< വെളിപാട് 16 >

1 നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
ⲁ̅ⲞⲨⲞϨ ⲀⲒⲤⲰⲦⲈⲘ ⲈⲞⲨⲚⲒϢϮ ⲚⲤⲘⲎ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲤϪⲰ ⲘⲘⲞⲤ ⲚⲚⲒⲀⲄⲄⲈⲖⲞⲤ ϪⲈ ⲘⲀϢⲈ ⲚⲰⲦⲈⲚ ϪⲈϢ ⲚⲈⲦⲈⲚⲪⲨⲀⲖⲎ ⲈⲠⲈⲤⲎⲦ ⲚⲦⲈⲠⲈⲘⲂⲞⲚ ⲘⲪⲚⲞⲨϮ.
2 ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവ്രണം ഉണ്ടായി.
ⲃ̅ⲞⲨⲞϨ ⲀϤϢⲈ ⲚⲀϤ ⲚϪⲈⲠⲒϨⲞⲨⲒⲦ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲈϢ ⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲠⲒⲔⲀϨⲒ ⲞⲨⲞϨ ⲀⲞⲨϢⲀϢⲒ ⲈϤϨⲰⲞⲨ ϢⲰⲠⲒ ϦⲈⲚⲚⲒⲢⲰⲘⲒ ⲚⲎ ⲈⲦⲦⲞⲂ ⲈⲠⲒⲐⲎⲢⲒⲞⲚ ⲚⲈⲘ ⲚⲎ ⲈⲐⲞⲨⲰϢⲦ ⲚⲦⲈϤϨⲨⲔⲰⲚ.
3 രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
ⲅ̅ⲞⲨⲞϨ ⲀⲠⲒⲘⲀϨⲂ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲪⲒⲞⲘ ⲞⲨⲞϨ ⲀϤⲈⲢⲤⲚⲞϤ ⲘⲪⲢⲎϮ ⲘⲪⲀ ⲞⲨⲢⲈϤⲘⲰⲞⲨⲦ ⲞⲨⲞϨ ⲮⲨⲬⲎ ⲚⲒⲂⲈⲚ ⲈⲦⲞⲚϦ ⲀⲨⲘⲞⲨ ϦⲈⲚⲪⲒⲞⲘ.
4 മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു.
ⲇ̅ⲞⲨⲞϨ ⲀⲠⲒⲘⲀϨⲄ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲚⲒⲒⲀⲢⲰⲞⲨ ⲚⲈⲘ ⲚⲒⲘⲞⲨⲘⲒ ⲘⲘⲰⲞⲨ ⲞⲨⲞϨ ⲀⲨⲈⲢⲤⲚⲞϤ.
5 അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
ⲉ̅ⲀⲒⲤⲰⲦⲈⲘ ⲈⲠⲒⲀⲄⲄⲈⲖⲞⲤ ⲚⲦⲈⲚⲒⲘⲰⲞⲨ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲚⲐⲞⲔ ⲞⲨⲐⲘⲎⲒ ⲪⲎ ⲈⲦϢⲞⲠ ⲞⲨⲞϨ ⲪⲎ ⲈⲚⲀϤϢⲞⲠ ϪⲈ ⲀⲔϮϨⲀⲠ ⲈⲚⲀⲒ
6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവർക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
ⲋ̅ϪⲈ ⲠⲒⲤⲚⲞϤ ⲚⲦⲈⲚⲒⲘⲀⲢⲦⲨⲢⲞⲤ ⲚⲈⲘ ⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲀⲨⲪⲞⲚϤ ⲈⲂⲞⲖ ⲀⲔϮ ⲤⲚⲞϤ ⲚⲰⲞⲨ ⲈⲤⲰ ϪⲈ ⲤⲈⲘⲠϢⲀ.
7 അവ്വണ്ണം യാഗപീഠവും: അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
ⲍ̅ⲞⲨⲞϨ ⲀⲒⲤⲰⲦⲈⲘ ⲈⲠⲒⲘⲀⲚⲈⲢϢⲰⲞⲨϢⲒ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲤⲈ ⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲠⲒⲠⲀⲚⲦⲞⲔⲢⲀⲦⲰⲢ ⲠⲒⲐⲘⲎⲒ ⲚⲈⲔϨⲀⲠ ⲦⲎⲢⲞⲨ ϨⲀⲚⲘⲈⲐⲘⲎⲒ ⲚⲈ.
8 നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
ⲏ̅ⲞⲨⲞϨ ⲠⲒⲘⲀϨⲆ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲪⲢⲎ ⲞⲨⲞϨ ⲀⲨⲦⲎⲒⲤ ⲚⲀϤ ⲈⲈⲢⲔⲀⲨⲘⲀ ⲈϪⲈⲚ ⲚⲒⲢⲰⲘⲒ ϦⲈⲚⲞⲨⲚⲒϢϮ ⲚⲔⲀⲨⲘⲀ.
9 മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
ⲑ̅ⲞⲨⲞϨ ⲀⲨⲈⲢⲔⲀⲨⲘⲀ ⲚϪⲈⲚⲒⲢⲰⲘⲒ ⲞⲨⲞϨ ⲀⲨϪⲈⲞⲨⲀ ⲈⲪⲢⲀⲚ ⲘⲪⲚⲞⲨϮ ⲪⲎ ⲈⲦⲈ ⲞⲨⲞⲚⲦⲈϤ ⲈⲢϢⲒϢⲒ ⲘⲘⲀⲨ ⲈϪⲈⲚ ⲚⲀⲒⲈⲢϦⲞⲦ ⲞⲨⲞϨ ⲘⲠⲞⲨⲈⲢⲘⲈⲦⲀⲚⲞⲒⲚ ⲈϮⲰⲞⲨ ⲘⲪⲚⲞⲨϮ.
10 അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
ⲓ̅ⲞⲨⲞϨ ⲠⲒⲘⲀϨⲈ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲠⲒⲐⲢⲞⲚⲞⲤ ⲚⲦⲈⲠⲒⲐⲎⲢⲒⲞⲚ ⲞⲨⲞϨ ⲀⲤⲈⲢⲬⲀⲔⲒ ⲚϪⲈⲦⲈϤⲘⲈⲦⲞⲨⲢⲞ ⲞⲨⲞϨ ⲚⲀⲨⲞⲨⲞϪⲞⲨⲈϪ ⲚⲚⲞⲨⲖⲀⲤ ⲈⲂⲞⲖ ϦⲈⲚⲠⲒⲘⲔⲀϨ
11 അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വർഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
ⲓ̅ⲁ̅ⲞⲨⲞϨ ⲀⲨϪⲈⲞⲨⲀ ⲈⲪⲚⲞⲨϮ ⲚⲦⲈⲦⲪⲈ ⲈⲂⲞⲖ ϦⲈⲚⲠⲒⲘⲔⲀϨ ⲚⲈⲘ ⲈⲂⲞⲖ ϦⲈⲚⲚⲞⲨϨⲂⲎ ⲞⲨⲒ ⲞⲨⲞϨ ⲘⲠⲞⲨⲈⲢⲘⲈⲦⲀⲚⲞⲒⲚ ⲈⲂⲞⲖ ϦⲈⲚⲚⲞⲨϨⲂⲎⲞⲨⲒ ⲈⲦϨⲰⲞⲨ.
12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
ⲓ̅ⲃ̅ⲞⲨⲞϨ ⲠⲒⲘⲀϨ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲪⲒⲀⲢⲞ ⲠⲒⲚⲒϢϮ ⲠⲒⲈⲨⲪⲢⲀⲦⲎ ⲤⲞⲨⲞϨ ⲀϤϢⲰⲞⲨⲒ ⲚϪⲈⲠⲒⲘⲰⲞⲨ ϨⲒⲚⲀ ⲚⲦⲈϤⲤⲞⲂϮ ⲚϪⲈⲠⲒⲘⲰⲒⲦ ⲚⲦⲈⲚⲒⲞⲨⲢⲰⲞⲨ ⲈⲦⲤⲀⲚⲒⲘⲀ ⲚϢⲀⲒ ⲚⲦⲈⲪⲢⲎ.
13 മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
ⲓ̅ⲅ̅ⲞⲨⲞϨ ⲀⲒⲚⲀⲨ ⲈⲂⲞⲖ ϦⲈⲚⲢⲰϤ ⲘⲠⲒⲆⲢⲀⲔⲰⲚ ⲚⲈⲘ ⲈⲂⲞⲖ ϦⲈⲚⲢⲰϤ ⲘⲠⲒⲐⲎⲢⲒⲞⲚ ⲚⲈⲘ ⲈⲂⲞⲖ ϦⲈⲚⲢⲰϤ ⲘⲠⲒⲮⲈⲨⲆⲞⲠⲢⲞⲪⲎⲦⲎⲤ ⲈⲄ ⲘⲠⲚⲈⲨⲘⲀⲈⲨⲤⲰϤ ⲘⲪⲢⲎϮ ⲚϨⲀⲚⲬⲢⲞⲨⲢ.
14 ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.—
ⲓ̅ⲇ̅ϨⲀⲚⲠⲚⲈⲨⲘⲀⲄⲀⲢ ⲚⲒϦ ⲚⲈⲈⲨⲒⲢⲒ ⲚϨⲀⲚⲘⲎ ⲒⲚⲒ ⲈⲂⲞⲖ ϦⲈⲚⲚⲒⲞⲨⲢⲰⲞⲨ ⲚⲦⲈⲠⲔⲀϨⲒ ⲈⲐⲞⲨⲰⲦⲞⲨ ⲈⲠⲠⲞⲖⲈⲘⲞⲤ ⲚⲦⲈⲚⲒⲚⲒϢϮ ⲚⲈϨⲞⲞⲨ ⲚⲦⲈⲪⲚⲞⲨϮ ⲠⲒⲠⲀⲚⲦⲞⲔⲢⲀⲦⲰⲢ.
15 ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.—
ⲓ̅ⲉ̅ϨⲎⲠⲠⲈ ϮⲚⲎⲞⲨ ⲘⲪⲢⲎϮ ⲚⲞⲨⲢⲈϤϬⲒⲞⲨⲒ ⲰⲞⲨⲚⲒⲀⲦϤ ⲘⲪⲎ ⲈⲐⲚⲀⲢⲰⲒⲤ ⲞⲨⲞϨ ⲚⲦⲈϤⲀⲢⲈϨ ⲈⲚⲈϤϨⲂⲰⲤ ϨⲒⲚⲀ ⲚⲦⲈϤϢⲦⲈⲘⲘⲞϢⲒ ⲈϤⲂⲎϢ ⲞⲨⲞϨ ⲚⲦⲞⲨⲚⲀⲨ ⲈⲠⲈϤϢⲒⲠⲒ.
16 അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.
ⲓ̅ⲋ̅ⲞⲨⲞϨ ⲀϤⲐⲞⲨⲰⲦⲞⲨ ⲈⲨⲘⲀ ⲈⲨⲘⲞⲨϮ ⲈⲢⲞϤ ⲘⲘⲈⲦϨⲈⲂⲢⲈⲞⲤ ϪⲈ ⲈⲢⲘⲀⲔⲈⲆⲰⲚ.
17 ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: സംഭവിച്ചുതീർന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.
ⲓ̅ⲍ̅ⲞⲨⲞϨ ⲠⲒⲘⲀϨⲌ ⲚⲀⲄⲄⲈⲖⲞⲤ ⲀϤϪⲰϢ ⲚⲦⲈϤⲪⲨⲀⲖⲎ ⲈϪⲈⲚ ⲠⲒⲀⲎⲢ ⲞⲨⲞϨ ⲀϤⲈϢ ⲞⲨⲚⲒϢϮ ⲚϦⲢⲰⲞⲨ ⲈⲂⲞⲖ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲈⲂⲞⲖ ϨⲀ ⲠⲒⲐⲢⲞⲚⲞⲤ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲀϤϢⲰⲠⲒ.
18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
ⲓ̅ⲏ̅ⲞⲨⲞϨ ⲀⲨϢⲰⲠⲒ ⲚϪⲈϨⲀⲚϦⲀⲢⲀⲂⲀⲒ ⲚⲈⲘ ϨⲀⲚⲤⲘⲎ ⲚⲈⲘ ϨⲀⲚⲤⲈⲦⲈⲂⲢⲎϪ ⲞⲨⲞϨ ⲞⲨⲚⲒϢϮ ⲘⲘⲞⲚⲘⲈⲚ ⲀϤϢⲰⲠⲒ ⲘⲠⲈ ⲞⲨⲞⲚ ϢⲰⲠⲒ ⲘⲠⲈϤⲢⲎϮ ⲒⲤϪⲈⲚ ⲈⲦⲀ ⲢⲰⲘⲒ ϢⲰⲠⲒ ϨⲒϪⲈⲚ ⲠⲔⲀϨⲒ.
19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓർത്തു.
ⲓ̅ⲑ̅ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲚϪⲈϮⲚⲒϢϮ ⲘⲂⲀⲔⲒ ⲈⲄ ⲚⲦⲞⲒ ⲞⲨⲞϨ ⲚⲒⲂⲀⲔⲒ ⲚⲦⲈⲚⲒⲈⲐⲚⲞⲤ ⲀⲨϨⲈⲒ ⲞⲨⲞϨ ⲂⲀⲂⲨⲖⲰⲚ ϮⲚⲒϢϮ ⲀⲨⲈⲢⲠⲈⲤⲘⲈⲨⲒ ⲘⲠⲈⲘⲐⲞ ⲘⲪⲚⲞⲨϮ ⲈϮ ⲚⲀⲤ ⲘⲠⲒⲀⲪⲞⲦ ⲚⲎⲢⲠ ⲚⲦⲈⲠⲈⲘⲂⲞⲚ ⲚⲦⲈⲠⲒϪⲰⲚⲦ.
20 സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.
ⲕ̅ⲞⲨⲞϨ ⲚⲎⲤⲞⲤ ⲚⲒⲂⲈⲚ ⲀⲨⲪⲰⲦ ⲞⲨⲞϨ ⲚⲒⲦⲰⲞⲨ ⲘⲠⲞⲨϪⲈⲘ ⲠⲞⲨⲘⲀ.
21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മമഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
ⲕ̅ⲁ̅ⲞⲨⲞϨ ϨⲀⲚⲀⲖ ⲘⲪⲢⲎϮ ⲚϨⲀⲚϪⲒⲚϬⲰⲢ ⲚϢⲒ ⲀⲨⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈϪⲈⲚ ⲚⲒⲢⲰⲘⲒ ⲞⲨⲞϨ ⲀⲚⲒⲢⲰⲘⲒ ϪⲈⲞⲨⲀ ⲈⲪⲚⲞⲨϮ ⲈⲂⲞⲖ ϦⲈⲚⲠⲒⲈⲢϦⲞⲦ ⲚⲦⲈⲠⲒⲀⲖ ⲈⲦⲞϢ ⲈⲘⲀϢⲰ.

< വെളിപാട് 16 >