< സങ്കീർത്തനങ്ങൾ 33 >

1 നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ.
Aka dueng rhoek aw BOEIPA dongah koehnah a rhoeprhui neh a thuem la tamhoe uh.
2 കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.
BOEIPA te rhotoeng neh uem uh lah. Thangpa parha neh amah te tingtoeng uh lah.
3 അവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.
Amah taengah tamlung neh detdet tum lamtah laa thai sa uh lah.
4 യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
BOEIPA kah olka tah thuem tih, a bibi boeih khaw uepomnah la om.
5 അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
Duengnah neh tiktamnah aka lungnah, BOEIPA kah sitlohnah he diklai ah baetawt.
6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
BOEIPA kah olka loh vaan rhoek neh, a ka lamkah a hil loh vaan caempuei boeih ke a saii uh.
7 അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
Tuitunli kah tui rhoek te som bangla na calui tih, tuidung thakvoh khuiah na khueh.
8 സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
Amah kah diklai pum loh BOEIPA te rhih uh saeh. Lunglai boeih kah khosa rhoek loh amah taengah bakuep uh saeh.
9 അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
Amah loh a thui tih amah la coeng. Amah loh a uen tih amah khak pai.
10 യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
BOEIPA loh namtom kah silsuep te ahnalval pah tih, pilnam kah a kopoek te a tawmta pah.
11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.
BOEIPA kah a cilsuep tah thawnpuei phoeikah thawnpuei patoeng kah a lungbuei kopoek ah kumhal duela cak.
12 യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
A Pathen Yahweh kah namtu tah a yoethen, pilnam khaw amah kah rho la a coelh.
13 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.
BOEIPA loh hlang capa boeih te vaan lamkah a paelki tih a hmuh.
14 അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു.
A ngol hmuen lamloh diklai khosa boeih te a dawn.
15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു.
Amih kah lungbuei tun aka hlinsai loh, amih kah bibi boeih te a yakming.
16 സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.
Manghai he tatthai hlangrhalh hlangping loh khang pawt tih, thadueng cangpai long khaw a huul moenih.
17 ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.
Loeihnah ham marhang khaw a hong tih, anih kah thadueng a kum neh poenghal mahpawh.
18 യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
Amah aka rhih so neh a sitlohnah dongah aka hangdang rhoek sokah BOEIPA mik aih ke.
19 അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
Amih kah hinglu te dueknah lamkah huul ham neh khokha kut khui lamkah hing sak ham ni.
20 നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.
BOEIPA tah mamih kah bomkung neh mamih photling la a om dongah mamih kah hinglu loh a rhingda.
21 അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.
A cimcaihnah ming dongah m'pangtung uh dongah mamih lungbuei tah amah dongah a kohoe.
22 യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
Nang dongah ka hangdang uh vanbangla kai soah BOEIPA nang kah sitlohnah ha om saeh.

< സങ്കീർത്തനങ്ങൾ 33 >