< മത്തായി 28 >
1 ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
తతః పరం విశ్రామవారస్య శేషే సప్తాహప్రథమదినస్య ప్రభోతే జాతే మగ్దలీనీ మరియమ్ అన్యమరియమ్ చ శ్మశానం ద్రష్టుమాగతా|
2 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.
తదా మహాన్ భూకమ్పోఽభవత్; పరమేశ్వరీయదూతః స్వర్గాదవరుహ్య శ్మశానద్వారాత్ పాషాణమపసార్య్య తదుపర్య్యుపవివేశ|
3 അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.
తద్వదనం విద్యుద్వత్ తేజోమయం వసనం హిమశుభ్రఞ్చ|
4 കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
తదానీం రక్షిణస్తద్భయాత్ కమ్పితా మృతవద్ బభూవః|
5 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;
స దూతో యోషితో జగాద, యూయం మా భైష్ట, క్రుశహతయీశుం మృగయధ్వే తదహం వేద్మి|
6 അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ
సోఽత్ర నాస్తి, యథావదత్ తథోత్థితవాన్; ఏతత్ ప్రభోః శయనస్థానం పశ్యత|
7 അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
తూర్ణం గత్వా తచ్ఛిష్యాన్ ఇతి వదత, స శ్మశానాద్ ఉదతిష్ఠత్, యుష్మాకమగ్రే గాలీలం యాస్యతి యూయం తత్ర తం వీక్షిష్యధ్వే, పశ్యతాహం వార్త్తామిమాం యుష్మానవాదిషం|
8 അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:
తతస్తా భయాత్ మహానన్దాఞ్చ శ్మశానాత్ తూర్ణం బహిర్భూయ తచ్ఛిష్యాన్ వార్త్తాం వక్తుం ధావితవత్యః| కిన్తు శిష్యాన్ వార్త్తాం వక్తుం యాన్తి, తదా యీశు ర్దర్శనం దత్త్వా తా జగాద,
9 നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
యుష్మాకం కల్యాణం భూయాత్, తతస్తా ఆగత్య తత్పాదయోః పతిత్వా ప్రణేముః|
10 യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
యీశుస్తా అవాదీత్, మా బిభీత, యూయం గత్వా మమ భ్రాతృన్ గాలీలం యాతుం వదత, తత్ర తే మాం ద్రక్ష్యన్తి|
11 അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.
స్త్రియో గచ్ఛన్తి, తదా రక్షిణాం కేచిత్ పురం గత్వా యద్యద్ ఘటితం తత్సర్వ్వం ప్రధానయాజకాన్ జ్ఞాపితవన్తః|
12 അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;
తే ప్రాచీనైః సమం సంసదం కృత్వా మన్త్రయన్తో బహుముద్రాః సేనాభ్యో దత్త్వావదన్,
13 അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.
అస్మాసు నిద్రితేషు తచ్ఛిష్యా యామిన్యామాగత్య తం హృత్వానయన్, ఇతి యూయం ప్రచారయత|
14 വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.
యద్యేతదధిపతేః శ్రోత్రగోచరీభవేత్, తర్హి తం బోధయిత్వా యుష్మానవిష్యామః|
15 അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
తతస్తే ముద్రా గృహీత్వా శిక్షానురూపం కర్మ్మ చక్రుః, యిహూదీయానాం మధ్యే తస్యాద్యాపి కింవదన్తీ విద్యతే|
16 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.
ఏకాదశ శిష్యా యీశునిరూపితాగాలీలస్యాద్రిం గత్వా
17 അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.
తత్ర తం సంవీక్ష్య ప్రణేముః, కిన్తు కేచిత్ సన్దిగ్ధవన్తః|
18 യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
యీశుస్తేషాం సమీపమాగత్య వ్యాహృతవాన్, స్వర్గమేదిన్యోః సర్వ్వాధిపతిత్వభారో మయ్యర్పిత ఆస్తే|
19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
అతో యూయం ప్రయాయ సర్వ్వదేశీయాన్ శిష్యాన్ కృత్వా పితుః పుత్రస్య పవిత్రస్యాత్మనశ్చ నామ్నా తానవగాహయత; అహం యుష్మాన్ యద్యదాదిశం తదపి పాలయితుం తానుపాదిశత|
20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു. (aiōn )
పశ్యత, జగదన్తం యావత్ సదాహం యుష్మాభిః సాకం తిష్ఠామి| ఇతి| (aiōn )