< സങ്കീർത്തനങ്ങൾ 22 >

1 സംഗീതപ്രമാണിക്കു; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?
YUUSSO, Yuusso, sa jafa na undingo yo? sa jafa chago jao gui inayudajo yan y finijo gui inigongjo.
2 എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൗനതയില്ല.
O Yuusso, juagang gui jaane ya ti unope: ya gui puenge lao jusoda y descanso.
3 യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
Ya y santos jao, O jago ni y sumasaga gui alabansan Israel.
4 ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
Yya jago nae manangoco y tatanmame: manangoco ya unnafanlibre sija.
5 അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
Maaagang jao ya ninafanlibre: manmanangoco nu jago ya ti manmamajlao.
6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.
Ya guajo y gâgâ ilo ya ti taotao: namamajlao gui lalaje ya madespresia gui taotao.
7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;
Todo y lumiiyo manatchatgue pot guajo mamuyuyueyo ya jayeyengyong y ilonñija.
8 യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.
Angoco jao as Jeova; polo ya ulibre gue: polo ya ulibre güe sa güinaeya güe.
9 നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.
Sa jago y chumule yo gui tiyan: ya unnafanangoco anae gaegue yo gui jaof nanajo.
10 ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
Gui jilomo mayute yo guinin y tiyan: desde y tiyan nanajo jago Yuusso.
11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
Chamo chachago guiya guajo; sa y chinatsagaco esta jijot, sa taya jaye yo uayuda.
12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
Megae na toro jaoriyayeyo: manmetgot na toron Básan jumijujuteyo.
13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.
Ya jabababa y pachotñija guiya guajo taegüije y león ni tegcho yan cumate.
14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
Janamachuda yo taegüije y janom, todo y telangjo manápula: y corasonjo taegüije y danges; esta madirite gui talo gui sanjalomjo.
15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
Anglo y minetgotto taegüije y pedason an mafag: ya y jilajo cheton gui paladatto: ya gui petbos finatae nae unpoloyo.
16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
Sa maoriyayayeyo y galago sija: majijujuteyo y inetnon y manaelaye; ya manadochon gui canaejo yan y adengjo.
17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു.
Mojon jusangan todo ni y telangjo: sija jaatanyo ya jaconsidedera.
18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
Maipe gui entaloñija todo y bestidujo: ya y magagujo marifa.
19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
Lao jago, O Jeova, chamo chachago: O jago, minetgotto, chadig yan unayudayo.
20 വാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
Nalibre gui espada y antijo: y beyan corasonjo, guinin y ninasiñan y galago.
21 സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.
Nalibreyo gui pachot y león; magajet, guinin y canggilon y nubiyo ni titogcha, unope yo.
22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.
Bae jusaasgane y mañelujo y naanmo: ya gui entalo gui inetnon taotao bae jualalabajao.
23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
Ya y manmaañao as Jeova, fanmanalaba nu güiya: todo y semiyan Jacob fanmanonra nu güiya: ya fanmaañao nu güiya todo y semiyan Israel.
24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
Sa ti guinin jadespresia ni jachatlie y pinadesen y pebble; ni unaatog y mataña guiya güiya: ya anae jaagang guiya güiya, jajungog.
25 മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
Ya iya jago nae mamaela y alabansajo gui dangculon inetnon: ya y promesajo juapase gui menan y manmaañao güe.
26 എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
Ufañocho y manmanso ya ufanjaspog: ufanmanalaba as Jeova y umaliligao güe: polo ya ufanmanlâlâ y corasonmiyo para taejinecog.
27 ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
Ujajaso ya ufanalo guato as Jeova todo y uttimon y tano: ya ufamnanadora gui menamo todo y familian y nasion sija.
28 രാജത്വം യഹോവെക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.
Sa as Jeova y raeno: ya güiya umagas gui todo nasion.
29 ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.
Ufañocho ya ufanmanadora todo y yinemog y tano: gui menanña ufandimo, todo y manunog gui eda: güiyaja ni y tisiña unalala y antiña.
30 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.
Un semiya usinetbe güe: ya umasangan si Jeova asta y uttimo generasion.
31 അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
Ufanmato ya ufanmasangan y tininasña ni y taotao na umafañago, na güiya fumatinas este.

< സങ്കീർത്തനങ്ങൾ 22 >