐ (Abyssos g12)
4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
ܘܚܙܝܬ ܡܘܬܒܐ ܘܝܬܒܘ ܥܠܝܗܘܢ ܘܕܝܢܐ ܐܬܝܗܒ ܠܗܘܢ ܘܢܦܫܬܐ ܗܠܝܢ ܕܐܬܦܤܩ ܡܛܠ ܤܗܕܘܬܐ ܕܝܫܘܥ ܘܡܛܠ ܡܠܬܐ ܕܐܠܗܐ ܘܕܐܝܠܝܢ ܕܠܐ ܤܓܕܘ ܠܚܝܘܬܐ ܘܠܐ ܠܨܠܡܗ ܘܠܐ ܢܤܒܘ ܪܘܫܡܐ ܥܠ ܒܝܬ ܥܝܢܝܗܘܢ ܐܘ ܥܠ ܐܝܕܝܗܘܢ ܕܚܝܘ ܘܐܡܠܟܘ ܥܡ ܡܫܝܚܐ ܐܠܦ ܫܢܝܢ
5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
ܘܗܕܐ ܗܝ ܩܝܡܬܐ ܩܕܡܝܬܐ
6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
ܛܘܒܢܐ ܗܘ ܘܩܕܝܫܐ ܡܢ ܕܐܝܬ ܠܗ ܡܢܬܐ ܒܩܝܡܬܐ ܩܕܡܝܬܐ ܘܥܠ ܗܠܝܢ ܠܝܬ ܫܘܠܛܢܐ ܠܡܘܬܐ ܬܢܝܢܐ ܐܠܐ ܢܗܘܘܢ ܟܗܢܐ ܕܐܠܗܐ ܘܕܡܫܝܚܐ ܘܢܡܠܟܘܢ ܥܡܗ ܐܠܦ ܫܢܝܢ
7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
ܘܡܐ ܕܐܫܬܠܡ ܐܠܦ ܫܢܝܢ ܢܫܬܪܐ ܤܛܢܐ ܡܢ ܚܒܘܫܝܗ
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
ܘܢܦܘܩ ܠܡܛܥܝܘ ܠܟܠܗܘܢ ܥܡܡܐ ܒܐܪܒܥ ܙܘܝܬܗ ܕܐܪܥܐ ܠܓܘܓ ܘܠܡܓܘܓ ܘܠܡܟܢܫܘ ܐܢܘܢ ܠܩܪܒܐ ܐܝܠܝܢ ܕܡܢܝܢܗܘܢ ܐܝܟ ܚܠܐ ܕܝܡܐ
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
ܘܤܠܩܘ ܥܠ ܦܬܝܗ ܕܐܪܥܐ ܘܚܕܪܘܗ ܠܡܕܝܢܬܐ ܕܡܫܪܝܬܐ ܕܩܕܝܫܐ ܘܠܡܕܝܢܬܐ ܚܒܝܒܬܐ ܘܢܚܬܬ ܢܘܪܐ ܡܢ ܫܡܝܐ ܡܢ ܐܠܗܐ ܘܐܟܠܬ ܐܢܘܢ
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. (aiōn g165, Limnē Pyr g3041 g4442)
ܘܐܟܠܩܪܨܐ ܡܛܥܝܢܗܘܢ ܐܬܪܡܝ ܒܝܡܬܐ ܕܢܘܪܐ ܘܟܒܪܝܬܐ ܐܝܟܐ ܕܚܝܘܬܐ ܘܢܒܝܐ ܕܓܠܐ ܘܢܫܬܢܩܘܢ ܐܝܡܡܐ ܘܠܠܝܐ ܠܥܠܡ ܥܠܡܝܢ (aiōn g165, Limnē Pyr g3041 g4442)
11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
ܘܚܙܝܬ ܟܘܪܤܝܐ ܪܒܐ ܚܘܪܐ ܘܠܕܝܬܒ ܠܥܠ ܡܢܗ ܗܘ ܕܡܢ ܩܕܡ ܐܦܘܗܝ ܥܪܩܬ ܐܪܥܐ ܘܫܡܝܐ ܘܐܬܪ ܠܐ ܐܫܬܟܚ ܠܗܘܢ
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
ܘܚܙܝܬ ܠܡܝܬܐ ܪܘܪܒܐ ܘܙܥܘܪܐ ܕܩܡܘ ܩܕܡ ܟܘܪܤܝܐ ܘܤܦܪܐ ܐܬܦܬܚܘ ܘܐܚܪܢܐ ܤܦܪܐ ܐܬܦܬܚ ܕܐܝܬܘܗܝ ܕܕܝܢܐ ܘܐܬܕܝܢܘ ܡܝܬܐ ܡܢ ܐܝܠܝܢ ܕܟܬܝܒܢ ܒܤܦܪܐ ܐܝܟ ܥܒܕܝܗܘܢ
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. (Hadēs g86)
ܘܝܗܒ ܝܡܐ ܡܝܬܐ ܕܒܗ ܘܡܘܬܐ ܘܫܝܘܠ ܝܗܒܘ ܡܝܬܐ ܕܨܐܝܕܝܗܘܢ ܘܐܬܕܝܢ ܚܕ ܚܕ ܡܢܗܘܢ ܐܝܟ ܥܒܕܝܗܘܢ (Hadēs g86)
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. (Hadēs g86, Limnē Pyr g3041 g4442)
ܘܡܘܬܐ ܘܫܝܘܠ ܐܬܪܡܝܘ ܒܝܡܬܐ ܕܢܘܪܐ ܗܢܐ ܕܐܝܬܘܗܝ ܡܘܬܐ ܬܢܝܢܐ (Hadēs g86, Limnē Pyr g3041 g4442)
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr g3041 g4442)
ܘܐܝܢܐ ܕܠܐ ܐܫܬܟܚ ܕܪܫܝܡ ܒܟܬܒܐ ܕܚܝܐ ܐܬܪܡܝ ܒܝܡܬܐ ܕܢܘܪܐ (Limnē Pyr g3041 g4442)

< വെളിപാട് 20 >